ഫുഡ് ഡെലിവറി ജീവനക്കാര്‍ക്ക് മണിക്കൂറിന് 23.82 ഡോളര്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി ന്യൂയോര്‍ക്ക് സിറ്റി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ മണിക്കൂര്‍ ശമ്പളം 23.82 ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സിറ്റി കൗണ്‍സില്‍. അര്‍ഹമായ വേതനത്തില്‍ ജീവനക്കാര്‍ നാളുകളായി ശബ്ദമുയര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു. ആപ്പിലൂടെ വിതരണം നടത്തുന്ന കമ്പനികളായ യൂബര്‍ ഈറ്റ്സ്, ഗ്രമ്പ്ഹബ്, ഡോര്‍ഡാഷ് കമ്പനികളിലെ ജീവനക്കാര്‍ക്കു അതിന്റെ ആനുകൂല്യം ലഭിക്കുക. പൂര്‍ണ്ണമായും ഇതു പ്രാബല്യത്തില്‍ വരണമെങ്കില്‍ 2025 വരെ കാത്തിരിക്കണം. ഡിസംബര്‍ 16ന് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചതിനുശേഷം ആദ്യഘട്ടത്തില്‍ മണിക്കൂറിന് 17.87 ഡോളറും, തുടര്‍ന്ന് ഏപ്രില്‍ 2025 ഓടെ 23.82 ഡോളര്‍ നല്‍കുന്നതിനുമാണ് നിര്‍ദ്ദേശം. ആപ്പ് അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 60,000 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ കോണ്‍ട്രാക്റ്റ് ജീവനക്കാരായി പ്രവര്‍ത്തിക്കുന്നതിനാല്‍ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ല. ഇതില്‍ മാറ്റം വരുത്തി ജീവനക്കാര്‍ എന്ന പദവി നല്‍കുക എന്നതാണ് ഇതുകൊണ്ട് സിറ്റി ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍…

ശ്രീകുമാർ ഉണ്ണിത്താൻ വീണ്ടും ഫൊക്കാനയുടെ പി.ആർ.ഓ.

വാഷിംഗ്ടണ്‍: മാധ്യമപ്രവർത്തകനും അമേരിക്കയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആർ.ഓ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 2016 -2020 കാലഘട്ടങ്ങളിൽ ഫൊക്കാനയുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചിരുന്ന ഉണ്ണിത്താൻ ഫൊക്കാനയുടെ ന്യൂസുകൾ സമയാ സമയങ്ങളിൽ മാധ്യമങ്ങളിൽ എത്തിക്കുകയും എല്ലാ മാധ്യമ പ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ ഓഡിറ്റർ, നാഷണൽ കമ്മിറ്റി മെംബർ, റീജിയണൽ വൈസ് പ്രസിഡന്റ്, എക്സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീകുമാർ എന്നും ഫൊക്കാനയെ സ്വന്തം കുടുംബത്തെപോലെ കാണുന്ന വ്യക്തിയാണ്. എല്ലാ ഫൊക്കാനക്കാരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വെക്തി കൂടിയാണ്. ശ്രീകുമാർ ഉണ്ണിത്താൻ കലാലയ രാഷ്ട്രീയത്തിലൂടെ ആണ്പൊതുപ്രവർത്തനം ആരംഭിക്കുന്നത് , കേരളാ സ്റ്റുഡന്റസ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായും സേവനം അനുഷ്‌ടിച്ചിട്ടുള്ള ശ്രീകുമാർ…

ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല (ടെക്സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ലയിലുള്ള ജയിലില്‍ നടപ്പാക്കി. ടെക്സസ്സിലെ ഈ വര്‍ഷത്തെ അഞ്ചാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമാണ് ഈ വധശിക്ഷ. സ്റ്റീഫന്‍ ബാര്‍ബി(55)യാണ് ഭാര്യ ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്സണ്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടില്‍ വെച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ മുന്‍ കാമുകിയും മകനും അണ്ടര്‍ വുഡ് എന്ന അറിയപ്പെടാന്‍ ബാര്‍ബി ആഗ്രഹിച്ചില്ല. ഇതാണ് ഇരുവരേയും അവരുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രോസിക്യൂട്ടേഴ്സ് സമര്‍ത്ഥിച്ചു. അണ്ടര്‍വുഡിന്റെ ബേബി ഷവറിന്റെ ദിവസമാണ് ഇരുവരേയും കാണാതായത്. പിന്നീട് ഡന്റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രേവില്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും…

