ബഹുജന പങ്കാളിത്തവും ജനാധിപത്യവും പൗരബോധവും സമന്വയിപ്പിച്ച വിജയമാണ് നവകേരള സദസ്: മുഖ്യമന്ത്രി

കാസർകോട്: നവകേരള സദസ്സിന്റെ രണ്ടാം ദിനത്തിലെ ജനപങ്കാളിത്തം ജനാധിപത്യ വിശ്വാസവും പൗരബോധവും മുറുകെ പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർഗോഡ് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി യാത്ര ഉയർന്നു എന്ന് സംശയമില്ലാതെ പറയാം. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഇതിനോടൊപ്പം ചേരുകയാണ്. പൈവെളിഗെയിൽ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കിൽ, ഞായറാഴ്ചത്തെ പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സർക്കാർ പറയുന്നത് കേൾക്കാനും നാടിന്റെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂർവ്വം വന്നു ചേർന്ന കാസർകോഡ് ജില്ലയിലെ ജനാവലി കേരളത്തിന്റെ ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെ മാതൃകയായി വർത്തിച്ചു.…

മുസ്‌ലിം സമൂഹത്തിനെതിരായ വംശീയ പ്രചാരണങ്ങൾ തടയാൻ ഇസ്‌ലാമോഫോബിയ വിരുദ്ധ നിയമം നിർമിക്കണം: റസാഖ് പാലേരി

കൊച്ചി: കേരള പൊതുബോധത്തിലെ വംശീയ മുൻവിധിയുടെ ആഴത്തിലുള്ള സ്വാധീനം തെളിയിക്കുന്നതാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ നടന്ന സ്ഫോടനത്തിന്റെ തൊട്ടടുത്ത സമയങ്ങളിൽ കേരളത്തിലെ ചില മാധ്യമങ്ങളും പ്രധാന വ്യക്തികളും സാമൂഹ്യ മാധ്യമങ്ങളും നടത്തിയ പ്രതികരണങ്ങളെന്നും മുസ്‌ലിം സമൂഹത്തിനെതിരായ വംശീയ പ്രചാരണങ്ങൾ തടയാൻ ഇസ്‌ലാമോഫോബിയ വിരുദ്ധ നിയമം നിർമിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. കളമശ്ശേരി സ്ഫോടനം വെളിപ്പെടുത്തിയ വംശീയ മുൻവിധികൾ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കൊച്ചി വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവും സംഘബലവും ഉപയോഗിച്ച് വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകാൻ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രധാന നേതാക്കൾ തന്നെ തമ്പടിച്ച് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംഘ്പരിവാർ വാദങ്ങൾക്ക് ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് സംഘപരിവാർ രൂപംകൊടുത്ത കാസ എന്ന തീവ്ര സംഘടന കേരളത്തിൽ കഴിഞ്ഞ കുറെ…

റെയിൽവെ: മലപ്പുറം ജില്ലയുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി

മലപ്പുറം: റെയിൽവേ യാത്രയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവെ ഡിവിഷണൽ ഓഫീസ് (പാലക്കാട്) എഡിആർഎം അനിൽ കുമാറിന് നിവേദനം നൽകി. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായിട്ടും ജില്ലയിലെ ജനങ്ങൾക്ക് റെയിൽവെ യാത്രാ സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും കോവിഡാനന്തരം ആ സൗകര്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും നിവേദനത്തിൽ പറയുന്നു. ഈയിടെ റദ്ദാക്കിയ, നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന, തൃശ്ശൂർ-കോഴിക്കോട് 06495 ട്രെയിനും കോഴിക്കോട്-ഷോർണൂർ 06496 ട്രെയിനും പുനഃസ്ഥാപിക്കുക, നിരവധി ഉദ്യോഗസ്ഥരും വിദ്യാർഥികളും ആശ്രയിച്ചിരുന്ന 16608, 06455 ട്രെയിനുകൾ ഭൂരിഭാഗം യാത്രക്കാർക്കും ഉപകാരപ്പെടാത്ത സമയത്തേക്ക് മാറ്റിയത് പഴയ സമയത്തേക്ക് പുനസ്ഥാപിക്കുക, യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ദീർഘദൂര വണ്ടികളിൽ രണ്ട് ജനറൽ കോച്ചുകളെങ്കിലും വർധിപ്പിക്കുക, ഹ്രസ്വദൂര യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ഷൊർണൂർ-കണ്ണൂർ റൂട്ടിൽ കൂടുതൽ മെമു സർവീസുകൾ…

