കാന്‍സസ്-ഗര്‍ഭഛിദ്രാവകാശം നിലനിര്‍ത്തണമെന്ന് വോട്ടെടുപ്പിലൂടെ തീരുമാനിച്ച അമേരിക്കയിലെ ആദ്യസംസ്ഥാനം

കാന്‍സസ്: കാന്‍സസ് സംസ്ഥാന ഭരണഘടനയില്‍ ഗര്‍ഭചിദ്രാവകാശം നിലനിര്‍ത്തണമെന്ന് ആഗസ്റ്റ് 2ന് നടന്ന വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ജൂണ്‍മാസം സുപ്രീംകോടതി ഗര്‍ഭഛിദ്രാവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിപ്രഖ്യാപിച്ചതിനുശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വോട്ടെടുപ്പിലൂടെ അവകാശം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്നവരുടെ വന്‍ വിജയമാണിതെന്ന് അബോര്‍ഷന്‍ അഡ്വക്കേറ്റ്സ് അവകാശപ്പെട്ടു. ഗര്‍ഭഛിദ്രാവകാശം സംസ്ഥാനത്ത് അനുവദിക്കരുതെന്ന തീരുമാനത്തെയാണ് വോട്ടര്‍മാര്‍ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിയന്ത്രണമുള്ള സംസ്ഥാന നിയമസഭ, ഗര്‍ഭഛിദ്രം അവസാനിപ്പിക്കുന്നതിനും, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തയ്യാറെടുക്കുന്നതിനിടയില്‍ വന്ന ഈ തീരുമാനം കനത്ത തിരിച്ചടിയായിട്ടാണ് നിയമസാമാജികര്‍ കരുതുന്നത്. സംസ്ഥാനത്തിന്റെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെട്ടതാണ് ഗര്‍ഭഛിദ്രാവകാശമെന്ന് 2019 ല്‍ സ്റ്റേറ്റ് സുപ്രീം കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് എതിരെ ശക്തമായ ഒരു കണ്‍സര്‍വേറ്റീവ് ലോബി സംസ്ഥാനത്ത് നിലവിലുണ്ട്. സംസ്ഥാന നിയമസഭയിലേക്ക് കൂടുതല്‍ റിപ്പബ്ലിക്കന്‍സ് വിജയിച്ചു കയറുമ്പോള്‍, പലപ്പോഴും ഗവര്‍ണ്ണറാകുന്നത് ഡമോക്രാറ്റിക്…

പി.സി. മാത്യു വേൾഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതായി പി.സി. മാത്യു അറിയിച്ചു. അടുത്തിടെ ബഹ്റൈനില്‍ വെച്ച് നടന്ന ഡബ്ല്യു എം സി കോണ്‍ഫറന്‍സിലാണ് വൈസ് പ്രസിഡന്റായി പി സി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ്, മുൻ അമേരിക്ക റീജിയൻ ചെയർമാൻ, റീജിയൻ പ്രസിഡന്റ് മുതലായ സ്ഥാനങ്ങൾ അലങ്കരിക്കുകയും, സംഘടനയെ വളർത്തുവാൻ ശക്തമായ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ന് (ആഗസ്റ്റ് 3) ഇമെയിൽ വഴിയാണ് രാജി വിവരം സംഘടനയുടെ നേതൃത്വത്തെ അറിയിച്ചത്. ബൃഹത്തായ ഗ്ലോബൽ ഇന്ത്യൻ നെറ്റ്‌വർക്ക് സംഘടനയായ “ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിൽ” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, ഭാരിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതിനാലാണ് താൻ രാജിവെക്കുന്നതെന്ന് പി.സി. മാത്യു പറഞ്ഞു. വേൾഡ് മലയാളി കൗണ്‍സില്‍ മലയാളികളുടെ മാത്രം നെറ്റ്‌വർക്ക് ഓർഗനൈസഷൻ ആകുമ്പോൾ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എല്ലാ ഇന്ത്യക്കാരുടെയും സംഘടനയാണെന്നും,…

