തീവ്രവാദ ഫണ്ടിംഗ് ഗ്രൂപ്പുകളുമായി സിദ്ദിഖ് കാപ്പന് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് യുപി സർക്കാർ

ഉത്തർപ്രദേശ്: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്ത് ഉത്തർപ്രദേശ് സർക്കാർ. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാർ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരമാണ് കാപ്പനെതിരെ കേസെടുത്തത്. PFI, പി‌എഫ്‌ഐയുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI) പോലുള്ള തീവ്രവാദ ഫണ്ടിംഗ്/ആസൂത്രണ സംഘടനകളുമായി കാപ്പന് ആഴത്തിലുള്ള ബന്ധമുണ്ട്. ഈ സംഘടനകൾക്ക് തുർക്കിയിലെ ഐഎച്ച്എച്ച് പോലുള്ള അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. അതിൽ പറയുന്നു, “ഹരജിക്കാരന് തീവ്രവാദികളായ പിഎഫ്‌ഐയുമായും സിഎഫ്‌ഐ ഉൾപ്പെടെയുള്ള അതിന്റെ ഉപസംഘടനകയുമായും ഉന്നത നേതൃത്വവുമായും പ്രത്യേകിച്ച് പി കോയ, മുൻ സിമി അംഗം, പിഎഫ്‌ഐ എക്‌സിക്യൂട്ടീവ് അംഗം, എഡിറ്റർ എന്നിവരുമായും ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കേസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു. തേജസ് മേധാവി…

കാര്‍ഷികമേഖല തകര്‍ന്നടിയുന്നു; കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം; കര്‍ഷകന് കണ്ണീരോണം: ഇന്‍ഫാം

കൊച്ചി: വന്‍ ജീവിതപ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകരേയും തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയേയും സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും കര്‍ഷകര്‍ക്ക് ഈ വര്‍ഷം കണ്ണീരോണമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ പറഞ്ഞു. 2019 ഡിസംബര്‍ 20ന് നിയമസഭ പാസാക്കിയതും 2020 ഒക്‌ടോബര്‍ 14ന് നിലവില്‍ വന്നതുമായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അട്ടിമറിക്കപ്പെട്ടു. കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച പദ്ധതി നടപ്പിലാക്കാതെ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന കര്‍ഷകരെ കൃഷിവകുപ്പ് വിഢികളാക്കുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങളെ മുറുകെപ്പിടിച്ച് വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസ്സമായി നില്‍ക്കുന്ന സര്‍ക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമേയുള്ളൂ. ‘ ഞങ്ങളും കൃഷിയിലേയ്ക്ക്’ പദ്ധതിയും ഖജനാവിലെ കോടികള്‍ ചെലവഴിച്ച ഉദ്യോഗസ്ഥ പദ്ധതികളായി ഇല്ലാതായി. ചിങ്ങം ഒന്നിന് ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന പ്രഖ്യാപനവും…

ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായയാണ് അഭിരാമിയെ കടിച്ചതെന്ന് അമ്മ

പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. അഭിരാമിയെ വളർത്തുനായയാണ് കടിച്ചതെന്ന് അമ്മ രജനി പറയുന്നു. ഈ ജർമൻ ഷെപ്പേർഡ് നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു. അങ്ങനെയൊരു തെരുവുനായ തങ്ങളുടെ ചുറ്റുവട്ടത്ത് ഇല്ലെന്നും അഭിരാമിയുടെ അമ്മ പറഞ്ഞു. നായ കടിച്ച മകളെ കൊണ്ടുവരുമ്പോൾ റാന്നി പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർ പരുക്കിന്റെ ഗൗരവം തിരിച്ചറിഞ്ഞില്ലെന്നും കുടുംബം ആരോപിച്ചു. കുട്ടിയുടെ അച്ഛൻ തന്നെയാണ് സോപ്പ് വാങ്ങിക്കൊണ്ടു വന്ന് മുറിവ് കഴുകിയത്. നാല് മണിക്കൂറിനുള്ളിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, തെരുവ് നായയല്ല കടിച്ചതെന്നും വൈറസ് ബാധിച്ച നായയെ ആരോ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണെന്നും കുട്ടിയുടെ അമ്മ പറയുന്നു. ഓഗസ്റ്റ് 13ന് രാവിലെ അയല്‍വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ പോയ…

