ബോയിംഗ് സ്റ്റാർലൈനറിന് സംഭവിച്ചത് പോലെ നമ്മള്‍ക്ക് സംഭവിക്കാൻ പാടില്ല; ഇന്ത്യയുടെ ഗഗന്‍‌യാന്‍ വിക്ഷേപണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: എസ് സോമനാഥ്

ന്യൂഡല്‍ഹി: ഈ വർഷം അവസാനത്തോടെ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൻ്റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. എന്നാല്‍, ഗഗൻയാനുമായി ബന്ധപ്പെട്ട് ശ്രദ്ധാപൂർവമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വെള്ളിയാഴ്ച പറഞ്ഞു. അപകടസാധ്യത ഒഴിവാക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) മുഴുവൻ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുനിത വില്യംസ്, ബുച്ച് വിൽമോർ തുടങ്ങിയ മുതിർന്ന ബഹിരാകാശയാത്രികർ ഇപ്പോഴും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസയുടെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമായ ഗഗന്‍‌യാന് അടുത്തിടെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബോയിംഗ് സ്റ്റാർലൈനറിന് സംഭവിച്ചത് പോലെ നമ്മള്‍ക്ക് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ ഞങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബോയിംഗ് സ്റ്റാർലൈനറിൻ്റെ ഉദാഹരണം ഉദ്ധരിച്ച് മനാഥ് പറഞ്ഞു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ വർഷം ജൂണിൽ രണ്ട് ബഹിരാകാശ സഞ്ചാരികളുമായി നാസയുടെ ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് പറന്നത്. എന്നാല്‍,…

സര്‍ക്കാര്‍ ധനസഹായം വൈകുന്നു: പാക്കിസ്ഥാനില്‍ പാസ്‌പോർട്ട് അച്ചടി പ്രതിസന്ധിയില്‍; 800,000 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

പാക്കിസ്ഥാനിൽ, പുതിയ നൂതന പാസ്‌പോർട്ട് പ്രിൻ്റിംഗ് മെഷീനിനുള്ള സർക്കാർ ധനസഹായം വൈകുന്നത് മൂലം ഏകദേശം 8,00,000 അപേക്ഷകളുടെ അച്ചടി വൈകുന്നതായി റിപ്പോര്‍ട്ട്. പ്രിന്റിംഗ് മെഷീന് ഓർഡർ നൽകുകയും ടെൻഡർ അന്തിമമാക്കുകയും ചെയ്‌തിട്ടും, ഫിനാൻസ് ഡിവിഷൻ ഇതുവരെ ആവശ്യമായ 2.9 ബില്യൺ പികെആർ അനുവദിച്ചിട്ടില്ല. ഇത് ഗണ്യമായ ബാക്ക്‌ലോഗിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പരയുന്നു. ബാക്ക്‌ലോഗ് ഒരിക്കൽ 1.5 മില്യൺ കവിഞ്ഞെങ്കിലും പിന്നീട് അത് കുറഞ്ഞു. എന്നിരുന്നാലും, പ്രതിവർഷം PKR 50 നും 51 ബില്യണിനും ഇടയിൽ വരുമാനം നൽകുന്ന പാസ്‌പോർട്ട് ആൻഡ് ഇമിഗ്രേഷൻ വകുപ്പ്, ഒരു പുതിയ മെഷീൻ്റെ അഭാവം മൂലം ആവശ്യം നിറവേറ്റാൻ പാടുപെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിപ്പാര്‍ട്ട്മെന്റിന് ഗണ്യമായ വരുമാനമുണ്ടായിട്ടും, പാസ്‌പോർട്ടിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭിച്ചില്ലെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ നിരാശ പ്രകടിപ്പിച്ചു. “ഞങ്ങൾക്ക് ഓരോ ദിവസവും 72,000 നും 75,000 നും…

ഇന്ത്യൻ ചരക്കുകൾ വർധിപ്പിക്കണമെന്നും സഹകരണ സാമ്പത്തിക ബന്ധം വളര്‍ത്തിയെടുക്കണമെന്നും ചൈനയുടെ ആഹ്വാനം

