സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു

കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ദീർഘകാല പാർട്ടി സംഘാടകനുമായ എസ്. സതീഷിനെ സിപിഎമ്മിന്റെ പുതിയ എറണാകുളം ജില്ലാ സെക്രട്ടറിയായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.എൻ. മോഹനന് പകരക്കാരനായാണ് സതീഷ് എത്തുന്നത്. കോതമംഗലത്ത് നിന്നുള്ള സതീഷ്, ശക്തമായ അടിസ്ഥാന പിന്തുണയുള്ള ഒരു പരിചയസമ്പന്നനായ നേതാവാണ്. എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ എന്നിവയുടെ പദവികളിലൂടെ അദ്ദേഹം ഉയർന്നുവന്നു, മുമ്പ് സംസ്ഥാന യുവജന ബോർഡിന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. “മറ്റ് നാമനിർദ്ദേശങ്ങളൊന്നുമില്ല. സതീഷിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു,” യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച സ്ഥാനമൊഴിയുന്ന സെക്രട്ടറി സി.എൻ. മോഹനൻ സ്ഥിരീകരിച്ചു. “ജില്ലാ തലത്തിൽ പാർട്ടിയെ ഫലപ്രദമായി നയിക്കാൻ കഴിവുള്ള വളരെ നല്ല കേഡറാണ് അദ്ദേഹം,” സതീഷിനെ അദ്ദേഹം പ്രശംസിച്ചു. പുതുതായി രൂപീകരിച്ച എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിൽ ഇപ്പോൾ 12 അംഗങ്ങളാണുള്ളത്, അതിൽ…

സർ സയ്യിദ് കോളേജ് ഭൂമി വഖഫ് ആണെന്ന് പറഞ്ഞുകൊണ്ട് ഐയുഎംഎൽ മലക്കം മറിഞ്ഞു

കണ്ണൂർ: സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിലല്ല സ്ഥിതി ചെയ്യുന്നതെന്ന മുൻ നിലപാട്, അകത്തുനിന്നും പുറത്തുനിന്നും ഉയർന്ന വിമർശനങ്ങൾ കണക്കിലെടുത്ത്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) നേതൃത്വത്തിന് കീഴിലുള്ള കണ്ണൂർ ജില്ലാ മുസ്ലീം വിദ്യാഭ്യാസ അസോസിയേഷൻ തിരുത്തി. സിപിഎം ഈ വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് ഐയുഎംഎൽ മനസ്സിലാക്കി, ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രസ്താവിച്ചതിനെച്ചൊല്ലി പാർട്ടിയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയിൽ നിന്ന് കോളേജിനായി പാട്ടത്തിന് നൽകിയ ഭൂമി നരിക്കോട്ട് എട്ടിശേരി ഇല്ലത്തിന്റേതാണെന്നും അതിനാൽ അത് വഖഫ് സ്വത്തല്ലെന്നും മാനേജ്‌മെന്റ് കമ്മിറ്റി ഹൈക്കോടതിയിൽ വാദിച്ചിരുന്നു. കോടതിയിൽ ഇത്തരം രേഖകൾ സമർപ്പിക്കുന്നത് വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് വഖഫ് സംരക്ഷണ സമിതി ആരോപിച്ചിരുന്നു. വഖഫ് വിഷയത്തിൽ ഐ.യു.എം.എൽ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നുവെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഭൂമി പ്രശ്‌നം ഐ.യു.എം.എല്ലിന്റെ ഇരട്ടത്താപ്പ്…

ഗോകുലിൻ്റേത് വംശീയ കൊലപാതകം; സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കൽപ്പറ്റ: അമ്പലവയൽ സ്വദേശി ഗോകുലിൻ്റെ കസ്റ്റഡി മരണം ആദിവാസികളോടുള്ള വംശീയതയുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. സംഭവം വംശീയ കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗോകുലിൻ്റെ മരണത്തിലെ ഉത്തരവാദികൾ ഭരണകൂടവും പോലീസുമാണ്. പെൺകുട്ടിയോടൊപ്പം കണ്ടെത്തിയെന്ന പേരിൽ മാർച്ച് 31ന് രാത്രി കോഴിക്കോട് വെച്ചാണ് പ്രായപൂർത്തിയാവാത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രക്ഷിതാക്കളെ അറിയിക്കുക പോലും ചെയ്യാതെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് രാത്രി 11.30നാണ് കൽപ്പറ്റ പോലീസ് ഗോകുലിനെ സ്റ്റേഷനിലെത്തിക്കുന്നത്. പ്രായപൂർത്തിയാകാത്തയാളെ ഇത്തരത്തിൽ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണ്. ബാലവകാശ കമീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കണം. സ്റ്റേഷനിൽ വെച്ച് ഗോകുലിന് മാനസിക പീഡനം നേരിട്ടതായി വിവരങ്ങളുണ്ട്. സ്റ്റേഷനിലെ ബാത്ത്റൂമിലെ ഷവറിൽ ഷർട്ട് കെട്ടി അതിൽ തൂങ്ങിമരിച്ചെന്നുള്ള പോലീസ് വാദം അവിശ്വസനീയമാണ്. സമഗ്രാന്വേഷണം നടന്നാൽ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ. രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ഏറ്റവും കൂടുതൽ ഇരകളാക്കപ്പെട്ടത്…

