ക്‌ളാസിക് ഖത്തറിന്റെ പെരുന്നാള്‍ നിലാവ് അവിസ്മരണീയമായി

ദോഹ: ഹൃദയം തൊടും ഗാനങ്ങളുമായി ക്‌ളാസിക് ഖത്തര്‍ സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും അവിസ്മരണീയമായി . സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ നിറഞ്ഞ സദസ്സില്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍ക്ക് പുറമേ ക്‌ളാസിക്കല്‍ ഡാന്‍സ്, ഒപ്പന, ഡാന്‍സ് മാഷ് അപ്പ് എന്നിവ കോര്‍ത്തിണക്കിയാണ് സംഘാടകര്‍ പരിപാടി കളറാക്കിയത്. ഷഫീഖ് അല്‍മാസിന്റെ നേതൃത്വത്തില്‍ ക്‌ളാസിക് ഖത്തറിന്റെ ഗായകരായ ബിന്ദു ചന്ദ്രന്‍ , സുഭാഷ് കന്മഥന്‍, ജാഫര്‍ ജബ്ബാര്‍,ഗഫ്ഫാര്‍, നൗഷാദ് ഇടപ്പള്ളി, ജിനില്‍ കുമാര്‍, ഷരീഫ് വയലത്തൂര്‍, സുരേഷ് കുമാര്‍, ഗിരീഷ് കുമാര്‍ , ശരണ്യ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളോടൊപ്പം സദസ്സൊന്നടങ്കം നൃത്തം വെച്ചപ്പോള്‍ ആഘോഷത്തിന് ചാരുതയേറി. ക്‌ളാസിക് ഖത്തറിന്റെ കലാകാരികളായ ഐശ്വര്യയും ലക്ഷ്മിയും നിറഞ്ഞാടിയത് സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് ആസ്വദിച്ചത്. റിഥമിക് മൂവ്‌സ്, ട്വിങ്കിള്‍ ടോസ് ഡാന്‍സ് ടീമുകളും മനോഹരങ്ങളായ നൃത്തങ്ങളവതരിപ്പിച്ച് സദസ്സിന്റെ കയ്യടി നേടി. അരുണ്‍ പിള്ള പ്രവീണും…

അനശ്വരമീ അപാരത (കവിത): ജയൻ വർഗീസ്

കാല കർമ്മമേ അണയൂ ജീവിത താള രൂപമേ അണയൂ , ആദിമ തമസ്സിന്റെ നാഭിയിൽ വിരിയുന്ന താമര മലരിന്റെ ഇതളുകളായ് ! ആരുടെ മാനസ ഭാവന വിരിയിച്ച കാല രഥ ചക്ര ഘർഷണങ്ങൾ തൂവിയ ദ്രവ്യ, സമയ, യൂർജ്ജങ്ങളിൽ രൂപം ധരിച്ചീ പ്രപഞ്ച സാരം ! കോടാനുകോടി യുഗങ്ങളെ പെറ്റിട്ട രാസ ത്വരക പരമ്പരകൾ ജീവനായ് മാറി വരാനുള്ള ചിന്തയായ് ശാശ്വത ബോധ നിരാമയത്വം ! കാല മഹാ സാഗര – ത്തിലെ വേർപെട്ട കേവല തുള്ളി നിൻ വർത്തമാനം. നാളെ മടങ്ങാൻ വിളി വരുമ്പോൾ പിന്നെ നീയില്ല നീയും മഹാസമുദ്രം ! സാരമില്ലൊന്നും നശിക്കുന്നതില്ലയീ രൂപ മാറ്റത്തിന്റെ നാളെകളിൽ കേവല തുള്ളി – യലിഞ്ഞ സമുദ്രമായ് നാമും പ്രപഞ്ചത്തിൽ എന്നുമെന്നും !

ലെബനനിലും ഗാസയിലും ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാൻ

ലെബനനെതിരെയുള്ള ഇസ്രായേലി ആക്രമണങ്ങൾ തുടരുകയാണ്. മുമ്പ്, വെടിനിർത്തൽ വ്യവസ്ഥകളിൽ ലെബനനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അവ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു. തൽഫലമായി, ഇറാനിയൻ ചർച്ചാ സംഘം മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ നിർത്തി വെച്ചു. ദോഹ (ഖത്തര്‍): ഇറാനും അമേരിക്കയും തമ്മിൽ നടന്നുവരുന്ന നയതന്ത്ര ചർച്ചകൾ വീണ്ടും സ്തംഭിച്ചു. ലെബനനിലും ഗാസയിലും ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതുവരെ വാഷിംഗ്ടണുമായി ഒരു ചർച്ചയുമില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. ഇടനിലക്കാർ വഴിയുള്ള സന്ദേശ കൈമാറ്റവും ഇറാൻ താൽക്കാലികമായി നിർത്തിവച്ചു. ഇറാന്റെ തസ്നിം വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ലെബനനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. മുമ്പ്, വെടിനിർത്തൽ വ്യവസ്ഥകളിൽ ലെബനനും ഉൾപ്പെട്ടിരുന്നു എങ്കിലും, ഇപ്പോൾ അവ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു. തൽഫലമായി, ഇറാനിയൻ ചർച്ചാ സംഘം മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ നിർത്തി വെയ്ക്കുകയാണെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടയ്ക്കുന്നതിന് റെസിസ്റ്റൻസ് ഫ്രണ്ടും ഇറാനും…