ഗ്വാട്ടിമാലയില്‍ അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നിന്ന് നൂറുകണക്കിന് പ്രീ-ഹിസ്പാനിക് പുരാവസ്തുക്കൾ കണ്ടെത്തി

ചരിത്രാവശിഷ്ടങ്ങൾ കടത്തിയെന്നാരോപിക്കപ്പെടുന്ന അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നിന്ന് ഹിസ്പാനിക്കിന് മുമ്പുള്ള 1,222 പുരാവസ്തു വസ്തുക്കൾ കണ്ടെത്തിയതായി ഗ്വാട്ടിമാലയിലെ പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു. വിനോദസഞ്ചാര നഗരമായ ആന്റിഗ്വയിലെ സ്റ്റെഫാനി ആലിസൺ ജോല്ലക്കിന്റെയും ജോർജിയോ സാൽവിഡോർ റോസിലിയുടെയും വീട്ടിൽ 12 മണിക്കൂർ നീണ്ട പരിശോധനയിലാണ് വലിയ കല്ലിൽ കൊത്തുപണികൾ മുതൽ ചെറിയ മൺപാത്രങ്ങൾ വരെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയത്. അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നടത്തിയ റെയ്ഡ് സാംസ്കാരിക വസ്തുക്കൾ അനധികൃതമായി കടത്തുന്ന റാക്കറ്റുകള്‍ക്ക് കനത്ത പ്രഹരമാണെന്ന് തെക്കേ അമേരിക്കൻ രാജ്യത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ജേഡും ബസാൾട്ടും കൊണ്ട് നിർമ്മിച്ച കല്ല് ഉരുപ്പടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവ പരിശോധനയ്ക്കായി സാംസ്കാരിക മന്ത്രാലയത്തിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. എ ഡി 600 നും 900 നും ഇടയിലുള്ള രണ്ട് ശിലാ കൊത്തുപണികളുമായി ഗ്വാട്ടിമാലയിൽ നിന്ന് പറക്കാൻ…

വെല്‍ക്കം വേള്‍ഡ് കപ്പ്, ഫിഫ 2022 ലോകകപ്പ് ഖത്തറിനെ സ്വാഗതം ചെയ്യുന്ന മാപ്പിളപ്പാട്ട് ആല്‍ബം പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ ഫിഫ 2022 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം മലയാളികള്‍ കളികാണാനെത്തുന്ന ഫിഫ ലോകപ്പിനെ വരവേല്‍ക്കാന്‍ മാപ്പിള ഇപ്പാട്ടിന്റെ ഈണത്തില്‍ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ രചനയില്‍ സി.എം.എസ്. ഓര്‍ക്ക ട്രസംഗീത നിര്‍വ്വഹിച്ച് പ്രശസ്ത ഗായകന്‍ ആദില്‍ അത്തുവും സംഘവും ആലപിച്ച വെല്‍ക്കം വേള്‍ഡ് കപ്പ് എന്ന സംഗീത ആല്‍ബം റേഡിയോ മലയാളംം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍ പ്രകാശനം ചെയ്തു. കെ.എം. സി.സി. അധ്യക്ഷന്‍ എസ്. എ. എം. ബഷീര്‍ ആല്‍ബത്തിന്റെ സി.ഡി. ഏറ്റുവാങ്ങി. ആല്‍ബത്തിന്റെ ഓണ്‍ലൈന്‍ ലോഞ്ചിംഗ് മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര നിര്‍വഹിച്ചു. വേള്‍ഡ് കപ്പിനെ വരവേല്‍ക്കുന്ന നിരവധി ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും തനതായ മാപ്പിളപ്പാട്ട് ശൈലിയിലുള്ള ജി.പി.യുടെ ഗാനം സഹൃദയലോകം ഏറ്റെടുക്കുമെന്ന് പ്രകാശന ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വീഡിയോ അറബി സബ്‌ടൈറ്റിലുകളോടെയാണ്…

രണ്ട് മാസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്കിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം തുറന്നു

ശബരിമല: രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർഥാടന കാലത്തിന് തുടക്കം കുറിച്ചുകൊണ്ട്, വാർഷിക മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾക്കായി ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന്റെ വാതിൽ ബുധനാഴ്ച തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ക്ഷേത്രനട തുറന്ന് തീ ആഴിയിലേക്ക് മാറ്റി . തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം.ആർ.അജിത് കുമാർ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പിന്നീട് അയ്യപ്പക്ഷേത്രത്തിലേക്കും മാളികപ്പുറം ദേവീക്ഷേത്രത്തിലേക്കും പുതുതായി തിരഞ്ഞെടുത്ത മേൽശാന്തിമാരുടെ പ്രതിഷ്‌ഠാനം-ജയരാമൻ നമ്പൂതിരി, ഹരിഹരൻ നമ്പൂതിരി എന്നിവർ നടത്തി. പുതിയ മേൽശാന്തിമാർ അടുത്ത ഒരു വർഷത്തേക്ക് അതത് ക്ഷേത്രങ്ങളുടെ ചുമതല വഹിക്കും. 2019-20 വരെ എല്ലാ വർഷവും ദശലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന സീസൺ, പാൻഡെമിക്…

