കൊല്ലം പ്രവാസി അസ്സോസിയേഷൻ – റിഫാ ഏരിയ സമ്മേളനം നടന്നു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ റിഫാ ഏരിയ സമ്മേളനം മാമിറിലുള്ള ഗ്രാൻഡ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ജിബിൻ ജോയി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ അനിൽകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് ദിൽഷാദ് രാജ് നന്ദിയും രേഖപ്പെടുത്തി. ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ വരണാധികാരിയായി 2022 – 2024 ലേക്കുള്ള പുതിയ ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസ്സോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റ് ജിബിൻ ജോയി, വൈസ് പ്രസിഡന്റ്…

എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലും മദീനയിലും പ്രവേശനം നല്‍കും

റിയാദ്: എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശനം നല്‍കുന്നു. ഹജ്, ഉംറ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. റമദാനില്‍ ഉംറക്കായുള്ള അനുമതി നിര്‍ത്തലാക്കിയിട്ടില്ല. പ്രായഭേദമില്ലാതെ കുട്ടികള്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുവാനാണ് തീരുമാനം വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കും. സൗദി ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം സഈദ് ആണ് ഇതുസംബന്ധമായി അറിയിച്ചത്. നമസ്‌കാരങ്ങള്‍ക്കായി ഹറമില്‍ പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയത് എടുത്തുകളഞ്ഞിട്ടുണ്ട്. ഇതോടെ ബന്ധുക്കളുടെ കൂടെ എത്തുന്ന ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹറമുകളില്‍ പ്രവേശിക്കാനാകും. അതേസമയം ഉംറക്കും റൗദ സന്ദര്‍ശനത്തിനും കുട്ടികള്‍ക്കുകൂടി അനുമതി നല്‍കും. ഉംറ ബുക്കിംഗ് പൂര്‍ത്തിയായെന്ന പ്രചരണം ശരിയല്ല. റമദാനില്‍ ഉംറക്കായുള്ള അനുമതി ഇപ്പോഴും ലഭ്യമാണ്. ഇപ്രാവശ്യം ഹജ് നിര്‍വഹിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൊല്ലം പ്രവാസി അസോസിയേഷന്‍: ഏരിയ സമ്മേളനങ്ങള്‍ മാര്‍ച്ച് 11 മുതല്‍

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ക്ക് മാര്‍ച്ച് 11 നു (വെള്ളി) ജയന്‍ നഗറില്‍ (ഗ്രാന്റ് ഹോട്ടല്‍ പാര്‍ട്ടി ഹാള്‍, മാമീര്‍) റിഫ ഏരിയ സമ്മേളനത്തോടെ തുടക്കം കുറിക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ആയി കോവിഡ് നിബന്ധനകള്‍ പാലിച്ച് ഓഫ് ലൈനായിട്ടാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ഏരിയകളിലും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. ഏരിയ മെമ്പര്‍ഷിപ്പുകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പും സമ്മേളനങ്ങളില്‍ നടക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കവതരണവും ഏരിയ കോഓര്‍ഡിനേറ്റര്‍മാരുടെ നിരീക്ഷണത്തില്‍ ഏരിയ ഭാരവാഹികള്‍ നടത്തും. കൂടുതല്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന ചര്‍ച്ചകള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം…

പെരിയാര്‍ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

ഷാര്‍ജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയില്‍ എത്തിയിരിക്കുന്നത്. 61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈതാശ്രമം കടവു മുതല്‍ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്. ഈ അടുത്ത കാലത്ത് മലയാള സിനിമാനടന്‍ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തില്‍ തനിക്ക് ദുബായ് കാണണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം മുന്‍ കൈയെടുത്താണ് ആസിമിനെ യുഎഇയിലേക്ക് കൊണ്ടുവന്നത്. ആസിമിനൊപ്പം പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും സാഹസിക നീന്തല്‍ പരിശീലകന്‍ സജി വാളശ്ശേരിയും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആസിമിന്റെ നീന്തല്‍ ഉള്‍പ്പടെ യുഎഇയിലെ വിവിധ അസോസിയേഷനുകളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശ്ശേരി വിവശദമാക്കി.  

റമദാനെ വരവേല്‍ക്കാന്‍ യൂണിയന്‍ കോപ്; ഏറ്റവും വലിയ ക്യാമ്പയിനിനായി 18.5 കോടി ദിര്‍ഹം നീക്കിവെച്ചു

30,000 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്ന ക്യാമ്പയിനിനായി യൂണിയന്‍ കോപിന്റെ ലാഭവിഹിതത്തില്‍ നിന്ന് 18.5 കോടി ദിര്‍ഹം നീക്കിവെച്ചു. ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), 30, 000ത്തിലധികം അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്ന പ്രൊമോഷന് വേണ്ടി 18.5 കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ചു. യുഎഇ വിപണിയില്‍, പ്രത്യേകിച്ച് ദുബൈ (Dubai) എമിറേറ്റില്‍, സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ട് തന്നെ സാമ്പത്തിക സംരംഭങ്ങള്‍ക്ക് തുടക്കമിടുകയും അതുവഴി രാജ്യത്തെ ഇതേ മേഖലയിലെ എതിരാളികളെ കൂടി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്നതിലേക്ക് എത്തിക്കുകയും, അതിലൂടെ റമദാനിലെ (Ramadan) പുണ്യമാസത്തില്‍ പോസിറ്റീവായ പ്രതിഫലനമുണ്ടാക്കുകയുമാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. റമദാനിലെ തയ്യാറെടുപ്പുകള്‍ പ്രഖ്യാപിക്കാനായി യൂണിയന്‍ കോപ് സംഘടിപ്പിച്ച വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍…