അറ്റ്‌ലാന്റയില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മലയാളി വരന്‍ മരിച്ച സംഭവം: ടേക്ക് ഓഫിന് മുമ്പ് ഡേവ് ആശങ്ക പ്രകടിപ്പിച്ചിരുന്നെന്ന് ജെസ്‌നി

അറ്റ്‌ലാന്റ (ജോര്‍ജിയ): വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വരനും പൈലറ്റും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് അറ്റ്ലാന്റയിലെ മലയാളികൾ ഇതുവരെ മുക്തരായിട്ടില്ല. വെള്ളിയാഴ്ച രാത്രി 10.30 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മോശം കാലാവസ്ഥയെ തുടർന്ന് ദമ്പതികൾ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. മൂവാറ്റുപുഴ കടുവാക്കുഴി സ്വദേശി ജോർജ് ഫിജിയുടെയും ഫെബയുടെയും മകൻ ഡേവ് ഫിജിയാണ് അപകടത്തില്‍ മരിച്ചത്. തലവടി ചുടുക്കാട്ടിൽ ജെസവിൻ വില്ലയിൽ സാം ഉമ്മൻ-ഷീല സാം ദമ്പതികളുടെ മകളായ വധു ജെസ്‌നി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡെൽറ്റ എയർലൈൻസിൽ പൈലറ്റായിരുന്ന ഡേവും നഴ്‌സായ ജെസ്‌നിയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹിതരായത്. വിവാഹ പാർട്ടിക്ക് തിരഞ്ഞെടുത്ത വാഹനം റോബിൻസൺ R66 അഞ്ച് സീറ്റർ ടർബൈൻ ലൈറ്റ്‌വെയ്റ്റ് ഹെലികോപ്റ്ററായിരുന്നു. ജോർജിയയിലെ ചാംബ്ലിയിലുള്ള ഡെകാൽബ് പീച്ച്‌ട്രീ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ വിവാഹ വേദിയായ ഡോസൺ വില്ലയ്ക്ക് സമീപമാണ് തകർന്നു വീണത്.…

ന്യൂജേഴ്‌സിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ; കർഫ്യൂ ഏർപ്പെടുത്തി

ന്യൂവർക്ക് (ന്യൂജേഴ്‌സി): ഡെലാനി ഹാൾ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിന് പുറത്ത് തുടർച്ചയായ രണ്ടാം രാത്രിയിലും പ്രതിഷേധക്കാരും ന്യൂജേഴ്‌സി സ്റ്റേറ്റ് പൊലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തടങ്കൽ കേന്ദ്രത്തിനുള്ളിലെ മോശം സാഹചര്യങ്ങൾക്കെതിരെ ഇമിഗ്രേഷൻ വിരുദ്ധ ഗ്രൂപ്പുകളും അനുകൂലികളും തമ്മിൽ ശനിയാഴ്ച പകൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. തുടർന്ന് രാത്രിയോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ആയുധങ്ങളുമായി ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ, പൊതുജനസുരക്ഷ മുൻനിർത്തി തടങ്കൽ കേന്ദ്രത്തിന് ചുറ്റുമുള്ള അര മൈൽ പരിധിയിൽ രാത്രികാല കർഫ്യൂ (രാത്രി 9 മുതൽ പുലർച്ചെ 6 വരെ) പ്രഖ്യാപിച്ചു. ന്യൂവർക്ക് മേയർ റാസ് ജെ. ബരാക്ക. ശനിയാഴ്ച രാത്രിയോടെയാണ് മേയർ ഈ കർശന ഉത്തരവ് പുറപ്പെടുവിച്ചത് . സമാധാനപരമായി പ്രതിഷേധിക്കാൻ ഗവർണർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂയോർക്ക് ടാപ്പൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ടാപ്പൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).…

ഡാളസ് സ്കൂൾ ഓഫ് തിയോളജി അലുംനി അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തപ്പെട്ടു

ഡാളസ്: ഡാളസ് സ്കൂൾ ഓഫ് തിയോളജി അലുംനി അസോസിയേഷന്റെ (Dallas School of Theology Alumni Association) വാർഷിക പൊതുയോഗം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിജയകരമായി സംഘടിപ്പിച്ചു. 2026 മേയ് 31 ഞായറാഴ്ച വൈകുന്നേരം 5:00 മണി മുതൽ 7:00 മണി വരെ റിച്ചാർഡ്സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്ചിലായിരുന്നു സമ്മേളനം. “സേവനത്തിനായി വിളിക്കപ്പെട്ടവർ: ക്രിസ്തീയ ശുശ്രൂഷയിലെ ആഹ്വാനങ്ങളും വെല്ലുവിളികളും” (“Called to Serve: The Call and Challenges of Christian Ministry”) എന്നതായിരുന്നു ഈ വർഷത്തെ മുഖ്യ ചിന്താവിഷയം. പാസ്റ്റർ മാത്യു സാമുവൽ അധ്യക്ഷത വഹിച്ച യോഗം ബ്രദർ ജോൺസൺ സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. പാസ്റ്റർ ജസ്റ്റിൻ വർഗീസ് ആരാധനയ്ക്ക് നേതൃത്വം നൽകി. ബ്രദർ ബാബു സൈമൺ യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ…

