ദുരിതബാധിതർക്കുള്ള സഹായം ഔദാര്യമല്ല, ആശ്വാസവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തവും ചേർത്ത് നിർത്തലുമാണ്. സമ്പന്നരോ ദരിദ്രരോ എന്ന വിവേചനം ഇല്ലാതെ, മതജാതി കക്ഷരാഷ്ട്രീയമോ വിശ്വാസമോ വിശ്വാസമില്ലായ്മയോ എന്ന വേർതിരിവുകൾ ഇല്ലാതെ ദുരന്തം എല്ലാവരെയും ബാധിക്കുന്നതും നിസ്സഹായത തീർക്കുന്നതുമാണ്. ദിവസങ്ങളായി നമ്മുടെ ജീവിതന്തരീക്ഷം ദുഃഖസാന്ദ്രമാണ്.. വയനാട് ദുരന്തം നമ്മുടെയെല്ലാം ഹൃദയം കീറിമുറിക്കുന്നുണ്ട്, മഴ സംഹാരതാണ്ഡവമാടിയ ഒരൊറ്റ രാത്രി കൊണ്ട് ഉരുൾപൊട്ടി പ്രളയം തീർത്ത് എല്ലാം തകിടം മറിഞ്ഞു. ഒരമ്മയുടെ കരഞ്ഞുകൊണ്ടുള്ള സംസാരം ദൃശ്യമാധ്യമങ്ങളിൽ കാണാനിടയായി കൊടും കാട്ടിൽ കാട്ടാനക്കൊപ്പം കഴിഞ്ഞ സമയം, പുലർച്ചെ ആരൊക്കെയോ രക്ഷക്കെത്തുന്നു! ദുരന്ത ഭൂമിയിൽ സ്വന്തം വീട്ടുകാരെയും അയൽക്കാരെയും തിരയുന്ന മനുഷ്യർ, തന്റെ അമ്മയെ തോളിൽ ഇട്ടു, പക്ഷെ മകളും സഹോദരിയും സഹോദരനും ഒക്കെ കണ്മുന്നിലൂടെ ഒഴുകിപോകുന്ന, നിലവിളിക്കാൻ പോലുമാവാത്ത അവസ്‌ഥ! തലേ ദിവസം വരെ സ്‌കൂളിൽ ഉണ്ടായിരുന്ന 18 വർഷമായി മുണ്ടക്കൈ പ്രദേശത്ത് കുട്ടികൾക്കും…
Author: കെ.വി.അമീർ
വയനാടിന് കൈത്താങ്ങായി ഒഐസിസി
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇൻകാസ് യുഎഇയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി ഏഴു ലക്ഷം, ഒഐസിസി അൽഹസാ, മക്കാ കമ്മിറ്റികൾ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒഐസിസി പ്രവർത്തകർ കെപിസിസിയുമായും വയനാട് ഡിസിസിയുമായി…
വയനാടിന് ഹൃദയാഞ്ജലി അര്‍പ്പിച്ച് പ്രവാസി വെല്‍ഫെയര്‍
ദോഹ : കേരളം കണ്ട ഏറ്റവും കൂടുതൽ മനുഷ്യജീവനകൾ പൊലിഞ്ഞ മഹാ ദുരന്തത്തിൽ അനുശോചിച്ചും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ചും ഖത്തറിലെ പ്രവാസി സമൂഹം. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ‘വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി എന്ന പരിപാടി പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറമാണ് സംഘടിപ്പിച്ചത്. ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ കണ്ണുനീരിൽ ചാലിച്ച വാക്കുകളും വയനാടിന് ഇങ്ങനെ ഒരു ഗതി ഉണ്ടാവാനുള്ള കാരണങ്ങളും, തകർന്ന പ്രദേശത്തിന്റെ പുനരധിവാസത്തെ കുറിച്ചും സംസാരിച്ച പരിപാടിയിൽ വയനാട് ജില്ലയിൽ നിന്നുള്ള ന ആളുകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍, മേപ്പാടി പരിസരത്ത് താമസിക്കുന്നവര്‍ മുന്‍ കാലങ്ങളിലെ ചെറുതും വലുതുമായി ഇത്തരം ദുരന്തങ്ങള്‍ അഭിമുഖികരിച്ചവര്‍ എന്നിവരുടെയെല്ലാം അനുഭവങ്ങളും ആകുലതകളും പങ്ക് വച്ച സംഗമത്തിൽ ഖത്തറിലെ വിവിധ…
സൗജന്യ തൊഴിൽ പരിശീലന പരിപാടി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം
മാവേലിക്കര: കല്ലുമല എംബി ഐടിഐ സൗജന്യ തൊഴിൽ പരിശീലന പരിപാടി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഐടിഐ ചെയർമാൻ ഫാ. അജി കെ. തോമസ് ഉദ്ഘാടനം ചെയ്‌തു. മാനേജർ ബിനു തങ്കച്ചൻ അധ്യക്ഷനായി. എംബി ഐടിഐ ചാപ്പൽ സഹവികാരി ഫാ. ജോൺ എ ജോൺ, പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെക്രട്ടറി വി.ടി. ഷൈൻ മോൻ, ഐടിഐ സെക്രട്ടറി ജോർജ് ജോൺ, ട്രഷറർ മാത്യു ജോൺ പ്ലാക്കാട്ട്, പ്രിൻസിപ്പൽ കെ. കെ. കുര്യൻ, അധ്യാപക പ്രതിനിധി ഡി. ജോൺ വിദ്യാസാഗർ, വിദ്യാർഥി പ്രതിനിധികളായ മുബഷീർ, അഭിഷേക് ശങ്കർ എന്നിവർ പ്രസംഗിച്ചു.
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു.
നീരേറ്റുപുറം : വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് പമ്പ ജലോത്സവ സമിതിയുടെയും നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെയും നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും മെഴുകുതിരി തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തിരുവല്ല മുൻസിപ്പൽ കൗൺസിൽ അംഗം ശ്രീനിവാസ് പുറയാറ്റ് അനുശോചന സന്ദേശം നല്കി. തുടർന്ന് നടന്ന ചടങ്ങിൽ ജലോത്സവ സമിതി വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ അദ്ധ്യക്ഷം വഹിച്ചു. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു. അനിൽ സി. ഉഷസ്, സെക്രട്ടറി പുന്നൂസ് ജോസഫ്, തോമസ് വർഗീസ്, സജി കൂടാരത്തിൽ, ഡോ. ജോൺസൺ വി ഇടിക്കുള, സന്തോഷ് ചാത്തങ്കരി, ബിനു ജോർജ്, ചെറിയാൻ പൂവക്കാട്, ഓമനക്കുട്ടൻ എംജി, അഞ്ചുകൊച്ചേരി എന്നിവർ പ്രസംഗിച്ചു. സാധ്യമായ സഹായങ്ങൾ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിക്കാൻ തീരുമാനിച്ചതായി സെക്രട്ടറി പുന്നൂസ് ജോസഫ് അറിയിച്ചു.
