ജാമിഉല്‍ ഫുതൂഹിലെ ഗ്രാന്‍ഡ് ഇഫ്താറിന് എത്തിയത് പതിനായിരങ്ങള്‍ നോളജ് സിറ്റി: ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍. ലഹരിക്കെതിരെ മതനേതൃത്വങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തിയത്. വിവിധ മത നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരുമെത്തിയ ഇഫ്താര്‍, രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറി. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്നാണ് നോമ്പ് തുറന്നത്. ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം. മത- ധാര്‍മിക മൂല്യങ്ങള്‍…
Category: KERALA
സംസ്ഥാനത്ത് ശക്തിപ്പെട്ടു വരുന്ന ഇസ്ലാമോഫോബിയയെ ചെറുത്തു തോൽപ്പിക്കണം: നഈം ഗഫൂർ
മലപ്പുറം: സംഘ്പരിവാറിൻ്റെ മുസ്ലിം വിദ്വേഷ പ്രചാരണങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലും ശക്തിപ്പെട്ട് വരുന്ന ഇസ്ലാമോഫോബിയയെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അഭിപ്രായപ്പെട്ടു.ഫ്രറ്റേണറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമോഫോബിയയുടെ കേരളീയ രാഷ്ട്രീയ സാമൂഹ്യ പരിസരം എന്ന തലക്കെട്ടിൽ സാഹോദര്യ രാഷ്ട്രീയ സംഗമത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവ്വഹിച്ചു. സംഘ് പരിവാറിൻ്റെ വംശീയ അതിക്രമങ്ങൾക്കും പ്രചാരണങ്ങൾക്കും കുടപിടിക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ഇസ്ലാമോഫോബിയ പ്രചാരണങ്ങളെയും അതിന് നേതൃത്വം നൽകുന പി.സി.ജോർജ്ജടക്കുള്ള വംശീയ പ്രചാരകർ നിയമ വ്യസ്ഥയെ വെല്ലുവിളിക്കുന്നത് സർക്കാർ അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ.മുഹമ്മദ് സഈദ്, ബാസിത് താനൂർ (ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി), എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് അഡ്വ:…
സാമുദായിക ചേരിതിരിവിനുള്ള കുത്സിത ശ്രമങ്ങളെ പരാചയപ്പെടുത്തും: വെൽഫെയർ പാർട്ടി
മങ്കട: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്നും അതിന്നു വേണ്ടി ജനകീയ പരിപാടികൾ സംഘടിപ്പിക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ്കാരക്കുന്ന്. മങ്കട പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ജില്ലാ ട്രഷറർ നസീറാ ബാനു, മണ്ഡലം ജോയൻ്റ് സെക്രട്ടറി ആബിദ് അരിപ്ര വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഖീം കടന്നമണ്ണ, സെക്രട്ടറി ഹബീബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ഉബൈബടീച്ചർ എന്നിവർ സംസാരിച്ചു. സാജിദുൽ അസീസ്, ദാനിഷ് മങ്കട, നസീറ ടി, ഇഖ്ബാൽ, അലീഫ് കൂട്ടിൽ, സാജിർ മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആശാ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ, ആശാ വർക്കർമാരുടെ മറ്റൊരു ആവശ്യം അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആശാമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ സങ്കീർണ്ണമായതിനാൽ തുച്ഛമായ ഓണറേറിയം മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് ആശമാർ പരാതിപ്പെട്ടു. സർക്കാരിന്റെ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാർ പറഞ്ഞു. സമരം ആരംഭിച്ചതിനുശേഷം, സമരക്കാർക്ക് ഓണറേറിയവും പ്രോത്സാഹന കുടിശ്ശികയും അനുവദിച്ചു. ഇതിനെത്തുടർന്ന്, മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടെ ഇരവിപേരൂരില്‍ അറവുശാല ഒരുങ്ങുന്നു
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആധുനിക അറവുശാല ഒരുക്കുന്നു. ജില്ലയിലെ ആദ്യത്തെ ആധുനിക അറവുശാലയാണിത്. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഒരു കോടി ഇരുപതിനായിരം രൂപ ചെലവിലാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. കശാപ്പ് മുതൽ മാലിന്യ സംസ്കരണം വരെയുള്ള എല്ലാ പ്രക്രിയകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇവിടെ നടത്താം. പ്രതിദിനം 10 മുതൽ 15 വരെ കന്നുകാലികളെ കശാപ്പ് ചെയ്യാൻ കഴിയുന്ന യന്ത്രങ്ങളുണ്ട്. കട്ടിംഗ് മെഷീനുകൾ, ഹാംഗറുകൾ, കൺവെയറുകൾ, സംഭരണ കേന്ദ്രങ്ങൾ, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മേഖലകൾ എന്നിവയുടെ ജോലികൾ പൂർത്തിയായി. ആരോഗ്യകരമായ മാംസം ഉറപ്പാക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കന്നുകാലികളുടെ ഭാരം അളന്നു ആരോഗ്യനിലപരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കും. പൂര്‍ണ്ണമായി അണുവിമുക്തമാക്കിയ ശേഷം മെഷീനിലേക്ക്, അണുനാശിനി ലായനി ഉപയോഗിച്ച് കന്നുകാലികളെ കഴുകി ശരീരം ഉണക്കും. യന്ത്രം ഉപയോഗിച്ചാണ് നനവ് മാറ്റുക. കശാപ്പ് കഴിഞ്ഞാലുടന്‍, തല, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവ…
സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള അവാര്‍ഡ് 2024’ വിശിഷ്ട വ്യക്തികള്‍ക്ക് സമ്മാനിച്ചു
