പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തിൽ വരും: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ പിണറായി ഭരണം തുടരുമെന്ന് സൂചന നൽകുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് വെള്ളാപ്പള്ളി ഈ പരാമര്‍ശം നടത്തിയത്. എസ്എൻഡിപി യോഗത്തോടുള്ള പിണറായിയുടെ സമീപനം കാരുണ്യപൂർണ്ണമാണ്. സർക്കാരുമായുള്ള ഇടപാടുകളിൽ നിരവധി പോരായ്മകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. പിണറായി വിജയന് മൂന്നാം തവണയും അധികാരത്തിൽ വരാൻ കഴിയട്ടെ എന്ന് വെള്ളാപ്പള്ളി ആശംസിച്ചു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ഈഴവർക്ക് ആത്മവിശ്വാസം നൽകുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വവും…

ആൽബനി സെയിന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിൽ കാതോലിക്കാ ദിനാഘോഷവും ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫും

ആൽബനി (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയിൽ കാതോലിക്കേറ്റ് സ്ഥാപിതമായതിന്റെ സ്മരണ പുതുക്കി കാതോലിക്കാ ദിനം സന്തോഷപൂർവ്വം ആഘോഷിച്ചു. കുർബാനയ്ക്ക് ശേഷം, വികാരി ഫാ. അലക്സ് കെ. ജോയ്, സഭയുടെ ഐക്യത്തെയും ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ സ്മരണയെയും പ്രതീകപ്പെടുത്തുന്ന കാതോലിക്കേറ്റ് ദിന പതാക ആചാരപരമായി ഉയർത്തി. മുൻ ഫാമിലി കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ കാതോലിക്കേറ്റ് പ്രതിജ്ഞ ചൊല്ലുന്നതിന് നേതൃത്വം നൽകുകയും കത്തോലിക്ക ദിനത്തിന്റെ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഫാമിലി & യൂത്ത് കോൺഫറൻസിനുവേണ്ടി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ആത്മീയ സമ്പുഷ്ടീകരണം, സമൂഹ നിർമ്മാണം, വിശ്വാസ രൂപീകരണം എന്നിവയ്ക്കുള്ള ഒരു വേദി എന്ന നിലയിൽ ഫാ. അലക്സ് കെ. ജോയ് ഫാമിലി കോൺഫറൻസിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി കോൺഫറൻസിൽ പങ്കെടുത്ത അദ്ദേഹം തന്റെ വ്യക്തിപരമായ സാക്ഷ്യം പങ്കുവെക്കുകയും ഇടവകയുടെ സജീവ പങ്കാളിത്ത പാരമ്പര്യത്തെ…

ഫ്ലോറിഡയിൽ ചെറുവിമാനം തകർന്നു വീണ് മൂന്ന് പേർ മരിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിൽ ചെറുവിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. തിരക്കേറിയ ഒരു അന്തർസംസ്ഥാന ഹൈവേയ്ക്കും റെയിൽ‌വേ ട്രാക്കുകൾക്കും സമീപമാണ് വിമാനം തകർന്നുവീണത്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷിക്കും. തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തീഗോളത്തിന്റെ രൂപത്തിൽ വീഴുന്നത് കണ്ട് ഒരു കാർ ഡ്രൈവർ പരിഭ്രാന്തനായി, കാർ നിയന്ത്രണം വിട്ട് ആ പ്രദേശത്തെ ഒരു മരത്തിൽ ഇടിക്കുകയും അയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന് ജീവന് ഭീഷണിയായ പരിക്കുകളൊന്നുമില്ലെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. “ഇന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഒരു വിമാനം തകർന്നുവീണു എന്ന വാർത്തയിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഈ ദാരുണമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അന്വേഷണം തുടരുന്നതുവരെ ഇരകളുടെ കുടുംബങ്ങളോട് ക്ഷമയും ബഹുമാനവും കാണിക്കണമെന്ന്…

സഹാറ മരുഭൂമി ഒരുകാലത്ത് പച്ചപ്പും സമൃദ്ധിയുമുള്ള നിഗൂഢമായ മനുഷ്യ വംശപരമ്പരയുടെ ആവാസ കേന്ദ്രമായിരുന്നു: ഗവേഷണ റിപ്പോര്‍ട്ട്

