കോട്ടയം: പീഡന കേസിൽ അറസ്റ്റിലായ നടനും എം.എൽ.എ യുമായ മുകേഷ് സ്ഥാനമൊഴിയേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ആരോപണത്തിന്റെ പേരിൽ മാറിനിന്നാൽ, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നാണു തരൂർ വാദിക്കുന്നത്. മുകേഷ് രാജിവെക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ശക്തമാകുമ്പോഴും തരൂർ ഭിന്നാഭിപ്രായമായി നിൽക്കുകയായിരുന്നു. പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാർട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ‘എം.എൽ.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇപ്പോൾ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കഥ വേറയാണ്. വെറും ആരോപണത്തിൽ ജനപ്രതിനിധി മാറിനിന്നാൽ, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങൾക്ക് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും? ജനങ്ങൾക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ. അത്രയേയുള്ളൂ. ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന്…
Category: KERALA
പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്‍കി
പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമായ ഓരേടം പാലം – മാനത്തുമംഗലം ബൈപ്പാസ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ ഓഫീസിൽ നൽകി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ കാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ദേശീയപാത 966 (NH 213) യിലെ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാകുകയാണ്. ഇത് യാത്രക്കാർക്കും വാഹന ഗതാഗതത്തിനും വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നാലുവരിയായ റോഡ്, റെയിൽവേ മേൽപ്പാലത്തിന് സമീപം, രണ്ട് വരിയായി ചുരുങ്ങുന്നതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മലപ്പുറം, പാലക്കാട് ജില്ലയിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ ആശുപത്രികളാണ്, അടിയന്തിര സേവനങ്ങൾക്ക് (ആംബുലൻസുകൾ ഉൾപ്പെടെ) ഈ…
ഒൺലൈൻ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ നിയമ നിർമാണം നടത്തണം: എം ജോസഫ് ജോൺ
തിരുവനന്തപുരം: ഗ്വിഗ് തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ഒൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി രൂപപെടുന്ന പുതിയ തൊഴിൽ സംവിധാനങ്ങൾ തൊഴിലാളികളെ വൻ രീതിയിൽ ചൂഷണത്തിനു വിധേയപെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും കൃത്യമായ വ്യവസ്ഥകളോ നിയമസംവിധാനങ്ങളോ ഈ മേഖലയിൽ ഇല്ലാത്തതിനാൽ തൊഴിൽ സുരക്ഷയോ , അവകാശങ്ങളോ സംരക്ഷിക്കപെടുവാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുത്തു സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി എം ജോസഫ് ജോൺ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ജ്യോത്രിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്, എഫ് ഐ ടി യു ജനറൽ സെക്രട്ടറി തസ്ലിം മുമ്പാട് , ട്രഷറർ ഉസ്മാൻ മുല്ലക്കര, ‘ എന്നിവർ സംസാരിച്ചു അഫ്സൽ നവാസ് , ഹംസ എളനാട്, അർച്ചന പ്രജിത്ത്, പി ലുഖ്മാൻ , മുഹമ്മദ് പൊന്നാനി, ഖാദർ…
നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള തിരിച്ചടി നിങ്ങള്‍ തന്നെ നേരിടണം: സിദ്ദിഖിനെതിരെ പരാതി നല്‍കിയ യുവതി
കൊച്ചി: പീഡന പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകുകയും ചെയ്തതിനു പിന്നാലെ പ്രതികരിച്ച് യുവതി രംഗത്ത്. ‘ജീവിതം ഒരു ബൂമറാംഗ് പോലെയാണ്. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി കിട്ടും’ എന്നാണ് ഇരയുടെ പ്രതികരണം. രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഇര പറഞ്ഞു. സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് ഇരയുടെ പ്രതികരണം. മസ്‌കറ്റ് ഹോട്ടലിൽവച്ച് നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ, നടനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം…
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം തേടി നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച (സെപ്തംബർ 24) കേരള ഹൈക്കോടതി തള്ളി . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നടനെതിരെ നടി നല്‍കിയ പരാതിയിൽ പറയുന്നത്. വസ്തുതകൾ, വിഷയത്തിലെ നിയമം, നടനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ സ്വഭാവം, ഗുരുത്വാകർഷണം, ഗൗരവം എന്നിവയും റെക്കോർഡ് ചെയ്ത വസ്തുക്കളും മൊത്തത്തിലുള്ള സൂക്ഷ്മപരിശോധനയിൽ നിരീക്ഷിച്ചു കൊണ്ടാണ് സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കാളിത്തം കാണിക്കുന്നതിനാല്‍, കുറ്റകൃത്യത്തെക്കുറിച്ചുള്ള ശരിയായ അന്വേഷണത്തിന് ഹരജിക്കാരൻ്റെ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി പറഞ്ഞു. ഹരജിക്കാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും, ഹരജിക്കാരൻ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തേക്കാമെന്നും പ്രോസിക്യൂഷൻ്റെ ന്യായമായ ആശങ്കയുണ്ടെന്നും കോടതി…
