സേവനത്തിന്റെ പാതയിൽ മാതൃകയായി സി.ഐ.സി ഇഫ്താർ വിരുന്ന്

ദോഹ: ജനസേവനത്തിന്റെ വേറിട്ട പാതയില്‍ cic വളണ്ടിയർ ടീം ശ്രദ്ധ നേടുന്നു. ഖത്തറിലെ വിദൂര ദിക്കുകളിലുള്ള ലേബര്‍ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് നിത്യവും ഇഫ്താര്‍ വിരുന്നൊരുക്കിയാണ് മനുഷ്യ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മാതൃക സൃഷ്ടിച്ച് ഈ സംഘം വ്യതിരിക്തമാകുന്നത്. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജനസേവന വിഭാഗത്തിൻ്റെ പിന്തുണയോടെ നൂറ്റി അമ്പതോളം വളണ്ടിയര്‍മാരെ സംഘടിപ്പിച്ച് നിത്യവും 3000 തോളം പേര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കുന്നതിനു പുറമേ 800 ഓളം പേർക്ക് സുഹൂർ ഭക്ഷണവും 300 ൽ പരം തൊഴിലാളികൾക്ക് ഫുഡ് മെറ്റീരിയലും ഈ റമദാനിൽ എത്തിച്ചാണ് ഈ ടീം റമദാന്‍ ദിനങ്ങളെ സാര്‍ഥകമാക്കിയത്. ദോഹയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള കരാന, ജറിയാൻ, അബൂനഖല പോലെയുള്ള പ്രദേശങ്ങളിലും ദോഹയുടെയും വക്രയുടെയും വിവിധ പ്രദേശങ്ങളിൽ പൊതു ലോകവുമായി ബന്ധമില്ലാത്ത അനേകം മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവരിലേക്കൊക്കെ എത്തുകയും…

ട്രംപിന്റെ കത്തിന് മറുപടിയായി അമേരിക്കയുമായി നേരിട്ട് ചർച്ച നടത്താൻ ഇറാൻ വിസമ്മതിച്ചു

യുഎസ് പ്രസിഡന്റ് ട്രംപിന്റെ കത്തിന് മറുപടിയായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ നേരിട്ടുള്ള ചർച്ചകൾ സാധ്യമല്ലെന്ന് പറഞ്ഞു. ദുബായ്: ആണവ പദ്ധതിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കത്തിന് മറുപടിയായി ടെഹ്‌റാൻ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നിരസിച്ചതായി ഇറാൻ പ്രസിഡന്റ് ഞായറാഴ്ച പറഞ്ഞു. ടെഹ്‌റാന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ഒരു കത്ത് അയച്ചിരുന്നു. ട്രംപിന്റെ കത്തിന് ഇറാൻ എങ്ങനെയാണ് പ്രതികരിച്ചതെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ പ്രസ്താവനകൾ ഔദ്യോഗികമായി വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വർധിക്കുമെന്ന സൂചനയും ഇത് നൽകുന്നു. ഒമാൻ വഴിയുള്ള തന്റെ പ്രതികരണത്തിൽ പെസെഷ്കിയൻ വാഷിംഗ്ടണുമായി പരോക്ഷ ചർച്ചകൾക്കുള്ള സാധ്യത തുറന്നിട്ടു. എന്നാല്‍, 2018 ൽ ടെഹ്‌റാൻ ലോകശക്തികളുമായി ഒപ്പുവച്ച ആണവ കരാറിൽ നിന്ന്…

ചന്ദ്രക്കല ദൃശ്യമായില്ല; ഒമാനില്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച

മസ്‌കറ്റ് (ഒമാൻ): ശനിയാഴ്ച വൈകുന്നേരം ചന്ദ്രക്കല ദൃശ്യമായില്ലെന്ന് ചന്ദ്രക്കല സമിതി സ്ഥിരീകരിച്ചതിനെത്തുടർന്ന്, ഒമാനില്‍ ഈദുല്‍ ഫിത്വര്‍ 2025 മാർച്ച് 31 തിങ്കളാഴ്ച ആഘോഷിക്കും. അയൽരാജ്യമായ സൗദി അറേബ്യയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ തീയതിയാണ് ഇത്. സുൽത്താനേറ്റിന്റെ പരമ്പരാഗത ചന്ദ്രക്കല ദർശന പ്രക്രിയയെ തുടർന്നാണ് ഈ പ്രഖ്യാപനം. ഇസ്ലാമിക ആചാരങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം അപൂർവമായ ഒരു പ്രാദേശിക വ്യത്യാസം സൃഷ്ടിക്കുകയും ചെയ്യുന്നു. മാർച്ച് 29 ശനിയാഴ്ച ചന്ദ്രക്കല ദർശന സമിതി സ്ഥിരീകരിച്ച ചന്ദ്രക്കല ദർശനങ്ങളൊന്നും കണ്ടെത്തിയില്ല, തുടർന്ന് 2025 മാർച്ച് 31 തിങ്കളാഴ്ച ശവ്വാൽ 1446 എ.എച്ച് (ഈദുല്‍ ഫിത്വര്‍) ഒന്നാം ദിവസമാണെന്ന് എൻഡോവ്‌മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ തീരുമാനം റമദാനിന്റെ 30 ദിവസം പൂർത്തിയാക്കുന്നു, അയൽ ഗൾഫ് രാജ്യങ്ങളേക്കാൾ ഒരു ദിവസം വൈകിയാണ് ഈദ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പ്രധാന വിശദാംശങ്ങൾ:…

ഈദുൽ ഫിത്തറിന് 3000 ഉൽപ്പന്നങ്ങളുടെ വില കുറച്ച് യൂണിയൻ കോപ്

3000 ഉൽപ്പന്നങ്ങൾക്ക് 60​% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്. ദുബൈ: ഈദുൽ ഫിത്തറിന് പ്രത്യേകം പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 3000 ഭ​ക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഐബ് അൽ ഹമ്മദി പറഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളില്ലാതെ ആ​ഘോഷവേളകളിൽ ഷോപ്പിങ് നടത്താൻ എല്ലാ വർഷവും സമാനമായ ഓഫറുകൾ അവതരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനങ്ങൾക്കും ഓഫറുകളുണ്ട്. വാരാന്ത്യ പ്രൊമോഷനുകളിൽ ഫ്രൂട്ട് ബാസ്ക്കറ്റുകൾ, ഭക്ഷ്യ വസ്തുക്കൾ, വീട്ടുസാധനങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മറ്റുള്ള അവശ്യവസ്തുക്കൾക്കും കിഴിവുണ്ട്. ഈ ആഴ്ച്ച മുതൽ തന്നെ ഓഫറുകൾ ലഭ്യമാണ്. ഇദുൽ ഫിത്തർ മുഴുവൻ ഇത് ലഭ്യമാകുകയും ചെയ്യും. ഓഫറുകൾ യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഇ-കൊമേഴ്സ് സ്റ്റോറിലും ലഭിക്കും.

ഒരുമയുടെ സന്ദേശവുമായി സി.ഐ.സി സൗഹൃദ ഇഫ്താർ സംഗമങ്ങൾ

ദോഹ: അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന സാമൂഹിക സാഹചര്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ സൗഹൃദ ഇഫ്താർ സംഗമങ്ങൾ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സി.ഐ.സി ദോഹ സോൺ നടത്തിയ സംഗമത്തിൽ മുഹമ്മദ് സക്കരിയ മുഖ്യപ്രഭാഷണം നടത്തി. ജീവിച്ചു തീർത്തിട്ട് മരിക്കാൻ സമയമില്ലാത്തവർ, ഐഹിക ജീവിതത്തിന്റെ നശ്വരതയും ജീവിതത്തിൻ്റെ യഥാർത്ഥ ലക്ഷ്യവും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. അബൂ അഹ്‌മദ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചന്ദ്രശേഖരൻ ഗാനമാലപിച്ചു. സാജൻ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ജോജോ ജോസ് (ഫാറ്റ് ടു ഫിറ്റ്) ആശംസകൾ നേർന്നു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സൗദ ഖുർആൻ പാരായണം നിർവഹിച്ചു. സുനില അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു. റയ്യാൻ സോൺ സംഘടിപ്പിച്ച സംഗമത്തിൽ സി.ഐ.സി. മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ…

