റവ ഡോ പി ജി ജോർജ് നവംബര്‍ 22നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഡിട്രോയിറ്റ് : നവംബര്‍ 22 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും , ബൈബിൾ പണ്ഡിതനും ,കൺവെൻഷൻ പ്രാസംഗീകനുമായ റവ ഡോ പി ജി ജോർജ് മുഖ്യ പ്രഭാഷണം നല്‍കുന്നു. നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ബിഷപ്പ് സെക്രട്ടറി ,കോട്ടയം മാർത്തോമ സിറിയൻ തിയളോജിക്കൽ സെമിനാരി പ്രൊഫ സ്സർ ധർമജ്യോതി വിദ്യാപീഠം പ്രിൻസിപ്പാൾ ,നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചിയിതാവു എന്നീ നിലകളിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചിട്ടുണ്ട് റവ ഡോ പി ജി ജോർജ്. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആഗസ്റ് 16നു ചൊവ്വാഴചയിലെ…

സോമൻ സി കെ മന്ത്ര ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയി സോമൻ സി കെ യെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. അമേരിക്കൻ മണ്ണിൽ സനാതന ധർമ്മ പാരമ്പര്യം നില നിർത്താൻ പതിറ്റാണ്ടുകൾ ആയി കർമ്മ രംഗത്തുള്ള സോമൻ സി കെ, ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ തുടക്ക കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. ക്ഷേത്രം യാഥാർഥ്യം ആക്കിയ കേരള ഹിന്ദു സൊസൈറ്റിയിൽ 16 വർഷത്തോളം ആയി പ്രവർത്തിച്ചു വരുന്നു. കെ എച് എസ് ഡാളസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വൈസ് ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരു ധർമ പ്രചാരണ രംഗത്തും സജീവമായ അദ്ദേഹം ശ്രീനാരായണ അസോസിയേഷൻ ഓഫ് ഫിലാഡൽഫിയയിൽ 15 വർഷത്തോളം ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ പദവികളിലൂടെ സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ 3…

യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻമാർക്ക്

വാഷിംഗ്ടൺ: 435 അംഗ യുഎസ് ജനപ്രതിനിധി സഭയിൽ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി ബുധനാഴ്ച കുറഞ്ഞ ഭൂരിപക്ഷത്തില്‍ നിയന്ത്രണം നേടി. ഡെമോക്രാറ്റിക് പാർട്ടിക്ക് 211 സീറ്റുകൾ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കൻസിന് ഇപ്പോൾ 218 സീറ്റുകളാണുള്ളത്. ആറ് സീറ്റുകളുടെ എണ്ണൽ ഇപ്പോഴും നടക്കുന്നുണ്ട്, അതിന്റെ ഫലം സഭയുടെ അന്തിമ വലുപ്പം നിർണ്ണയിക്കും. നവംബർ എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു ദിവസം മുമ്പ്, പാർട്ടി നിയമസഭാംഗങ്ങൾ അതിന്റെ നേതാവ് കെവിൻ മക്കാർത്തിയെ ഹൗസ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് വുമൺ നാൻസി പെലോസിക്ക് പകരം മക്കാർത്തി ഹൗസ് സ്പീക്കറാകും. “സഭാ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻസിന്റെ ലീഡർ മക്കാർത്തിയെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, സാധാരണ കുടുംബങ്ങൾക്ക് ഫലങ്ങൾ നൽകുന്നതിന് ഹൗസ് റിപ്പബ്ലിക്കൻമാരുമായി പ്രവർത്തിക്കാൻ ഞാന്‍ തയ്യാറാണ്,” പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പുകൾ അമേരിക്കൻ ജനാധിപത്യത്തിന്റെ ശക്തിയും പ്രതിരോധശേഷിയും…

ഐസിസി ടി20: സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി; ഹെയ്ൽസ് 12-ാം സ്ഥാനത്തെത്തി

