മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം) ജില്ലാ രൂപീകരണ ദിനം ആഘോഷിച്ചു

ദോഹ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തറിന്റെ (മെജസ്റ്റിക് മലപ്പുറം) ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണ ദിനം വിപുലമായി ആഘോഷിച്ചു. ഐ.സി.സി.യിൽ സംഘടിപ്പിച്ച പരിപാടി അസോസിയേഷൻ ചെയർമാൻ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചരിത്രപരവും സാമൂഹികവുമായ വളർച്ചയെ അനുസ്മരിച്ചുകൊണ്ട് ഉപദേശക സമിതി അംഗം ഹുസൈൻ കടന്നമണ്ണ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറത്തിന്റെ സാംസ്കാരിക പാരമ്പര്യവും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ മുന്നേറ്റങ്ങളും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ, അബ്ദു റഹൂഫ് കൊണ്ടോട്ടി, കോയ കൊണ്ടോട്ടി, ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു. ആര്യ പ്രദീപ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ശീതൾ പ്രശാന്ത് നന്ദി രേഖപ്പെടുത്തി. മലപ്പുറത്തിന്റെ പൈതൃകവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും പ്രതിഫലിപ്പിച്ച പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

പി.എം ശ്രീയിൽ കോലീബി കൂട്ട് കെട്ട്; എബിവിപിയുടെ പൂച്ചെണ്ട് സ്വീകരിച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനം: നാഷണൽ യൂത്ത് ലീഗ്

കോഴിക്കോട്: പീഎം ശ്രീയിൽ കേന്ദ്ര അനുകൂല നിലപാട് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ബിജെപിയുടെ പൂച്ചെണ്ട്മായി എബിവിപി രംഗത്ത് വന്നതോടെ പി.എം ശ്രീയിൽ കോലീബി കൂട്ട് കെട്ടിന്റെ ഉത്തമ തെളിവാണ് വെളിപ്പെട്ടതെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. മുൻപ് എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് കൊണ്ട് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ ആവില്ലെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ കള്ളം പറച്ചിൽ സംസ്ഥാനത്തെ മതനിരപേക്ഷ ജനങ്ങളെ ഒന്നാകെ പരിഹസിക്കുന്നതാണ്. കേവലം MOU ഒപ്പിട്ടത് അക്കാലത്ത് തന്നെ മരവിപ്പിക്കുകയും പിഎം ശ്രി ഭാഗമായി ഒരു ഫണ്ട് പോലും വാങ്ങിയിട്ടില്ലെന്ന വസ്തുത ഇരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി ശുദ്ധ കളവ് പ്രചരിപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയും ഷാജിയും ഉൾപ്പെടെ പറഞ്ഞത് യുഡിഎഫ് ഭരണത്തിൽ വന്നാൽ ഒരു കാരണവശാലും പിഎംശ്രീ നടപ്പാക്കില്ല എന്നാണ്. സമസ്ത ഉൾപ്പെടെയുള്ളവർ പിഎം ശ്രീയിൽ സർക്കാർ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടിട്ടും…

കളകളുടെ ഗാനം (കവിത): പിന്റോ കണ്ണംപള്ളി

നിന്റെ വാക്കുകൾ ഞാൻ കേട്ടു- അവയിൽ ചോദ്യങ്ങളുണ്ടായിരുന്നു; പക്ഷേ അന്വേഷണത്തിന്റെ വെളിച്ചമില്ലായിരുന്നു. അവയിൽ വിമർശനമുണ്ടായിരുന്നു; പക്ഷേ വിവേകത്തിന്റെ കരുതലില്ലായിരുന്നു. അവയിൽ ശബ്ദമുണ്ടായിരുന്നു; പക്ഷേ സത്യത്തിന്റെ സംഗീതമില്ലായിരുന്നു. നിന്റെ വാക്കുകൾ ഞാൻ വായിച്ചു, ഒരു പഴയ കഥയുടെ പ്രതിധ്വനിയെന്നു കരുതി; പക്ഷേ അപ്പോൾ ഓർമ്മയായി— ഈ ലോകത്ത് ഒരു കഥയും മറ്റൊന്നിന്റെ നിഴൽ മാത്രമല്ല. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം നമ്മോടൊപ്പം നടക്കുന്നു; അതിലെ ആശയങ്ങളും സ്വപ്നങ്ങളും പല രൂപങ്ങളിൽ വീണ്ടും ജനിക്കുന്നു. ഒരു നദി സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ, അനുഭവങ്ങൾ സാഹിത്യത്തിലേക്ക് ഒഴുകുന്നു; പക്ഷേ ഓരോ നദിക്കും സ്വന്തം വഴിയും സ്വരവും ഉണ്ട്. സഹോദരാ, സാമ്യം കാണുന്നത് എളുപ്പമാണ്; എന്നാൽ ഓരോ സൃഷ്ടിയുടെയും ഉള്ളിൽ ഒരു വ്യത്യസ്ത ഹൃദയമിടിപ്പ് ഉണ്ട്. ഒരേ ആകാശം നോക്കിയാലും രണ്ടു കവികൾ ഒരേ കവിത എഴുതില്ല; ഒരേ മഴ നനഞ്ഞാലും രണ്ടു മനസ്സുകൾ ഒരേ…

ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു

ഷിക്കാഗോ: ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയാണ് പ്രതിമയുടെ അനാച്ഛാദന കർമ്മം നിർവ്വഹിച്ചത്. ഇന്ത്യൻ കോൺസുലേറ്റും യു.എസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനും (USICF) സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം കോൺസുലേറ്റിന് നൽകിയ ഉപഹാരമാണ് ഈ വെങ്കല പ്രതിമ. 1893-ൽ ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ഓർമ്മകൾ പുതുക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. ചടങ്ങിൽ വന്ദേമാതരം ആലപിക്കുകയും ജനപ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്ത പ്രത്യേക ചർച്ച സംഘടിപ്പിക്കുകയും ചെയ്തു. “സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ സേവനത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശം ഇന്നും പ്രസക്തമാണ്,” എന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.  ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും, ഇന്ത്യ-യു.എസ് പങ്കാളിത്തം…

ഫോമാ – എന്റെ യാത്രയും അഭിമാന നിമിഷങ്ങളും: ജിജു കുളങ്ങര (ജനറൽ കൺവീനർ, ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ, ഹൂസ്റ്റൺ)

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) എന്ന മഹത്തായ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. 2008-ൽ ഹൂസ്റ്റണിൽ ഫോമായുടെ പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം ആരംഭിച്ച ഞാൻ, ഫോമായുടെ വളർച്ചയും പുരോഗതിയും നേരിട്ട് കണ്ടറിയാനും അതിന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാകാനും അവസരം ലഭിച്ചു. ഈ കാലയളവിൽ ഫോമായുടെ വിവിധ പ്രസിഡന്റുമാരോടും ദേശീയ നേതാക്കളോടും കമ്മിറ്റികളോടും ചേർന്ന് പ്രവർത്തിക്കാനും സംഘടനയുടെ നിരവധി പദ്ധതികളിൽ പങ്കാളിയാകാനും സാധിച്ചു. ഓരോ നേതൃത്വത്തിന്റെയും ദീർഘവീക്ഷണവും പ്രവർത്തനങ്ങളും ചേർന്നാണ് ഇന്ന് ഫോമാ ഉത്തര അമേരിക്കയിലെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള മലയാളി സംഘടനകളിലൊന്നായി വളർന്നത്. ശ്രീ ഫിലിപ്പ് ചാമത്തിൽ പ്രസിഡന്റായിരുന്ന 2018–2020 കാലഘട്ടത്തിൽ ഫോമായുടെ ചാരിറ്റി ചെയർമാനായി സേവനം അനുഷ്ഠിക്കാൻ എനിക്ക് അവസരം ലഭിച്ചു. സമൂഹത്തോടുള്ള ഉത്തരവാദിത്വവും മനുഷ്യസ്നേഹവും പ്രവർത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള ഒരു സുവർണ്ണാവസരമായിരുന്നു അത്. 2018-ലെ കേരള…

ക്യാൻസർ സാധ്യത: യു.എസിൽ ലക്ഷക്കണക്കിന് വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിക്കുന്നു

വാഷിംഗ്ടൺ: അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഡ്യുലോക്സെറ്റിൻ’ (Duloxetine) എന്ന വിഷാദരോഗ മരുന്ന് വൻതോതിൽ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ‘എൻ-നൈട്രോസോ-ഡ്യുലോക്സെറ്റിൻ’ (N-nitroso-duloxetine) എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘തോവ’ ഉത്പാദിപ്പിച്ച 3,70,000-ത്തോളം കുപ്പി മരുന്നുകളാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ‘സിംബാൽറ്റ’ (Cymbalta) എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി നൽകാറുള്ളത്. തൽക്കാലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. എന്നാൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ രോഗികൾ ഈ മരുന്ന് കഴിക്കുന്നത് പെട്ടെന്ന് നിർത്തരുതെന്നും, പകരം സംവിധാനങ്ങൾക്കായി ഫാർമസിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.