ഇസ്രായേൽ ഇറാനെതിരെ സമ്പൂർണ ആക്രമണം നടത്തുമോ? പിരിമുറുക്കത്തോടെ മിഡിൽ ഈസ്റ്റ് തിളച്ചുമറിയുന്നു
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റ് വീണ്ടും സംഘർഷത്തിൻ്റെ വക്കിൽ. ഭൂമിശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളിൽ ആഴത്തിൽ വേരൂന്നിയ ശത്രുതയുടെ ചരിത്രമാണ് ഇരു രാജ്യങ്ങൾക്കും ഉള്ളതിനാൽ ഈ സാധ്യതയുള്ള ഏറ്റുമുട്ടലിന് പ്രദേശത്തിനും ലോകത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. സ്ഥിതിഗതികൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഓരോ പുതിയ വികസനവും ഇതിനകം ഉയർന്ന ഓഹരികൾ കൂട്ടിച്ചേർക്കുന്നു. യുഎസ് സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നു വർദ്ധിച്ചുവരുന്ന ഈ പിരിമുറുക്കങ്ങൾക്ക് മറുപടിയായി, ഈ മേഖലയിലെ സൈനിക സാന്നിധ്യം അമേരിക്ക ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കം ഇരുവശത്തുനിന്നും ആക്രമണം തടയാനും അസ്ഥിരമായ ഈ പ്രദേശത്ത് സ്ഥിരതയും സുരക്ഷിതത്വവും നിലനിർത്തുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത അതിൻ്റെ സഖ്യകക്ഷികൾക്ക് ഉറപ്പുനൽകാനും ഉദ്ദേശിച്ചുള്ളതാണ്. യുഎസ് വിന്യാസത്തിൽ വിമാനവാഹിനിക്കപ്പലുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, അധിക സൈനികർ തുടങ്ങിയ നൂതന സൈനിക ആസ്തികൾ ഉൾപ്പെടുന്നു, ഇത് പ്രതിരോധത്തിൻ്റെയും ആവശ്യമെങ്കിൽ ഇടപെടാനുള്ള സന്നദ്ധതയുടെയും വ്യക്തമായ സന്ദേശം…
ഡൊണാൾഡ് ട്രംപ് vs കമലാ ഹാരിസ് സംവാദം സെപ്റ്റംബർ 4 ന്
വാഷിംഗ്ടണ്‍: മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് സെപ്തംബർ 4 ന് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ പങ്കെടുക്കാനുള്ള ഫോക്‌സ് ന്യൂസിൻ്റെ ക്ഷണം സ്വീകരിച്ചു. ആവശ്യമായ ഡെലിഗേറ്റ് വോട്ടുകൾ നേടിയെടുക്കുന്നതിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഹാരിസിൻ്റെ സമീപകാല വിജയത്തെ തുടർന്നാണ് ഈ പ്രഖ്യാപനം. ഇരു സ്ഥാനാർത്ഥികളും അമേരിക്കയുടെ ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംവാദം അമേരിക്കന്‍ രാഷ്ട്രീയ മേഖലയില്‍ ഒരു സുപ്രധാന വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു. തൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ Truthsocial.com-ലാണ് ട്രംപ് ദി ഫോക്‌സ് ന്യൂസിന്റെ സംവാദത്തിനുള്ള പ്രഖ്യാപനം നടത്തിയത്. “സെപ്‌റ്റംബർ 4 ബുധനാഴ്ച കമലാ ഹാരിസുമായി സംവാദം നടത്താൻ ഞാൻ ഫോക്‌സ് ന്യൂസുമായി യോജിച്ചു. എബിസിയിൽ ‘സ്ലീപ്പി ജോ’ ബൈഡനെതിരെ നേരത്തെ ചർച്ച ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ, ബൈഡൻ ഇനി പങ്കാളിയാകില്ല എന്നതിനാൽ…
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്നെ
