ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ ഈ വര്‍ഷത്തെ കുടുംബസംഗമം റെസ്പിരേറ്ററി കെയര്‍ വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22-ന് ശനിയാഴ്ച നടത്തപ്പെടും. കുടുംബസംഗമത്തിന് വേദിയാകുന്നത് മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളാണ്. വൈകുന്നേരം 6-ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ രാത്രി 11.30 വരെ തുടരുന്നതായിരിക്കും. മാര്‍ക്ക് പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് സമ്മേളനത്തില്‍ ആദ്ധ്യക്ഷ്യം വഹിക്കും. വിസ്താ മെഡിക്കല്‍ സെന്‍റര്‍ പള്‍മണറി വിഭാഗം മേധാവി ഡോക്ടര്‍ ലവണ്യ ശ്രീനിവാസന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ചിക്കാഗോയിലെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച് വളര്‍ന്നുവരുന്ന നാദന്‍ സോള്‍ ഓര്‍ക്കസ്ട്രായുടെ സംഗീതവിരുന്ന് സമ്മേളനത്തിനു കൊഴുപ്പു പകരും. കൂടാതെ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബസംഗമത്തിനുള്ള ടിക്കറ്റ് വില്പന സെപ്റ്റംബര്‍ 10-ന് നടത്തപ്പെട്ട മാര്‍ക്കിന്‍റെ വിദ്യാഭ്യാസ സെമിനാറില്‍ വെച്ച് നോര്‍ത്ത് ചിക്കാഗോ വെറ്ററന്‍സ് അഡ്മിനിസ്ട്രേഷന്‍ ഹോസ്പിറ്റല്‍ സ്ളിപ്ലാബ്…
Category: AMERICA
ഫിലഡല്‍ഫിയ സ്‌കൂളിലെ വെടിവെയ്പില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബോറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫിലഡല്‍ഫിയ പോലീസ് അറിയിച്ചു. റോക്‌സ്ബബൊറോ ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ കളിക്കാരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കളി കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്. വൈകുന്നേരം 4.41 നു സ്‌കൂളിനു പിന്നില്‍ മറഞ്ഞിരുന്ന തോക്കുധാരികള്‍ എഴുപത് റൗണ്ട് വെടിവെച്ചതായും പോലീസ് പറഞ്ഞു. വെടിയേറ്റ പതിനാലുകാരന്‍ വിദ്യാര്‍ഥിയെ ഐന്‍സ്റ്റയിന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടിയെപ്പറ്റിയോ, പരിക്കേറ്റവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവച്ചശേഷം ലൈറ്റ് ഗ്രീന്‍ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ കാര്‍ സംഭവ സ്ഥലത്തുനിന്നും ഓടിച്ചുപോകുന്നത് സമീപമുള്ള കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ ഐന്‍സ്റ്റൈന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്
ന്യൂയോർക്ക് : ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ് കിരീടം സ്വന്തമാക്കി. മെൻസ് ഡബിൾസ് കിരീടം ഡെലവെയർ വാലി സ്‌പോർട്സ് ക്ലബ്ബിലെ ബിൻസൺ-ബിനു സഖ്യം നേടി. വാശിയേറിയ മത്സരത്തിൽ റോക്‌ലാൻഡ് ബാഡ്‌മിന്റൺ ക്ലബ്ബിലെ അനീഷ്-സിജോ സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 മണിയോടാരംഭിച്ച മത്സരം വൈകുന്നേരം 7 മണിയോടെ സമാപിച്ചു. അഞ്ചു വയസ്സു മുതൽ 65 വയസ്സുവരെയുള്ള കായികതാരങ്ങൾ പങ്കെടുത്ത ഈ കായികമാമാങ്കത്തിൽ 126 മത്സരങ്ങൾ നടത്തിക്കൊണ്ടു ചരിത്രം തന്നെ സൃഷ്ടിക്കപ്പെട്ടു. ശാലേം ഹെഡ്‌ജ്, ശാലേം ടൈറ്റൻസ്, ശാലേം നൈറ്റ്‌സ്, ശാലേം ക്യാപിറ്റൽസ് എന്നിങ്ങനെ നാല് ടീമുകളായിരുന്നു ലീഗിൽ പങ്കെടുത്ത ടീമുകൾ. ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.…
ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ പണിമുടക്കി
