തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. കണ്ണൂർ സർവകലാശാലയിൽ ഒന്നാം റാങ്കോടെ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടത് വിവാദമായിരുന്നു. ഈ വിഷയത്തിൽ ഗവർണർ വിശദീകരണം ചോദിച്ചതോടെ നിയമന ഉത്തരവ് നൽകാതെയാണ് ഡെപ്യൂട്ടേഷൻ നീട്ടിയത്. പ്രിയ ഇപ്പോൾ കേരള വർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അസോസിയേറ്റ് പ്രൊഫസറായി നിയമിതയായ ശേഷം പ്രിയയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിക്കാം. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ ഒന്നാം റാങ്ക് നല്‍കിയുളള പട്ടിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടെ സിപിഎം നേതാവിന്റെ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ചതായി…
Category: KERALA
ഓര്‍ഡിനസില്‍ ഒപ്പിടീക്കാന്‍ തിരക്കു കൂട്ടേണ്ടതില്ല; പഠിക്കാന്‍ സമയമെടുക്കുമെന്ന് ഗവര്‍ണ്ണര്‍
ന്യൂഡൽഹി: തിങ്കളാഴ്ച കാലാവധി തീരുന്ന ഓർഡിനൻസുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടില്ല. അതിലെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാൻ സമയം വേണമെന്നും ഗവർണർ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരൊട് സംസാരിക്കവേ ആണ് അദ്ദേഹം ഇത് പറഞ്ഞത്. ഓർഡിനൻസുകളില്‍ ഒപ്പിടാന്‍ ഒരുമിച്ച് തരുമ്പോള്‍ അതിലെ ഉള്ളടക്കം പഠിക്കാനും സമയം തരണം. അല്ലാതെ എല്ലാം കൂടി ഒരുമിച്ച് തന്ന് ഉടനെ ഒപ്പിടണമെന്ന് പറഞ്ഞാല്‍ അത് സാധിക്കുകയില്ല. പഠിക്കാൻ സമയമെടുക്കും. കൃത്യമായ വിശദീകരണവും ആവശ്യമാണ്. ഓർഡിനൻസ് ഭരണം അഭികാമ്യമല്ല. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണ്ണറുടെ അനുമതിയ്ക്കായി രാജ്ഭവനില്‍ എത്തിച്ചിരുന്നു. ഇതിനോടായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം. ചീഫ് സ്രെകട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലായിരുന്നു…
ചിങ്ങം ഒന്ന് കര്‍ഷക കരിദിനം; കര്‍ഷകമാര്‍ച്ചും ധര്‍ണ്ണയും പ്രഖ്യാപിച്ച് വ്യാപക പ്രതിഷേധവുമായി ഇന്‍ഫാം
കോട്ടയം: ചിങ്ങം ഒന്ന് കര്‍ഷക കരിദിനം പ്രഖ്യാപിച്ച് വന്‍ പ്രതിഷേധവുമായി ഇന്‍ഫാം. ബഫര്‍ സോണ്‍ ഉള്‍പ്പെടെ ഭൂവിഷയങ്ങള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകദ്രോഹ സമീപനവുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ കൃഷിവകുപ്പ് നടത്തുന്ന കര്‍ഷകദിനാചരണം കര്‍ഷകരോട് നീതിപുലര്‍ത്തുന്നതല്ലെന്നും വിവിധ കര്‍ഷകസംഘടനകള്‍ സഹകരിച്ച് നടത്തുന്ന കര്‍ഷക കരിദിന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ കരിദിന പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണ്ണയും പന്തംകൊളുത്തി പ്രകടനങ്ങളുമുണ്ടാകും. വിവിധ ഫോറസ്റ്റ്, റവന്യൂ, കൃഷി ഓഫീസുകളുടെ മുമ്പിലേയ്ക്ക് കര്‍ഷകര്‍ ജാഥ നടത്തും. വിവിധ കര്‍ഷകസംഘടനകള്‍ ഒത്തുചേര്‍ന്നുള്ള കരിദിന പ്രതിഷേധത്തില്‍ ഇന്‍ഫാം പങ്കുചേരും. കര്‍ഷകര്‍ നിലനില്‍പ്പിനായി നിരന്തരം പോരാടുമ്പോള്‍ സംരക്ഷണമൊരുക്കേണ്ട കൃഷിവകുപ്പ് ദ്രോഹിക്കുന്ന വകുപ്പായി അധഃപതിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി കുറ്റപ്പെടുത്തി. ദേശീയ ചെയര്മാന് മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതി രക്ഷാധികാരി ബിഷപ്…
കര്‍ഷക ദിനാചരണം ബഹിഷ്കരിക്കും; ചിങ്ങം ഒന്ന് കര്‍ഷക കരിദിനം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
