പ്രധാന റൂട്ടുകളിൽ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ തുറക്കും: ദുബായ് ആര്‍ടി‌എ

ദുബായ്: ഗതാഗതം വർധിപ്പിക്കുന്നതിനും പ്രധാന റൂട്ടുകളിലെ തിരക്ക് ലഘൂകരിക്കുന്നതിനുമായി രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ ചേർക്കുമെന്ന് ഇന്ന് (ജനുവരി 19 വെള്ളിയാഴ്ച) ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ സഫ സൗത്ത് ഷെയ്ഖ് സായിദ് റോഡിൽ അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലാണ് പുതിയ ഗേറ്റുകൾ സ്ഥാപിക്കുക. പുതിയ ടോൾ ഗേറ്റുകൾ 2024 നവംബറിൽ പ്രവർത്തനം ആരംഭിക്കും, ഇത് സാലിക്കിന്റെ ദുബായ് ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്താക്കി. അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് 12-15 ശതമാനം കുറയ്ക്കാനും അൽ റബാത്ത് സ്ട്രീറ്റിൽ 10-15 ശതമാനം കുറയ്ക്കാനും അൽ മക്തൂം, അൽ ഗർഹൂദ് പാലങ്ങളിലേക്ക് ഗതാഗതം തിരിച്ചുവിടാനും ബിസിനസ് ബേ ക്രോസിംഗ് ഗേറ്റ് ലക്ഷ്യമിടുന്നു. ഷെയ്ഖ് സായിദ് റോഡിൽ…

ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് 2024 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും

ദോഹ: മീഡിയ പ്ലസിന്റെ ശ്രദ്ധേയ പ്രസിദ്ധീകരണമായ ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് 2024 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും. മാന്വലിന്റെ ആദ്യ പതിപ്പുകള്‍ക്ക് ലഭിച്ച പിന്തുണയും പ്രോല്‍സാഹനവുമാണ് പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്ന് മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്ലസ് സി. ഇ. ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. മെച്ചപ്പെട്ട ജീവിതമാര്‍ഗം തേടിയുള്ള മലയാളിയുടെ സഞ്ചാരത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ സാഹസികമായി ലോഞ്ചിലും മറ്റും ഗള്‍ഫിലെത്തി നാടിനും വീടിനും അത്താണിയായി മാറിയ എത്രയെത്ര പ്രവാസികള്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടല്‍ യാത്ര നടത്തി നിരവധി തലമുറകള്‍ക്കുള്ള ജീവനമാര്‍ഗം കണ്ടെത്തിയ ആ മലയാളികളെ ഇനിയെങ്കിലും നാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ കരച്ചില്‍ കാതുകളില്‍ വന്നുനിറഞ്ഞപ്പോഴാണ് മലയാളികള്‍ പലരും പേര്‍ഷ്യയിലേക്ക് ഇറങ്ങിതിരിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലര്‍ക്കുമത്. എന്നാല്‍ കഠിനാദ്ധ്വാനവും ക്ഷമയും അര്‍പണബോധവും…

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് പ്രവാസി ഭാരതി കേരള പുരസ്‌കാരം

ദോഹ: മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് പ്രവാസി ഭാരതി കേരള പുരസ്‌കാരം . ബിസിനസ് ബ്രാന്‍ഡിംഗിന്റെ നൂതനാവിഷ്‌കാരമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും ഇന്നൊവേഷനും ടെക്‌നോളജിയും സമന്വയിപ്പിക്കുന്ന പ്രസിദ്ധീകരണം ഏറെ ശ്രദ്ധേയമാണെന്നും അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന ഇരുപത്തി രണ്ടാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ മുന്‍ മന്ത്രി സി ദിവാകരന്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ് ചടങ്ങിന് നേതൃത്വം നല്‍കി. വിവിധ യൂണിവേര്‍സിറ്റികളുടെ അംഗീകാരം നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രിന്റ് , ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിങ്ങനെ ത്രീ ഇന്‍ വണ്‍ ഫോര്‍മുലയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോവുകയാണ് . ഇന്തോ ഗള്‍ഫ് ബിസിനസ് രംഗത്ത് ഏറെ ശ്രദ്ധേയമായ റഫറന്‍സാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി

