തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, 2014-ന് മുമ്പ് ലഭിച്ച വിഹിതത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങളുടെ റെയിൽവേ ബജറ്റിൽ അഞ്ചിരട്ടി വർധനയുണ്ടായെന്ന് പറഞ്ഞു. സംസ്ഥാനത്ത് 3200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച ഡിണ്ടിഗൽ-പളനി-പാലക്കാട് റെയിൽവേ പാതയും രാജ്യത്തിന് സമർപ്പിക്കൽ, വിവിധ റെയിൽ പദ്ധതികളുടെയും തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെയും തറക്കല്ലിടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലുള്ള കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വർഷമായി പൂർത്തിയാക്കിയ റെയിൽവേ ട്രാക്കുകളുടെ ഗേജ് പരിവർത്തനം, ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ മോദി പരാമർശിച്ചു, അവ നിർമ്മിക്കാനുള്ള കാഴ്ചപ്പാടോടെയാണ് കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള…
Category: KERALA
തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവം; പ്രതികരണവുമായി പിതാവ്
തൃശൂർ: തിരുവില്വാമലയിൽ തിങ്കളാഴ്ച രാത്രി വീഡിയോ കണ്ടുകൊണ്ടിരിക്കെ കൈയ്യിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ് രംഗത്ത്. അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. പഴയന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സംഘം പെൺകുട്ടിയുടെ വസതിയിലെത്തി. ബാറ്ററി അമിതമായി ചൂടായതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാർ. ആദിത്യശ്രീ സ്ഥിരമായ ഫോൺ ഉപയോഗിക്കാറില്ലെന്നാണ് പിതാവ് പറയുന്നത്. പൊട്ടിത്തെറിക്കുന്നതിന് മുൻപ് ഈ ഫോണിൽ നിന്ന് ആദിത്യശ്രീ അമ്മയെ വിളിച്ചിരുന്നു. രണ്ട് വർഷം മുൻപ് ഫോണിന്റെ ബാറ്ററി തകരാറിലായി. പാലക്കാട് കമ്പനി സർവീസ് സെന്ററിൽ കൊടുത്താണ് അത് ശരിയാക്കിയത്. പാലക്കാട്…
എഐ ക്യാമറാ പദ്ധതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: 232 കോടി രൂപയുടെ എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാന സർക്കാർ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരാറിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ അദ്ദേഹം ആരോപിച്ചു. എഐ പദ്ധതിയുടെ വിശദാംശങ്ങളൊന്നും സംസ്ഥാന സർക്കാർ വെബ്‌സൈറ്റിലും ലഭ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പദ്ധതി സംശയത്തിന്റെ നിഴലിലായി. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ, ഗതാഗത വകുപ്പും കെൽട്രോണും തമ്മിൽ ഒപ്പുവച്ച കരാർ, കെൽട്രോൺ നടത്തിയ ടെൻഡറിന്റെ വിശദാംശങ്ങൾ, കരാറിലെ നോട്ട് ഫയൽ, നിലവിലെ ഫയൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. AI ക്യാമറകൾ നിലവിലുള്ള മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കൂടുതലാണ് വാങ്ങിയതെന്ന് ഞാൻ മനസ്സിലാക്കി. ഉപകരാർ നൽകിയ കമ്പനികളെ തിരഞ്ഞെടുക്കുന്നതിലും സുതാര്യത ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു. എഐ പദ്ധതികളിലെ സുതാര്യതയില്ലായ്മയുടെ പേരിൽ യുഡിഎഫ്…
ഇന്നസെന്റ് വിടപറഞ്ഞ് ഒരു മാസം തികഞ്ഞ ദിവസം മറ്റൊരു ഹാസ്യ നടനും മലയാളത്തിനു നഷ്ടമായി; നടൻ മാമുക്കോയ (76) അന്തരിച്ചു
