ഒക്‌ലഹോമ: ഒക്‌ലഹോമ സിറ്റിയിലെ 7-ഇലവനിൽ ജോലിക്കിടെ 18 കാരിയായ ഒരു യുവ മാതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാറണ്ടിൽ 23 വയസ്സുള്ള ഒരാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്തതായി ഒക്‌ലഹോമ സിറ്റി പോലീസ് അറിയിച്ചു..”കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ ജയിലിൽ അടച്ചു വെള്ളിയാഴ്ച പുലർച്ചെ 2:45 ന് വിൽഷെയർ ബൊളിവാർഡിലും കൗൺസിൽ റോഡിലുമുള്ള 7-ഇലവനിലായിരുന്നു സംഭവം ഒക്‌ലഹോമ സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു തങ്ങൾ സ്റ്റോറിൽ പ്രവേശിച്ചപ്പോൾ ക്ലാർക്കായ 18 കാരിയായ ജെയ്‌ഡിൻ ആൻ്റണികുത്തേറ്റു ഗുരുതരാവസ്ഥയിലായിരുന്നു.ജെയ്‌ഡിൻപിന്നീട് മരിച്ചു,പ്രതി കടയിൽ കടന്ന് ആൻ്റണിയെ കുത്തിയശേഷം കാൽനടയായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. ഏതാനും മാസങ്ങൾ മാത്രമാണ് താൻ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നതെന്നും സംഭവം നടക്കുമ്പോൾ അവിടെ തനിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും ആൻ്റണിയുടെ കുടുംബം പറഞ്ഞു. കുടുംബം സൃഷ്ടിച്ച ഒരു GoFundMe പേജ് അനുസരിച്ച്, ആൻ്റണി “ഞങ്ങളുടെ ജീവിതത്തിൽ…
Author: പി പി ചെറിയാൻ
പേരുകാവിൽ പി.പി. മാത്യുസ് (തരകൻ – 91) ഹ്യൂസ്‌റ്റണിൽ അന്തരിച്ചു
ഹ്യൂസ്റ്റണ്‍: പേരുകാവിൽ പി.പി. മാത്യുസ് (തരകൻ – 91) ഹ്യൂസ്റ്ററ്റണിൽ അന്തരിച്ചു. ഭാര്യ: കുഴിക്കാല കുരീക്കാട്ടിൽ ആനി മാത്യൂസ്. മക്കൾ: ഫ്ലോസി, നോയൽ, ഷീല, ഷെർലി, നിർമൽ. മരുമക്കൾ: അച്ചൻകുഞ്ഞ്ചാണ്ടി, സണ്ണി കോവൂർ, പാസ്‌റ്റർ പി. എസ്. ജോർജ്, പാസ്റ്റർ റോയിമോൻ കോശി, ബോബി ജോൺ. പൊതുദര്‍ശനം: ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 6:00 മണിക്ക് ലിവിംഗ് വാട്ടർ ക്രിസ്ത്യൻ ചർച്ചില്‍ (845 സ്റ്റാഫോര്‍ഡ് ഷിറിൻ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477). സംസ്കാര ശുശ്രൂഷ: ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ലിവിംഗ് വാട്ടർ ക്രിസ്ത്യൻ ചർച്ചില്‍ (845 സ്റ്റാഫോര്‍ഡ് ഷിറിൻ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477).
സന്നദ്ധ പ്രവർത്തകൻ കമൽ മുഹമ്മദിന് അന്തർദേശീയ സാഹിത്യ അംഗീകാരം
സന്നദ്ധ പ്രവർത്തകനും എഴുത്തുകാരനും ആയ കമൽ മുഹമ്മദിന് അന്തർദേശീയ അംഗീകാരം. അദ്ദേഹത്തെ ഏറ്റവും മികച്ച 10 ഇംഗ്ലീഷ് എഴുത്തുകാരായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുകയാണ്. കണ്ണൂർ സ്വദേശിയായ കമലിന്റെ ആദ്യ പുസ്തകമാണ് ഡേറിങ് പ്രിൻസ്. വിദേശികൾ അടക്കം മുന്നൂറിൽ പരം എഴുത്തുകാരിൽ നിന്നാണ് കമൽ മുഹമ്മദ് ആദ്യ പത്തിൽ ഇടം നേടിയത്. കണ്ണൂർ സ്വദേശിയായ കമൽ മുഹമ്മദ് മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനും ആണ്. 2015-ൽ യമനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഉള്ള ഓപ്പറേഷൻ റാഹത്തിൽ പ്രധാനപ്പെട്ട പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരൻ റോബിൻ ശർമ്മയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 2025-ലെ സാഹിത്യ സ്പർശ് അവാർഡിനും അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എ. ഐ.സി.എച്ച്.എൽ.എസ് ചെയർമാനും നാഷണൽ കൌൺസിൽ ഫോർ ന്യൂസ് ബ്രോഡ്കാസ്റ്റിംഗിന്റെ ഡെപ്യൂട്ടി ഡയറക്ടറും കൂടിയാണ്. 2022-ൽ അമ്മുകെയർ സർട്ടിഫിക്കറ്റ് ഓഫ് ഓണർ, 2023-ൽ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ആൾ…
മർകസ് ഖുർആൻ ഫെസ്റ്റ്: സെക്ടർ തല മത്സരങ്ങൾക്ക് തുടക്കം