ക്ലാസിക് നാടക പ്രദർശനങ്ങൾ ഒരുക്കി ഷാർജ അൽ ഖസ്ബ

ഷാര്‍ജ: കാലാതിവർത്തിയായ ക്ലാസിക് നാടകങ്ങൾ കാണാൻ അവസരമൊരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). കുടുംബങ്ങളുടെ പ്രിയവിനോദകേന്ദ്രമായ അൽ ഖസ്ബയിലെ ‘മസ്ര അൽ ഖസ്ബ’ തീയറ്ററിലാണ് നാടക പ്രദർശനങ്ങളൊരുങ്ങുന്നത്. ഏപ്രിൽ 1 മുതൽ ഡിസംബർ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയിൽ “സിൻഡ്രല”, “ട്രഷർ ഐലൻഡ്”, “പിനോക്കിയോ”, “എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്‌സ്”, “സ്നോ വൈറ്റ് & ദി സെവൻ ഡ്വാർഫ്‌സ്” എന്നിങ്ങനെ നാടക കഥാ പ്രേമികളുടെ മനം കവർന്ന എക്കാലത്തെയും മികച്ച പേരുകളുണ്ട്. തീയറ്റർ രം​ഗത്ത് പ്രശസ്തരായ H2 പ്രൊഡക്ഷൻസുമായി ചേർന്നാണ് പ്രദർശനമൊരുക്കുന്നത്. എട്ടു മാസത്തോളം നീണ്ടുനിൽക്കുന്ന നാടകമേള ഏപ്രിൽ 1ന് ‘സിൻഡ്രല’യുടെ പ്രദർശനത്തോടെ ആരംഭിക്കും. ഏപ്രിൽ 5 വരെ ഈ നാടകം കാണാൻ അവസരമുണ്ടാവും. ശേഷം, ജൂൺ 2 മുതൽ 7 വരെ ‘ട്രഷർ ഐലൻഡ്’, ആ​ഗസ്റ്റ് 29…

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

ദോഹ (ഖത്തര്‍): ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ദോഹയിലെ മാര്‍ക് ആന്‍ഡ് സേവ് ഹൈപ്പര്‍ സ്റ്റോറില്‍ നടന്നു. മാര്‍ക് ആന്‍ഡ് സേവ് ചീഫ് കൊമേര്‍സ്യല്‍ ഓഫീസര്‍ വി.എം. ഫസല്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസും ഫ്രൈ ടെക്‌സ് സീനിയര്‍ ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് നിഖില്‍ രാജും ചേര്‍ന്ന് ആദ്യ കോപ്പി ഏറ്റു വാങ്ങി. എക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക് ആന്‍ഡ് സേവ് പര്‍ച്ചേസ് മാനേജര്‍ മുഹ് സിന്‍ സി.എച്ച്. എംബിഎ ആന്റ് പാര്‍ട്‌ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അലി, ചീഫ് എക്കൗണ്ടന്റ് മുഹമ്മദ് മുഹ് സിന്‍, ഫ്രൈ ടെക്‌സ് ട്രാന്‍സ്‌പോര്‍ട്ട് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. മാനവികതയും സാഹോദര്യവുമാണ് ഓരോ…

“ഞങ്ങൾക്ക് ജീവിക്കണം…”: ഹമാസിനെതിരെ ഗാസയിൽ ആദ്യ കലാപം; വെള്ളക്കൊടി വീശി പലസ്തീന്‍ പൗരന്മാരുടെ മുന്നറിയിപ്പ്