ദുബായ്: ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിന് തന്റെ റേറ്റിംഗ് പോയിന്റിൽ ഇടിവ് നേരിട്ടെങ്കിലും, ബുധനാഴ്ച പുറത്തിറക്കിയ ഐസിസി ടി20 ഐ പ്ലെയർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഐസിസി ടി 20 ലോകകപ്പിലെ സൂപ്പർ 12 ലെ മികച്ച പ്രകടനത്തിന് ശേഷം, സൂര്യകുമാർ യാദവ് പാക്കിസ്താന്റെ മുഹമ്മദ് റിസ്വാനെ താഴെയിറക്കി ടോപ്പ് ബാറ്ററായി. എന്നാൽ, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മോശം 14 റൺസിന് ശേഷം അദ്ദേഹത്തിന്റെ റേറ്റിംഗ് പോയിന്റുകൾ 869 ൽ നിന്ന് 859 ആയി കുറഞ്ഞു. ആറ് ഇന്നിംഗ്‌സുകളിലായി 59.75 ശരാശരിയിലും 189.68 സ്‌ട്രൈക്ക് റേറ്റിലും 239 റൺസുമായി സൂര്യകുമാർ ടൂർണമെന്റ് പൂർത്തിയാക്കി. ഇംഗ്ലണ്ട് ബാറ്റർ അലക്‌സ് ഹെയ്‌ൽസ് ഇന്ത്യയ്‌ക്കെതിരെ സെമിയിൽ 47 പന്തിൽ 86* അടിച്ചു തകർത്തു, ഇത് 22 സ്ഥാനങ്ങൾ കയറി 12-ാം സ്ഥാനത്തെത്താൻ സഹായിച്ചു. 42.40 ശരാശരിയിലും രണ്ട് അർധസെഞ്ചുറികളിലും 212…

ഫിഫ ലോക കപ്പ്: വിമാനങ്ങള്‍ ദുബായ് വേൾഡ് സെന്ററിൽ നിന്ന് പുറപ്പെടും

ദുബായ്: ലോക കപ്പിനായി ഖത്തറിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഏറ്റവും കൂടുതൽ പുറപ്പെടുന്നത് ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിൽ നിന്നായിരിക്കുമെന്ന് അധികൃതര്‍ പ്രസ്താവിച്ചു. ഇവിടെ നിന്ന് ദോഹയിലേക്കും തിരിച്ചും പ്രതിദിനം 120 ഷട്ടിൽ സർവീസുകൾ ഉണ്ടായിരിക്കും. ദുബായ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാണ് ഷട്ടിൽ സർവീസ് വേൾഡ് സെൻട്രലിലേക്ക് മാറ്റിയത്. ഫ്ലൈ ദുബൈയും ഖത്തർ എയർവേയ്‌സും ചേർന്നാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. മറ്റ് സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, ഷട്ടിൽ സര്‍‌വീസ് നിരക്ക് കുറവാണ്. പക്ഷേ, ഖത്തറിലെത്തി മത്സരം കണ്ട് 24 മണിക്കൂറിനകം തിരിച്ചു വരാവുന്ന രീതിയിലായിരിക്കണം ടിക്കറ്റെടുക്കേണ്ടത്. ഷട്ടിൽ സർവീസിന് പുറമെ ചാർട്ടേഡ് എയർക്രാഫ്റ്റ് സർവീസുകളും നടത്താനും പദ്ധതിയുണ്ട്. ഇതോടെ വേൾഡ് സെൻട്രലിൽ തിരക്ക് മൂന്നിരട്ടിയാകും. 60 ഓളം ചെക്ക്-ഇൻ കൗണ്ടറുകളും 21 ബോർഡിംഗ് ഗേറ്റുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 60 പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളും 10 സ്മാർട്ട് ഗേറ്റുകളുമുണ്ട്. ലോ​ക…

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം

ന്യൂഡൽഹി: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യതുകയിൽ ഒരു ആള്‍ ജാമ്യവും നൽകിയ ശേഷമാണ് ഫെർണാണ്ടസിന് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ ജാക്വലിൻ ഡൽഹി പട്യാല ഹൗസ് കോടതിയിൽ എത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഓഗസ്റ്റ് 31-ന് അംഗീകരിച്ച കോടതി ഫെർണാണ്ടസിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ സമൻസ് അയച്ച ഫെർണാണ്ടസിനെ അനുബന്ധ കുറ്റപത്രത്തിലാണ് ആദ്യമായി പ്രതി ചേർത്തിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിനാൽ നടിയെ കസ്റ്റഡിയിൽ വെയ്ക്കേണ്ട ആവശ്യമില്ലെന്ന് ജാക്വിലിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.  