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന അവാർഡായ കേരള അവാർഡുകൾ 2024 ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് അവാർഡുകൾ സമ്മാനിച്ചത്. സാഹിത്യ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള കേരള ജ്യോതി അവാർഡ് പ്രൊഫ. എം.കെ. സാനുവിനു വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. ശാസ്ത്ര-എഞ്ചിനീയറിംഗ് മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള കേരള ജ്യോതി അവാർഡ് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള പ്രഭ പുരസ്കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കലാമണ്ഡലം വിമലാമേനോനും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. ടി കെ ജയകുമാറിനും കലിഗ്രഫിയിലെ മികച്ച സംഭാവനകൾക്ക് നാരായണ ഭട്ടതിരിക്കും സാമൂഹിക സേവനവിഭാഗത്തിൽ…
കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തി ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നാടിന് ആപത്ത്: കെ വി സഫീർഷാ
അങ്ങാടിപ്പുറം: കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഇല്ലാതെയാക്കി ഇസ്ലാമോഫോബിയ വളർത്തി സംഘ്പരിവാറിന്റെ ചിലവിൽ മൂന്നാം വട്ടം തുടർഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം സംസ്ഥാനത്തെ അപകടത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തിരൂർക്കാട് ഹമദ് ഐടിഐയിൽ സംഘടിപ്പിച്ച RISEUP 2k25- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക ലാഭത്തിനു വേണ്ടി സിപിഎം നടത്തുന്ന നീക്കം കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കൽ പ്രക്രിയയ്ക്ക് കൂടുതൽ ശക്തി പകരുകയാണ് ചെയ്യുക എന്നും, ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം ശ്രീനിവാസൻ എടപ്പറ്റ, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ…
എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം മാർച്ച് 18ന്
എടത്വ: വേനൽ കടുത്ത് തുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്നും കിഴിവിന്റെ പേരിൽ മില്ല് ഉടമകൾ തുടർച്ചയായി കർഷകരെ ദ്രോഹിക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 18 ചൊവ്വാഴ്ച 10ന് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. കടുത്ത വേനലില്‍ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവിൽ ജല അതോരിറ്റി മുഖാന്തിരം ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ലൈനിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്. നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണ്ണമായും സജ്ജമാക്കണമെന്നും പൊതു മരാമത്ത് റോഡിലൂടെ പുതിയ വലിയ പൈപ്പുകൾ സ്ഥാപിക്കണമെന്നും പഞ്ചായത്ത് വഴികളിൽ ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭരണ ഏജൻസികൾ കിഴിവിന്റെ പേരിൽ…
കൊച്ചി വിമാനത്താവള പുനരധിവാസത്തിന്റെ രണ്ടാം ഘട്ട പാക്കേജിന് അംഗീകാരം
കൊച്ചി: കൊച്ചി വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ വീടും കൃഷിയിടവും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. മുൻ പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കായാണ് രണ്ടാം ഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ ഉപസമിതി ചെയർമാൻ കൂടിയായ മന്ത്രി പി രാജീവ് മുന്‍കൈയ്യെടുത്താണ് രണ്ടാം ഘട്ട പാക്കേജ് രൂപീകരിച്ചത്. കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി ഒരു പുനരധിവാസ പാക്കേജ് ഇതിനകം നടപ്പിലാക്കിയിരുന്നു. സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലവസരങ്ങൾ, ടാക്സി പെർമിറ്റുകൾ, വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ച് ഹെഡ് ലോഡ് വർക്കേഴ്സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി പുനരധിവാസ പാക്കേജ് നടപ്പിലാക്കി. അത്തരമൊരു വിന്യാസം നടപ്പിലാക്കിയപ്പോൾ, നിരവധി ആളുകൾക്ക് കുറഞ്ഞ വേതന കരാർ ജോലികളാണ് ലഭിച്ചത്. പാക്കേജിൽ മാറ്റങ്ങൾ വരുത്തണമെന്ന ദീർഘകാല ആവശ്യം സിയാൽ ഇപ്പോൾ പരിഗണിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഭാഗമായി, എയർ…
നാലാമത് ട്രാൻസ്ജെൻഡർ ഫെസ്റ്റ് ‘വര്‍ണ്ണപ്പകിട്ട്’ തിരുവനന്തപുരത്ത് ആരംഭിച്ചു
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ ഫെസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ട്രാൻസ് സമൂഹത്തിന് മനുഷ്യരെപ്പോലെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ് സമൂഹത്തിന് അനീതിയും വിവേചനവും വേണ്ട. അവരുടെ സുരക്ഷിതവും സുഖകരവുമായ ജീവിതത്തിനായി സാമൂഹിക നീതി വകുപ്പ് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. “ട്രാൻസ് സമൂഹം നിരവധി ആന്തരികവും മാനസികവുമായ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപ്പെടേണ്ടി വരുന്ന സാഹചര്യങ്ങളിൽ സാമൂഹിക നീതി വകുപ്പ് നിങ്ങളോടൊപ്പമുണ്ടെന്ന് ഈ അവസരത്തിൽ ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, സാമൂഹിക നീതി വകുപ്പ് നിങ്ങളോടൊപ്പമുണ്ട് എന്ന ആശയം വകുപ്പ് ഉയർത്തിപ്പിടിക്കുന്നു,”…