ദോഹ (ഖത്തര്‍): ഗാസയിൽ ആദ്യമായി ആയിരക്കണക്കിന് പലസ്തീൻ പൗരന്മാർ ഹമാസിനെതിരെ പരസ്യമായി പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങി. വെള്ളക്കൊടി വീശിയ പ്രതിഷേധക്കാർ യുദ്ധമോ ഹമാസിന്റെ ഭീകരതയോ വേണ്ടെന്ന് മുദ്രാവാക്യം വിളിച്ചു. ഇസ്രായേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഗാസ പൂർണ്ണമായും തകർന്നു, ഇതിൽ മടുത്ത ജനങ്ങൾ ഇപ്പോൾ ഗാസ വിട്ടുപോകാൻ ഹമാസിന് അന്ത്യശാസനം നൽകുകയാണ്. ഈ പ്രതിഷേധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലും ഹമാസും തമ്മിൽ മാസങ്ങളായി തുടരുന്ന യുദ്ധം മൂലം ഗാസ പൂർണ്ണമായും തകർന്നു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകരുകയും ചെയ്തു. ഈ യുദ്ധത്തിൽ മടുത്ത ഗാസയിലെ പൗരന്മാർ ഇപ്പോൾ ഹമാസിനെതിരെ പരസ്യമായി നിലകൊള്ളുകയും ഗാസ വിട്ടുപോകാൻ സംഘടനയ്ക്ക് അന്ത്യശാസനം നൽകുകയും ചെയ്തിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ ഗാസയിലെ തെരുവിലിറങ്ങി “പുറത്തിറങ്ങൂ, പുറത്തുകടക്കൂ, ഹമാസ് പുറത്തുകടക്കൂ”, “ഞങ്ങൾക്ക് ജീവിക്കണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ…

പുതുവർഷത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി “നടുമുറ്റം ബുക്സ്വാപ്” ഉപയോഗപ്പെടുത്തിയത് ആയിരത്തോളം വിദ്യാർത്ഥികൾ

ദോഹ: പുതിയ അദ്ധ്യയന വർഷത്തിന്റെ മുന്നോടിയായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്സ്വപ് നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൌഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻ നിർത്തിയാണ് നടുമുറ്റം ഖത്തർ ബുക്സ്വാപ് 2025 സംഘടിപ്പിച്ചത്. വിവിധ ഇന്ത്യൻ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഉപഭോക്താക്കളായത്. നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ ഐ സി ബി എഫ് വൈസ് പ്രസിഡൻ്റ് റഷീദ് അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തികമായി താങ്ങാവുന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നടുമുറ്റം പ്രസിഡന്റ് സന നസീം അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായിട്ടാണ് ബുക്സ്വാപ് നടന്നത്.പുസ്തക വിതരണം സുഗമമാക്കാൻ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷൻ വഴിയും നടുമുറ്റത്തിൻ്റെ നേതൃത്വത്തിൽ…

ഗാസയിലെ റെഡ് ക്രോസ് കെട്ടിടം ആക്രമിച്ചത് തെറ്റായിപ്പോയെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചു

ഗാസയിലെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) കെട്ടിടം ഇസ്രായേൽ സൈന്യം തെറ്റായി ആക്രമിച്ചതായി സമ്മതിച്ചു. തെക്കൻ ഗാസയിലെ റാഫ നഗരത്തിലാണ് സംഭവം നടന്നത്. ഇസ്രായേൽ സൈന്യം കെട്ടിടം തെറ്റായി തിരിച്ചറിഞ്ഞ് അതിനുള്ളിലെ വ്യക്തികളെ ഭീഷണിയായി കണ്ടതിനെ തുടർന്നാണിത്. കെട്ടിടത്തിനുള്ളിൽ സംശയിക്കപ്പെടുന്നവരെ സൈന്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയിൽ തിരിച്ചറിയൽ തെറ്റാണെന്ന് കണ്ടെത്തി, ആ സമയത്ത് കെട്ടിടത്തിന് ഐസിആർസിയുമായി ബന്ധമുണ്ടെന്ന് സൈനികർക്ക് അറിയില്ലായിരുന്നു. റാഫയിലെ തങ്ങളുടെ ഓഫീസിന് സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് കേടുപാടുകൾ വരുത്തിവെച്ചതായി ഐസിആർസി പ്രസ്താവനയിൽ സ്ഥിരീകരിച്ചു. വ്യക്തമായി അടയാളപ്പെടുത്തുകയും ഉൾപ്പെട്ട എല്ലാ കക്ഷികളെയും നേരത്തെ അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും സൈന്യം ആക്രമിക്കുകയായിരുന്നു എന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഭാഗ്യവശാൽ, ആക്രമണത്തിൽ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റില്ല. എന്നാല്‍, ഗാസയിൽ പ്രവർത്തിക്കാനുള്ള ഐസിആർസിയുടെ കഴിവിനെ ഈ സംഭവം സാരമായി…