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ദ്ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ടു രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാളസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ പണിമുടക്ക് നടത്തി. രാവിലെ തുടങ്ങിയ പണിമുടക്കിനെ തുടര്‍ന്ന് നിരവധി ഫ്‌ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യുകയോ, നീട്ടിവെക്കുകയോ ചെയ്തത് വിമാനയാത്ര്കകാരെ വല്ലാതെ വലച്ചു.പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്‌ളൈറ്റ് അറ്റന്റര്‍മാരും, ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗങ്ങളുമാണ് പണിമുടക്കിൽ പങ്കെടുത്തത്. ഡാളസ് ആസ്ഥാനവുമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ 18000 ഫ്‌ളൈറ്റ് അറ്റന്റര്‍മാരെയാണ് യൂണിയന്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവനക്കാരുടെ അഭാവമൂലം 24 മണിക്കൂര്‍ ജോലിയെടുക്കേണ്ടിവരുന്നുവെന്നും, വീടുകളില്‍ കൃത്യ സമയങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കോവിഡാനന്തരം നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ ലഭ്യത കുറഞ്ഞുവെന്നും ജോലിഭാരം വര്‍ദ്ധിച്ചുവെന്നും അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് യൂണിയന്‍ പരാതിപ്പെട്ടു. ഫെഡറല്‍ മീഡിയേറ്റര്‍മാരുടെ…
ഏഷ്യന്‍ വനിതയെ ആക്രമിച്ച് പരിക്കേല്പിച്ച പ്രതിക്ക് പതിനേഴര വര്‍ഷം ജയില്‍ ശിക്ഷ
ന്യൂയോര്‍ക്ക് : ഈ വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദ്ദിക്കുകയും, തലച്ചോറിനും, മുഖത്തും കാര്യമായി മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ(42) പതിനേഴര വര്‍ഷം തടവിന് ശിക്ഷിച്ചു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെകുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ‘ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് ‘(Hate Driven Violence) എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണ് ചാര്‍ത്തിയിരുന്നത്. പതിനേഴര വര്‍ഷത്തെ തടവിനുശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്. ഏഷ്യന്‍ വനിതയെ മര്‍ദ്ദിക്കുന്നതു സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഓക്ടോബർ 1, ശനിയാഴ്ച
ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത്നിച്ചു വരുന്നു. പരിശുദ്ധ തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം കൊടുക്കുമ്പോൾ, രുപതായുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്നതുമായ മാർ ജേക്കബ്ബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതായുടെ മെത്രാനായ മാർ പോളി കണ്ണുക്കാടൻ പിതാവും സഹ കാർമ്മികരായിരിക്കും. ഒന്നാം തിയതി രാവിലെ 8.30 ന് മാർതോമ സ്ലിഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കുന്നു. ഈ അവസരത്തിൽ വിശിഷ്ട വ്യക്‌തികളും, ബഹുമാനപ്പെട്ട സന്യാസിനികളും, ദൈവജനവും ദേവലായത്തിൽ തങ്ങളുടെ സ്ഥാനങ്ങളിൽ ഇരിക്കേണ്ടതാണ്. തദവസരത്തിൽ രൂപതയെക്കുറിച്ചും, മാർ…
പരിശുദ്ധന്മാരോടുള്ള മധ്യസ്ഥത അവരുടെ ജീവിതവുമായി താതാമ്യപ്പെടാനുള്ളതാകണം: പരിശുദ്ധ കാതോലിക്കാ ബാവ