കൊച്ചി: കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനമായി കര്‍ഷകര്‍ പ്രതിഷേധിക്കുമെന്നും കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ കര്‍ഷകസംഘടനകളും കരിദിനപ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു. ബഫര്‍സോണ്‍, പരിസ്ഥിതിലോല വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ജനവിരുദ്ധ സമീപനമാണ്. ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കൃഷിമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനം സ്വയം അപഹാസ്യം ഏറ്റുവാങ്ങും. കൃഷിയിടങ്ങള്‍ കുറയുന്നുവെന്നും വനമേഖല കൂടുന്നുവെന്നും സര്‍ക്കാര്‍ തന്നെ രേഖാസഹിതം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വന്യമൃഗശല്യം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക പെന്‍ഷനും നിര്‍ത്തലാക്കി. കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. ഈയവസരത്തില്‍ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കര്‍ഷകദിനത്തില്‍ ആത്മാഭിമാനമുള്ള കര്‍ഷകര്‍ പങ്കെടുക്കരുത്. കൊച്ചി വി.വി.ടവറില്‍ ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ ചെയര്മാന്…
RSS വേദിയിലെത്തി ഉത്തരേന്ത്യയെ വാഴ്ത്തി; കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിനെ സിപിഎം പരസ്യമായി തള്ളിപ്പറഞ്ഞു
കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സി.പി.ഐ.എം പരസ്യമായി തള്ളിപ്പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ മേയർ സംസാരിച്ച രീതിയെ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വിമര്‍ശിച്ചു. സി.പി.ഐ.എം എക്കാലവും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മേയറുടെ സമീപനം. ഇത് സിപിഎമ്മിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ മേയറുടെ നിലപാട് പരസ്യമായി തള്ളാനാണ് പാർട്ടിയുടെ തീരുമാനമെന്നും പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ബാലഗോകുലം ആര്.എസ്.എസിന്റെ പോഷകസംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും സംഭവം വിവാദമായതിനെത്തുടര്‍ന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യമായി മേയറെ തള്ളിപ്പറഞ്ഞിരിക്കുന്നത്. ബാലഗോകുലം സ്വത്വ 2022 എന്ന മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. കുട്ടികളെ വളർത്തുന്നതിൽ…
ലിംഗ വിവേചന ആശയങ്ങള്‍ അസ്വീകാര്യം; സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് വിവിധ മുസ്ലീം സംഘടനകൾ
കോഴിക്കോട്: ലിംഗവിവേചനപരമായ ആശയങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിവിധ മുസ്ലീം സംഘടനകൾ. ലിംഗ നിഷ്പക്ഷതയാണ് ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള വഴിയെന്ന സിദ്ധാന്തം അംഗീകരിക്കാനാവില്ല. ഇടതു സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും ഇത് പിൻവലിക്കണമെന്നും ലീഗ് നേതാവ് റഷീദ് അലി തങ്ങൾ പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സമുദായ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു ലീഗ് നേതാവിന്റെ പ്രതികരണം. കേരളത്തില്‍ ഭൂരിപക്ഷം മതവിശ്വാസികളെയും കണക്കിലെടുക്കാതെ ലിബറല്‍ ആശയം നടപ്പിലാക്കുന്നത് ഫാസിസമാണ്. കലാലയങ്ങളില്‍ ഭരണകൂടം ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഗസമത്വത്തിന്റെ പേരിൽ സർക്കാർ സ്കൂളുകളിൽ മതനിരപേക്ഷത വളർത്തുകയാണെന്ന് ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മതമില്ലാത്ത ജീവിതത്തിന്റെ പേരിൽ മതനിഷേധം കടത്തിവിട്ടതുപോലെ, ഇപ്പോൾ ലിംഗ നിഷ്പക്ഷതയുടെ പേരിൽ സ്കൂളുകളിൽ വീണ്ടും മതനിഷേധം കൊണ്ടുവരാൻ പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞു എന്നായിരുന്നു മുനീറിന്റെ പരാമർശം. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
മുതിര്‍ന്ന പത്രപ്രവർത്തകനും സിപിഐ (എം) സഹയാത്രികനുമായ ‘ബെർലിൻ’ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു
