“മഹേർ” അമ്മ വീടുകൾ ആലംബഹീനർക്ക് അഭയകേന്ദ്രങ്ങൾ: സിസ്റ്റർ ലൂസി കുര്യൻ

ഹൂസ്റ്റൺ: സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരും നിരാലംബരുമായവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കുന്ന, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 63 ‘അമ്മ വീടുകൾ’ സ്ഥാപിച്ച്‌ 25 വർഷം പിന്നിടുന്ന “മഹേർ” ട്രസ്റ്റിന്റെ സ്ഥാപകയും ഡയറക്റ്ററുമായ സിസ്റ്റർ ലൂസി കുര്യൻ മഹേറിനെ പറ്റി പറയുമ്പോൾ നൂറു നാവ് ! “മഹേർ” മറാത്തിഭാഷയിൽ ‘അമ്മ വീട്’ എന്നർത്ഥം. ‘”മഹേർ” ഇന്ന് മഹാരാഷ്ട്ര, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, വെസ്റ്റ് ബംഗാൾ, കേരളം തുടങ്ങിയ 6 സംസ്ഥാനങ്ങളിൽ നൂറുകണക്കിന് നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും അത്താണിയായി മാറുന്നു. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് സിസ്റ്റർ ലൂസി മഹേറിന്റെ ഉത്ഭവവും പ്രവർത്തനങ്ങളും വിവരിച്ചത്. മലയാളിയായ സിസ്റ്റർ ലൂസിയോടൊപ്പം മഹെറിൻറെ സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രതിബദ്ധതയിലും ആകൃഷ്ടയായി അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബ്രെൻഡാ ഹൗളിയും ഹൂസ്റ്റണിൽ നിന്നുള്ള…

പ്രതിഷേധങ്ങൾക്കിടെ പ്രവാചകന്റെ മകളെക്കുറിച്ചുള്ള സിനിമയുടെ പ്രദർശനം യുകെ സിനിമാ ശൃംഖല റദ്ദാക്കി

ലണ്ടൻ: വിവിധ നഗരങ്ങളിലെ ബ്രിട്ടീഷ് മുസ്ലീം പ്രതിഷേധത്തെത്തുടർന്ന് മുഹമ്മദ് നബിയുടെ മകളുടെ കഥ പ്രതിഫലിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിവാദമായ പുതിയ സിനിമയുടെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കുന്നതായി യുകെയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലകളിലൊന്ന് പ്രഖ്യാപിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ‘ലേഡി ഓഫ് ഹെവൻ’ന്റെ എല്ലാ ഷോകളും റദ്ദാക്കാൻ തീരുമാനിച്ചതെന്ന് സിനിവേൾഡ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുകെയിലെ എല്ലാ സിനിമാശാലകളിൽ നിന്നും ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ പെറ്റീഷനിൽ 123,000 ഒപ്പുകൾ ശേഖരിച്ചു. നിരവധി ബ്രിട്ടീഷ് മുസ്ലീം ഗ്രൂപ്പുകൾ പ്രതിഷേധ പ്രസ്താവനകൾ പുറപ്പെടുവിച്ചു. ദ ലേഡി ഓഫ് ഹെവന്റെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളെത്തുടർന്ന്, ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സിനിമയുടെ രാജ്യവ്യാപകമായി വരാനിരിക്കുന്ന പ്രദർശനങ്ങൾ റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചതായി സിനിവേൾഡ് പ്രതിഷേധ ഗ്രൂപ്പുകൾക്ക് അയച്ച ഇമെയിലിൽ അറിയിച്ചു. ഉണ്ടായ അസൗകര്യത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ…

കേരള ലിറ്റററി ഫോറം യുഎസ്എ – എം.സി. ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണ യോഗം നടത്തി

ഹ്യൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചന യോഗവും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ 5,ഞായർ വൈകുന്നേരം8മണിക്ക്;സംഘടിപ്പിച്ചു.ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു വായനക്കാരുടെയും അനുവാചകരുടെയും മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടിയ ശ്രീ ചാക്കോ മണ്ണാർക്കാട്, എന്ന സഞ്ചാരസാഹിത്യപ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര പഥങ്ങളേയും ആധാരമാക്കി പങ്കെടുത്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും സുഹൃത്തുക്കളും വായനക്കാരും സംസാരിച്ചു. ശ്രീ. ചാക്കോ മണ്ണാർക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തിൽ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി അവലോകനം ചെയ്തു. ഈ അനുസ്മരണ യോഗത്തിൽ ശ്രീ.ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കുവച്ചു..ചാക്കോ സാറിൻറെ ധർമ്മപത്നി അന്നമ്മ ടീച്ചറും, മക്കളും കുടുംബാംഗങ്ങളുമായബിനു ജോസഫ്, ടോമി പീടികയിൽ, ബിനോയ് ചാക്കോ, ബീനപടവത്തിയിൽ,…

