ഭാര്യയുടെ മുമ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ 31-കാരന് ദാരുണാന്ത്യം

കണ്ണൂർ: ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭര്‍ത്താവിന് ദാരുണാന്ത്യം. കണ്ണൂർ തായത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച തായത്തെരുവിലെ സിയാദിന്റെ വാടക വീട്ടിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ സിയാദിന് രണ്ടു കുട്ടികളുണ്ട്. സിയാദും ഭാര്യയും തമ്മില്‍ നടന്ന ചെറിയൊരു തർക്കത്തെ തുടർന്ന് സിയാദ് കഴുത്തിൽ ഒരു കയറു കൊണ്ട് കുരുക്കിട്ട് സ്റ്റൂളിൽ കയറി നിന്ന് ഫാനില്‍ കയര്‍ കെട്ടാന്‍ ശ്രമിക്കവേ കയര്‍ പൊട്ടിയതാണെന്ന് പറയുന്നു. ഭാര്യയും അയൽക്കാരും ശ്രമിച്ചിട്ടും സിയാദിനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്ത് ശനിയാഴ്ച സംസ്കരിച്ചു. ചിറക്കൽ പോലീസ് കേസെടുത്ത് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു.

പതിനേഴുകാരി ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കയത്തില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിയെ അറസ്റ്റു ചെയ്തു

കാസർകോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പെൺകുട്ടിയെ കാണാതായ ദിവസം മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന 52-കാരനായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് പോലീസ് കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ അസ്ഥി കഷണവും കണങ്കാലും കാണാതായ പെൺകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ബിജു പൗലോസ് കുറ്റം സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതിന് ഉൾപ്പെടെയുള്ള പോക്സോ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്‌സിനായി കാഞ്ഞങ്ങാട് നഗരത്തിൽ എത്തിയ പെൺകുട്ടിയെ 2010 ജൂൺ 6 നാണ് കാണാതായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള കാരിത്താസ് ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലന കോഴ്‌സിന് പെണ്‍കുട്ടി പോയിരുന്നത്. ബിജു പൗലോസ് പെൺകുട്ടിയെ…

സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

മങ്കട: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മങ്കട സബ് ജില്ലാ കമ്മിറ്റി സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയപ്പ് നൽകി. കെ.എസ്.ടി.എം മലപ്പുറം ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മങ്കട സബ്ജില്ലാ സെക്രട്ടറി വി.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ നിസാർ, കെ.വി നദീർ, അബ്ദുല്ല ഷഹറത്ത്, അബ്ബാസ് മാമ്പ്ര, നഷീദ, അബ്ബാസ് കൂട്ടിൽ, അമീന എന്നിവർ സംസാരിച്ചു.

ഔഷധ സസ്യങ്ങള്‍ നിറഞ്ഞ വ്യത്യസ്തമായൊരു കാവ്

ഇടത്തിട്ട: കാവുകൾ വൃക്ഷ നിബിഡമായ ആരാധനാ കേന്ദ്രവും ജൈവവൈവിധ്യത്തിന്റെ കലവറയുമാണ്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ട ജംഗ്ഷനു കിഴക്ക് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രത്തിലെ കാവിന് നിരവധി പ്രത്യേകതകൾ ഉണ്ട്. അവയാണ് ഈ കാവിനെ വ്യത്യസ്തമാക്കുന്നത്. ഈ ക്ഷേത്രത്തിന്റെ പരിസരം അപൂർവ്വയിനം വൃക്ഷങ്ങളാലും സസ്യങ്ങളാലും നിറഞ്ഞതാണ്. തമ്പകം (കമ്പകം), ചന്ദനം , ആറ്റു പൂവരശ്, കടമ്പ്, കരിമരം, മരുതി, കല്ലാൽ , ഇരിപ്പ, ഉന്നം (ചടച്ചി), താന്നി, നാഗമരം, ചേലമരം, തേമ്പാവ്, പനച്ചി, മടുക്ക (മൊട്ടൽ), വെട്ടി, പൂവണ്ണ്, പൈൻമരം, മരോട്ടി, ഇലഞ്ഞി, വേങ്ങ, കടമരം, ഈട്ടി, ഉദി, ശിവലിംഗ മരം, അശോക മരം തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാനാകും. അവയിൽ ചിലത് ഔഷധ പ്രാധാന്യം ഉള്ളവയാണ്. ഏറ്റവും കൂടുതൽ ചന്ദനമരങ്ങളും വൈവിധ്യമാർന്ന വന വൃക്ഷങ്ങളും ഉള്ള കൊടുമൺ പഞ്ചായത്തിലെ ഏക കാവും…

മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്‌ഘാടനവും വി. കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപന ശതാബ്ദിഅനുസ്‌മരണവും

കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ (CML) 2025 – 20256 പ്രവർത്തന വർഷത്തിൻറെ ഉദ്‌ഘാടനം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മിഷൻ ലീഗിന്റെ സ്വർഗ്ഗീയ മധ്യസ്‌ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ 100ാം വാർഷിക ആചരണവും നടത്തും. മെയ് 17 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത്, മുൻ സഹ രക്ഷാധികാരി…

പുതുതലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാമെന്നത് സംഘ്പരിവാർ വ്യാമോഹം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണത്തിനെതിരെയുള്ള രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്ക്കരണത്തിൻ്റെ മറവിൽ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം വെട്ടിമാറ്റിയ എൻ.സി.ഇ.ആർ.ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ‘വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ ലബോറട്ടറിയാക്കാൻ അനുവദിക്കില്ല’ എന്ന തലക്കെട്ടിലാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണങ്ങൾക്കെതിരെ മാർച്ച് നടത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവൻ കവാടത്തിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്ക്കരണത്തിലൂടെ സംഘ്പരിവാർ ഹിന്ദുത്വവത്ക്കരണമാണ് ലക്ഷ്യംവെക്കുന്നതെന്നും പുതുതലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാമെന്നത് അവരുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വർഗീയ അജണ്ട മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന പാഠ്യപദ്ധതിപരിഷ്ക്കരണം വസ്തുതകളുടെ അടിസ്ഥാനത്തിലോ, കൂടിയാലോചനകളിലൂടെയോ അല്ല എൻ.സി.ഇ.ആർ.ടിയെ വെച്ച് സംഘ്പരിവാർ…

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സ്ഥിര ബാച്ചുകളാണ് പരിഹാരം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം:മലപ്പുറം ജില്ലയിൽ വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇത്തവണയും അതീവ രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി താൽക്കാലിക മാർഗങ്ങൾ കൊണ്ടാണ് ഈ ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇടപെടുന്നത്. എന്നാൽ, ശാശ്വതപരിഹാരമില്ലാതെ ഈ നില തുടരുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ തകർക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്മെൻറ് നടത്തിയ പ്രാഥമിക പഠനമനുസരിച്ച്, നിലവിൽ ജില്ലയിൽ 85 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളും 88 എയ്ഡഡ് സ്‌കൂളുകളും ഉള്ളതോടെ 839 സ്ഥിര ബാച്ചുകൾ മാത്രമാണ് നിലവിലുള്ളത്. എന്നാൽ ഈ വർഷം മാത്രം 79,272 പേർ SSLC വിജയിച്ചിരിക്കുകയാണ് – ഇതിൽ CBSE, ICSE വിദ്യാർത്ഥികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റ് വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ കണക്ക് എടുത്തത്. അതിനാൽ പൊതുമേഖലയിൽ സീറ്റുകളുടെ കുറവ് 746 ബാച്ചുകൾക്കാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മതിയായ സീറ്റുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി…

