പെരിന്തല്‍മണ്ണ: കേരളത്തിന്റെ വികസനം സംബന്ധിച്ച് ഭാവി പ്രവർത്തനങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ വലിയ മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ നടന്ന നവകേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ മുഴുവൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നത് പുതിയ രീതിയായി എല്ലാവരും അംഗീകരിച്ചു. 2016ൽ അധികാരത്തിൽ വന്ന സർക്കാർ പ്രകടനപത്രികയുടെ അടിസ്ഥാനത്തിലുള്ള പുരോഗതി റിപ്പോർട്ട് പുറത്തിറക്കി. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ആ പുരോഗതി റിപ്പോർട്ടിന്റെ അടിസ്ഥാനം. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് 2021-ൽ ഭരണത്തുടര്‍ച്ചയുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം താലൂക്ക് തലത്തിൽ മന്ത്രിതല സമിതിയുടെ നേതൃത്വത്തിൽ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കി. പിന്നീട് ജില്ലാതലത്തിൽ ആ പരാതികളിൽ മോണിറ്ററിംഗ് നടത്തി. മന്ത്രിസഭയാകെ പങ്കെടുത്ത മേഖലാതലയോഗങ്ങൾ പിന്നീട് ചേരുകയുണ്ടായി. ഓരോ ജില്ലയിലും നടപ്പാക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ എത്രകണ്ട് നടപ്പിലായി എന്നതിന്റെ പരിശോധനയായിരുന്നു അത്.…
Category: KERALA
നവകേരള നിർമ്മാണത്തിനായുള്ള ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സെഷൻ
പെരിന്തൽമണ്ണ ഷിഫ കൺവൻഷൻ സെന്ററിൽ രാവിലെ നടന്ന യോഗത്തിൽ നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാക്കളും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം രാവിലെ നടന്ന യോഗത്തിൽ പങ്കെടുത്തു. പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സെന്റർ ഡയറക്ടർ ഡോ.കെ.പി ഫൈസൽ ആവശ്യപ്പെട്ടു. 350 ഓളം ഏക്കർ ഭൂമിയിൽ ആരംഭകാലത്ത് വിഭാവനം ചെയ്ത വിശാലമായ സമ്പൂർണ ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ കേന്ദ സഹായം ആവശ്യമാണെന്നും…
എച്ച്ഐവി രോഗബാധ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. അണുബാധ വിമുക്തമാക്കാൻ ആരോഗ്യവകുപ്പ് ‘വൺ ടു സീറോ’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ എച്ച്‌ഐവി അണുബാധയുടെ തോത് കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമനുസരിച്ച് 2030ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. 2025ഓടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള യാത്ര കേരളം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും പോകുമ്പോഴും അവിടെ നിന്നും ആളുകൾ കേരളത്തിലേക്ക് കുടിയേറുമ്പോഴും സുരക്ഷാ മാർഗങ്ങൾ പാലിക്കാത്തത് എച്ച്.ഐ.വി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു. എയ്ഡ്‌സ് രോഗം പ്രതിരോധിക്കുന്നതും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതും…
മുഹമ്മദ് ബഷീര്‍ (56) നിര്യാതനായി
തിരൂര്‍: കട്ടച്ചിറ സ്വദേശി പരേതനായ തെക്കരകത്ത് മൊയ്തു ഹാജിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (56) നിര്യാതനായി. ഭാര്യ: മുനീറ. മക്കള്‍: മുഹമ്മദ് ഷിബിലി, ഷര്‍മിള, മുഹമ്മദ് സില്‍സാന്‍. മരുമകന്‍: സലാഹുദ്ധീന്‍ (ഷാര്‍ജ). സഹോദരി : കദീജ.
സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ സപ്തതി നിറവിൽ; സ്തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും നടന്നു
എടത്വ: സിഎസ്ഐ സഭയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ച് തലവടിയിൽ വിശ്രമജീവിതം നയിക്കുന്ന കാഞ്ഞിരപള്ളിൽ ബിഷപ്പ് തോമസ് കെ.ഉമ്മൻ്റെ വസതിയിൽ സപ്തതി ദിനത്തിൽ വിവിധ ഇടവകകളിൽ നിന്നും വൈദികരും വിശ്വാസികളും ബന്ധു മിത്രാധികളും സഹപാഠികളും എത്തി ആശംസകൾ നേർന്ന് സമ്മാനങ്ങൾ കൈമാറി.തിരുപനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമന, ക്ഷേത്രസമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ,റവ.ജോർജ് മാത്തൻ സ്മാരക സമിതി സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, കുട്ടനാട് സാംസ്ക്കാരിക വേദി വൈസ് ചെയർമാൻ തോമസ്കുട്ടി ചാലുങ്കൽ,യുണൈറ്റഡ് റിലിജിയസ് ഇൻഷ്യേറ്റീവ് പീസ് സെൻ്റർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, സിഎസ് ഐ സഭ മുൻ ആത്മായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ബി.പി.ഡി.സി ഡയറക്ടർ ജേക്കബ് മാത്യു തുടങ്ങി സാംസ്ക്കാരിക സാമൂഹിക – സന്നദ്ധ സംഘടന പ്രതിനിധികൾ…
ഇന്ത്യയിൽ ദന്തരോഗത്താല്‍ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാകും
കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തല്‍ ഇംപ്ലാന്റോളജിസ്റ്റുകള്‍ അവരുടെ ജോലിയില്‍ നേരിട്ട സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്തത് വഴി കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ദന്തൽ വിദഗ്ധർക്കും, വിദ്യാർത്ഥികൾക്കും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംപ്ലാന്റേഷൻ നടത്താൻ കഴിയുന്നത് വഴി രാജ്യത്തെ ദന്തരോഗികൾക്ക് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നടന്നു വരുന്ന അത്യാധുനിക ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് മൂന്ന് ദിവസം നീണ്ട ദന്തൽ എക്പോ വിലയിരുത്തി. ദന്തൽ ചികിത്സ മേഖലയിൽ പ്രധാനമായും, അമേരിക്കയും, യൂറോപ്പുമാണ് കൂടുതൽ കണ്ട് പിടിത്തങ്ങൾ നടത്തുക. രണ്ട് സ്ഥലത്തും രണ്ട് രീതിയിലുള്ള ചികിത്സ സമ്പ്രദായമാണ് പിൻതുടരുന്നത്. എസ്പോയിൽ ഈ രണ്ട് സ്ഥലത്തേയും വിദഗ്ധർ അറിവുകൾ പങ്ക് വെച്ചതോടെ ഇന്ത്യയിലും ലോകോത്തര ചികിത്സ സമ്പ്രദായം പിൻതുടരാനാകും. ദന്തിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലത്ത് കിട്ടാത്ത പുതിയ അറിവുകളാണ് മൂന്ന്…
രണ്ടാഴ്ച മുമ്പ് അയിരൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി
തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് അയിരൂരിൽ വച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി വിട്ടയച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവംബർ 15-നാണ് സംഭവം നടന്നത്. വീടിന് പിന്നിലെ മത്സ്യക്കുളത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അജ്ഞാതൻ അടുത്തുള്ള കാറിലേക്ക് കൊണ്ടുപോയി. സംഭവം നടക്കുമ്പോൾ അമ്മ കുളിക്കാൻ പോയതായിരുന്നു. കുട്ടി ബഹളം വച്ചതോടെ സംഘം കുട്ടിയെ മോചിപ്പിച്ച് സ്ഥലം വിട്ടതായും പരാതിയിൽ പറയുന്നു. പ്രദേശത്തെ വീടുകൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള നിരവധി സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് അയിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ പറഞ്ഞു. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സംഘത്തിന്റെയോ കാറിന്റെയോ ചിത്രങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയവർ ഇപ്പോഴും ഒളിവില്‍
കൊല്ലം: 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍, ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കൊല്ലം ആശ്രമം മൈതാനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. “കുട്ടി ഒരു ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട രണ്ട് കോളേജ് വിദ്യാർത്ഥികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. “ഒരു സ്ത്രീയും കുട്ടിയോടൊപ്പമുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ പെട്ടെന്ന് ആ സ്ത്രീ നടന്നുപോയി. തിരികെ വരാത്തതിനെ തുടർന്ന് ഞങ്ങൾ കുട്ടിയുടെ അടുത്ത് ചെന്ന് സോഷ്യൽ മീഡിയയിലെ ഫോട്ടോകളുടെ സഹായത്തോടെ അവളെ തിരിച്ചറിഞ്ഞു. സ്ത്രീ മാസ്ക് ധരിച്ചിരുന്നു, തലയും മറച്ചിരുന്നു. കുട്ടിയും മാസ്ക് ധരിച്ചിരുന്നു,”ഒരു വിദ്യാർത്ഥി പറഞ്ഞു. കുട്ടിയുമായി ആശ്രമത്തിലേക്ക് പോകാൻ ലിങ്ക് റോഡിൽ നിന്ന് ഒരു ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്തതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു. ചില ദൃക്‌സാക്ഷി വിവരണങ്ങൾ അനുസരിച്ച്, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം ഒരു കുട്ടിയുമായി ആദായനികുതി…
എഫ് ഐ ടി യു ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു
മലപ്പുറം: ഞങ്ങൾക്കും ജീവിക്കണം, തൊഴിലിടങ്ങൾ സംരക്ഷിക്കുക, എഫ് ഐ ടി യു എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് ടൈലറിംഗ് & ഗാർമെന്റ്വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മറിയം റഷീദ, ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, അബൂബക്കർ പി ടി, ഷീബ വടക്കാങ്ങര, ഷലിജ കീഴുപറമ്പ് തുടങ്ങിയ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി
ആയിശാബി (72) നിര്യാതയായി
തിരൂര്‍ : മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി. മക്കള്‍: അബ്ദുല്‍ നാസര്‍ (തിരൂര്‍ പോളി ടെക്‌നിക് ), അമീര്‍ (ഫോട്ടോഗ്രാഫര്‍ ), ശാഹിദ, സമീന. മരുമക്കള്‍: കെ.എം നൂറുദ്ദീന്‍, നൂരിഷ, റംല, തെസ്‌നി. സഹോദരങ്ങള്‍: കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന്‍ കുട്ടി, ഡോ. അബ്ദുറഹ്‌മാന്‍, സിദ്ദീഖ്.