എക്സ്പാറ്റ്സ്‌ സ്പോർട്ടീവ് വെയ്റ്റ് ലോസ് ചലഞ്ചിന്‌ തുടക്കമായി

ദോഹ (ഖത്തര്‍): പ്രവാസികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ നടത്തി വരുന്ന കിംസ്‌ ഹെൽത്ത്‌ വെയ്റ്റ് ലോസ് ചാലഞ്ചിന്റെ മൂന്നാമത് എഡിഷന്‌ തുടക്കമായി. മെഷാഫ് കിംസ് ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍ എക്സ്പാറ്റ്സ്‌ സ്പോർട്ടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂറിന്‌ രജിസ്ട്രേഷന്‍ കാര്‍ഡ് കൈമാറി ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെറ്റായ ഭക്ഷണ ക്രമത്താല്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍ സ്വയം ശ്രദ്ധ പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സംരഭങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മത്സരത്തില്‍ വിജയിക്കുക എന്നതിലുപരി ഇതിലൂടെ ഒരു പുതിയ ജീവിത രീതി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ചന്ദ്രമോഹൻ…

പ്രായമായവരെ അവഗണിച്ചാല്‍ ഒരു വർഷം തടവും ഒരു കോടി രൂപ പിഴയും

റിയാദ്: പ്രായമായ വ്യക്തികളെ അവഗണിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്താൽ 500,000 സൗദി റിയാൽ (1,10,48,974 രൂപ) വരെ പിഴയും ഒരു വർഷത്തെ തടവും ചുമത്തുമെന്ന് സൗദി അറേബ്യ (കെഎസ്എ) പ്രഖ്യാപിച്ചു. അറബിക് ചാനലായ അൽ ഇഖ്ബാരിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൗദി അഭിഭാഷക നൂറ അൽ വാൻഡ, വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞത്. വയോധികരുടെ പരിചരണം പ്രാഥമികമായി അവരുടെ കുടുംബങ്ങളിലാണെന്നും നൂറ അല്‍ വാന്‍ഡ പ്രസ്താവിച്ചു. ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ കോടതി ഉചിതമായ ശിക്ഷ നിശ്ചയിക്കുമെന്നും അവര്‍ പറഞ്ഞു. സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതുവഴി, ദുർബലരായ വയോധികരുടെ പരിചരണത്തിലും സം‌രക്ഷണത്തിലും രാജ്യത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു. ആർട്ടിക്കിൾ 6-ൽ വിവരിച്ചിരിക്കുന്ന ശ്രേണിപരമായ ഘടനയ്ക്ക് അനുസൃതമായി, പാർപ്പിടവും പരിചരണവും നൽകാൻ കുടുംബാംഗങ്ങൾ ബാധ്യസ്ഥരാണെന്ന് അനുശാസിക്കുന്നു.…

സാമൂഹിക അസമത്വങ്ങൾക്കെതിരെയാണ് ഡോ. കുഞ്ഞാമൻ സ്വജീവിതം കൊണ്ട് പൊരുതിയത്: കള്‍ച്ചറല്‍ ഫോറം