കാരന്തൂർ: വിശുദ്ധ ഖുർആൻ പ്രമേയമായ വൈവിധ്യമായ മത്സര ഇനങ്ങളുമായി മർകസ് ഖുർആൻ ഫെസ്റ്റ് സെക്ടർ തല മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. മർകസ് ഖുർആൻ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന 29 സ്ഥാപനങ്ങളിലെ 800 വിദ്യാർത്ഥികളാണ് 4 സെക്ടറുകളിലായി 28 ഇനം മത്സരങ്ങളിൽ മാറ്റുരക്കുന്നത്. നവംബർ 8, 9, 10 തിയ്യതികളിലായി മർകസ് സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന ഖുർആൻ ഫെസ്റ്റിന് മുന്നോടിയായാണ് വിശുദ്ധ ഖുർആന്റെ പാരായണ സൗന്ദര്യവും ആശയ ഗാംഭീര്യതയും മനഃപാഠ മികവും വിളംബരം ചെയ്യുന്ന സെക്ടർ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. 29 യൂണിറ്റുകളിലെ യൂണിറ്റ് തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളാണ് സെക്ടര്‍ തല മത്സരങ്ങളില്‍ സംബന്ധിക്കുന്നത്. മർകസ് കാരന്തൂർ, ബുഖാരിയ്യ മപ്രം, ഉമ്മുല്‍ ഖുറ വളപട്ടണം, മമ്പഉല്‍ ഹുദ കേച്ചേരി എന്നീ നാലു ക്യാമ്പസുകളിലാണ് സെക്ടർ തല മത്സരങ്ങൾ നടക്കുന്നത്. മര്‍കസ് സെക്ടർ ഖുർആൻ…
വിശ്വാസികൾ വായനാശീലം വർദ്ധിപ്പിക്കുന്നവാരാകണം: ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ
ബെംഗളൂരു: ക്രിസ്തീയ വിശ്വാസികൾ വായനാശീലം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റർ ജോസ് മാത്യൂ പ്രസ്താവിച്ചു. ബെംഗളൂരുവിലെ ക്രൈസ്തവ – പെന്തെക്കൊസ്ത് പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബിസിപിഎ) 20-ാമത് വാർഷികവും കുടുംബ സംഗമവും, ബിസിപിഎ ന്യൂസ് വാർത്താപത്രികയുടെ നാലാമത് വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായന കുറയുകയും സോഷ്യൽ മീഡിയാ സ്വാധീനം വർദ്ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തിൽ തെറ്റായ ആശയങ്ങൾ ജനഹൃദയങ്ങളിൽ കുറയ്ക്കാൻ സാധ്യത കൂടി വരുന്നു. ഈ സാഹചര്യത്തിൽ വചനത്തിൻ്റെ ശ്രദ്ധാപൂർവ്വമായ വായന വിശ്വാസികൾക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഫീൽഡ് ,രാജപാളയ ഐ.പി.സി ശാലേം ഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , പ്രോഗ്രാം കോർഡിനേറ്റർ ബെൻസൺ ചാക്കോ എന്നിവർ വിവിധ സെഷനിൽ…
“യുദ്ധമല്ല പ്രശ്‌നത്തിന് പരിഹാരമായുള്ളത്, സഹായിക്കാൻ ഇന്ത്യ തയ്യാറാണ്”: പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
റഷ്യയിലെ കസാൻ നഗരത്തില്‍ നടക്കുന്ന പതിനാറാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച റഷ്യയിലെത്തി. കസാനിലെത്തിയ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ മോദിയെ ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ പഴയതാണെന്നും, ഇരു രാജ്യങ്ങളും ബ്രിക്‌സിലെ യഥാർത്ഥ അംഗങ്ങളാണെന്നും പുടിൻ പറഞ്ഞു. തന്നെ സ്വീകരിച്ചതിന് പ്രധാനമന്ത്രി മോദി പുടിനോട് നന്ദി പറഞ്ഞു. പതിനാറാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് (ചൊവ്വാഴ്ച) റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി സ്വീകരിച്ചു. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ പഴയതാണെന്നും ഇരു രാജ്യങ്ങളും ബ്രിക്‌സിലെ യഥാർത്ഥ അംഗങ്ങളാണെന്നും പുടിൻ പറഞ്ഞു. തന്നെ സ്വീകരിച്ചതിന് പ്രധാനമന്ത്രി മോദി പുടിനോട് നന്ദി പറഞ്ഞു. ഈ അവസരത്തിൽ ഉക്രൈൻ യുദ്ധത്തെക്കുറിച്ചും മോദി തൻ്റെ അഭിപ്രായം…
ബെഞ്ചില്‍ നിന്ന് വീണ കുട്ടിക്ക് ചികിത്സ നല്‍കിയില്ല: സ്കൂള്‍ രണ്ട് ലക്ഷം രൂപ ധനസഹായവും മുഴുവന്‍ ചികിത്സാ ചിലവും വഹിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും കമ്മിഷന്‍ അംഗം എന്‍.സുനന്ദ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഹര്‍ജിയും, റിപ്പോര്‍ട്ടുകളും, രേഖകളും, മൊഴിയും കമ്മിഷന്‍ സമഗ്രമായി പരിശോധിച്ചു. സമഗ്രമായി പരിശോധിച്ച കമ്മീഷന്‍, ക്ലാസ്സില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കവെ ഗുഡ് ഷെപ്പേര്‍ഡ് കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിക്ക് ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നതായി കമ്മിഷന്‍ വിലയിരുത്തി. കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നല്‍കുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും സ്‌കൂളിലെ അധ്യാപകര്‍ക്കും, പ്രിന്‍സിപ്പല്‍ എച്ച്.എം എന്നിവര്‍ക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും സ്‌കൂള്‍ മാനേജര്‍ക്ക്…
സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4 മുതല്‍ ആരംഭിക്കും; സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെ; കലോത്സവം 2025 ജനുവരി 4-ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4നും, കലോത്സവം ജനുവരി 4നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ പേരിലെ ഒളിമ്പിക്സ് ഒഴിവാക്കിയെന്ന് മന്ത്രി അറിയിച്ചു. ഒളിമ്പിക്സ് നിബന്ധനകൾക്ക് എതിരായതിനാലാണ് പേര് മാറ്റിയത്. നവംബർ 4 മുതൽ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ ട്രോഫി നൽകും. കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിലെത്തും. 50 സ്‌കൂളുകളിൽ താമസ സൗകര്യമുണ്ടാകും. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍…
മരട് നിവാസികളെ ടോൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ല: എൻഎച്ച്എഐ
കൊച്ചി: കുമ്പളത്തെ ടോൾ പ്ലാസയിൽ ടോൾ അടയ്ക്കുന്നതിൽ നിന്ന് മരട് നിവാസികളെ താൽക്കാലികമായി ഒഴിവാക്കാനാവില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചു. കുണ്ടന്നൂർ പാലവും തൊട്ടടുത്തുള്ള അലക്‌സാണ്ടർ പറമ്പിത്തറ പാലവും റീ-ടാറിംഗിനായി ഒരു മാസമായി അടച്ചിട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മരട് നിവാസികളെ താൽക്കാലികമായി ഒഴിവാക്കണമെന്ന് എൻഎച്ച്എഐയോട് അഭ്യർഥിക്കാൻ വെള്ളിയാഴ്ച ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, സാങ്കേതികമായി ഇത്തരത്തിൽ ഇളവ് നൽകാനാവില്ലെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ ജില്ലാ കലക്ടറെ അറിയിച്ചു. കുണ്ടന്നൂർ പാലം പൊതുമരാമത്ത് വകുപ്പിന് (എൻഎച്ച് വിംഗ്) സ്റ്റോൺ മാസ്റ്റിക് അസ്ഫാൽറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപരിതലം നീക്കം ചെയ്യുന്നതിനായി ഒക്ടോബർ 15 മുതൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മരട്, കുണ്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളെ വില്ലിംഗ്ഡൺ ഐലൻഡുമായും പശ്ചിമകൊച്ചിയുമായും ബന്ധിപ്പിച്ചതാണ് പാലം. പാലം അടച്ചതോടെ…
ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നീട്ടി; രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം സുപ്രീം കോടതി ചൊവ്വാഴ്ച (ഒക്‌ടോബർ 22, 2024) നീട്ടി. സിദ്ദിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കേരളാ പോലീസിൻ്റെ റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വി.ഗിരി നൽകിയ അപേക്ഷയെ തുടർന്നാണ് ജസ്റ്റിസ് ബേല ത്രിവേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) സഹകരിക്കാൻ സിദ്ദിഖ് തയ്യാറല്ലെന്ന് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമാ വ്യവസായത്തിലെ “ഞെട്ടിപ്പിക്കുന്നതും വ്യാപകവുമായ” ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നതിനു ശേഷം കേരളത്തിലുടനീളം രജിസ്റ്റർ ചെയ്ത 30 ലധികം എഫ്ഐആറുകളാണ് എസ്ഐടി ഇപ്പോൾ അന്വേഷിക്കുന്നത് . സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നമാണ് സിനിമയിലേക്കുള്ള പ്രവേശനത്തിനും സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾക്കുമായി സ്ത്രീകളോട് ഉന്നയിക്കുന്ന ലൈംഗിക…