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള ചൈനയുടെ ഉദ്ദേശ്യം വ്യാഴാഴ്ച ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് വ്യക്തമാക്കി. ചൈനീസ് വിപണിയിലേക്ക് കൂടുതൽ ഇന്ത്യൻ നിക്ഷേപങ്ങളെയും ചരക്കുകളെയും സ്വാഗതം ചെയ്യുന്നതിൽ സൂ അതീവ താൽപര്യം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണ സാമ്പത്തിക ബന്ധം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട്, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് സംരംഭങ്ങൾക്ക് “ശക്തമായ ബിസിനസ്സ് അന്തരീക്ഷം” വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2020-ലെ അതിർത്തി സംഘർഷത്തിൽ നിന്നുള്ള പിരിമുറുക്കം നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ വിശാലമായ തന്ത്രത്തിൻ്റെ ഭാഗമായാണ് ഈ പരാമർശങ്ങൾ. അതിര്‍ത്തി സംഘര്‍ഷത്തിന് മറുപടിയായി, ചൈനീസ് നിക്ഷേപങ്ങളിൽ ഇന്ത്യ കർശനമായ പരിശോധന നടപ്പാക്കുകയും ചൈനീസ് ഓഹരി ഉടമകളുള്ള ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ നിയന്ത്രണങ്ങളിൽ ചിലത് ഇന്ത്യൻ സർക്കാർ പുനർവിചിന്തനം ചെയ്യുകയാണെന്ന് സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു.…

മുന്‍ വ്യവസ്ഥ പ്രകാരം എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനമൊഴിയുന്നു; തോമസ് കെ തോമസ് പകരക്കാരനാകും

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തു നിന്നും എ കെ ശശീന്ദ്രൻ ഒഴിയും. തോമസ് കെ തോമസ് പകരം മന്ത്രിയാകും. ഇതു സംബന്ധിച്ച് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മന്ത്രി സ്ഥാനം ഒഴിയുന്ന എ കെ ശശീന്ദ്രനെ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിൽ നിയമിക്കാനാണ് തീരുമാനം. മന്ത്രി സ്ഥാനം ഒഴിയാനുള്ള ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പാർട്ടി അധ്യക്ഷൻ പി സി ചാക്കോ കത്ത് നൽകുകയും ചെയ്തിരുന്നു. കത്ത് ലഭിച്ചതിനു പിന്നാലെയും തോമസ് കെ തോമസും ശശീന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിൽ മന്ത്രിയായ എ കെ ശശീന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടര വർഷത്തെ കരാർ…

സിനിമാ നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ പോക്സോ കേസ്; പ്രായപൂര്‍ത്തിയാകാകുന്നതിനു മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ബന്ധുവായ യുവതി

കൊച്ചി: നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ്. നടനും എംഎൽഎയുമായ മുകേഷിനെതിരെയും പരാതി നൽകിയിരുന്ന നടിക്കെതിരെയാണ് കേസ്. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറി. പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. അതേസമയം ബന്ധുവായ യുവതിയുടേത്…

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട്: സെപറ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകൾ മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. യൂണിറ്റുകളിൽ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിനെത്തുന്ന അന്താരാഷ്‌ട്ര പ്രകീർത്തന സംഘങ്ങളുടെ മുൻ അവതരണങ്ങളും സുൽത്വാനുൽ ഉലമയുടേതടക്കം പണ്ഡിതരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പ്രചാരവും നടക്കുന്നുണ്ട്. സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ സുന്നി നേതാക്കളുടെ സാന്നിധ്യത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്‌റൈൻ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും സമ്മേളന വിളംബര പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തെ വരവേറ്റ്…

മലപ്പുറത്തെ അപരവൽക്കരിക്കാൻ സിപിഎം – ആർ എസ് എസ് പദ്ധതി: ഫ്രറ്റേണിറ്റി

മലപ്പുറം: പോലീസിലെ അധോലോക ടീമുകളെ മുന്നിൽ നിർത്തി ജില്ലയെ ക്രിമിനൽവൽക്കരിച്ചും, വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയും സി.പി.ഐ.എമ്മും -ആർ.എസ്.എസും നടത്തുന്ന വംശീയ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ എസ്.പി.ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. എ.ഡി.ജി.പി അജിത് കുമാറിനെ പുറത്താക്കുക, സുജിത് ദാസ് കാലത്തെ കേസുകളിൽ പുനരന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പ് ചുമതയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധം ശക്തമായതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കുക എന്നതും, മലപ്പുറം വിദ്വേഷം വളർത്തുകയെന്നതും സംഘ് പരിവാറിൻ്റെ ലക്ഷ്യമാണ്, ഒളിഞ്ഞും തെളിഞ്ഞും അവർ അത്തരം അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സമ്പൂർണ്ണമായും ഇടതുപക്ഷത്തിന് കീഴിലുള്ള സംസ്ഥാനസർക്കാറിലെ പോലീസുകാർ ആർ.എസ്.എസ് നിയന്ത്രണത്തിലാകുന്നത് രഹസ്യ കൂട്ടുകെട്ടിൻ്റെ…