ഭൂമിയിലെ ഏറ്റവും വരണ്ടതും വിജനവുമായ സ്ഥലങ്ങളിൽ ഒന്നാണ് സഹാറ മരുഭൂമി. വടക്കേ ആഫ്രിക്കയുടെ ഒരു ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഇത് 11 രാജ്യങ്ങളുടെ ഭാഗങ്ങളായി വ്യാപിച്ചുകിടക്കുന്നു, ചൈനയോ അമേരിക്കയോ പോലെയുള്ള ഒരു പ്രദേശം ഉൾക്കൊള്ളുന്നു. എന്നാൽ അത് എല്ലായ്പ്പോഴും അത്ര വാസയോഗ്യമല്ലായിരുന്നു. ഏകദേശം 14,500 വർഷങ്ങൾക്ക് മുമ്പ്, ജലാശയങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമായ ഒരു പച്ചപ്പു നിറഞ്ഞ സാവന്നയായിരുന്നു അത്. ഏകദേശം 7,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ലിബിയയിൽ ജീവിച്ചിരുന്ന രണ്ട് വ്യക്തികളുടെ അവശിഷ്ടങ്ങളിൽ നിന്ന് ലഭിച്ച ഡിഎൻഎ പ്രകാരം, പുറം ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട ഒരു നിഗൂഢമായ മനുഷ്യവംശത്തിന്റെ ആവാസ കേന്ദ്രമായിരുന്നു അതെന്ന് തെളിഞ്ഞു. “ഗ്രീൻ സഹാറ” എന്നറിയപ്പെടുന്ന സ്ഥലത്ത് ജീവിച്ചിരുന്ന ആളുകളുടെ ആദ്യ ജീനോമുകൾ ഗവേഷകർ വിശകലനം ചെയ്തു. തെക്കുപടിഞ്ഞാറൻ ലിബിയയിലെ തകർകോരി എന്ന പാറക്കൂട്ടത്തിൽ കുഴിച്ചിട്ട രണ്ട് പെൺജീവികളുടെ അസ്ഥികളിൽ നിന്നാണ് അവർക്ക് ഡിഎൻഎ ലഭിച്ചത്.…

‘ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ല’: ട്രംപ്

സൗദി അറേബ്യയിലെ ജിദ്ദയിൽ യുഎസ്, ഉക്രേനിയൻ ഉദ്യോഗസ്ഥർ തമ്മിൽ ഒരു സുപ്രധാന കൂടിക്കാഴ്ച നടന്നിരുന്നു. അതിൽ ഉക്രേനിയൻ പ്രതിനിധികൾ അമേരിക്കയുടെ 30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പായി ഈ നിർദ്ദേശം കണക്കാക്കപ്പെട്ടു. എന്നാല്‍, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെടിനിർത്തലിന് ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചു, അവ ഇതുവരെ അംഗീകരിച്ചിട്ടില്ല. വാഷിംഗ്ടണ്‍: റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം തടയാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ, യുദ്ധം നിർത്താൻ പുടിൻ മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ഇതുവരെ ധാരണയായിട്ടില്ല. 2025 ഏപ്രിൽ 11-ന്, ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് റഷ്യ സന്ദർശിക്കുകയും സെന്റ് പീറ്റേഴ്‌സ്ബർഗിൽ പ്രസിഡന്റ് പുടിനെ കാണുകയും…

