ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം. അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം. രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ…
Category: STORIES
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 15): ജോണ്‍ ഇളമത
മൈക്കെലാഞ്ജലോയുടെ മനസ്സില്‍ ഒരു ദ്വന്ദയുദ്ധം അരങ്ങേറി. ഭീമാകാരമായ പാറയില്‍ ഉളി പലവട്ടം തെറിച്ചുകൊണ്ടിരുന്നു. മെരുങ്ങാത്ത പാറ. ദൃഢമുള്ള വെള്ളാരംകല്ല്. കല്ലുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവനുള്ള പ്രതിമകള്‍. അവ പുറത്ത് പ്രത്യക്ഷമായാല്‍ ശില്പിയെപ്പോലും അമ്പരപ്പിക്കും. തെറിച്ചു നില്‍ക്കുന്ന രക്തധമനികളും പാറക്കുട്ടങ്ങളെപ്പോലെ വിരിഞ്ഞു നില്‍ക്കുന്ന മാംസപേശികളും ദൃഢതയുള്ള നോട്ടവും കണ്ണുകളുടെ തീക്ഷ്ണതയും ശില്പിയെപ്പോലും അമ്പരപ്പിക്കുന്നു. ആരാണ് തന്റെ കരങ്ങള്‍ക്ക് ശക്തിയേകുന്നത്? അതെ, സാമുവലിന്റെ പുസ്തകത്തിലെ ആട്ടിടയച്ചെക്കനായ ദാവീദ്! ബെദ്ലഹേംകാരനായ ജെസ്സയുടെ ഇളയപുത്രന്‍. പവിഴനിറവും മനോഹരമായ നയനങ്ങളുമുള്ള ചെന്നായയുടെ ഉടലുള്ള ഒരു ബലിഷ്ഠ ആട്ടിടയ യുവാവ്. അവന് മീശ കുരുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവന്‍ ഇസ്രായേലിന്റെ രക്ഷകനാണ്. ശക്തനാണ്. ഒരു കൗമാരക്കാരന്റെ ശാലീന സൗന്ദര്യമാണ് അവനില്‍ മിന്നുന്നത്. ആരും അവനെ ഒരു നോക്കു നോക്കി നിന്നുപോകും. ദേവദാരു മരങ്ങളുടെ നീണ്ട ശിഖരം പോലെ കഴുത്തും വലിയ തലയും ഉള്ള കരുത്തനായ ചെക്കന്‍. അസാമാന്യ വലിപ്പമുള്ള…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 14): ജോണ്‍ ഇളമത
കര്‍ദിനാള്‍ ജീന്‍ ബില്ലേഴസ്തന്നെ എഴുന്നള്ളിവന്നു, പിയറ്റ ശില്പം കാണാന്‍. ജിയോവാനി ബല്ലിനിയും റാഫേലും എന്തൊക്കെയോ പറഞ്ഞ് തിരുമനസ്സിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തിരുമനസ്സ് എഴുന്നെള്ളി വന്നതില്‍ മൈക്കെലാഞ്ജലോയ്ക്ക് അല്പം ഉള്‍ഭയം ഉണ്ടാകാതെയിരുന്നില്ല. എങ്കിലും ആരു പറഞ്ഞാലും തന്റെ തീരുമാനങ്ങള്‍ക്ക് ഇളക്കമില്ല. ഒരു ശില്പി ഭയരഹിതനായിരിക്കണം. സ്വന്തം ഇച്ഛയില്‍നിന്നുതന്നെ വേണം ശില്പങ്ങള്‍ ജനിക്കാന്‍! തന്റെ ന്യായീകരണവും തീരുമാനങ്ങളും കത്തോലിക്കാ വിശ്വാസത്തിന് നിരക്കാത്തതാണെന്ന് ഏതു ശില്‍പിക്ക്, ചിത്രകാരന് സമര്‍ത്ഥിക്കാനാകും? ബില്ലേഴ്‌സ് തിരുമനസ്സ് ശില്പത്തെ അടിമുടി