നവകേരള സദസ് ബസ്സിനു കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപി‌എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മാധ്യമ പ്രവര്‍ത്തകരരെ ഭീഷണിപ്പെടുത്തി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് ബസിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്. നവകേരള സദസിനും ബസിനുമെതിരായ ആദ്യ പ്രതിഷേധമാണിത്. ഈ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാരെ പോലീസ് മർദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കരിങ്കൊടി കാണിച്ചവരുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടി. ചില പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ചു കയറി. ഇവരെ പോലീസ് പിന്തിരിപ്പിച്ചു. ഈ ദൃശ്യങ്ങൾ…

നവകേരള സദസ്സ്: തങ്ങളുടെ ബുദ്ധി പിആർ ഏജൻസിക്ക് പണയം വെച്ചവരുടെ പ്രതികരണമാണ് യുഡി‌എഫിന്റേതെന്ന് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിനെതിരായ രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി ആര്‍ ഏജന്‍സിയുടെ കൈകളില്‍ ബുദ്ധി പണയം വെച്ചവരുടെ പ്രതികരണം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സർക്കാർ പരിപാടിയാണ്. ഈ പരിപാടിയിൽ യുഡിഎഫ് സഹകരിക്കുന്നില്ലെന്നു മാത്രമല്ല അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 25,000 പേരെ ഒരുമിച്ച് കാണാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. അവർക്കുവേണ്ടിയാണ് ഓരോ പ്രതിനിധിയും ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിലെ തിരക്ക് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേദികളിൽ നിവേദനം നൽകാനുള്ള സംവിധാനം ഒരുക്കുന്നതിന് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 14,232 അപേക്ഷകൾ ലഭിച്ചു. മഞ്ചേശ്വരം – 1908, കാസർകോട് – 3,451, ഉദുമ – 3,733, കാഞ്ഞങ്ങാട് – 2,840, തൃക്കരിപ്പൂർ – 23,000. രണ്ട് ദിവസത്തെ അനുഭവത്തിന് ശേഷം നവകേരള…

‘മൃഗായുർവേദം’; കാർഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഒരു പോലെ പ്രധാനം

തിരുവനന്തപുരം: ആയുർവേദത്തിന്റേയും വെറ്ററിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാർഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഉത്തേജനമാകുന്നതാണ് ‘എത്‌നോവെറ്റിനറി മെഡിസിൻ’ അഥവാ ‘മൃഗായുർവേദ’ എന്ന വിഷയത്തിൽ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ ഡിസംബർ 4 തിങ്കഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. സെമിനാറിൽ ഇന്ത്യയിൽ തന്നെ വളരെ പ്രഗൽഭരായിട്ടുള്ള 12 പേരാണ് ഈ വിഷയത്തെ കുറിച്ച് പേപ്പറുകൾ അവതരിപ്പിക്കുന്നത്. എത്‌നോവെറ്ററിനറി മെഡിസിനുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ആഴത്തിലുള്ളതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പേപ്പറും തയ്യാറാക്കിയിരിക്കുന്നത്. മരുന്നിലൂടെയും തീറ്റയിലൂടെയും വളർത്തുമൃഗങ്ങളിലെത്തുന്ന ആന്റിബയോട്ടിക് അവക്ഷിപ്തം പാലും മുട്ടയും മാംസവും വഴി മനുഷ്യരിലേക്കും എത്തുകയും തുടർച്ചയായി ഇവ ഭക്ഷിക്കുന്നവരുടെ കോശങ്ങളിൽ അവക്ഷിപ്തസാന്നിധ്യം വർധിച്ചാണ് ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന അവസ്ഥയിലേക്ക് ശരീരത്തെ നയിക്കുന്നത്. ശരീരത്തിൽ നിന്ന് അണുബാധകൾ ഇല്ലാതാക്കുന്ന ശേഷിയെ കുറയ്ക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് ആന്റിമൈക്രോബിയൽ…