റവ.അരുൺ സാമുവൽ വർഗീസിനു ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഊഷ്മള സ്വീകരണം

ഡാലസ്: നോർത്ത് അമേരിക്കൻ-യൂറോപ്പ് ഭദ്രാസന യൂത്ത് ചാപ്ലിനായി ചുമതലയേറ്റ ശേഷം ആദ്യമായി സന്ദർശനത്തിനെത്തിയ റവ. അരുൺ സാമുവൽ വർഗീസിനും ഷാരോൺ കൊച്ചമ്മയ്ക്കും ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. മെയ് 31 ഞായറാഴ്ച ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് അരുൺ അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. റെജിൻ രാജു,മുതിർന്ന പട്ടക്കാരൻ  റവ. ടി. ജെ. ജോസഫ് എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലളിതമായ സ്വീകരണച്ചടങ്ങിൽ ഇടവക സെക്രട്ടറി സോജി സ്കറിയ സ്വാഗതം ആശംസിച്ചു. വികാരി റവ.  റെജിൻ രാജു അധ്യക്ഷത വഹിച്ചു.ഡാലസിൽ വളരുകയും ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവകാംഗവുമായിരുന്ന അരുൺ അച്ചൻ, യു.എൻ.ടി സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം കുറച്ചു വർഷങ്ങൾ ജോലി ചെയ്തിരുന്നു. തുടർന്ന് പ്രാദേശികമായും മെക്സിക്കോയിലും സഭയുടെ…

രാശിഫലം (31-05-2026 ഞായര്‍)

ചിങ്ങം: നിങ്ങള്‍ ഇന്ന് മുഴുവന്‍ കർമ്മനിരതനായിരിക്കും. കോര്‍പ്പറേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥന്‍മാരുടെ പ്രശംസ ലഭിക്കും. വീട്ടമ്മമാര്‍ക്ക് ഇന്ന് ചില നിര്‍ണായക കാര്യങ്ങളില്‍ പങ്ക് വഹിക്കേണ്ടി വരും. കന്നി: ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജോലി ചെയ്യും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്‌ത ശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്നതിനായി പ്രൈവറ്റ് പാർട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിലോ പങ്കെടുക്കുക. തുലാം : നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടാന്‍ സാധ്യത. അവരോടൊപ്പം സമയം ചെലവഴിക്കുകയും, നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെെടുകയും ചെയ്യും. നിങ്ങളുടെ ശ്രമങ്ങളിൽ ഇന്ന് വിജയിക്കും. വൃശ്ചികം: ഈ രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരോട് അടങ്ങാത്ത സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഉണ്ടാകും. നിങ്ങളുടെ ഇന്നത്തെ പ്ലാനില്‍ പ്രിയപ്പെട്ടവര്‍ക്ക് സമയം നല്‍കുന്നതിനും സമയം കണ്ടെത്തും. എന്നാല്‍ നിങ്ങള്‍ അവരോടടൊപ്പം ഒരു അതിര്‍ത്തിക്കപ്പുറം സംസാരിക്കില്ല. ധനു: നിങ്ങളുടെ സംഭാഷണവും കോപവും ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും.…

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഞായറാഴ്ച കനത്ത മഴ ലഭിക്കും!; ജൂൺ 3-4 തീയതികൾക്ക് ശേഷം താപനില കുത്തനെ ഉയരും: ഐ എം ഡി

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കൊടും ചൂടിൽ നിന്നും ഉഷ്ണതരംഗങ്ങളിൽ നിന്നും മഴയും ഇടിമിന്നലും ശക്തമായ കാറ്റും ആശ്വാസം നൽകുമെങ്കിലും, കാലാവസ്ഥ തെളിഞ്ഞു കഴിഞ്ഞാൽ, ജൂൺ 3-4 തീയതികൾക്ക് ശേഷം താപനില വീണ്ടും കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. കനത്ത ചൂടും ഉഷ്ണതരംഗവും മൂലം ദുരിതമനുഭവിക്കുന്നവർക്ക് മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവ ആശ്വാസം നൽകി. ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം ഉണ്ടായിട്ടുണ്ട്, ഇത് താപനിലയിൽ കുറവുണ്ടാക്കി. ജൂൺ ആദ്യ വാരത്തിനുശേഷം താപനില വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അടുത്ത കുറച്ച് ദിവസത്തേക്ക് ഈ ആശ്വാസം നിലനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ജൂൺ 1 ന് പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞത്…