ബലാത്സംഗ കേസിൽ അറസ്റ്റിലായ മുകേഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ രംഗത്തെ പ്രമുഖർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച (സെപ്റ്റംബർ 24) നടനും നിയമസഭാംഗവുമായ എം. മുകേഷിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് എത്തിയ മുകേഷിനെ കോസ്റ്റൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കീഴ്‌ക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പിന്നീട് വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയപ്പോഴോ പിന്നീട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴോ കാത്തിരുന്ന മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.പി.ഐ.എം എം.എൽ.എയായ മുകേഷിനെ എസ്.ഐ.ടി ചോദ്യം ചെയ്തു. കേസിൽ അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും അറസ്റ്റ് ഉണ്ടായാൽ അത് രേഖപ്പെടുത്തി വിട്ടയക്കണമെന്നുമുള്ള ഉപാധികളോടെയാണ്…
ഭിന്നശേഷിക്കാരെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ അത്യാവശ്യം: മുഖ്യമന്ത്രി
ഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്രയുടെ സംസ്ഥാനതല ഉത്ഘാടനം ഡിഫറന്റ് ആർട്ട് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാരെ സാമൂഹിക ജീവിതത്തിലേക്ക് ഉൾചേർത്തുകൊണ്ട് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഡിഫറൻറ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറൽ ചടങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗോപിനാഥ് മുതുകാടും ഡിഫറൻറ് ആർട്ട് സെന്ററും ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഉൾച്ചേർക്കൽ എന്നത് ചില മനുഷ്യർക്കു ഇന്നും വിദൂരമായി തുടരുന്നതിനെ…
മിഹ്‌റാസ് ഹോസ്പിറ്റല്‍ 25ന് സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും
മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമം കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 25 ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ നിര്‍വഹിക്കുമെന്ന് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെയിന്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിേറ്റഷന്‍, ഫിസിയോ തെറാപ്പി ആന്‍ഡ് സ്ട്രോക് റിഹാബിലിറ്റേഷന്‍, ക്യു ആര്‍ എസ് പെല്‍വി സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഫാര്‍മസി, ലാബ്, എക്സ്- റേ, ആംബുലന്‍സ് സര്‍വീസ് എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍…
വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം: ഹംസ എളനാട്
കോഴിക്കോട്: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി സ്വീകരണയോഗം ടൈലറിംഗ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ അംഗത്വമുള്ള തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം അദ്ദേഹം പറഞ്ഞു. ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഹബീന ശിവപുരം അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജില്ലയിൽനിന്ന് എഫ്ഐടിയു സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രൻ കല്ലുരുട്ടി, എഫ് ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ അബ്ദുൽ ഖയ്യും, ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് നാസർ,സംസ്ഥാന സെക്രട്ടറി പ്രിയ സുനിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജമീല സുലൈമാൻ, സൈതാലി വലമ്പൂർ, ആസിയ മജീദ്, സൈറാബാനു…
മുഖ്യമന്ത്രി സംഘ്പരിവാറിന്റെ മാധ്യമ വക്താവായി തരം താഴ്ന്നു; സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കും:- റസാഖ് പാലേരി
മലപ്പുറം : ആർ എസ് എസ്സിന്റെ കേരളത്തിലെ മാധ്യമവക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ തരം താഴ്ന്നിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ വിവിധ കോണുകളിൽ നിന്നുയർന്ന ഗുരുതരമായ ആരോപണങ്ങളെ ജനാധിപത്യപരമായ രീതിയിൽ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാറിനുമെതിരെ ജനകീയ പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ സംഘ്പരിവാർ രാഷ്ട്രീയത്തിനനാണ് ആത്യന്തികമായി ഗുണം ചെയ്യുക. കുറ്റകൃത്യങ്ങളുടെയും സ്വർണ്ണക്കടത്തിന്റെയും കേന്ദ്രമായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ കഴിഞ്ഞ കാലങ്ങളിൽ തുടർന്നു പോരുന്നുണ്ട്. അതിന് മെലൊപ്പ് ചാർത്തുകയാണ് പിണറായി വിജയൻ ചെയ്തിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. രാജ്യവ്യാപകമായ പ്രചാരണങ്ങൾക്ക് സംഘ്പരിവാർ ഉപയോഗിക്കാൻ പോകുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ തന്നെ വാക്കുകൾ ആയിരിക്കും. ലവ് ജിഹാദ് വിഷയത്തിൽ മുൻമുഖ്യമന്ത്രി വി…