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളത്തിന്റെ മുതിർന്ന നടൻ മാമുക്കോയ ബുധനാഴ്ച അന്തരിച്ചു. ഈ വർഷം മാർച്ച് 26 ന് മോളിവുഡിന് ജനപ്രിയ നടൻ ഇന്നസെന്റിനെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നടന്റെ വിയോഗം. 76 കാരനായ നടനെ ഗുരുതരാവസ്ഥയിൽ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടർന്ന് വീട്ടുകാരുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ആരോഗ്യനില തൃപ്തികരമായിരുന്നെങ്കിലും ഇന്ന് (ബുധനാഴ്ച) രാവിലെയോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങിയെന്ന് താരത്തെ ഇവിടെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് മിനിറ്റുകൾ ബാക്കിനിൽക്കെയാണ് താരം കുഴഞ്ഞുവീണത്. നടന് അനുഭവപ്പെട്ട ഹൃദയാഘാതത്തിന് പുറമേ, തലച്ചോറിൽ നിന്ന് രക്തസ്രാവവും ആരംഭിച്ചതായും ഇത് അദ്ദേഹത്തിന്റെ നില…
ഏതൊക്കെ ചിത്രങ്ങള്‍ക്കാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്ന് ഓര്‍മ്മയില്ലാത്ത നടനാണ് ശ്രീനാഥ് ഭാസി; മയക്കുമരുന്നിന് അടിമകളായ അഭിനേതാക്കളുടെ പേരുകൾ സർക്കാരിന് കൈമാറുമെന്ന് സിനിമാ സംഘടനകൾ
കൊച്ചി: യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ ചിത്രങ്ങളിലാണ് കരാർ ഒപ്പിടുന്നതെന്ന് അറിയില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചു. ഒരു സെറ്റിലും ശ്രീനാഥ് കൃത്യ സമയത്ത് എത്താറില്ലെന്ന് ഫെഫ്ക അധികൃതർ പറഞ്ഞു. ചിത്രത്തിലെ റോൾ നഷ്ടപ്പെട്ടതായി സംശയം തോന്നിയാൽ ഷെയ്ൻ നിഗം തന്റെ അഭിനയം പാതിവഴിയിൽ നിർത്തുമെന്നും അധികൃതർ കുറ്റപ്പെടുത്തി. നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇരുവരും ഇനി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കി. നിർമ്മാതാവ് സോഫിയ പോളിന്റെ ആർഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്‌നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തിന് വിലക്ക്. ഷെയ്ൻ നിഗത്തിന്റെ കുർബാനി ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായിട്ടില്ല. ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരിൽ നിരവധി പരാതികളുണ്ട്. അതിനാലാണ് പേര് വെളിപ്പെടുത്തിയത്. പരാതി രേഖാമൂലം ഇല്ലാത്ത വേറെയും പേരുണ്ട്. പരാതി…
സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് നികുതിക്കൊള്ള: വെൽഫെയർ പാർട്ടി
കൊച്ചി: പുതിയ കെട്ടിട നികുതി പരിഷ്കാരത്തിലൂടെ സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് പകൽകൊള്ള ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി കൊച്ചി കോർപ്പറേഷന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്തും ആഡംബരവും കുറയ്ക്കാൻ തയ്യാറാകാതെ സർക്കാരിനുണ്ടാവുന്ന അമിത ചെലവ് മുഴുവൻ ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കൊച്ചി കോർപറേഷൻ കമ്മിറ്റി ധർണ്ണ നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ സെക്രട്ടറി അഡ്വ. സഹീർ മനയത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നാദിർഷ കലൂർ, ജാസ്മിൻ സിയാദ്, മണ്ഡലം നേതാക്കളായ മുസ്തഫ പള്ളുരുത്തി, ആഷിഖ് കൊച്ചി, വി.കെ.…
ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ മൂന്നാം ഘട്ടം തുടക്കമായി
എടത്വ: ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുന്നതു കൂടാതെ അത്യാവശ്യ സമയത്ത് ഡോക്ടറുടെ സേവനം സൗജന്യമായി നല്കി കൊണ്ടുള്ള മൂന്നാം ഘട്ടം തുടക്കമായി. തലവടി, എടത്വ, മുട്ടാർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രസിഡന്റ് പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, എസ് ബി പ്രസാദ്, ട്രഷറാർ വിപി മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, ഡോ. മറിയാമ്മ ജോർജ്, ആരോഗ്യ പ്രവർത്തകരായ പ്രവീണ,മഞ്ജു, രാജൻ എന്നിവർ പ്രസംഗിച്ചു. പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുന്നതോടൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പിൽ…