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്റെ കള്‍ച്ചറല്‍ നൈറ്റ്

ഓസ്റ്റിന്‍ : അമേരിക്കയിലെ സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി രണ്ടാം ദിവസം ആറാം തീയതി വൈകുന്നേരം മലയാളികളുടെ പ്രിയപ്പെട്ട ഗായികയും, ഈ വര്‍ഷത്തെ കേരള ഗവണ്‍മെന്റ് അവാര്‍ഡ് ജേതാവുമായ സിത്താര ഷ്ണകുമാര്‍ നയിക്കുന്ന കള്‍ച്ചറല്‍ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചെംപ്ലാസ്റ്റ് എന്ന കമ്പനിയാണ്. ടെക്സാസ്, ഒക്കല്‍ഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരം കായികതാരങ്ങളും, ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്പോര്‍ട്സ് മീറ്റിന്റെ മെഗാസ്പോണ്‍സര്‍ പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായി ജീബി പാറയ്ക്കലാണ്. കോവിഡിനുശേഷം നടക്കുന്ന ഈ മെഗാസ്പോര്‍ട്സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി ചീഫ കോര്‍ഡിനേറ്റര്‍…

മങ്കിപോക്‌സ്: ഇല്ലിനോയ്‌സില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു

ചിക്കാഗോ: മങ്കിപോക്‌സ് ഇല്ലിനോയ് സംസ്ഥാനത്തു വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ ജെ.ബി പ്രിറ്റ് സ്‌ക്കര്‍ തിങ്കളാഴ്ച അറിയിച്ചു. മങ്കി പോക്‌സിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡിസാസ്റ്റര്‍ ഏരിയായായി ക്ലാസിഫൈ ചെയ്യുകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇല്ലിനോയെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും പറഞ്ഞു. 520 കേസ്സുകളാണ് സംസ്ഥാനത്തു സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 1300 പേര്‍ക്കാണ് ഇവിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമതായി കാലിഫോര്‍ണിയ, ഇവിടെ 800 പേര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ ഇതുവരെ 51000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്ത് ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധമാണ് രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗവര്‍ണ്ണറുടെ വിജ്ഞാപനത്തില്‍ പറയുന്നത്.…

പി.സി ഏബ്രഹാം (അവറാച്ചന്‍, 85) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹൈഡ്പാര്‍ക്കില്‍ താമസിക്കുന്ന പി.സി ഏബ്രഹാം (അവറാച്ചന്‍ (85), റിട്ടയേര്‍ഡ് ഐ.ഒ.സി ഉദ്യോഗസ്ഥന്‍) ജൂലൈ 31-ന് അന്തരിച്ചു. ചുങ്കപ്പാറ പ്ലാംകൂട്ടത്തില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും പുത്രനാണ്. പെരുമ്പട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ റാഹേലമ്മ (കുഞ്ഞുമോള്‍) കല്ലൂപ്പാറ മേലേക്കുറ്റുമലയില്‍ കുടുംബാംഗമാണ്. മക്കള്‍: അനു വര്‍ഗീസ് (ന്യൂയോര്‍ക്ക്), അജു ഏബ്രഹാം (ടെക്സാസ്). മരുമക്കള്‍: തോമസ് വര്‍ഗീസ് (സജി ന്യൂയോര്‍ക്ക്), ലീന ഏബ്രഹാം (ടെക്സസ്). കൊച്ചുമക്കള്‍: അബിഗേയ്ല്‍ അന്യ, ജേക്കബ്, ജെസീക്ക.