‘Ramadan’ Price Cuts: Union Coop Allocates AED 185 Million to the Largest Promotion

Dubai (UAE): Union Coop, the largest consumer cooperative in the UAE, announced that it has allocated about AED 185 Million to reduce the prices of more than 30, 000 basic food and consumer goods during the holy month of Ramadan, to launch economic initiatives with economic and social returns within the market of the Emirate of Dubai in particular and the market of the UAE in general, and with the aim of stimulating all competitors in the emirate and the country to compete in reducing the prices of these products, which will have…

നായനാര്‍ സ്മാരക ഫുട്‌ബോള്‍: കിരീടം കൈരളി എഫ്‌സി ഫുജൈറക്ക്

ഫുജൈറ: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പേരില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ സംഘടിപ്പിച്ച എട്ടാമത് ഇ.കെ.നായനാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൈരളി എഫ്‌സി ഫുജൈറ ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കൈരളി ഫുജൈറ കിരീടം നിലനിര്‍ത്തുന്നത്. സിനര്‍ജി ഫുജൈറ രണ്ടാം സ്ഥാനവും തെക്കേക്കര സ്‌ട്രൈക്കേഴ്സ് മൂന്നാം സ്ഥാനവും വാഫ എഫ്.സി.വേങ്ങര നാലാം സ്ഥാനവും നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി കൈരളി എഫ് സി. ഫുജൈറയിലെ നിയാസിനെയും മികച്ച ഗോളിയായി കൈരളി എഫ്‌സി ഫുജൈറയുടെ സജാദിനെയും പ്രതിരോധ നിരയിലെ മികച്ച താരമായി തെക്കേക്കര സ്‌ട്രൈക്കേഴ്‌സിന്റെ മയിനുനെയും തിരഞ്ഞെടുത്തു. ഫുജൈറ എഫ്എന്‍ജി ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ഹമ്ദാന്‍ ബിന്‍ സെയ്ഫ് ബിന്‍ അല്‍ ഷാര്‍ഖി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ ഹക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോകകേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമണ്‍ സാമുവേല്‍ ,കൈരളി സെന്‍ട്രല്‍…

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി സൗദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുനതിനെ കുറിച്ചും ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും ചര്‍ച്ച ആയതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എംബസി ഉന്നത ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. സലിം കോട്ടയില്‍  

റെക്കിറ്റ് ബെൻകീസറില്‍ നിന്നുള്ള ഉന്നതതല സംഘം യൂണിയന്‍കോപ് സന്ദര്‍ശിച്ചു

ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‍ട്ര കണ്‍സ്യൂമര്‍ ഗുഡ്‍സ് കമ്പനിയാണ് ‘റെക്കിറ്റ്’ എന്നറിയിപ്പെടുന്ന റെക്കിറ്റ് ബെൻകീസര്‍ ദുബൈ: പ്രമുഖ അന്താരാഷ്‍ട്ര ബ്രാന്‍ഡായ റെക്കിറ്റ് ബെന്‍കീസറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സന്ദര്‍ശിച്ചു. ചില്ലറ വിപണന രംഗത്തെ മുന്‍നിര കമ്പനികളുമായുള്ള സഹകരണം ശക്തമാക്കാനും അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം അവര്‍ അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തന രീതികളും ഭാവിയിലെ വിപുലീകരണ പദ്ധതികളും മനസിലാക്കാനും അടുത്തറിയാനുമുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം. റെക്കിറ്റ് ബെൻകീസര്‍ സിഇഒ ലക്ഷമണ്‍ നരസിംഹന്‍, ആഫ്രിക്ക & മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് താഹിര്‍ മാലിക്, മിഡില്‍ ഈസ്റ്റ് റീജ്യണല്‍ ഡയറക്ടര്‍ തൌസീഫ് ഫൈസല്‍, യുഎഇ സെയില്‍സ് ഡയറക്ടര്‍ മുഹമ്മദ് കാംബ്രിസ്, യുഎഇ മോഡേണ്‍ ട്രേഡ് ഹെഡ് ജൊനാഥന്‍ റൈറ്റ്, ബിസിനസ് മാനേജര്‍ തിറു എന്നിവരായിരുന്നു റെക്കിറ്റ് ബെൻകീസറില്‍ നിന്ന്…

കുവൈറ്റില്‍ താമസ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ അവസരം

കുവൈറ്റ് സിറ്റി : താമസ നിയമലംഘകര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാന്‍ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ടു ചെയ്തു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തു നിലവില്‍ 1,50,000 നിയമലംഘകര്‍ അനധികൃതമായി താമസിക്കുന്നുണ്ട്. നേരത്തെ നിരവധി തവണ പൊതുമാപ്പ് അടക്കമുള്ള ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തരക്കാര്‍ രാജ്യം വിടാന്‍ തയാറായിരുന്നില്ല. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലെത്തിയാണ് ഫ്‌ലാറ്റുകള്‍ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അബാസിയ, ഹസാവി, മഹബൂല, ഫഹാഹീല്‍ തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