പ്രതിഷേധവുമായി വൈസ് പ്രസിഡന്‍റ് പഞ്ചായത്ത് കമ്മിറ്റിയില്‍

വീയപുരം (എടത്വ ): വീയപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.എ. ഷാനവാസാണ് പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി  പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്. വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത്* എന്നാണ് പ്ലാക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറക്ക്) ഒരു വര്‍ഷത്തേക്ക്  640രൂപാ പ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ മാറ്റിവെച്ചാണ് പദ്ധതി നടപ്പാക്കിയത്. ബള്‍ബ് കേടാകുന്ന മുറക്ക് നന്നാക്കി കൊടുക്കണമെന്നാണ് കരാര്‍. പക്ഷെ  പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പറന്‍മാര്‍ കേടായ ബള്‍ബുകള്‍ മാറ്റിതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത് . 2025ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറികൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന്‍ തയ്യാറാകുന്നില്ല. ഒരു പോസ്റ്റില്‍…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 20 വെള്ളി)

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം. കന്നി: ധൈര്യമുള്ള സ്വഭാവം എല്ലാവരെയും ആകർഷിക്കും. എന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വലിയ മത്സരത്തിനൊടുവിൽ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളില്‍ സന്തോഷം ഉണ്ടാക്കും. തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവയ്‌ക്കുകയും വികാരപരമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം: പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ സംസാരിക്കും. ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. വിജയത്തിന്‍റെ കീർത്തി പരക്കും. ധനു: ഒരു യാത്രയ്ക്ക്‌ തയ്യാറെടുത്തുകൊള്ളൂ. പണം ഈ ലോകം ചുറ്റിക്കും. പ്രധാന്യം നൽകേണ്ടത്‌ സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം വിശ്രമിച്ചോളു. വിജയത്തിന്‍റെ…

മുല്ലപ്പെരിയാർ – ജനങ്ങൾക്കിടയിൽ വലിയ മതിൽ? (ലേഖനം): ജയൻ വർഗീസ്

ഭൂപ്രകൃതിയുടെയും, ഭാഷയുടെയും അടിസ്ഥാനത്തിൽ ഭരണ പരമായ സൗകര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഭാരതഭൂമിയെ സംസ്ഥാനങ്ങളായി വിഭജിച്ചത്. ഏകീകൃതമായ ഒരു സാംസ്കാരിക അടിത്തറ നില നിൽക്കവേ തന്നെഈ വിഭജനം ജനപഥങ്ങളുടെ സ്വതന്ത്രമായ വികാസത്തിന് വഴി തെളിച്ചിട്ടുണ്ട്. ഏതൊരു സംസ്ഥാനവും നേടുന്നപുരോഗതി ഇന്ത്യൻ യൂണിയൻ എന്ന ചരിത്രാതീത സമൂർത്തതയുടെ പുരോഗതിയാണ് എന്ന് വിലയിരുത്താവുന്നതാണ്. ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ്, വിവരമുള്ള ആളുകൾ ഭരണ ഘടനയുടെ പരിപക്വമായ രൂപ രേഖകൾതയാറാക്കിയിട്ടുള്ളത്. കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളായി നില നിന്ന് കൊണ്ട് തമ്മിലടിച്ചും, തല കീറിയും സ്വന്തംതല ബ്രിട്ടീഷുകാരന്റെ കക്ഷത്തിനടിയിൽ വച്ച് കൊടുത്ത നഷ്ട പ്രതാപത്തിന്റെ ദുരന്ത സ്മരണകളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ടു കൂടിയാവണം ഇന്ത്യൻ യൂണിയൻ എന്ന മഹത്തായ സ്വപ്നത്തിന് ഭരണ ഘടന പരമപ്രാധാന്യം നൽകി നില നിർത്തുന്നത്. അഞ്ചാറു വ്യാഴവട്ടങ്ങൾ നീണ്ട സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ, ഭരണ ഘടനയുടെഈ പ്രഖ്യാപിത ലക്ഷ്യങ്ങളെ…