വീയപുരം പായിപ്പാട് ചിറയിൽ കിഴക്കേടത്ത് അന്നമ്മ ജോസഫ് അന്തരിച്ചു
വീയപുരം: തലവടി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർപേഴ്സൺ എലിസബേത്ത് വർഗ്ഗീസിൻ്റെ മാതാവ് ചിറയിൽ കിഴക്കേടത്ത് പരേതനായ കെ.ജെ. ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (കുഞ്ഞുമോൾ 72) നിര്യാതയായി. സംസ്ക്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച ഉച്ചക്ക് 3.00ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വീയപ്പുരം പായിപ്പാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടും. പരേത വീയപുരം വടക്കേപറമ്പിൽ കുടുംബാംഗമാണ്. സുമ, സുരേഷ് എന്നിവരാണ് മറ്റ് മക്കൾ. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിയ്ക്കൽ ജോസ്, അങ്കമാലി തൈപറമ്പാട്ട് ഡേവിസ്, ആനപ്രമ്പാൽ കോതപ്പുഴശ്ശേരിൽ മിനി എന്നിവരാണ് മരുമക്കൾ
കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് പുതുജീവനേകാന്‍ ആരെന്‍ഖ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് (കെഎഎല്‍) പുതു ജീവനേകാന്‍ ആരെന്‍ഖ്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ആരെന്‍ഖ് ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. രണ്ട് ദശാബ്ദമായി ഈ രംഗത്ത് പ്രവൃത്തി പരിചയമുള്ളവരാണ് കമ്പനി മേധാവികള്‍. ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍, മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ എന്നിവ ആരെന്‍ഖ്വായിരിക്കും കെഎഎല്ലിന് നല്‍കുക. കൂടാതെ ഇരു കമ്പനികളും പുതിയ ഡിസൈനുകളും വാഹനങ്ങളും നിര്‍മ്മിക്കുവാനായി സംയുക്തമായി പ്രവര്‍ത്തിക്കും. ഇനി മുതല്‍ കെഎഎല്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സര്‍വീസ് നടത്തുക ആരെന്‍ഖ് ആയിരിക്കും. ഇന്ത്യയിലുടനീളം കെഎഎല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാം പ്രധാന നഗരങ്ങളിലും ലൂക്കാസ് ടിവിഎസ്സുമായും ചേര്‍ന്ന് സര്‍വീസ് സെന്ററുകള്‍ തുടങ്ങാനാണ് ആരെന്‍ഖ്വിന്റെ പദ്ധതി. ”നിലവില്‍ 200 ഇലക്ട്രിക്ക് ഓട്ടോകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കരാര്‍ ആയിട്ടുണ്ട്.…
വികസന വിഭവ വിതരണത്തിൽ മലപ്പുറത്തോട് സർക്കാരുകൾ അനീതി തുടരുന്നു
തിരൂർ : കാലങ്ങളായി മലപ്പുറം ജില്ലയോടും തിരൂർ റെയിൽവേ സ്റ്റേഷനോടും തുടരുന്ന അവഗണനയുടെ തുടർച്ചയാണ് വന്ദേഭാരത് ട്രെയ്നിന് മലപ്പുറം ജില്ലയിൽ സ്റ്റോപ് നിഷേധിച്ചതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് പറഞ്ഞു. തിരൂരിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാസർ കീഴുപറമ്പ്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ നിർത്താതെ കടന്നു പോവുന്നത് 32 ദീർഘദൂര ട്രെയിനുകളാണ്. മികച്ച യാത്ര സൗകര്യങ്ങളും സംവിധാനങ്ങളുള്ള ട്രെയിനുകളാണ് ഇതിലേറെയും. ദീർഘദൂര യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഇത്തരം ട്രെയിനുകൾ പതിറ്റാണ്ടുകളായി മലപ്പുറത്തുകാർക്ക് സർക്കാറുകൾ നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.കേരളത്തിൽ റെയിൽവേക്ക് കൂടുതൽ വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണ് തിരൂർ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന ജില്ലയിലെ പ്രധാന സ്റ്റേഷൻ. നേരത്തെ വന്ദേ ഭാരത് ട്രയൽ റണ്ണിൽ തിരൂരിൽ നിർത്തുകയും പിന്നീട് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്തത് ഈ ജില്ലയിലെ ജനങ്ങളോടുളള അനീതിയും…