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം: വ്യാഴാഴ്ച കേരളത്തിലുടനീളം ക്ലാസ്റൂം ചർച്ചകൾ

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനുള്ള ക്ലാസ് റൂം ചർച്ചകൾ ഇന്ന് (വ്യാഴാഴ്ച) സംസ്ഥാനത്തുടനീളം നടക്കും. ചർച്ചയ്ക്കുള്ള കരട് കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ തലത്തിലുള്ള ഫീഡ്ബാക്ക് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കും. സ്‌കൂളുകളിൽ ആദ്യ ഇടവേള കഴിഞ്ഞ് ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ ആയിരിക്കും ചർച്ച. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിച്ച് സമഗ്ര ശിക്ഷയുടെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലേക്ക് അയയ്ക്കും, അത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന് (എസ്‌സിഇആർടി) കൈമാറും. 48 ലക്ഷം വിദ്യാർഥികൾ ക്ലാസ് റൂം ചർച്ചകളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരുപക്ഷെ രാജ്യത്ത് ഇതാദ്യമായാണ് പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിക്കുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലും സ്‌കൂൾ രക്ഷാകർതൃ-അധ്യാപക സംഘടനകളിലും ചർച്ചകൾ നടന്നുവരികയാണ്.…

സഹവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ട യുവാവിനെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: വെള്ളനാട് കരുണാസായി ലഹരി ആസക്തി ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കഴക്കൂട്ടം ഉള്ളൂര്‍ക്കോണം ഉടക്കും‌കര പുത്തൻവീട്ടിൽ എം വിജയനെ (50) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലം പറവൂർ പൂതക്കുളം സ്വദേശി എസ്. ബിജോയി (25)യെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ബിജോയി ചെടിച്ചട്ടികൊണ്ട് വിജയന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടനെ വിജയനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 7.30ഓടെ മരിച്ചു. ആക്രമണത്തിനു ശേഷം ചികിത്സാ കേന്ദ്രത്തിന്റെ ജനാലകള്‍ അടിച്ചു തകര്‍ത്ത ബിജോയി കെട്ടിടത്തിന്റെ മുകളില്‍ കയറി സമീപത്തെ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു.

യുഎഇയില്‍ സംഘടിത ഭിക്ഷാടനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

ദുബൈ: യുഎഇയിൽ സംഘടിത ഭിക്ഷാടനം നടത്തിയാൽ കുറഞ്ഞത് 100,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കൂടാതെ, കുറ്റം ചെയ്തവരെ കുറഞ്ഞത് ആറ് മാസമെങ്കിലും തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന സംഘടിത ഭിക്ഷാടനത്തിന് കുറഞ്ഞത് ആറ് മാസത്തേക്ക് ജയില്‍ ശിക്ഷയും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഭിക്ഷാടനത്തിനായി ആളുകളെ കൊണ്ടുവരുന്നവര്‍ക്കും ഈ ശിക്ഷ ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തിന്റെ ആകാശവും ചുവപ്പണിയും; റെഡ് ആരോസിന്റെ എയർ ഷോ നവംബര്‍ 21 തിങ്കളാഴ്ച

കുവൈറ്റ് സിറ്റി: റോയൽ എയർഫോഴ്സ് (ആർഎഎഫ്) എയറോബാറ്റിക് ടീം റെഡ് ആരോസ് നവംബര്‍ 21 തിങ്കളാഴ്ച കുവൈറ്റില്‍ എയർ ഷോ നടത്തും. അന്നേ ദിവസം വൈകീട്ട് 3.45 മുതൽ 4.30 വരെയാണ് എയർ ഷോ. കുവൈറ്റിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ടവേഴ്സിനും ഗ്രീൻ ഐലൻഡിനും ഇടയിലുള്ള തീരപ്രദേശത്താണ് എയർ ഷോ നടക്കുന്നത്. 2017 സെപ്റ്റംബറിലാണ് റെഡ് ആരോസ് അവസാനമായി എയര്‍ ഷോ പ്രകടനം നടത്തിയത്.