ആരോഗ്യനില തൃപ്തികരമല്ല, ആശുപത്രിയിലാണ്; എല്ലാവരുടെയും പ്രാർത്ഥന വേണം: സുമ ജയറാം

മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമാ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണവര്‍. മമ്മൂട്ടി, മോഹൻലാല്‍, ദിലീപ് എന്നീ നടന്മാരോടൊപ്പം തിളങ്ങിയ നടിയാണ് സുമ ജയറാം. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സുമ. ഇപ്പോഴിത ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് സുമയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അതും നാൽപത്തിയെട്ടാം വയസിൽ. രണ്ട് ആൺകുട്ടികളാണ് സുമയ്ക്ക് പിറന്നത്.

എറണാകുളം റവന്യൂ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 എന്നീ തിയ്യതികളില്‍ മൂത്തകുന്നത്ത്

എറണാകുളം: 33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 തീയതികളിൽ നടക്കും. മൂത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയാകും. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, എച്ച്.എം.ഡി.പി സഭ പ്രസിഡൻ്റ് ഇ.പി സന്തോഷ്, സെക്രട്ടറി ഡി.സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, പ്രിൻസിപ്പാൾ പി.എസ് ജ്യോതി ലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല തുടങ്ങിയവർ സംസാരിച്ചു. അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും ജനപ്രതിനിധികൾ ചെയർമാൻമാരായും 17 സബ്…

തെലങ്കാനയിൽ ഭരണകക്ഷി എം‌എല്‍‌എമാര്‍ക്ക് കോഴ നല്‍കാന്‍ ശ്രമം; ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്; നവംബര്‍ 21-ന് ഹൈദരാബാദില്‍ ഹാജരാകണം

ആലപ്പുഴ: തെലങ്കാന എംഎൽഎമാർക്ക് കൈക്കൂലി നൽകി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്. തെലങ്കാന പോലീസ് സംഘം തുഷാറിന്റെ കണിച്ച്‌കുളങ്ങരയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. നൽഗൊണ്ട എസ്പി രമാ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയത്. തുഷാറിന്റെ അഭാവത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. അതേസമയം, കേസ് അന്വേഷിക്കുന്ന തെലങ്കാന പോലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ തമ്പടിച്ച് തിരച്ചില്‍ നടത്തിവരികയാണ്. കേസിലെ പ്രതികളിലൊരാളായ മതപ്രഭാഷകന്‍ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുള്ള മലയാളിയെ തിരഞ്ഞാണ് തെലുങ്കാന സംഘം കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് തുഷാറിനെ രാമചന്ദ്ര ഭാരതിക്ക് പരിചയപ്പെടുത്തിയത്. ഭരണകക്ഷി എം എൽ എമാർക്ക് നൂറ് കോടി വാഗ്ദാനം ചെയ്ത ഒരു സംഘത്തെ തെലങ്കാന പോലീസ്…

ഭൂമി പുനഃക്രമീകരണം: 206162 അപേക്ഷകൾ പ്രോസസ്സ് ചെയ്തു; ആറ് മാസം കൂടി മിഷൻ മോഡിൽ പ്രവർത്തനം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി പരിവർത്തന അപേക്ഷകൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206,162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അപേക്ഷകൾ തീർപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന മിഷൻ മോഡ് ഓപ്പറേഷൻ അടുത്ത ആറുമാസത്തേക്കുകൂടി നീട്ടാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആകെ ലഭിച്ച 212169 ഓഫ്‌ലൈൻ അപേക്ഷകളിൽ 194912 അപേക്ഷകൾ തീർപ്പാക്കി. ഓഫ്‌ലൈൻ അപേക്ഷകൾ തീര്‍പ്പാക്കുന്നതില്‍ 91.87 ശതമാനം പുരോഗതി കൈവരിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. 163171 അപേക്ഷകൾ ലഭിച്ചതിൽ 11250 എണ്ണം തീർപ്പാക്കാനായി. മുൻഗണനാ ക്രമത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ട രീതിയിൽ 19 റവന്യൂ ഡിവിഷണൽ ഓഫിസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും ഇതിനോടകം തീർപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഏഴ് ആർഡിഒ…