ദുരഭിമാനക്കൊലപാതകം: രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ വിചാരണ ആരംഭിച്ചു

ഡാളസ്: കൗമാരക്കാരായ രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാളസ് കൗണ്ടി കോടതിയിൽ ആരംഭിച്ചു. 2008 ജനുവരി 1 നാണ് പിതാവ് രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പൊലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പൊലീസും എഫ്ബിഐയും 12 വർഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്. പെൺകുട്ടികള്‍ ആൺ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്ത് വംശജനായ യാസർ അബ്ദെൽ, ഡാളസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ്‌വില്ല ഹൈസ്ക്കൂൾ വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയിൽ കുറ്റം നിഷേധിച്ചു. ഇർവിംഗിലുള്ള ഒരു ഹോട്ടലിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.

നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി കൺവെൻഷൻ ചരിത്ര താളുകളിൽ

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ (എൻ.എ.കെ.സി) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 29 -മത് കൺവെൻഷൻ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു. ക്നാനായ സമുദായത്തിലെ മൂന്നു മെത്രാപ്പോലീത്തമാരുടെയും, യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആർച്ച്‌ ബിഷപ്പിന്റെയും സാന്നിധ്യം കൊണ്ട് കൺവെൻഷൻ ശ്രദ്ധേയമായി മാറി. ജൂലൈ 21 മുതൽ 24 വരെ ന്യൂജേഴ്സിയിലെ പാർസിപ്പനി ഹിൽട്ടനിൽ നടന്ന നാലു ദിവസത്തെ ഫാമിലി കോൺഫറൻസിൻറെ ഉൽഘാടന യോഗത്തിൽ ക്നാനായ സമുദായത്തിന്റെ അമേരിക്ക കാനഡ യൂറോപ്പ് മേഖല ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ (അമേരിയ്ക്ക) ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനി ഉത്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യരായ കുറിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമേനിമാരുടെ…

550 മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും യുക്രെയ്ൻ സേനയ്ക്ക് അയക്കുമെന്ന് യു എസ്

വാഷിംഗ്ടണ്‍: റഷ്യയുമായി യുദ്ധം ചെയ്യുന്ന ഉക്രേനിയൻ സേനയ്ക്കായി അമേരിക്ക ഒരു പുതിയ ബാച്ച് ആയുധങ്ങൾ അയക്കുമെന്ന് പ്രഖ്യാപിച്ചു. പീരങ്കികൾക്കുള്ള വെടിമരുന്ന്, വളർന്നുവരുന്ന തന്ത്രപ്രധാനമായ റോക്കറ്റ് ലോഞ്ചറുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പാക്കേജ്. നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറയുന്നതനുസരിച്ച്, പുതിയ 550 മില്യൺ യുഎസ് ഡോളറിന്റെ പാക്കേജിൽ “ഹിമര്‍സ് എന്നറിയപ്പെടുന്ന ഹൈ മൊബിലിറ്റി അഡ്വാൻസ്ഡ് റോക്കറ്റ് സിസ്റ്റങ്ങൾക്കായുള്ള കൂടുതൽ വെടിമരുന്ന് ഉൾപ്പെടുന്നു. കൂടാതെ, പീരങ്കികൾക്കുള്ള വെടിയുണ്ടകളും. പെന്റഗൺ പ്രസ്താവന പ്രകാരം, പാക്കേജില്‍ 155 എംഎം പീരങ്കി വെടിയുണ്ടകളുടെ 75,000 റൗണ്ടുകളും അടങ്ങിയിരിക്കുന്നു. യുക്രെയിന് യുദ്ധഭൂമിയിലെ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള പ്രധാന കഴിവുകൾ നൽകുന്നതിന് യു എസ് അതിന്റെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. മുൻകാലങ്ങളിൽ, യുക്രെയിന് കൌണ്ടർ ആർട്ടിലറി റഡാറുകൾ, ജാവലിൻ ആന്റി ടാങ്ക് മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ഷെല്ലുകൾ, സോവിയറ്റ് യൂണിയനിൽ നിർമ്മിച്ച…