വീക്ഷിച്ചു. തീക്ഷ്ണമായ അദ്ദേഹത്തിന്റെ പച്ചകലര്‍ന്ന ചാരനിറമുള്ള കണ്ണുകള്‍ വിടര്‍ന്നു. തുടര്‍ന്നൊരു ചോദ്യം: മൈക്കിള്‍, എന്തു പ്രത്യേകതയാണ് താങ്കള്‍ ഈ ശില്പരചനയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്? കാരണം, ഇതിനുമുമ്പ് കൊത്തിയ ശില്പങ്ങളിലോ, വരച്ച ചിത്രങ്ങളിലോ കാണാത്ത ഒരു പരിശുദ്ധ കന്യാമറിയം! ബല്ലിനിയോ, റാഫേലോ കാണാത്ത എന്തെങ്കിലുമൊരു പ്രത്യേകത? ഓ, അവര്‍ അങ്ങനെതന്നെ കര്‍ദിനാളിനെ ധരിപ്പിച്ചിരിക്കണം.…
ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്‌ക്കാരം (നർമ്മകഥ)
അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയ മലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ്ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്‌മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്‌ക ഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തിൽ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട്പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്നതിനിടക്ക് പെട്ടെന്നാണ് ഇത്താക്കിൽ കവിതയുടെ കന്നിവിത്ത് മുള പൊട്ടുന്നത്. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീർത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെ അറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സർഗ്ഗ സാക്ഷാൽക്കാരത്തിന്റെ സമ്പൂർണ്ണ വിഭ്രമത്തിൽ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി… രാവിലെ ഞാനങ്ങെണീറ്റു, പിന്നെ ബെഡ്‌കോഫി യൊന്നു കുടിച്ചു. കാറ് തുറക്കുവാൻ നോക്കി, പക്ഷേ ചാവി കടക്കുന്നേയില്ല. ഭാര്യയെ ജോലിയിൽ നിന്നും…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 13): ജോണ്‍ ഇളമത
മൈക്കെലാഞ്ജലോ ‘പിയ്റ്റ്’ കൊത്താന്‍ തയ്യാറായി. ഇത് തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരുവു തന്നെ. ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഒരു കല്ലിന്റെ സൌഭാഗ്യം! ജീവിതത്തില്‍ എല്ലാം ഇതുപോലെ തന്നെ. കൈയില്‍ പൊന്നിരിക്കുമ്പോള്‍ കാക്കപ്പൊന്നു തേടി പോകുന്നതാണ് ഏറെയും ശില്പികള്‍. കണ്ണു തുറക്കാനറിയാത്തവരും കരയാനറിയാത്തവരും ചിരിക്കാനറിയാത്തവരുമല്ല ആധുനിക ശില്‍പികളുടെ ശില്പങ്ങള്‍ എന്ന തിരിച്ചറിവിലുടെ വേണം ആരംഭിക്കാന്‍. അവരുടെ നിരയിലേക്കെത്തുക തന്നെ ഇനിയുള്ള