യു.എസ്സില്‍ ഭീകരാക്രമണ ഭീഷണിയെന്ന് ഹോംലാന്റ് സെക്യൂരിറ്റി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭീകരാക്രമണ ഭീഷിണി വര്‍ദ്ധിച്ചതായി ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗര്‍ഭഛിദ്രനിയമം ഭരണഘടനാ വിരുദ്ധമെന്നും, രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയും, യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചു വരികയും, അടുത്ത ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിനെതിരെ വ്യാപക പ്രതിഷേധത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് ഹോം ലാന്റ് സെക്യൂരിറ്റി ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈയിടെ ന്യൂയോര്‍ക്ക് ബഫല്ലൊയില്‍ നടന്ന വെടിവെപ്പിലെ പ്രതി കറുത്തവര്‍ഗ്ഗക്കാരെ മാത്രം ലക്ഷ്യമിട്ടതു വംശീയ ആക്രമണത്തിന്റെ ഭാഗമാണെന്നും, ആന്റി സെമിറ്റില്‍ കോണ്‍സ്പിരസി തിയറി ശക്തി പ്രാപിക്കുന്നതും, മാസ് ഷൂട്ടിംഗുകള്‍ വര്‍ദ്ധിച്ചുവരുന്നതും ഇതിന്റെ സൂചനയാണെന്ന് ഡി.എച്ച്. എസ്സ് വിലയിരുത്തുന്നു. ബ്രൂക്കിലിനില്‍ ഏപ്രില്‍ സബാവെ മാസ് ഷൂട്ടിംഗ് അല്‍ക്വിയ്ദയും, ഇസ്ലാമിക് സ്റ്റേറ്റും ആഘോഷമാക്കി മാറ്റിയത്, ജനുവരിയില്‍ ടെക്‌സസ് കോളിവില്ലിയില്‍ സിനഗോഗ് ഹോസ്‌റ്റേജ് അവസരമുണ്ടാക്കിയതും, മതപരമായ സ്ഥാപനങ്ങള്‍ക്കുനേരെ…

തോക്ക് നിയമ ചര്‍ച്ച ഒത്തുതീർപ്പിലേക്ക് അടുക്കുന്നതായി യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾ

വാഷിംഗ്ടണ്‍: തോക്കുകളുടെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻമാരുമായുള്ള ചർച്ചകൾ തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ചൊവ്വാഴ്ച യുഎസ് സെനറ്റിലെ ഡെമോക്രാറ്റുകൾ അവകാശപ്പെട്ടു. എന്നാൽ, തോക്ക് അക്രമം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്ന് മുന്നറിയിപ്പും അവര്‍ നൽകി. എല്ലാ ദിവസവും ഞങ്ങൾ ഒരു കരാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കണക്റ്റിക്കട്ടിലെ സെനറ്റർ ക്രിസ് മർഫി പറഞ്ഞു. ടെക്സാസിലെ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിനുമായി സാധ്യമായ കരാറിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ബഫല്ലോയിൽ നടന്ന കൂട്ട വെടിവയ്പ്പിന് ശേഷം ഇരുപക്ഷവും പൊതുവായ നില കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി സെനറ്റിലെ ഉന്നത റിപ്പബ്ലിക്കൻ മിച്ച് മക്കോണൽ പറഞ്ഞു. ഉവാള്‍ഡെ (ടെക്സസ്), തുള്‍സ (ഒക്‌ലഹോമ) തുടങ്ങി മറ്റിടങ്ങളിലും നടന്ന കൂട്ട വെടിവെയ്പ് ഗൗരവമായി കണക്കിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു മാറ്റമുണ്ടാക്കുന്ന ഫലം യഥാർത്ഥത്തിൽ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരാറിലെത്താൻ ആഴ്ച…

ഡാളസില്‍ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ഡാളസ്: ഡാളസ് കൗണ്ടിയില്‍ 2022ലെ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് വാംഗ് പ്രസ്താവിച്ചു. ജൂണ്‍ 7 ചൊവ്വാഴ്ചയായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായത്. മങ്കിപോക്‌സ് രോഗം വ്യാപകമായ ഒരു രാജ്യത്തില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തിയ ആളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതിനെക്കുറിച്ച് ഭീതി വേണ്ടെന്നും, പൊതു ജനങ്ങള്‍ക്കു ഭീഷിണിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവിന്‍ഷ്യല്‍ ഡാറ്റ പ്രകാരം, അമേരിക്കയില്‍ ഇതുവരെ 32 മങ്കിപോക്‌സ് രോഗികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് മങ്കിപോക്‌സ് വൈറസ് കണ്ടെത്തിയതെങ്കിലും ഒരു വര്‍ഷം മുമ്പ് ഡാളസ് ആശുപത്രികളില്‍ ഇതേ വൈറസ് ബാധിച്ച സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ഏഷ്യയില്‍ നിന്നുള്ളവരെ ചികിത്സിച്ചിരുന്നതായി ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് ലഭ്യമായ കണക്കുകളനുസരിച്ച് മെയ് 13…