അപകടകരമായ രീതിയില്‍ സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി യുവതിയുടെ പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് ആര്‍ ടി ഒ

പാലക്കാട്: അപകടകരമായ രീതിയില്‍ സ്കൂട്ടറിനെ മറികടന്നതിന് ബസ് തടഞ്ഞു നിര്‍ത്തി യുവതിയുടെ പ്രതിഷേധം. സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശിനി സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്. ചാലിശേരിക്ക് സമീപം പെരുമണ്ണൂർ വട്ടത്താണിയിലാണ് യുവതി ബസ് തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് ചാലിശേരിയിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന സാന്ദ്രയുടെ സ്‌കൂട്ടറിന്റെ പിന്നിൽ ബസ് ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടം മനസ്സിലാക്കിയിട്ടും ഡ്രൈവർ ബസ് നിർത്താതെ ഓടിച്ചുപോയതാണ് സാന്ദ്രയെ പ്രകോപിപ്പിച്ചത്. ബസ് ഡ്രൈവർ എതിരെ വന്ന ലോറിയെ മറികടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടത്. ഒന്നര കിലോമീറ്ററോളം ബസിനെ പിന്തുടർന്ന ശേഷം ചാലിശേരി മെയിന്‍ റോഡ് സെന്ററില്‍ സാന്ദ്ര ബസ് തടഞ്ഞു നിര്‍ത്തി. പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസ് പാലക്കാട് നിന്നും ഗുരുവായൂരിലക്ക് പോകുന്നതിനിടയിലാണ് യുവതിയുടെ പ്രതിഷേധം. തുടർന്ന് യുവതി ജീവനക്കാരോട് പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ഇതിന് മുമ്പും…

കാസര്‍ഗോഡിന്റെ ഐശ്വര്യമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ നിറകുംഭത്തിലെ ചിങ്ങ വെള്ളം

കാസര്‍ഗോഡ്: പൊന്നിന്‍ ചിങ്ങത്തെ വരവേല്പ് നല്‍കി കാസര്‍ഗോഡ് ജില്ലയില്‍ ചിങ്ങജലം. ഓണക്കാലത്ത് കാസർഗോട് ജില്ലയിൽ മാത്രം കണ്ടുവരുന്ന ഒരു ആചാരമാണിത്. രാവിലെ ആദ്യം കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളം വൃത്തിയുള്ള കിണ്ടിയിൽ ഒഴിച്ച് എല്ലാ ദിവസവും വീട്ടിൽ സൂക്ഷിക്കുന്ന വെള്ളമാണ് ചിങ്ങവെള്ളം. കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളം ആദ്യം സൂര്യന് നേരെ മൂന്ന് തവണ തർപ്പണം ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ കിണ്ടിയിൽ നിറയ്ക്കുന്നു. അതിൽ തുമ്പപ്പൂവും തുളസിയും ഇട്ട് ഒരു ചെറിയ താളിയില പറിച്ചെടുത്ത് കിണ്ടിയുടെ വായ് ഭാഗം പൊതിയുന്നു. ഭക്തിനിർഭരമായി നിറകുംഭം പടിഞ്ഞാറ്റയില്‍ എത്തിച്ച് ചടങ്ങുകൾ ആരംഭിക്കും. സൂര്യദേവനെ വരവേൽക്കുന്ന ആചാരമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ചിങ്ങ മാസത്തിലെ സൂര്യന്‍ ബലവാനാണെന്നാണ് വിശ്വാസം. സൂര്യന്‍റെ സ്വന്തം ക്ഷേത്രമായിട്ടാണ് ചിങ്ങമാസത്തെ ജ്യോതിഷികള്‍ പറയുന്നത്. സൂര്യനെ ഏറ്റവും തെളിഞ്ഞ് മനോഹരിയായി കാണപ്പെടുന്നതും ചിങ്ങ മാസത്തിലാണ്. സൂര്യന് മൃതസഞ്ജീവനി…