ദോഹ: കേരളത്തിന്റെ സാമൂഹികഘടനയെ തകർക്കുന്ന ജാതി അസമത്വങ്ങൾക്കെതിരെയാണ് ഡോ. കുഞ്ഞാമൻ സ്വജീവിതം കൊണ്ട് പൊരുതിയതെന്നും അദ്ദേഹത്തിന്റെ ആത്മകഥ എന്ന അർത്ഥത്തിൽ മാത്രമല്ല, ഈ പുസ്തകമുയർത്തുന്ന രാഷ്ട്രീയത്തെയാണ് നാം മുഖവിലക്കെടുത്തു ചർച്ചചെയ്യേണ്ടതെന്നും കൾച്ചറൽ ഫോറം പാലക്കാട് ജില്ലാക്കമ്മറ്റി ഡോ. എം.കുഞ്ഞാമന്റെ “എതിര്” എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു. ജാതി വിവേചനത്തിന്റെ കൈപ്പുനീരനുഭവങ്ങളിലൂടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ താണ്ടിയാണ് അദ്ദേഹം ഒന്നാം റാങ്കോടുകൂടി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. അന്തരിച്ച മുൻരാഷ്‌ട്രപതി കെ.ആർ നാരായണന് ശേഷം ഈ വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ രണ്ടാമത്തെ ദളിതനായിരുന്നു ഡോ. എം.കുഞ്ഞാമൻ.കേരളീയ സാമൂഹികഘടയുടെ അടിസ്ഥാനമായി വർത്തിക്കുന്ന ജാതീയതയെ മറികടക്കാൻ പിന്നാക്കസംവരണം കാര്യക്ഷമമായി നടപ്പാക്കണമെന്നും സംവരണം ക്രിയാത്മകമായി നടപ്പാക്കുവാനുള്ള അടിസ്ഥാന ഉപാധിയാണ് ജാതി സെൻസസ് എന്നും ബിഹാറിലെപ്പോലെ കേരളത്തിലും ജാതിസെൻസസ് നടപ്പാക്കുവാനുള്ള ആർജ്ജവം കേരളസർക്കാരിനുണ്ടാകണമെന്നും ചർച്ചയിൽ പങ്കെടുത്ത…

കൾച്ചറൽ ഫോറം ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ദോഹ :ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാതിപത്യ റിപ്പബ്ലിക്ക് എന്ന ആശയം ഉറപ്പാക്കാൻ ജാതി സെൻസസ് നടത്തണമെന്ന് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി സെൻസ് നടത്തണമെന്നും പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാർ അർദ്ധസർക്കാർ സ്ഥാപങ്ങളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സദസ്സിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു ശതമാനം ആളുകളാണ് സമ്പത്തിന്റെ നാലാപത് ശതമാനം കൈവശം വെച്ചിരിക്കുന്നത് . ചെറിയ ശതമാനം ജനതയാണ് ജോലിയുടെ അറുപത് ശതമാനവും കൈവശം വെച്ചിരിക്കുന്നത്. ജാതി യാഥാർത്ഥ്യങ്ങളെ പരിഗണിക്കാതെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്താനാകില്ലെന്നും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെന്നത് എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ മേഖലയിലും തുല്യ പരിഗണന ലഭിക്കുന്നതാണെന്നും ഐക്യദാര്‍ഢ്യ സദസ്സ് അഭിപ്രായപ്പെട്ടു . രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനും അതിന്റെ പരിഹാരത്തിനായുള്ള വഴികൾ തിരിച്ചറിയാനും വ്യത്യസ്ത ജാതികളിലെ ആളുകളുടെ സാമൂഹിക…

കേരള എന്റർപ്രനേഴ്സ് ക്ലബ് ബജറ്റ് ചർച്ച സംഘടിപ്പിച്ചു

ദോഹ: ഖത്തർ ബജറ്റ് 2024 സ്വകാര്യ മേഖലയ്ക്ക് നിരവധി അവസരങ്ങൾ തുറന്നു നൽകുന്നതായി സംരംഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രനേഴ്സ് ക്ലബ് (കെ.ഇ.സി) ഖത്തർ സംഘടിപ്പിച്ച ‘കഫേ ടോക്’ ചർച്ചാ സംഗമം വിലയിരുത്തി. അടിസ്ഥാന മേഖലകൾ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ സാമ്പത്തിക രംഗത്ത് വൈവിധ്യവൽകരണത്തിനും വഴി തുറക്കുന്നതാണ് പുതിയ ബജറ്റെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഖത്തറിലെയും മേഖലയിലെയും ബിസിനസ് സാധ്യതകൾ യോഗം ചർച്ച ചെയ്തു. ക്യു.എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ, ബിസിനസ് കള്‍സള്‍ട്ടന്റ് കെ ഹബീബ്, ലിബാനോ സുസി സീനിയര്‍ അണ്ടര്‍ റൈറ്റര്‍ അഡ്വ. ഇഖ്ബാൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. കെ.ഇ.സി. പ്രസിഡന്റ് മജീദ് അലി ചർച്ച നിയന്ത്രിച്ചു ജനറൽ സെക്രട്ടറി അബ്ദുറസാഖ് നന്ദി പറഞ്ഞു. അമ്പതോളം സംരംഭകർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ഗാസയിലേക്കുള്ള സഹായം ജനസംഖ്യയുടെ 10% മാത്രമാണ്