ലക്ഷ്യം. ഈ ശില്പം അതിന്റെ നാന്ദി കുറിക്കട്ടെ. പരിശുദ്ധ കന്യാമറിയമിനെ മനസ്സില്‍ ധ്യാനിച്ച് ഉളിയും കൂടവും കൊണ്ട് കൊത്താന്‍ ആരംഭിച്ചു. ഉറച്ചു ദൃഢമായ പാറയില്‍ ഉളി ഇടയ്ക്കിടെ തെറിച്ചു. ചെറിയ കരിങ്കല്‍ച്ചീളുകള്‍ അടര്‍ന്നു വീണു ശീല്‍ക്കാരത്തോടെ. പെട്ടെന്ന് ആ കല്ലൊന്നിളകി എന്ന് തോന്നി. വെറും തോന്നലോ! അല്ല വ്യാകുലമാതാവ് പ്രതൃക്ഷപ്പെട്ടിരിക്കുന്നു. പുത്രദുഃഖത്താല്‍ മനസ്സു നുറുങ്ങിയ മാതാവ്, മടി യില്‍ വാടിത്തളര്‍ന്ന് മൃദുമേനിയോടെ യേശുതമ്പുരാന്‍! മാതാവിന്റെ വേദന നിറഞ്ഞ…
സമകാലീന രാഷ്ട്രീയ പീഡനങ്ങൾ (നർമ്മ കഥ): ജയൻ വർഗീസ്
കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സിസ് സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ തളിർ വെറ്റില ചവച്ചുകൊണ്ട് സിംഹം ഒന്ന്നീട്ടിത്തുപ്പി. അപ്പോളാണ്, റോയൽ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്. ” നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി! അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട്. എനിക്ക് നീ പുല്ലാണേടാ…വെറും പുല്ല്” സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാൽ നിലത്തുറയ്‌ക്കുന്നില്ല. ഒരു കൈയിൽ നമ്മുടെ ബീവറേജ് കോർപ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെഅതിൽ നിന്ന് അൽപ്പാൽപ്പം അകത്താക്കുന്നുമുണ്ട്. “നീ വല്യ രാജാവാണേൽ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്നമല്ലടാ പട്ടീ” കുറുക്കൻ പിന്നെയും പുലമ്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ സിംഹം തല തിരിച്ചു കളഞ്ഞു. പക്ഷെ, സിംഹിക്കു…
പാക്കരനെ പട്ടി കടിച്ചു (ചിത്രീകരണം): ജോണ്‍ ഇളമത
ഈയിടെ നാട്ടില്‍ വിളിച്ച് വയസായ അമ്മക്ക് ഓണാശംസ കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു- “കേട്ടോടാ, കുഞ്ഞുമോനെ! നമ്മടെ പാക്കരനൈ പട്ടികടിച്ചു. സാരമാക്കിയില്ല. നാലാന്നാളാണറിഞ്ഞത് കടിച്ചതു പേപ്പട്ടി ആരുന്നെന്ന്. കഷ്ടകാലത്തിന് ഓണത്തിന് നാരങ്ങാ അച്ചാറും കൂട്ടി. പെട്ടന്ന് പേ ഇളകി. കൊരച്ചു കൊരച്ച് അവന്‍ ഇന്നലെ ചത്തു.” എനിക്ക് വല്ലാത്ത ദുഖംതോന്നി. പാക്കരന്‍ ആരായിരുന്നു എനിക്ക്. എന്റെ ബാല്യകാല സുഹൃത്ത്! എന്റെ ബാല്യ കൗമാര ചാപല്യങ്ങളിലൊക്കെ സൂഹൃത്തും പങ്കിളയുമായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങളൊന്നിച്ച് സെക്കന്റ് ഷോയ്ക്ക് പോയിരുന്നു. അവന് തെങ്ങുകേറ്റം