എടത്വ : സംസ്ഥാന വ്യാപകമായി എൻഎസ്എസ് സഹവാസ ക്യാമ്പുകൾക്ക് 21ന് തുടക്കമാകും.ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കന്ററി സ്കൂള്‍ എൻഎസ്എസ് വോളണ്ടിയര്‍മാര്‍ക്ക് വിത്ത് പേനകള്‍ സമ്മാനിക്കും. മഷി തീര്‍ന്നാല്‍ അലസമായി വലിച്ചെറിയുന്ന പേനകള്‍ മൂലം പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാമ്പിൽ പരിസ്ഥിതി സൗഹാര്‍ദ്ദ വിത്ത് പേനകള്‍ വിതരണം ചെയ്യുവാനും ബോധവത്ക്കരണ പഠന ശില്പശാല സംഘടിപ്പിക്കാനും തീരുമാനിച്ചതായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. മഷി തീര്‍ന്നാല്‍ വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. ഇത്തരത്തിലുള്ള പേനകള്‍ ആദ്യം ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകർക്കും സൗജന്യമായി നല്‍കും. 24ന് രാവിലെ 10ന് കേന്ദ്ര…
Category: KERALA
വയനാട്ടിലെ ഏഴ് അനധികൃത റിസോർട്ടുകൾ പൊളിക്കാൻ മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു
കല്പറ്റ: പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർണായക നീക്കത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ അമ്പുകുത്തിമല മലനിരകളിലെ ദുർബലമായ ചരിവുകളിൽ നിർമ്മിച്ച ഏഴ് സ്വകാര്യ റിസോർട്ടുകൾ പൊളിക്കാൻ മാനന്തവാടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. വയനാട് സബ്കളക്ടർ കൂടിയായ മിസൽ സാഗർ ഭാരതിൻ്റെ നിർദ്ദേശപ്രകാരം, ഉയർന്ന അപകടസാധ്യതയുള്ള മേഖലയ്ക്കുള്ളിലാണ് റിസോർട്ടുകൾ സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തി. നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തിമല മലനിരകളിലെ അനധികൃത നിർമാണപ്രശ്‌നം 2024 സെപ്റ്റംബർ 28-ന് ചേർന്ന വയനാട് ജില്ലാ വികസന സമിതി യോഗത്തിലാണ് ഉടൻ തുടർനടപടികൾ ആവശ്യമാണെന്ന് വ്യക്തമായത്. അതുപ്രകാരം ചൊവ്വാഴ്ച (ഡിസംബർ 17, 2024) ഉത്തരവ് പുറപ്പെടുവിച്ചു എന്ന് സാഗര്‍ ഭാരത് പറഞ്ഞു. സുൽത്താൻ ബത്തേരി തഹസിൽദാർ, ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർ ഉൾപ്പെട്ട വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് സമഗ്ര റിപ്പോർട്ട്…
പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവൻ നായർ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും മലയാളം സംവിധായകനുമായ എം ടി വാസുദേവൻ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതര നിലയില്‍. അദ്ദേഹത്തെ ഇന്ന് ഡിസംബർ 20 വെള്ളിയാഴ്ച) ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആശുപത്രി പുറത്തിറക്കിയ പ്രാരംഭ മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച്, ഹൃദയസ്തംഭനമാണെന്ന് സ്ഥിരീകരിച്ചു. ഹൃദയത്തിൻ്റെ പ്രവർത്തനം ഒപ്റ്റിമൈസ് ചെയ്യുന്നതിനും സുപ്രധാന പാരാമീറ്ററുകൾ സുസ്ഥിരമാക്കുന്നതിനും ഡോക്ടര്‍മാര്‍ തീവ്രശ്രമം നടത്തുന്നുണ്ട്. എംടിയുടെ അവസ്ഥ ഗുരുതരമാണെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശേരി. താന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണെന്നും വിളിച്ചിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സ് വന്നിട്ട് വിളിച്ചപ്പോഴും പ്രതികരിച്ചില്ല. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. നിലവില്‍ ഒന്നും പറയാനാകാത്ത ഒരു അവസ്ഥയിലാണ് എംടിയെന്നും കാരശേരി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വാസുദേവൻ നായരെ ചികിത്സിക്കുന്ന ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിൻ പിന്നീട് പുറത്തിറക്കുമെന്ന്…
പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഡോ. അംബേദ്കർ ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയും സാമൂഹിക നീതിയുടെ പ്രസ്ഥാനത്തിന്റെ നായകനുമാണ്. അദ്ദേഹത്തിനെതിരായ അധിക്ഷേപം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും സാമൂഹിക സമാധാനത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നു ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം പ്രസ്താവിച്ചു. ഈ നീചമായ പ്രവൃത്തി രാജ്യത്തെ എല്ലാ ജനാധിപത്യ സ്നേഹികളെയും വേദനിപ്പിക്കുന്നതാണ്, അതിനെതിര ശക്തമായ പ്രതിഷേധം ഉയരണമെന്നും അത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയംഗം ബാസിത് താനൂർ, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് വി ടി എസ് ഉമർ തങ്ങൾ, മണ്ഡലം സെക്രട്ടറി മഹ്ബൂബ് റഹ്മാൻ, വൈസ് പ്രസിഡൻ്റ് ടി അഫ്സൽ, മുൻസിപ്പൽ…
വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫ് അപര്യാപ്തത: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പരാതി നൽകി
മലപ്പുറം: ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകി. ജില്ലാപ്രസിഡന്റ് റെജീന വളാഞ്ചേരി, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, മാജിത ഉമ്മത്തൂർ, മണ്ഡലം കമ്മിറ്റിയംഗം ഖൈറുന്നീസ, എംവി ഹാജറ തുടങ്ങിയവർ മലപ്പുറത്ത് നടന്ന അദാലത്തിൽ പങ്കെടുത്തു.