ഇസ്രായേലി മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, എൻക്ലേവിലേക്ക് പ്രവേശിക്കുന്ന സഹായം അതിന്റെ ആവശ്യത്തിന്റെ 10% മാത്രമേ നിറവേറ്റുന്നുള്ളൂ എന്നതിനാൽ ഗാസയിലെ സാധാരണക്കാർക്ക് ഇസ്രായേൽ മാനുഷിക സഹായം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാസയിലെ ജനസംഖ്യയുടെ പകുതിയും കടുത്ത പട്ടിണിയിലാണ്, ഗാസയിലെ രണ്ട് ദശലക്ഷത്തിലധികം നിവാസികളിൽ 90% ആളുകളും ഒരു ദിവസം മുഴുവൻ ഭക്ഷണമില്ലാതെ കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലിന്റെ അനുമതിയോടെ ഗാസയിലേക്ക് ദിവസവും പ്രവേശിക്കുന്ന 190 ട്രക്കുകൾ ഗാസക്കാരുടെ ആവശ്യത്തിന്റെ 10% മാത്രമാണ് നൽകുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ ഫലമായി ഗാസ മുനമ്പിൽ ഉണ്ടായ നാശത്തിന്റെയും മരണത്തിന്റെയും മാനുഷിക ദുരന്തത്തിന്റെയും വ്യാപ്തി ഇസ്രായേൽ മാധ്യമങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണെന്ന് പത്രം പറഞ്ഞു. 2.3 ദശലക്ഷത്തിൽ ഏകദേശം 1.4 ദശലക്ഷത്തോളം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടതിനാൽ, വിനാശകരമായ മാനുഷികവും ആരോഗ്യപരവുമായ അവസ്ഥകളുമായി ഗസ്സക്കാര്‍ യാതനകള്‍ അനുഭവിക്കുന്നു. തീവ്രമായ…

ഗാസ മുനമ്പിൽ നിന്ന് ഫലസ്തീൻ ശിശുവിനെ ഇസ്രായേൽ ഓഫീസർ കൊണ്ടുപോയി

ഇസ്രായേൽ വ്യോമാക്രമണം കുടുംബത്തിന്റെ ജീവൻ അപഹരിച്ചതിന് ശേഷം ഗാസയിൽ നിന്ന് ഒരു ഫലസ്തീൻ ശിശുവിനെ ഒരു ഉദ്യോഗസ്ഥൻ കൊണ്ടുപോയതായി ഒരു ഇസ്രായേലി സൈനികൻ വെളിപ്പെടുത്തിയതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബർ 22 ന് വടക്കൻ ഗാസ മുനമ്പിൽ നടന്ന യുദ്ധങ്ങളിൽ പിന്നീട് കൊല്ലപ്പെട്ട ഗിവാറ്റി ബ്രിഗേഡിലെ ക്യാപ്റ്റൻ ഹരേൽ ഇറ്റാച്ച് ഫലസ്തീൻ കുഞ്ഞിനെ ഇസ്രായേലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി സൈനികന്റെ സുഹൃത്തായ ഷാച്ചർ മെൻഡൽസൺ ആർമി റേഡിയോയോട് പറഞ്ഞു. “ഗാസയിലെ തന്റെ സേവനത്തിനിടെ ഇറ്റാച്ച് ഒരു സുഹൃത്തിനോട് സംസാരിച്ചു, താൻ ഒരു വീട്ടിൽ പ്രവേശിച്ചപ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു, ആ കുഞ്ഞിനെ ഇസ്രായേലിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു” എന്ന് കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ മെൻഡൽസൺ പറഞ്ഞു. കുഞ്ഞിന്റെ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നും മറ്റാരും ചുറ്റിലുമില്ലായിരുന്നു എന്നും മെൻഡൽസൺ പ്രതികരിച്ചു. സൈനികനും ആർമി റേഡിയോയും കുഞ്ഞിന് എന്ത് സംഭവിച്ചു…