ന്യൂയോര്‍ക്ക്: പരിശുദ്ധന്മാരോടും ശുദ്ധിമതികളോടുമുള്ള മധ്യസ്ഥത സ്വന്ത കാര്യപ്രാപ്തിക്കുള്ള യാചന മാത്രമായി കാണരുത്. എന്നാല്‍, അവരുടെ ജീവിതം മനസിലാക്കി, നമ്മുടെ ജീവിതവും ക്രമപ്പെടുത്തുന്നതിനുള്ള അവസരമായി അതിനെ പ്രയോജനപ്പെടുത്തണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ഉത്ബോധിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ചെറി ലെയിന്‍ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്‍ബാനമധ്യേ ചെയ്ത പ്രസംഗത്തിലാണ് ഇക്കാര്യം ഉത്ബോധിപ്പിച്ചത്. ശനിയാഴ്ച രാവിലെ 7 മണിക്ക് അനേകം വൈദികര്‍, ശെമ്മാശന്മാര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, ഭക്തജനങ്ങള്‍ ഇവര്‍ ചേര്‍ന്ന് പരിശുദ്ധ ബാവയെ സ്വീകരിച്ചു ഘോഷയാത്രയായി ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ചെറി ലെയിന്‍ സെന്‍റ് ഗ്രീഗോറിയോസ് ഇടവക പുനര്‍ നിര്‍മിക്കാനിരിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാന ശില പരിശുദ്ധ ബാവ ശുദ്ധീകരിച്ചു. ശിശ്രുഷകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം…
യാത്രകളില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ (ഹണി സുധീര്‍)
ചെറിയ ചെറിയ യാത്രകൾ, അവിടെ കണ്ടു മുട്ടുന്ന ജീവിതങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടേത്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സന്തോഷവും സങ്കടവും എല്ലാം കൂടിചേർന്നൊരു രുചിക്കൂട്ട്. ഇന്ന് പക്ഷേ ഓരോ കഥകളും കേൾക്കുമ്പോഴും പറയുമ്പോഴും രണ്ടു തട്ടിലാണ്, കൊറോണയ്ക്കു മുൻപ് കൊറോണാനന്തരം. ഒരു വൈറസ് വന്ന് മാറ്റിമറിച്ച ജീവിതങ്ങളറിയാനും പുറം ലോകമറിയാത്ത, അറിയപ്പെടാത്ത കഥകളും തേടിയുള്ളൊരു യാത്രയിലാണിന്ന്. നമുക്ക് ചുറ്റും തന്നെ തൊഴിലില്ലായ്മ നേരിടുന്ന കൈത്തൊഴിലുകാരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ. ജീവിതം ഇങ്ങനെയും ജീവിച്ചുതീർക്കാം എന്നു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പം. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിതയാത്രകൾ പലപ്പോഴും പല കൈവഴികളായി പിരിഞ്ഞൊഴുകും. ആഗ്രഹങ്ങളെയെല്ലാം മാറ്റി വെച്ച് ഒഴുക്കിലൊരു ഈണമുണ്ടാക്കി ജീവിച്ചു തീർക്കാൻ പ്രയാസപെടുന്നവരുടെ മൗനനൊമ്പരങ്ങള്‍ എവിടെയും രേഖപ്പെടുത്താതെ മാഞ്ഞു പോകുകയണല്ലോ പതിവ്… വളരെ യാദൃശ്ചികമായാണ് എലപ്പുള്ളി നോമ്പിക്കോടുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം തേടി ജിസ്സ ചേച്ചിക്കൊപ്പം ഞാനും വിദ്യയും…
ടി.എ ലൂക്കോസ് (78) നിര്യാതനായി
കോട്ടയം: മള്ളുശ്ശേരി തൈക്കാട്ട് വീട്ടിൽ ടി. എ. ലൂക്കോസ് (78) സ്വഭവനത്തിൽ വച്ച് നിര്യാതനായി. ശവസംസ്ക്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. ത്രേസ്യാമ്മ ലൂക്കോസ് ആണ് ഭാര്യ. അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ) എന്നിവർ മക്കളും ജിഷ, ചിന്നു, മായ എന്നിവർ മരുമക്കളുമാണ് . വാർത്ത: ബിജിൽ ഏബ്രഹാം, ഫിലാഡൽഫിയ.
പല്‍നിരപ്പൂട്ടുകൾ (കവിത): സതീഷ് കളത്തില്‍
ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ മലീമസമാകുന്നു; വായ്ചൂടിൽ കരൾ വാടുന്നു. ആകാശം ആശാൻപണി നിർത്തി. ************************ തകരയുടെ കലഹം: പുതുമഴയ്ക്കു നാമ്പിട്ട ഒരു ‘ഊശിത്തഗരൈ’ മരത്തിനോട്: എനിക്കും തുല്യ അവകാശമുള്ള ജലം ഊറ്റിയെടുക്കുന്നതുകൊണ്ടാണു നിനക്കിത്ര പൊക്കവും വണ്ണവും ബലവും. മരം: ഒക്കുമെങ്കിൽ നീ, നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക; നിൻറെ ജലം അവിടെത്തന്നെയുണ്ട്. തകര വാ അടച്ചു. ************************ ഒരു സഞ്ചാര തർക്കം: അച്ഛൻ മകളോട്: ആ ഇടവഴിയിലൂടെയുള്ള നടപ്പ് നീ നിർത്തണം; അവിടെ, അഴിഞ്ഞാടി നടക്കുന്ന നായ്ക്കൾ ധാരാളമുണ്ട്. മകൾ: ഒരിടവഴിയും ഒരാളുടേയും കുത്തകയല്ല. ഞാനല്ല; നായ്ക്കളാണു തടയപ്പെടേണ്ടത്. അച്ഛൻ:…