അയ്മൻ അൽ സവാഹിരിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള സൈഫ് അൽ അദ്ലിനെ യുഎസും പാശ്ചാത്യ രാജ്യങ്ങളും ഭയപ്പെടുന്നു

വാഷിംഗ്ടൺ: അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരി ഞായറാഴ്ച കൊല്ലപ്പെട്ടതിനു പിന്നാലെ സംഘടനയുടെ നേതൃത്വം ഇനി ആരുടെ കൈയ്യിലാകണമെന്ന ആലോചനയിലാണ് അൽ-ഖ്വയ്ദ അംഗങ്ങൾ. 2011ൽ ഒസാമ ബിൻ ലാദന്റെ മരണശേഷം സവാഹിരി ഭീകരസംഘടനയുടെ നിയന്ത്രണം ഏറ്റെടുക്കുകയും പത്തു വർഷത്തിലേറെ ഭരിക്കുകയും ചെയ്തു. ഒസാമ ബിൻ ലാദന്റെ പ്രചോദനമായിരുന്നു സവാഹിരി. സവാഹിരിയുടെ മരണത്തോടെ മറ്റൊരു ഈജിപ്ഷ്യൻ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഗ്രൂപ്പിന്റെ നേതാവായി സെയ്ഫ് അൽ-അദ്ൽ നിയോഗിക്കപ്പെട്ടേക്കാമെന്നാണ് സുരക്ഷാ വിദഗ്ധർ കരുതുന്നത്. സെയ്ഫ് അൽ-അദ്ൽ തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയിൽ ഉണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. സെയ്ഫ് അൽ അദ്‌ലിനെ നേതാവായി അംഗീകരിക്കുന്നതോടെ കൂടുതൽ പേരെ തീവ്രവാദ സംഘടനയിൽ ചേരാൻ അൽ ഖ്വയ്ദയ്ക്ക് പ്രേരിപ്പിക്കാൻ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ മോസ്റ്റ് വാണ്ടഡ് പോസ്റ്റർ അനുസരിച്ച്, മുഹമ്മദ് ഇബ്രാഹിം മകാവി, സെയ്ഫ് അൽ-അദേൽ, ഇബ്രാഹിം…

നാന്‍സി പെലോസിയുടെ തായ്‌വാന്‍ യാത്ര: ചൈന വിമാനവാഹിനിക്കപ്പലുകൾ പുനഃക്രമീകരിക്കുന്നു

തായ്‌വാൻ: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി ചൊവ്വാഴ്ച രാത്രി തായ്‌വാൻ സന്ദർശിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ചൈന നിലപാട് കടുപ്പിച്ചു. തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന ഏത് സംഭവവികാസങ്ങൾക്കും യുഎസിനെ ഉത്തരവാദിയാക്കുമെന്ന് ചൊവ്വാഴ്ച രാവിലെ ചൈന യുഎസിന് ഒരു പുതിയ മുന്നറിയിപ്പ് നൽകി. ചൈനയുടെ പരമാധികാരത്തിനും സുരക്ഷാ താൽപ്പര്യങ്ങൾക്കും ഹാനി വരുത്തിയതിന് അമേരിക്ക ഉത്തരവാദികളായിരിക്കുമെന്നും, അതിന് കനത്ത വില നൽകേണ്ടി വരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തായ്‌വാന്റെ വ്യോമാതിർത്തി ലംഘിച്ചാൽ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സ് (PLAAF) പെലോസിയുടെ വിമാനം വെടിവച്ചിടുമെന്ന് മുമ്പ് ഭീഷണിപ്പെടുത്തിയ ചൈന, സൈനിക നടപടികൾ ഉൾപ്പെടെ നിരവധി പ്രതിരോധ നടപടികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ബോഹായ് കടലിലും ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലും സൈനികാഭ്യാസം നടക്കുമെന്ന് ചൈനീസ് വിദേശ കാര്യ വകുപ്പിനെ ഉദ്ധരിച്ച് ഗ്ലോബൽ…