നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ വിചാരണ ചെയ്യാന്‍ മതകോടതി രൂപീകരിച്ചു; ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍‌വിയില്ലാത്തതാണ് മതകോടതി എന്ന് വൈദികന്‍

കോഴിക്കോട്: വൈദികനെ വിചാരണ ചെയ്യാൻ മതകോടതിയുമായി താമരശ്ശേരി രൂപത. നേതൃത്വത്തെ വിമർശിച്ച വൈദികനെ പ്രോസിക്യൂട്ട് ചെയ്യാനാണ് താമരശ്ശേരി രൂപതയുടെ വിചിത്രമായ നടപടി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയിലാണ് മതബോധന കോടതി രൂപീകരിച്ച് ഉത്തരവിറക്കിയത്. ഫാദർ അജി പുതിയാപറമ്പിലാണ് നേതൃത്വത്തെ വിമർശിച്ചത്. ഇതിന് പിന്നാലെ അജി പുതിയാപറമ്പിലിനെതിരെ താമരശ്ശേരി രൂപത നടപടി സ്വീകരിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തുഎന്നിങ്ങനെയാണ് ചുമത്തിയ കുറ്റങ്ങൾ. ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വൈദികൻ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി എന്ന് ഫാദർ അജി പുതിയാപറമ്പിൽ പറഞ്ഞു. സഭയ്ക്കുള്ളിലെ അഴിമതിയും അപചയവും തുറന്നുകാട്ടിയതിനാണ് നടപടി. സഭയുടെ റിയൽ…

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; അഖിൽ സജീവ് അറസ്റ്റിൽ

തിരുവനന്തപുരം: തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തേനിയിൽ നിന്നാണ് അഖിൽ സജീവിനെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തേനിയിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയോടെയാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. ഉടനെ അഖിലിനെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. 2021, 2022 എന്നീ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമനത്തട്ടിപ്പ് നടത്തിയെന്ന കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം അഖിലിനെ കന്റോൺമെന്റ് പോലീസിന് കൈമാറും. അഖിലിന് പുറമെ ലെനിൻ, റഹീസ് എന്നിവരും…

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പുതുമയുള്ളതും ഉപകാരപ്രദവുമായ പ്രസിദ്ധീകരണം: അബൂബക്കര്‍ മാടപ്പാട്

ഷാര്‍ജ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ പുതുമയുള്ളതും ബിസിനസ് സമൂഹത്തിന് ഉപകാരപ്രദവുമായ പ്രസിദ്ധീകരണമാണെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട് അഭിപ്രായപ്പെട്ടു. ഷാര്‍ജ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പിന്റെ യു.എ.ഇ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഈയര്‍ഥത്തില്‍ ഏറെ പ്രധാനപ്പെട്ട പ്രസിദ്ധീകരണമായി മാറാന്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ പ്രവാസി സംരംഭകനും മിറാള്‍ഡ ഗോള്‍ഡ് ഡയറക്ടറുമായ ഡോ. മുഹമ്മദുണ്ണി ഒളകര ആദ്യ പ്രതി ഏറ്റുവാങ്ങി. ഖത്തറിനേയും ഗള്‍ഫ് രാജ്യങ്ങളേയും ഇന്ത്യയേയുമൊക്കെ വ്യാപാര രംഗത്ത് ബന്ധിപ്പിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നാണ് പതിനേഴ് വര്‍ഷത്തെ വിജയകരമായ പ്രയാണം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