“ലേഡീസ് ആന്റ് ജെന്റില്‍മെന്‍” (ഭാഗം രണ്ട്): സണ്ണി മാളിയേക്കല്‍

സംഘടനകളുടെ സംഘടനയായ നമ്മുടെ സംഘടന, ഇന്ന് വളർന്നു പന്തലിച്ച് അമേരിക്കയും കടന്ന് കാനഡയിലും എത്തിയിരിക്കുന്നു. നമ്മൾ നാട്ടിൽ നിന്നും വന്ന എല്ലാ മന്ത്രിമാർ, രാഷ്ട്രീയക്കാര്‍, സാമ്പത്തിക നിലയിൽ ഉന്നതിയിൽ നിൽക്കുന്നവർ, അവരെയെല്ലാം സ്വീകരിച്ച് അവരുമായുള്ള ഫോട്ടോ നമ്മൾ പ്രസിദ്ധീകരിച്ചില്ലേ? നെഹ്റു ജി സ്റ്റൈലിൽ സ്യൂട്ട് ഒപ്പിച്ച് ഡൽഹിയിലും തിരുവനന്തപുരത്തും പോയി നമ്മൾ ഫോട്ടോ എടുത്ത് എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചില്ലേ? നമ്മൾ കൺവെൻഷൻ നടത്താത്ത നല്ലൊരു ഹോട്ടൽ ഇന്ന് കേരളത്തിലുണ്ടോ? കൊച്ചി എയർപോർട്ടിൽ ഇറങ്ങുമ്പോൾ അമേരിക്കൻ മലയാളികൾക്ക് മാത്രം ഉപയോഗിക്കുവാനുള്ള യൂറോപ്യൻ ക്ലോസറ്റിന്റെ ടിക്കറ്റ് നിരക്കിൽ നാം ഡിസ്കൗണ്ട് വാങ്ങിച്ചു കൊടുത്തില്ലേ? വളരുംതോറും പിളരുമെന്ന് മാണിസാറ് പറഞ്ഞത്, നമ്മുടെ കാര്യത്തിൽ പ്രാവർത്തികമല്ല. കാരണം നമ്മൾ വളരുന്നില്ല. അതിനാൽ നമ്മൾ “പാര”ലൽ ആയി സംഘടനകൾ തുടങ്ങിയ പറ്റൂ. അപ്പോഴാണ് ഒരു ലോക്കൽസിന്റെ ചോദ്യം, നമ്മുടെ സംഘടനയിൽ എത്ര അംഗ സംഘടനകള്‍…

ഡോ. മഞ്ജു പിള്ളയെ ഫോമാ വെസ്റ്റേൺ റീജിയൻ നാമനിര്‍ദ്ദേശം ചെയ്തു

കാലിഫോർണിയ: ഡോ. മഞ്ജു പിള്ളയെ ഫോമാ ജോയിൻ്റ് സെക്രട്ടറിയായി വെസ്റ്റേൺ റീജിയൻ ഐക്യകണ്ഠേന നാമനിര്‍ദ്ദേശം ചെയ്തു. മഞ്ജു പിള്ളയെ പോലെ പ്രൊഫഷനുകളായ വനിതകൾ ഫോമായുടെ മുൻനിരയിലേക്ക് എത്തപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ഫോമാ വെസ്റ്റേൺ റീജിയൻ കമ്മറ്റി അംഗങ്ങൾ ഒറ്റക്കെട്ടായി ഈ തീരുമാനത്തെ അംഗീകരിച്ചു. ഫോമാ എക്സിക്യൂട്ടീവിലേക്ക് ഈ റീജിയനിൽ നിന്നും ഇപ്രാവശ്യം നിൽക്കുന്ന ഏക സ്ഥാനാർഥി എന്ന നിലയ്ക്ക് ഈ പദവിയിലേക്ക് ഒരു മത്സരം വരുമെങ്കിൽ, വെസ്റ്റേൺ റീജിയൻ ഒറ്റക്കെട്ടായി മഞ്ജുവിന്റെ വിജയം ഉറപ്പിക്കുവാൻ മുന്നിട്ടിറങ്ങുമെന്നും തീരുമാനിച്ചു. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫി​ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായ സിജിൽ പാലയ്ക്കലോടി, സാജൻ മൂലേപ്ലാക്കൽ, സുജ ഔസോ, ജോർജുകുട്ടി പുല്ലാപ്പള്ളിൽ, ആഗ്നസ് ബിജു, ശരത് നായർ, വെസ്റ്റേൺ റീജിയണൽ ചെയർവുമൺ റെനി പൗലോസ്, സെക്രട്ടറി സജിത്ത് തൈവളപ്പിൽ, ട്രെഷറർ മാത്യു…

ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന നിവർന്നു നിൽക്കാനാവാത്ത അവസ്ഥയിലാണ് വിശ്വാസസമൂഹം: റവ. എബ്രഹാം തോമസ് പാണ്ടനാട്