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: ബോളിവുഡ് നര്‍ത്തകി ശ്വേത വാര്യരുടെയും അമ്മ അംബിക വാരസ്യാരുടെയും നൃത്തപ്പൊലിമയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍. അരങ്ങില്‍ അമ്മയും മകളും ഒന്നിനൊന്ന് മികവോടെ നടനപ്പെരുമ തീര്‍ത്ത് കാണികളുടെ കരഘോഷം ഏറ്റുവാങ്ങി. ഭരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്‌ഹോപ്പും ഇഴചേര്‍ത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്ലാസിക്കല്‍ എന്ന നൃത്ത ഇനം ഏവരുടെയും ഹൃദയം കവര്‍ന്നു. അമ്മ അംബികാ വാരസ്യാരും അരങ്ങ് നിറഞ്ഞ പ്രകടനം കാഴ്ചവെച്ചപ്പോള്‍ സെന്ററില്‍ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് അമ്മപ്പെരുമയില്‍ നിറഞ്ഞു. മാജിക് പ്ലാനറ്റിലെ ഫന്റാസിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ശ്വേതയും അംബിക വാരസ്യാരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്വാര്‍ത്ഥ താത്പര്യങ്ങളേതുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെ യഥാര്‍ത്ഥകല ഉള്ളില്‍ത്തട്ടി അവതരിപ്പിക്കുന്ന പ്രതിഭകളെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കാണാന്‍ കഴിഞ്ഞതെന്ന് ശ്വേതയും മാതൃത്വത്തിന്റെ പരിപൂര്‍ണത നിറഞ്ഞ കരുത്താര്‍ന്ന അമ്മമാരാണ് ഇവിടുള്ളതെന്ന് അംബികാവാരസ്യാരും ഉദ്ഘാടന പ്രസംഗത്തിനിടെ…

കോളറ ബാധിച്ച് ആലപ്പുഴ തലവടി സ്വദേശി മരിച്ചു

ആലപ്പുഴ: കേരളത്തിൽ കോളറ ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ലയിലെ ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആലപ്പുഴ തലവടി സ്വദേശി പി.ജി. രഘു (48) മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്ന രഘുവിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചുവരികയാണ്. ഏപ്രിൽ 29 നും മെയ് 9 നും ഇടയിൽ അദ്ദേഹം പലതവണ തൃശൂരിലേക്ക് പോയിട്ടുണ്ട്. അതിനാൽ, ആലപ്പുഴയിൽ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല. കുടുംബാംഗങ്ങളിൽ നിന്നും രോഗിക്കൊപ്പമുണ്ടായിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. രോഗി സന്ദർശിച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജനുവരിയിൽ രഘുവിന്റെ കരളിനും മറ്റ് ആന്തരികാവയവങ്ങൾക്കും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം, പ്രദേശത്ത് ബോധവൽക്കരണ കാമ്പെയ്‌നുകളും ജല ഗുണനിലവാര പരിശോധനയും നടത്തിയതായി ഡിഎംഒ ഡോ. ജമുന വർഗീസ് അറിയിച്ചു. ജ്യൂസിൽ ഐസ് ചേർക്കുന്നതിന് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ…

“നീതി ലഭിച്ചു, ജാമ്യം നൽകിയാൽ ബെയ്‌ലിൻ തെളിവ് നശിപ്പിക്കും”: ആക്രമണത്തിന് ഇരയായ അഡ്വ. ശ്യാമിലി

തിരുവനന്തപുരം: മുതിർന്ന അഭിഭാഷകനായ ബെയ്‌ലിൻ ദാസിൽ നിന്ന് ആക്രമണത്തിന് ഇരയായ അഭിഭാഷക ശ്യാമിലി ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. കോടതി ജാമ്യം നൽകിയാൽ ബെയ്‌ലിൻ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. ഇന്നലെ രാത്രിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്ന് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. “നീതി ലഭിച്ചുവെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. അയാള്‍ക്ക് ജാമ്യം അനുവദിക്കരുത്. ജാമ്യം ലഭിച്ചാൽ, തീർച്ചയായും കേസിലെ സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യും. ഓഫീസിൽ എത്ര പേർ എനിക്ക് വേണ്ടി മൊഴി നൽകുമെന്ന് വ്യക്തമല്ല. തെളിവുകൾ എന്റെ മുന്നിലുണ്ട്. അതിനുശേഷം ബാർ അസോസിയേഷനിൽ നിന്ന് ആരും എന്നെ വിളിച്ചില്ല. ജനറൽ ബോഡിയിൽ എടുത്ത തീരുമാനം എനിക്കറിയില്ല. രാഷ്ട്രീയക്കാർ എനിക്ക് പിന്തുണ അറിയിച്ചതിനാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട ആവശ്യമില്ല. കോടതിയിലെ ചില അഭിഭാഷകർ പ്രതിക്കുവേണ്ടി സംസാരിക്കുന്നുണ്ട്, അത്…