വശമാരുന്നു. ഷോയ്ക്ക് പോണോങ്കി കാശുവേണം. അല്ലാണ്ട്, കട്ടും ഒളിച്ചും സെക്കന്റ് ഷോക്ക് പോണോങ്കി കാശെവിടെ കിട്ടും. ഇവിടെ അമേരിക്ക പോലെ ആ പ്രായത്തില്‍ വിട്ടൊരു കളി കളിക്കാന്‍ വീട്ടുകാര് സമ്മതിക്കുമോ. ശുദ്ധ ഗ്രാമീണനായ അപ്പന് സിനാമാ നാടകമെന്നൊക്കെ പറഞ്ഞാ ശുദ്ധ അശ്ശീലമാരുന്നു. സത്യനും മിസ് കുമാരീം കൂടി കളിച്ച ‘ജീവിതനൗക’…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -12): ജോണ്‍ ഇളമത
ഫ്രാന്‍സിലെ ലൂയി പതിനൊന്നാമന്‍ രാജാവ് റോമിലേക്ക് അയച്ച തന്റെ പ്രതിനിധി കര്‍ദിനാള്‍ ജീന്‍ ഡി ബിലഹെറസ്, പോപ്പിന്റെ സെനഡിന്റെ അദ്ധ്യക്ഷനായി ചാര്‍ജ്ജെടുത്തു. ഏതൊരു കര്‍ദിനാളും അത്തരം പദവി അലങ്കരിക്കുമ്പോള്‍ റോമും സഭയും അവരെ ഉറ്റുനോക്കിക്കൊണ്ടിരിക്കും. കാരണം അവര്‍ പ്രഗത്ഭരാണ്, ബുദ്ധിമാന്മാരാണ്. സഭയെ നയിക്കാനും പാരമ്പര്യം പുലര്‍ത്താനും കെല്പുള്ളവര്‍. നവോത്ഥാനകാലഘട്ടം സഭയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായകഘട്ടമായിരുന്നു. അച്ചടിയായിരുന്നു നവോത്ഥാനത്തിന് ആക്കം കൂട്ടിയത്. പഴയതിനെ തുടച്ചുമാറ്റുന്ന മുന്നേറ്റങ്ങളുടെ വീരഗാഥപോലെ അച്ചടിയിലൂടെ വിവരസാങ്കേതികവിദ്യ മാറിമറിഞ്ഞു. അതു വിദ്യാഭ്യാസത്തേയും ചിന്താധാരയേയും മാറ്റിമറിച്ചു. മണിക്കൂറുകളോളം കുനിഞ്ഞു കുത്തിയിരുന്ന് കലാപരമായി പകര്‍ത്തി എഴുതുന്നവരെ “സ്ക്രൈപ്സ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരെല്ലാം സന്യാസീസന്ന്യാസിനികളായിരുന്നു. പ്രധാനമായും പകര്‍ത്തി എഴുതിയത് വിശുദ്ധ ലിഖിതങ്ങളായിരുന്നു. എന്നാല്‍, ജര്‍മ്മനിയില്‍ നിന്നുള്ള ജോഹനാസ് ഗുട്ടന്‍ബര്‍ഗ്ഗ് കണ്ടുപിടിച്ച അച്ചടിയന്ത്രം അത്ഭുതം സൃഷ്ടിച്ചു. നിരത്തിയ ലോഹ അക്ഷരങ്ങളിലുടെ കറുത്ത മഷി ഉരുണ്ടപ്പോള്‍ അച്ചടി യന്തം സാക്ഷാല്‍ക്കരിക്കപ്പെട്ടു. ലാറ്റിനിലിറങ്ങിയ നുറു സത്യവേദ…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 11): ജോണ്‍ ഇളമത
കര്‍ദിനാള്‍ റാഫേലെ റിയോറി, സന്ദര്‍ഭവശാല്‍ മൈക്കെലാഞ്ജലോയുടെ “കുപ്പിഡ്’ എന്ന ശില്പം കാണാനിടയായി. തിരുമനസ്സിന്റെ ഉദ്യാനത്തിലേക്ക് ഒരു മനോഹര ശില്പം കൊത്താന്‍ മൈക്കെലാഞ്ജലോയെ കര്‍ദിനാള്‍ റോമിലേക്ക് ക്ഷണിച്ചു. മൈക്കെലാഞ്ജലോ റോമിലെത്തി തിരുമനസ്സിനെ മുഖം കാണിച്ചു. കര്‍ദിനാള്‍ പറഞ്ഞു: ഈയിടെ താങ്കളുടെ ഒരു