സപ്‌ന ഖത്രി മസാച്യുസെറ്റ്‌സ് റീപ്രൊഡക്റ്റീവ് ജസ്റ്റിസ് യൂണിറ്റിനെ നയിക്കും

ബോസ്റ്റണ്‍: സ്റ്റേറ്റ് അറ്റോർണി ജനറൽ ആൻഡ്രിയ ജോയ് കാംബെലിന്റെ കീഴിൽ സ്ഥാപിതമായ പുതിയ യൂണിറ്റായ മസാച്യുസെറ്റ്‌സിന്റെ റീപ്രൊഡക്‌റ്റീവ് ജസ്റ്റിസ് യൂണിറ്റിനെ നയിക്കാൻ ഇന്ത്യൻ അമേരിക്കൻ അബോർഷൻ അവകാശ പ്രവർത്തക സപ്‌ന ഖത്രിയെ നിയമിച്ചു. പ്രത്യുൽപാദന, ലിംഗ-സ്ഥിരീകരണ പരിചരണത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതിലൂടെ, മസാച്യുസെറ്റ്സ് പ്രത്യുൽപാദന നീതിയിൽ ദേശീയ നേതാവാണെന്ന് ഉറപ്പാക്കുന്നതിൽ യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും, ഒക്ടോബർ 2 ന് ബോസ്റ്റണിൽ ക്യാമ്പ്ബെൽ പ്രഖ്യാപിച്ചു. “മാതൃ ആരോഗ്യത്തിലെ അസമത്വങ്ങൾ പരിഹരിക്കുക, പരിചരണത്തിലേക്കുള്ള പ്രവേശനം തടയുന്ന തെറ്റായ വിവരങ്ങളും തെറ്റായ വിവരങ്ങളും കൈകാര്യം ചെയ്യുക, പ്രത്യുൽപാദന ആരോഗ്യ പരിപാലനത്തിന്മേലുള്ള ദേശീയ ആക്രമണങ്ങളോട് പ്രതികരിക്കുന്നതിന് സംസ്ഥാന ലൈനുകളിലുടനീളം പ്രവർത്തിക്കുക, പ്രത്യുൽപാദന അവകാശങ്ങൾക്കായി മസാച്യുസെറ്റ്സിന്റെ ശക്തമായ നിയമ പരിരക്ഷകൾ നേടിയെടുക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.” “ശാരീരിക സ്വയംഭരണത്തിനുള്ള നമ്മുടെ അടിസ്ഥാന അവകാശത്തിന് മേലുള്ള വർദ്ധിച്ചുവരുന്ന ശാസ്ത്രവിരുദ്ധ, തീവ്രവാദ ആക്രമണങ്ങളെ ധീരവും സമഗ്രവുമായ പ്രവർത്തനത്തിലൂടെ…

ഇറാനിൽ നിന്ന് അമേരിക്ക പിടിച്ചെടുത്ത 1.1 ദശലക്ഷം വെടിയുണ്ടകൾ യുക്രെയ്നിലേക്ക് അയക്കുന്നു

വാഷിംഗ്ടൺ: ഉക്രൈനെ ആക്രമിക്കാൻ റഷ്യ വളരെക്കാലമായി ഇറാൻ നിർമ്മിത ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇറാനിൽ നിന്ന് പിടിച്ചെടുത്ത വെടിയുണ്ടകളാണ് ഇപ്പോൾ ഉക്രേനിയൻ സേന റഷ്യൻ സൈന്യത്തിന് നേരെ പ്രയോഗിക്കുന്നത്. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം ലംഘിച്ച് യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഹൂതി വിമതരെ ആയുധമാക്കാൻ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉപയോഗിച്ചിരുന്ന കപ്പലില്‍ നിന്ന് 1.1 ദശലക്ഷം റൗണ്ട് വെടിയുണ്ടകള്‍ യുഎസ് നേവി കപ്പൽ പിടിച്ചെടുത്തു. ആ 7.62 എംഎം റൗണ്ടുകൾ ഇപ്പോൾ ഉക്രെയ്നിലേക്ക് മാറ്റിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സ്വയം പ്രതിരോധിക്കാനുള്ള കൈവിന്റെ പോരാട്ടത്തിന് യുഎസ് സാമ്പത്തിക സഹായം തുടരുന്നത് ചോദ്യം ചെയ്യപ്പെടുന്ന സമയത്താണ് വളരെ ആവശ്യമായ വെടിമരുന്ന് അയച്ചിരിക്കുന്നത്. “ഈ ആയുധ കൈമാറ്റത്തിലൂടെ, ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായ നീതിന്യായ വകുപ്പിന്റെ ജപ്തി നടപടികൾ ഇപ്പോൾ മറ്റൊരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായ ഉക്രേനിയൻ ജനതയുടെ പോരാട്ടത്തെ നേരിട്ട്…

പ്രേക്ഷകരെ ആവേശത്തിലാക്കി ലിയോയുടെ മാസ്സ് ട്രയ്ലർ റിലീസായി

ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രയ്ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രയ്ലറിൽ നിന്ന് വ്യക്തമാണ്. 14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി…

പ്രായം കൂടുമ്പോള്‍ മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റി തിളങ്ങുന്ന ചര്‍മ്മം സ്വായത്തമാക്കാം