അഫ്‌സൽ കുടുംബത്തിന്റെ കൊലപാതകം: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കനേഡിയന്‍ മുസ്ലിം സമൂഹം

ഒട്ടാവ: ഒരു മുസ്ലീം കുടുംബത്തിലെ നാല് പേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം കാനഡയിലെ മുസ്ലീം കമ്മ്യൂണിറ്റി നേതാക്കൾ ഇസ്ലാമോഫോബിയ കൈകാര്യം ചെയ്യണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും തലസ്ഥാനമായ ഒട്ടാവയിൽ നിയമനിർമ്മാതാക്കളുമായും അവർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി, ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യത്ത് നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയും വിദ്വേഷ കുറ്റകൃത്യങ്ങളും പരിഹരിക്കുന്നതിനുള്ള അർത്ഥവത്തായ നടപടികൾക്ക് ആഹ്വാനം ചെയ്തു. ലണ്ടനിലെ ഒന്റാറിയോയിൽ അഫ്‌സൽ കുടുംബത്തിലെ നാല് പേർ ഹീനമായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നത്. ആയിരക്കണക്കിന് പ്രദേശവാസികൾ ഞായറാഴ്ച പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണിത്. സൽമാൻ അഫ്‌സൽ (46), ഭാര്യ മദിഹ (44), 74കാരിയായ അമ്മ തലത്, 15 വയസ്സുള്ള മകൾ യുംന എന്നിവർക്ക് നേരെ 20 കാരനായ നഥാനിയേൽ വെൽറ്റ്മാൻ തന്റെ…

750,000 ആളുകൾ ‘പട്ടിണിയോ മരണമോ’ നേരിടുന്നു: യു എന്‍ പഠന റിപ്പോര്‍ട്ട്

ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിക്കുന്നത് യെമനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലായി 750,000 ആളുകളെ “പട്ടിണിയോ മരണമോ” എന്ന അവസ്ഥയിലാക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഒരു പുതിയ റിപ്പോർട്ടില്‍ പറയുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമും (WFP) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) പുറത്തിറക്കിയ ഹംഗർ ഹോട്ട്‌സ്‌പോട്ട് റിപ്പോർട്ട് അനുസരിച്ച്, കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 400,000-ത്തിലധികം പേർ എത്യോപ്യയിലെ ടൈഗ്രേ മേഖലയിലാണ്. ബാക്കിയുള്ളവർ അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലാണ്. ഭക്ഷ്യസുരക്ഷ അളക്കുന്നതിനുള്ള ആഗോള നിലവാരത്തിൽ “ദുരന്തം” (ഐപിസി 5) വിഭാഗത്തിലാണ്ത റിപ്പോർട്ട് അടിയന്തരാവസ്ഥയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയിറക്കപ്പെട്ടവർ 46 രാജ്യങ്ങളിലായി 49 ദശലക്ഷം ആളുകള്‍ “എക്കാലത്തെയും ഉയർന്ന” അപകടാവസ്ഥയില്‍ ഉൾപ്പെടുന്നു. ഇവര്‍ പട്ടിണി അല്ലെങ്കിൽ ക്ഷാമം പോലുള്ള അവസ്ഥകൾക്ക് കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 81 രാജ്യങ്ങളിലായി മൊത്തം 276 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നും, ഉക്രെയ്‌നിലെ സംഘർഷത്തിന്റെ…

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും (KSNJ ) വൈറ്റാലെന്റ് ഗ്രൂപ്പും (Vitalent .org ) സംയുക്തമായി മെയ് 22 നു ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡിൽ രക്‌തദാന ചടങ്ങു സംഘടിപ്പിച്ചു. ഇരുപത്തിഒൻപതു പേർ രക്‌തദാനത്തിൽ പങ്കെടുത്തു. കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികളായ റ്റോമി തോമസ്, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമഠത്തിൽ, സിറിയക് കുര്യൻ,നിധിഷ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  

എലിസബത്ത് ഏബ്രഹാം മണലൂർ – മർഫി സിറ്റി പ്രൊടെം മേയർ

മര്‍ഫി (ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത്. മെയ് മാസം പ്ലേസ് ഒന്നിൽ നിന്നും മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് (ജിഷ) പോള്‍ ചെയ്ത വോട്ടുകളില്‍ 74 .18 ശതമാനം നേടി വിജയിച്ചിരുന്നു. രണ്ടാം തവണയായിരുന്നു മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് മണലൂര്‍ തിരഞ്ഞെടുക്കപ്പെട്ടത് .2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് വ ൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട സൗത്ത്ഏഷ്യയിൽ നിന്നുള്ള ആദ്യ വനിതാ മലയാളിയായിരുന്നു ഇവർ മര്‍ഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാര പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്. സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എ., ഫിനാന്‍സ് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഫി ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് മെമ്പറായും , പ്ലാനിംഗ് ആന്റ് സോണിംഗ് ബോര്‍ഡ്…