ശില്പം കാണാനായി. കുപ്പിഡ്! നല്ല കൊത്ത്. നമ്മുടെ ഉദ്യാനത്തിലേക്ക് ആള്‍വലിപ്പത്തിലുള്ള ഒരു മാര്‍ബിള്‍ രൂപമാണ് എന്റെ മനസ്സില്‍. ആദ്ധ്യാത്മികമായിരിക്കണമെന്നില്ല. കാല്പനികതയുള്ള ഒരു പുരുഷ രൂപം തന്നെ ആയിക്കൊള്ളട്ടെ. റിയോറി തിരുമേനി തികഞ്ഞ കലാസ്വാദകനാണ്. യാഥാസ്ഥിതികനല്ല. മറിച്ച് ഹുമാനിസ്റ്റാണ്. എല്ലാത്തരം ശില്പങ്ങളെയും ചിത്രങ്ങളെയും ആസ്വദിക്കുന്ന കലോപാസകനാണ്. ഈ നവോത്ഥാന കാലത്ത് ചിത്രകലയേയും ശില്പനിര്‍മ്മാണത്തെയും വളരെയധികം ഉപാസിച്ചിട്ടുള്ള കര്‍ദിനാള്‍. ബോട്ടോസിലി, ഡാവിന്‍ചി, റാഫേല്‍ തുടങ്ങിയവരെയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കലാസ്‌നേഹി. മൈക്കെലാഞ്ജലോ ആലോചിച്ചു, എന്താണ് സുന്ദരമായി കര്‍ദിനാളിനുവേണ്ടി കൊത്തേണ്ട രൂപം? പെട്ടെന്നോര്‍മ്മ വന്നത് ഗ്രീക്ക്പുരാണത്തിലെ ഡയോനിസുസ് ദേവന്റേതായിരുന്നു. റോമില്‍ ആ പ്രതിമ…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 10): ജോണ്‍ ഇളമത
കാലച്രക്രം വീണ്ടും കറങ്ങി. ഋതുക്കള്‍ മാറിമാറിവന്നു. ഫെറോറയിലെ ഡ്യൂക്ക് അല്‍ഫോന്‍സിന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ കൊത്തിത്തീര്‍ന്ന് അവസാന മിനുക്കു പണികളിലായിരുന്നു മൈക്കെലാഞ്ജലോ. പെട്ടെന്ന് ഒരു വില്ലുവണ്ടി മൈക്കെലാഞ്ജലോയുടെ ശില്‍പ്പശാലയ്ക്കു മുമ്പില്‍ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ വന്നുനിന്നു. അതില്‍ നിന്ന് പട്ടാള വേഷധാരിയായ ഒരു ആജാനുബാഹു ഇറങ്ങിവന്നു. ഡ്യൂക്കിന്റെ കാവല്‍പ്പടയാളികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഞാന്‍ മൈക്കെലാഞ്ജലോയെ കാണാനെത്തിയതാണ്. ഒരു പടയാളി ഭവ്യതയോടെ അദ്ദേഹത്തെ മൈക്കെലാഞ്ജലോയുടെ മുമ്പില്‍ എത്തിച്ചു. ആഗതന്‍ ശാന്തഗംഭീരമായി മൊഴിഞ്ഞു: എന്റെ പേര്‍ ജനറല്‍ ലൂയിചി! ഞാന്‍ ഫ്ളോറന്‍സില്‍നിന്നു വരുന്നു. കര്‍ദിനാള്‍ ജിയോവാനി മെഡിസിയാണ് എന്നെ ഇങ്ങോട്ടേക്കയച്ചത്. താങ്കളെ ഫ്ളോറന്‍സിലേക്ക് തിരികെ കൂട്ടിക്കൊണ്ട് ചെല്ലാനുള്ള തിരുമനസ്സിന്റെ ഉത്തരവനുസരിച്ച്. ഞാന്‍ ഫ്ളോറന്‍സില്‍ കര്‍ദിനാള്‍ തിരുമനസ്സിന്റെ സര്‍വ്വസൈന്യാധിപനാണ്. മൈക്കെലാഞ്ജലോ സ്വപ്നത്തിലെന്നവിധം, കൈകളിലെ പൊടി കഴുകിത്തുടച്ച് ലുയിചിക്ക് ഹസ്തദാനം നല്‍കി ചോദിച്ചു: കര്‍ദിനാള്‍ ജിയോവാനിയോ, ഫ്ലോറന്‍സിലെയോ! അതേ, തിരുമനസ്സുകൊണ്ടാണ് ഇപ്പോള്‍ ഫ്ളോറന്‍സിലെ ഭരണാധി കാരി!…