പ്രായമാകുമ്പോൾ, നമ്മുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നഷ്ടപ്പെടും. കൂടാതെ, വരൾച്ചയും ചുളിവുകളും പോലുള്ള പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാകും. പല സ്ത്രീകളും തങ്ങളുടെ യുവത്വത്തിന്റെ തിളക്കം വീണ്ടെടുക്കാൻ ചെലവേറിയ സലൂൺ ചികിത്സകൾ അവലംബിക്കാറുണ്ട്. എന്നാല്‍, ഈ മൂന്ന് ഫലപ്രദമായ പ്രതിവിധികൾ പിന്തുടരുന്നതിലൂടെ തിളങ്ങുന്ന ചർമ്മം നേടാൻ കഴിയും. തിളങ്ങുന്നതും യുവത്വമുള്ളതുമായ ചർമ്മത്തിന് തക്കാളി ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ശ്രദ്ധേയമായ പ്രകൃതിദത്ത ഘടകമാണ് തക്കാളി. എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും അവയിൽ സമ്പന്നമാണ്. ഈ ഘടകങ്ങൾ തക്കാളിയെ ചർമ്മസംരക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. കാരണം, അവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. തക്കാളി ഫേസ് പാക്ക് ഉപയോഗിക്കുന്നതിന്റെ ഘട്ടങ്ങളുടെയും ഗുണങ്ങളുടെയും കൂടുതൽ വിശദമായ വിവരങ്ങള്‍ താഴെ ഘട്ടം 1: പഴുത്ത തക്കാളി തിരഞ്ഞെടുത്ത് തയ്യാറാക്കൽ ആരംഭിക്കുക.…

കോളേജ് കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്നു പറയാന്‍ നീയൊക്കെ ആരാ? മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എല്ലാറ്റിന്റേയും ഷെയ്പ്പ് ഞാന്‍ മാറ്റും; എസ്‌എഫ്‌ഐക്കാരെ വിരട്ടിയോടിച്ച് കോളേജ് പ്രിന്‍സിപ്പാള്‍.

തിരുവനന്തപുരം: നഴ്‌സിംഗ്‌ കോളേജ്‌ പ്രിന്‍സിപ്പലും എസ്‌എഫ്‌ഐക്കാരും തമ്മില്‍ വാക്കേറ്റം. കോളേജിലെ വനിതാ ഹോസ്റ്റലില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പാളാണ് എസ്എഫ്‌ഐ പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കണം, സെക്യൂരിറ്റിയെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്‌ഐക്കാർ പ്രിൻസിപ്പാളിന്റെ മുറിയിൽ എത്തിയത്. എന്നാൽ, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് എസ്എഫ്‌ഐക്കാരോട് പ്രിൻസിപ്പാൾ വിശദീകരിച്ചു. പ്രിന്‍സിപ്പാളിന്റെ വിശദീകരണത്തില്‍ അതൃപ്തരായ എസ്എഫ്‌ഐക്കാർ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രിൻസിപ്പാൾ കുട്ടി നേതാക്കൾക്ക് ചുട്ട മറുപടി നൽകിയത്. “ഇക്കാര്യത്തില്‍ ബഹളമുണ്ടാക്കേണ്ട ആവശ്യമെന്ത്? എന്റെ കാമ്പസില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ എന്നോട്‌ നിര്‍ദ്ദേശിക്കാന്‍ നീയൊക്കെ ആരാ? നാല് പൊണ്ണത്തടിയന്മാൻ കയറി വന്ന് എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍…

മറുനാടന്‍ മലയാളി ചാനലിന്റെ ഉപകരണങ്ങള്‍ എന്തിന് പിടിച്ചെടുത്തു? പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കണമെന്നും കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കാന്‍ കേരള ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ചാനലിന്റെ ഓഫീസില്‍ നിന്ന്‌ പിടിച്ചെടുത്ത മോണിറ്ററുകളും കമ്പ്യൂട്ടറുകളും ഉടന്‍ തന്നെ തിരികെ നല്‍കണമെന്നാണ് കോടതി പോലീസിന്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് എന്തിനാണെന്ന്‌ കോടതി ചോദിച്ചു. കമ്പ്യൂട്ടറുകൾ മോണിറ്ററുകൾ എന്നിവയാണ് ചാനലിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ചാനലിന് നൽകണം എന്ന് കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ? മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസുകൾ തെളിയിക്കേണ്ടത്. പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും ചാനലിന് തന്നെ തിരികെ നൽകണം എന്നും…

വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്സില്‍ വന്‍ തീപിടിത്തം; യന്ത്രങ്ങള്‍ കത്തി നശിച്ചു; ആളപായമില്ല

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്സ്‌ ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. ഇന്ന്‌ വൈകുന്നേരമാണ്‌ സംഭവം. പേപ്പര്‍ നിര്‍മാണ യന്ത്രത്തിന്റെ ഒരു ഭാഗത്താണ്‌ തീപിടിത്തമുണ്ടായത്‌. യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന്‌ പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. 45 മിനിറ്റോളം നീണ്ടുനിന്ന തീപിടിത്തം കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ യുണിറ്റാണ്‌ അണച്ചത്‌. തീപിടിത്തം കണ്ട്‌ തൊഴിലാളികള്‍ മില്ലില്‍ നിന്ന്‌ ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.