യുവ തലമുറയ്ക്ക് ആവേശമായി ‘നെപ്പോളിയൻ’ വരുന്നു; ഉളികുത്തു ചടങ്ങ് നടന്നു

എടത്വ: ജലമേളകളിൽ പുതിയ ചരിത്രം രചിക്കുവാൻ തലവടിയിൽ നിന്നുമുള്ള ‘നെപ്പോളിയൻ’ വെപ്പ് എ ഗ്രേഡ് കളിവള്ളത്തിൻ്റെ ഉളികുത്തു ചടങ്ങ് നടന്നു. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്ത് ചടങ്ങ് നിർവഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുര്യൻ തോമസ് അമ്പ്രയിൽ,ജേക്കബ് ഏബ്രഹാം പുരയ്ക്കൽ എന്നിവർ കളിവള്ള ശില്പികൾക്ക് ദക്ഷിണ നല്‍കി. ഫാ. ഏബ്രഹാം തോമസ്, ഫാ.ർ റോബിൻ വർഗ്ഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി.രമേശ് കുമാർ, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ,ഡോ.ജോൺസൺ വി. ഇടിക്കുള,ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ,സിറിൾ സഖറിയ ഇടയത്ര, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് കനീഷ് കുമാർ, സെക്രട്ടറി ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ,…

നവകേരള സദസിൽ പരാതികളുമായി എത്തിയവരുടെ തള്ളിക്കയറ്റം

കാസര്‍ഗോഡ്: എല്‍ഡി‌എഫ് സര്‍ക്കാരിന്റെ പദ്ധതിയായ നവകേരള സദസില്‍ പരാതികളുമായി എത്തിയവരുടെ വന്‍ തിരക്ക്. കാസർഗോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി പതിനായിരത്തിലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. നായനാർമൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തിൽ നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച പരാതി കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്ന് 3450 പരാതികൾ ലഭിച്ചു. രാവിലെ 8 മണിമുതല്‍ പരാതികളുമായി എത്തിത്തുടങ്ങി. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പരാതി നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വേദിക്ക് സമീപം 22 പരാതി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക റോഡ് വികസനം, ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികൾക്കുള്ള അപേക്ഷകൾ, ഭൂപ്രശ്നങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ പരാതികൾ ലഭിച്ചു. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ…

വ്യാജ വോട്ടർ ഐഡി ഹാജരാക്കിയ സംഭവം; എട്ടംഗ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസിനെ കേന്ദ്രീകരിച്ച് സമഗ്രാന്വേഷണം തുടങ്ങി. ഇത്തരം കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള സൈബർ വിദഗ്ധർ ഉൾപ്പെടുന്ന തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഈ വ്യാജ കാർഡുകളുടെ നിർമ്മാണത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാമിന് പങ്കുണ്ടെന്ന ആരോപണവും സംഘം പരിശോധിക്കും. സൈബർ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അന്വേഷണ സംഘം പരാതിക്കാരിൽ നിന്ന് മൊഴി രേഖപ്പെടുത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സഹകരണത്തോടെയാണ് വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതെന്നാണ് സൂചന. കേന്ദ്രമന്ത്രി വി മുരളീധരൻ കോൺഗ്രസ് നേതൃത്വത്തെ തുറന്ന് വിമർശിച്ചത് വിഷയത്തിൽ പ്രതികരണമില്ലായ്മയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ കേസിന്റെ ചുരുളഴിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചു.  

ജാതി സെൻസസും ആനുപാതിക പ്രാതിനിധ്യവും: സമരാഹ്വാനം നടത്തി വെൽഫെയർ പാർട്ടി സമര സംഗമം

കൊച്ചി: ജാതി സെൻസസും ആനുപാതിക പ്രാതിനിധ്യവും നടപ്പിലാക്കാൻ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് വെൽഫെയർ പാർട്ടി സമര സംഗമം. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നവംബർ – ഡിസംബർ മാസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എറണാകുളം ആശിർഭവനിൽ സംഘടിപ്പിച്ച സാമൂഹ്യനീതിയുടെ പോരാളികളുടെ ഒത്തുചേരൽ പരിപാടിയിലാണ് സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള സമരാഹ്വാനമുയർന്നത്. മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ, മുൻ എംഎൽഎ കുട്ടി അഹമ്മദ് കുട്ടി, Prof. അബ്ദുൽ റഷീദ്, എസ്. സുവർണകുമാർ, ഹാജി മുഹമ്മദ് മാവോടി, സജി കൊല്ലം, ബഷീർ മദനി, രാജു CN, ശിഹാബ് പൂക്കോട്ടൂർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ, ട്രഷറർ സജീദ് ഖാലിദ്, സെക്രട്ടറി…