മർകസ് സ്ഥാപകദിനം ആചരിച്ചു

കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി സന്ദേശം നൽകി. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. കൽത്തറ അബ്ദുൽഖാദിർ മദനി, ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.

നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി

നിരണം: നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി പ്രത്യേക ശുശ്രൂഷകള്‍, സ്ളീബാ വന്ദനം എന്നിവ നടന്നു. ഇടവക വികാരി റവ. ഫാ. മർക്കോസ് പള്ളിക്കുന്നേല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി. ഇടവക സ്രെകട്ടറി ഡോ. ജോൺസൺ വി ഇടിക്കുള ക്രൂശിലെ ഏഴ് മൊഴികളെ ധ്യാന പ്രസംഗം നടത്തി. ഷീജ രാജൻ, സൗമ്യ സുനിൽ, യൂത്ത് ഫോറം സെക്രട്ടറി ഡാനിയേൽ തോമസ്, അജിൻ സെൽവരാജ് എന്നിവർ വേദഭാഗങ്ങൾ വായിച്ചു. ഒന്നാം പ്രദക്ഷിണവും സ്ളീബാ വന്ദനവും ദൈവാലയത്തിനുള്ളിലൂടെ പ്രദക്ഷിണവും നടന്നു. ഡീക്കന്‍ ഷാൽബിൻ മർക്കോസ്, ബ്രദർ അബിജിത്ത്, ജോൺ ചിറയിൽ, സെൽവരാജ് വിൽസൺ, ജോസഫ് രാജൻ, ജോബി ദാനിയേൽ, സുനില്‍ ചാക്കോ, അനീഷ്, മെബിൻ ജോസഫ്, ജോൺ പോൾ, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ വിവിധ…

മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു

ചെറുകുളമ്പ: പരേതനായ പൂളക്കുണ്ടൻ കുഞ്ഞുമുട്ടി എന്നവരുടെ ഭാര്യ മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു. മക്കൾ: പരേതയായ ആയിഷുമ്മു, കുഞ്ഞിമുഹമ്മദ്‌ എന്ന ബാബു, സൈനബ, അബ്ദുൽ അസീസ് (പ്രിൻസിപ്പൽ ഐ എസ് എസ് പൊന്നാനി), അബ്ദുൽ സലാം, അബ്ദുൽ കരീം(അബ്ഹ), സഹുദ, മുജീബ് റഹ്മാൻ, ശിഹാബ്, അബ്ദുൽ ലത്തീഫ് (ദുബായ്). മരുമക്കൾ : പരേതനായ ഇബ്രാഹിം ഹാജി (ഒതുക്കുങ്ങൾ), കടക്കാടൻ അലവികുട്ടി (കോൽക്കളം), മസൂദ് (അരിപ്ര), സുലൈഖ, ഹമീദ (MIHSS പൊന്നാനി), ആയിഷബി, ഹാജറ, നസീമ, സുമയ്യ (GLPS പറങ്കിമൂച്ചിക്കൽ ), ജസീറ. നമസ്കാരം രാവിലെ 08:30ന് ചെറുകുളമ്പ മഹല്ല് ജുമാ മസ്ജിദില്‍.