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസില്‍ കീഴടങ്ങി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ ആക്രമികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾ കീഴടങ്ങി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ, രാജേഷ്, ആഷിൻ, മുഹമ്മദ് ഷബീർ ഉള്‍പ്പടെയുള്ളവരാണ് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. കീഴടങ്ങിയ ഇവരെ മെഡിക്കൽ കോളേജ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്ഐ സംഘം അക്രമം അഴിച്ചുവിട്ടിരുന്നു. അനുവാദമില്ലാതെ ഡിവൈഎഫ്ഐ നേതാവും കുടുംബവും ആശുപത്രിയിൽ പ്രവേശിക്കാൻ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ക്രൂര മർദനമേറ്റത്. മൂന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മറ്റൊരു സംഘമെത്തിയാണ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനും പാർട്ടി പ്രവർത്തകരുടെ മർദനമേറ്റിരുന്നു. സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് പ്രതി…

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനും അമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: പയ്യന്നൂർ കരിവെള്ളൂരിൽ യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു. പെരുവമ്പ സ്വദേശി കെ.പി.സൂര്യയാണ് ആത്മഹത്യ ചെയ്തത്. 24 കാരിയായ സൂര്യയെ കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021-ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള മകനുണ്ട്. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

അതിഥി തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

എറണാകുളം: പള്ളിക്കരയിൽ അതിഥി തൊഴിലാളിയായ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഒഡീഷ സ്വദേശി സുബ്രുവാണ് പള്ളിക്കര ഊത്തിക്കരയിൽ ഭാസ്കരന്റെ മകൾ ലിജയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു കൊലപാതകം. സുബ്രുവിനെ ചൊവ്വാഴ്‌ച രാവിലെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മൂന്ന് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ലിജയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയില്‍ കല്ലാട്ടുമുക്ക് റോഡ്; ജയിപ്പിച്ചു വിട്ട ജനപ്രതിനിധികള്‍ക്ക് നിവാസികളുടെ താക്കീത്

തിരുവനന്തപുരം: “ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. വോട്ട് ചെയ്ത ജനം തിരിഞ്ഞു കൊത്തും” ഇതൊരു മുന്നറിയിപ്പല്ല, ജയിപ്പിച്ചു വിട്ട ജനപ്രതിനിധികള്‍ക്ക് കല്ലാട്ടുമുക്ക് നിവാസികളുടെ താക്കീതാണ്. തകർന്ന് കൂറ്റൻ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട കല്ലാട്ട്മുക്ക്-കമലേശ്വരം റോഡിൽ കാൽനടയാത്രക്കാര്‍ക്കു പോലും ദുരിതമാണ് നല്‍കുന്നത്. മഴക്കാലം ആരംഭിച്ചതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. തകർന്ന കല്ലാട്ട്മുക്ക് റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. ഇരുചക്രവാഹനയാത്രികർ ഈ കുഴികളിൽ വീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. പലപ്പോഴും നാട്ടുകാരാണ് രക്ഷകരാകുന്നത്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അശാസ്‌ത്രീയമായ ഡ്രെയിനേജ് സംവിധാനമാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പകലും രാത്രിയും ഇവിടെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടാറുള്ളത്. വാഹനങ്ങൾ കുഴികളിൽ മറിഞ്ഞ് വീണ് രാത്രി കാലങ്ങളിലാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. നാട്ടുകരുടെ പ്രതിഷേധം കഴിഞ്ഞ സെപ്റ്റംബറിൽ കല്ലാട്ട്മുക്ക് റോഡിൻ്റെ…

തലസ്ഥാനത്തെ അതിതീവ്ര മഴ: മലയോര മേഖലയിലേക്ക് യാത്രാ നിരോധനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മലയോര, തീരദേശ യാത്രകൾക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. തീരപ്രദേശങ്ങളിലേക്കും കായലോരങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരം നിരോധിച്ചിരിക്കുന്നു. ക്വാറി, ഖനനം, ക്വാറി പ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (സെപ്റ്റംബർ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. പൊന്‍മുടി മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ ഒലിച്ചു പോയി. നാട്ടുകാരാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ 120 സെന്‍റിമീറ്റര്‍ ഉയര്‍ത്തി.