മെസ്‌ക്വിറ്റ് :ആത്മീയ ജീവിതത്തിൻറെ നട്ടെല്ല് തകർന്ന നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട് പറഞ്ഞു. മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റര് എ യുടെ ആഭിമുഖ്യത്തിൽ വലിയ നോമ്പ് നോടനുബന്ധിച്ച് നാല്പതാം വെള്ളിയാഴ്ച ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ സംഘടിപ്പിച്ച സന്ധ്യാനമസ്കാരത്തിനിടയിൽ “ക്രിസ്തുവിനോടൊപ്പം” എന്ന വിഷയത്തെ ആധാരമാക്കി വചനശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു ഫാർമേഴ്സ് മാർത്തോമ ചർച്ച് അസിസ്റ്റൻറ് വികാരി റവ:അബ്രാഹാം തോമസ് പാണ്ടനാട്. ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടെത്തുമ്പോൾ ജീവിതത്തിൻറെ പൂർത്തീകരണം സംഭവിക്കുന്നു പരീക്ഷകൾ സഹിച്ച് ക്രിസ്തുവിനോടുകൂടെ നാം സഞ്ചരിക്കുമ്പോൾ ക്രിസ്തു എപ്രകാരം തന്റെ പരീക്ഷയെ അതിജീവിച്ചു വോ അതുപോലെ നമ്മുടെ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പരീക്ഷകളെ അതിജീവിക്കുവാൻ ക്രിസ്തു നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന വിശ്വാസം നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കണം. ലോകത്തിൻറെ സമ്പന്നതയെ തെരഞ്ഞെടുത്ത ലോത്തിന്റെയും അതേസമയം മരുഭൂമിയും മൊട്ടക്കുന്നുകളും തിരെഞ്ഞെടുത്ത എബ്രഹാമിന്റെയും…

ലഹരിക്കെതിരെ ‘പടയൊരുക്കം’: വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം

മലപ്പുറം: ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ. പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ, മഹ്ബൂബുറഹ്മാൻ മലപ്പുറം, ഡാനിഷ് മങ്കട തുടങ്ങിയവരാണ്  കലക്ടറേറ്റ് പരിസരത്ത് വച്ച്  പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജില്ലാ കലക്ടർ വിനോദ് കുമാർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷമായിരുന്നു വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം. എൽ.എൻ.എസ്സ് (ലഹരി നിർമ്മാർജന സമിതി) സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റർ, വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ, എംപ്ളോയീസ് വിങ് സംസ്ഥാന പ്രസിഡന്റ് എഎം അബൂബക്കർ, ജനറൽ സെക്രട്ടറി വി.പി. അലവി കുട്ടി മാസ്റ്റർ, വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് ആസ്യ ടീച്ചർ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സെക്കിന പുൽപ്പാടൻ, ഒ.എം.…

CMRL – ​​എക്സലോജിക് ഇടപാട്; SFIO റിപ്പോർട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

എറണാകുളം: സിഎംആർഎൽ-എക്സലോജിക് ഇടപാടിൽ എസ്എഫ്ഐഒ റിപ്പോർട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയക്കും. ഇതോടെ വീണ ഉൾപ്പെടെയുള്ള കുറ്റാരോപിതര്‍ കോടതിയിൽ ഹാജരാകേണ്ടിവരും. എക്സലോജിക്-സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണയെ പതിനൊന്നാം പ്രതിയായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. സിഎം ആർഎൽ എംഡി ശശിധരൻ കർത്ത ഒന്നാം പ്രതിയാണ്. സിഎംആർഎൽ, എക്സലോജിക് ഉൾപ്പെടെ അഞ്ച് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. നിപുണ ഇന്റർനാഷണൽ, സസ്ജ ഇന്ത്യ, എംപവർ ഇന്ത്യ എന്നിവരെ പ്രതികളായി എസ്‌എഫ്‌ഐഒ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, എസ്‌എഫ്‌ഐഒ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് സിഎംആർഎൽ വാദിക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് എസ്‌എഫ്‌ഐഒ കൊച്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു. കേസ്…