മലർവാടി ബാലോൽസവം: മേഖലാ തല പരിശീലന ശിൽപശാല സംഘടിപ്പിച്ചു

മലപ്പുറം: അവധിക്കാലത്ത് വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ബാലോൽസവം വിജയിപ്പിക്കുന്നതിന്‌ വേണ്ടി മലർവാടി ബാലസംഘം മലപ്പുറം, ശാന്തപുരം മേഖലകൾ സംയുക്തമായി യൂണിറ്റ് കോർഡിനേറ്റർമാർക്ക് തിരൂർക്കാട് ഇലാഹിയ കോളേജിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. മലർവാടി ബാലസംഘം മലപ്പുറം ജില്ല സെക്രട്ടറി ശഹീർ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. ‘കളിയിലുണ്ട് കാര്യം’ തലക്കെട്ടിൽ കുട്ടികളെ യാന്ത്രികമായ ഒഴിവുകാല ജീവിതത്തിൽ നിന്നും സർഗ്ഗാത്മകതയുടേയും ധാർമ്മിക മൂല്യങ്ങളുടേയും ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വ്യത്യസ്തവും നൂതനവുമായ പതിനഞ്ചോളം കളികളാണ് ബാലോൽസവത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ പൂപ്പലം അധ്യക്ഷത വഹിച്ചു. വിവിധ കളികളുടെ പരിശീലനങ്ങൾക്ക് ഇഹ്സാൻ, പി നൗഫൽ വടക്കാങ്ങര, റോഷ്ന, ലബീബ, സഫിയ, ഹുസൈൻ പടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. കെ നിസാർ സ്വാഗതം പറഞ്ഞു. കെ.പി സലീം ഖുർആൻ ക്ലാസ് നടത്തി. ഖാലിദ് അന്തമാൻ സമാപനവും മലർവാടി…

തളിപ്പറമ്പിൽ 250 ഏക്കറിലധികം വഖഫ് ഭൂമി കാണാതായതായി റിപ്പോർട്ട്

കണ്ണൂർ: സർ സയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയ 25 ഏക്കർ വഖഫ് ഭൂമിയെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കേ, തളിപ്പറമ്പിലും പരിസരത്തുമായി 250 ഏക്കറിലധികം വഖഫ് സ്വത്തുക്കൾ അപ്രത്യക്ഷമായതായി കണ്ടെത്തി. ഔദ്യോഗിക വഖഫ് രജിസ്റ്റർ പ്രകാരം, ഈ മേഖലയിൽ ബോർഡിന് 339.17 ഏക്കർ ഭൂമി കൈവശമുണ്ട്. എന്നാല്‍, നിലവിലെ മാനേജിംഗ് കമ്മിറ്റിയുടെ കൈവശം 82.72 ഏക്കർ ഭൂമി മാത്രമേയുള്ളൂവെന്ന് റിപ്പോർട്ടില്‍ പറയുന്നു. പ്രാഥമിക അവലോകനത്തിൽ 250 ഏക്കറിലധികം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. വഖഫ് സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച്, തളിപ്പറമ്പ് മുനിസിപ്പൽ ഓഫീസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി, സയ്യിദ് നഗർ, ഫാറൂഖ് നഗർ, മന്ന എന്നിവിടങ്ങളിലെ വലിയ ഭാഗങ്ങൾ, കരിമ്പത്തുവിലെ അണ്ടകല, സാധു മുട്ടി എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങൾ വഖഫ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് മറുപടിയായി, കണ്ണൂർ ആസ്ഥാനമായുള്ള കമ്മിറ്റി ഈ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചു. വർഷങ്ങളായി,…

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ, വൈദ്യുതി, ആശയവിനിമയ ശൃംഖലകൾ, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് വലിയ നാശമുണ്ടാക്കുന്നു. അതിനാൽ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം ഉണ്ടാകുമ്പോൾ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞു. കൂടാതെ, വാതിലുകളുടേയും ജനലുകളുടെയും അടുത്തു നിന്നും അകന്നു നിൽക്കുക. കെട്ടിടത്തിനുള്ളിൽ തന്നെ തുടരുക, ചുവരുകളിലോ തറയിലോ സ്പർശിക്കുന്നത് പരമാവധി…

മയക്കുമരുന്ന് കേസ്: നടൻ ഷൈൻ ടോം ചാക്കോ പോലീസ് കസ്റ്റഡിയില്‍; മയക്കുമരുന്ന് വ്യാപാരി സജീറിനെ അറിയാമെന്ന് നടന്റെ മൊഴി

കൊച്ചി: മയക്കുമരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനെ തുടർന്നാണ് അറസ്റ്റ്. എൻഡിപിസി ആക്ടിലെ സെക്ഷൻ 27, 29 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയപ്പോള്‍ ഹോട്ടൽ മുറിയിൽ നിന്ന് ജനല്‍ വഴി ചാടി രക്ഷപ്പെട്ട സംഭവത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്തതിനെ തുടർന്ന് എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. നഗരത്തിലെ ഒരു പ്രമുഖ മയക്കുമരുന്ന് വ്യാപാരിയായ സജീറിനെ തനിക്ക് അറിയാമെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സജീറിനെ അന്വേഷിച്ച് പോലീസ് സംഘം കഴിഞ്ഞ ദിവസം ഷൈൻ താമസിച്ചിരുന്ന ഹോട്ടലിലെത്തിയിരുന്നു. ഷൈന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഡാൻസാഫ് ഹോട്ടലിൽ അന്വേഷിച്ചെത്തിയ മയക്കുമരുന്ന് വ്യാപാരിയായ സജീറിനെ തനിക്ക് അറിയാമെന്ന് ഷൈൻ മൊഴി…