വാഷിംഗ്ടണ്‍: ചരിത്രപരമായ ഒരു നീക്കത്തിൽ, യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് 2024 ലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ഭൂരിപക്ഷം ഡെലിഗേറ്റ് വോട്ടുകള്‍ നേടി വിജയിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം പാർട്ടിയുടെ പ്രസിഡൻ്റ് നോമിനിയായി ഹാരിസിനെ സ്ഥിരീകരിച്ചു. മുൻ ഡെമോക്രാറ്റിക് മുൻനിരക്കാരനായ ജോ ബൈഡന്‍ രണ്ടാഴ്ച മുമ്പ് പിൻമാറിയതിനെത്തുടർന്ന് അഭൂതപൂർവമായ നോമിനേഷൻ പ്രക്രിയ ആരംഭിച്ചിരുന്നു. “അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻ്റിൻ്റെ ഡെമോക്രാറ്റിക് നോമിനി ആയതിൽ ഞാൻ അഭിമാനിക്കുന്നു. രാജ്യസ്‌നേഹത്താൽ ഊർജിതമായി, ഏറ്റവും മികച്ചതിന് വേണ്ടി പോരാടുന്നതിന് ആളുകൾ ഒത്തുചേരുന്നതാണ് ഈ കാമ്പെയ്ൻ,” കമലാ ഹാരിസ് എക്‌സിൽ തൻ്റെ നന്ദി രേഖപ്പെടുത്തി. അടുത്തയാഴ്ച അവർ നോമിനേഷൻ ഔദ്യോഗികമായി സ്വീകരിക്കും. പ്രസിഡൻ്റ് ജോ ബൈഡൻ എക്‌സിലെ ഒരു പോസ്റ്റിൽ ഹാരിസിനെ പ്രശംസിച്ചു, വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായി വിശേഷിപ്പിച്ചു. “ഇപ്പോൾ അവര്‍ ഞങ്ങളുടെ…
വയനാടിന്റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ
“കൈകോർക്കാം വയനാടിനായി” എന്ന ധന സഹായ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വയനാടിന്റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ, സേവാ ഭാരതിയോടൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായി .ആഗസ്റ്റ് 3 നു ,അൻപതോളം മൃതദേഹങ്ങൾ ആചാര പ്രകാരം സംസ്കരിക്കാൻ ഉള്ള ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു .സുമനസുകളുടെ സഹായം ലോകമെങ്ങും നിന്ന് പ്രവഹിക്കുമ്പോൾ വയനാടിന്റെ കണ്ണീർ ഒപ്പാൻ സാധ്യമായ സഹായങ്ങൾ എല്ലാം മന്ത്ര ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു .കൈകോർക്കാം വയനാടിനായി എന്ന ധന സഹായ പദ്ധതിയിലേക്ക് നിരവധി പേർ സംഭാവന നൽകുന്നുണ്ട് ..ഈ സഹായം അർഹരിലേക്കു മന്ത്ര നേരിട്ട് എത്തിക്കും എന്നും അദ്ദേഹം അറിയിച്ചു .
വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ ഇസ്രയേലിനുള്ള പ്രതിരോധം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡൻ ആലോചിക്കുന്നു
വാഷിംഗ്ടണ്‍: ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണികളെ നേരിടുമ്പോൾ ഇസ്രയേലിന് കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വിലയിരുത്തുന്നതായി റിപ്പോര്‍ട്ട്. മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷിയെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം. പ്രസിഡൻ്റ് ജോ ബൈഡൻ വ്യാഴാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ഇസ്രയേൽ നേരിടുന്ന ബഹുമുഖ ഭീഷണികൾക്കെതിരെയുള്ള പ്രതിരോധത്തിന് അമേരിക്കയുടെ അചഞ്ചലമായ പിന്തുണ നെതന്യാഹുവിന് ബൈഡൻ ഉറപ്പുനൽകി. ഇസ്രയേലിൻ്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ യുഎസ് പ്രതിരോധ സൈനിക ഉപകരണങ്ങള്‍ വിന്യസിക്കുന്നത് ഈ പിന്തുണയിൽ ഉൾപ്പെടുമെന്ന് പ്രസിഡൻ്റ് ഊന്നിപ്പറഞ്ഞു. “പ്രസിഡൻ്റ് ബൈഡൻ ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. ഇറാനിൽ നിന്നുള്ള എല്ലാ ഭീഷണികൾക്കെതിരെയും ഇസ്രായേൽ സുരക്ഷയ്ക്കുള്ള പ്രതിജ്ഞാബദ്ധത പ്രസിഡൻ്റ് ആവർത്തിച്ചു, ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ എന്നിവയുൾപ്പെടെ,” വൈറ്റ് ഹൗസ് ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ബാലിസ്റ്റിക്…