വർഷാ വാസുദേവിന്റെ സംവിധാനത്തിൽ ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷൻ നമ്പർ1ന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 1 എന്ന താൽക്കാലിക പേര് നൽകിയിരിക്കുന്നത്.ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്,…
എടത്വ സിഎച്ച്എസിയിൽ എടത്വ വികസന സമിതിയുടെ നില്പ് സമരം 21ന്
എടത്വ:എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്തണമെന്നാവശ്യപെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 21ന് രാവിലെ 8.30ന് സംഘടിപ്പിക്കുന്ന നില്പ് സമരം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര അധ്യക്ഷത വഹിക്കും. രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം മുഖ്യ സന്ദേശം നല്കും. ഇത് സംബന്ധിച്ച് നടന്ന എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ,ട്രഷറാർ പി.ജെ കുര്യാക്കോസ് പട്ടത്താനം , വൈസ്പ്രസി ഡന്റുമാരായ അഡ്വ. ഐസക്ക് രാജു, പിഡി രമേശ്കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അജി കോശി,ടോമിച്ചന്‍ കളങ്ങര, എക്സിക്യൂട്ടീവ് അംഗം സാബു മാത്യു കളത്തൂർ എന്നിവർ പങ്കെടുത്തു. എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതിദിനം ചികിത്സക്കായി ഇരുന്നൂറിലധികം രോഗികൾ എത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസത്തിൽ…
വേൾഡ് കെ.എം.സി.സി നിലവിൽ വന്നു
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്. വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ…
മാരകമായ അപകടങ്ങളിൽപ്പെടുന്ന ബസുകൾക്ക് ആറു മാസത്തേക്ക് പെർമിറ്റ് നഷ്ടപ്പെടും: മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കേരളത്തിൽ അടുത്തിടെയുണ്ടായ മാരകമായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ, അപകടങ്ങളിൽ പെടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു. ചൊവ്വാഴ്ച (ഡിസംബർ 17) മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, അശ്രദ്ധമായി ഓടുന്ന ബസുകളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ഇതിനകം വ്യവസ്ഥയുണ്ടെന്ന് പറഞ്ഞു. കൂടാതെ, മാരകമായ അപകടങ്ങൾ ഉണ്ടായാൽ സ്വകാര്യ ബസുകളുടെ പെർമിറ്റ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. ബസ് അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റാൽ മൂന്ന് മാസത്തേക്ക് പെർമിറ്റ് സസ്‌പെൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്വകാര്യ ബസുടമകൾ തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അപകടത്തിൽപ്പെടുന്നതിൻ്റെ പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്…
ഗവർണറുടെ സന്ദർശനത്തിനിടെ എസ്എഫ്ഐ സുരക്ഷാ ലംഘനം നടത്തിയതിൽ കേരള സർവകലാശാലയിൽ സംഘര്‍ഷം
തിരുവനന്തപുരം: ചൊവ്വാഴ്ച (ഡിസംബർ 17) ഒരു കൂട്ടം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവർത്തകർ തിരുവനന്തപുരത്ത് പാളയത്തുള്ള സർവ്വകലാശാല കാമ്പസിലേക്ക് പോലീസ് സുരക്ഷ ലംഘിച്ച് ഇരച്ചുകയറിയതിനെ തുടർന്ന് കേരള സർവകലാശാലയിൽ സംഘർഷം. സർവകലാശാലയുടെ ചാൻസലർ കൂടിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് കനത്ത പൊലീസ് കാവൽ മറികടന്ന് ഗവർണർ പ്രസംഗിച്ച സെനറ്റ് ഹാളിൻ്റെ മുന്നിൽ വരെ കടന്നുകയറി എസ്എഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചത്. രണ്ടര വർഷത്തിന് ശേഷമാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല ആസ്ഥാനത്തെത്തിയത്. ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നതിനാൽ രാവിലെ മുഴുവൻ സുരക്ഷ കർശനമാക്കിയിരുന്നു. സംസ്‌കൃത വകുപ്പാണ് സെമിനാർ സംഘടിപ്പിച്ചത്. രാവിലെ മുതൽ സർവകലാശാല ആസ്ഥാനത്ത് കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നു. 11.30ഓടെ ഗവർണർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തി. ഹാളിനുള്ളിൽ…