കണ്ണൂർ: മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും സിപിഐ എം സഹയാത്രികനുമായ ‘ബെർലിൻ’ കുഞ്ഞനന്തൻ നായർ (96) തിങ്കളാഴ്ച അന്തരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാറാത്ത് ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും പാർട്ടി പിളർപ്പിന് ശേഷം സിപിഐ എമ്മുമായും അടുത്ത ബന്ധം പുലർത്തിയ നായർ 1960 കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളുടെ യൂറോപ്യൻ ലേഖകനായി. ഇപ്പോൾ പ്രവർത്തനരഹിതമായ ഇടതുപക്ഷ അനുകൂല വാരികയായ “ബ്ലിറ്റ്സ്” ന്റെ ലേഖകനായിരുന്നു അദ്ദേഹം. പഴയ കിഴക്കൻ ജർമ്മനിയിൽ ദീർഘകാലം താമസിച്ചതിനാൽ അദ്ദേഹത്തിന്റെ പേരിനൊപ്പം ‘ബെർലിൻ’ എന്ന ഉപസർഗ്ഗം അദ്ദേഹത്തിന് ലഭിച്ചു. കിഴക്കൻ ജർമ്മനിയിൽ പത്രപ്രവർത്തകനെന്ന നിലയിൽ മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിൽ, നായർ പഴയ സോഷ്യലിസ്റ്റ് ബ്ലോക്കിലെ നിരവധി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലും ഏറെ നാള് പ്രവര്‍ത്തിച്ചിരുന്നു. ഇ.എം.എസിന്റെ പൊളിറ്റിക്കല്‍…
കേരളത്തില്‍ ശിശു സംരക്ഷണം മോശം രീതിയില്‍; ഉത്തരേന്ത്യക്കാർ കുട്ടികളെ നന്നായി സ്നേഹിക്കുന്നു; മേയറുടെ വിവാദപരമായ പരാമർശം
കോഴിക്കോട്: കേരളത്തിൽ ശിശു സംരക്ഷണം മോശമാണെന്നും ഉത്തരേന്ത്യക്കാർ കുട്ടികളെ കൂടുതൽ സ്നേഹിക്കുന്നുവെന്നുമുള്ള കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ പരാമർശം വിവാദത്തിൽ. സംഘപരിവാർ പരിപാടിയിൽ പങ്കെടുക്കവെയാണ് സിപിഎം മേയറുടെ പരാമർശം. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു വിവാദ പ്രതികരണം. എന്നാൽ, തന്റെ വാക്കുകൾ ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചതാണെന്ന് മേയർ പ്രതികരിച്ചു. ‘കേരളീയർ മക്കളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണ്. പ്രസവത്തിൽ കുട്ടികൾ മരിക്കുന്നില്ല എന്നത് മാത്രമല്ല, ചെറുപ്പം മുതലേ അവർ സ്നേഹിക്കപ്പെടണം എന്നതും പ്രധാനമാണ്. കുട്ടിക്കാലത്ത് കുട്ടികൾക്ക് എന്ത് ഭക്ഷണം നൽകുന്നു എന്നതാണ് പ്രധാനം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടെങ്കിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ലെന്നും ബീനാ ഫിലിപ്പ് പറഞ്ഞു. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായെത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് ബീന ഫിലിപ്പ് പ്രതികരിച്ചു. ‘മതം എന്ന രീതിയില്‍ കണ്ടിരുന്നില്ല, മനസില്‍…
റോയൽ എൻഫീൽഡ് ഹണ്ടർ 350 മോട്ടോർസൈക്കിൾ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ഹണ്ടർ 350 പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടർ 350 എന്ന ശക്തവും ചടുലവുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗര -ഗ്രാമ വീഥികളിൽ ഒരു പോലെ ആയാസരഹിതമായ റൈഡ് വാഗ്ദാനം ചെയ്യുന്ന ഹണ്ടർ 350 പുതുമയോടൊപ്പം റോയൽ എൻഫീൽഡിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നുണ്ട്. ഉപഭോക്താക്കളുടെയും, ഒപ്പം സമൂഹത്തിന്റെയും, ആവശ്യങ്ങളും ആശകളും നന്നായി മനസ്സിലാക്കുന്ന റോയൽ എൻഫീൽഡ്, അവരുടെ ഇഷ്ടത്തിനൊത്ത മോട്ടോർ സൈക്കിൾ അനുഭവങ്ങളാണ് അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ വിവിധ മോഡലുകളെ വളരെ ഇഷ്ടത്തോടെ സമീപിക്കുന്ന ഉപഭോക്താക്കളിൽ ഒരു വിഭാഗം പേർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വാഹനമാകും ഹണ്ടർ 350. ശുദ്ധമായ മോട്ടോർ സൈക്കിളിങ് അനുഭവം ഏറെ സ്റ്റൈലിഷ് ആയി ഉപഭോക്താക്കൾക്കു മുന്നിൽ എത്തിക്കുകയാണ് ഹണ്ടർ 350, എന്ന് ഐഷർ മോട്ടോർസ്…
നെടുമ്പാശ്ശേരി വഴി കടത്തിയ ഒന്നര കിലോ സ്വര്‍ണ്ണം തലശ്ശേരിയില്‍ നിന്ന് പിടികൂടി; പതിമൂന്ന് പേരെ അറസ്റ്റു ചെയ്തു
കണ്ണൂർ: നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്തിക്കൊണ്ടുപോയ ഒന്നര കിലോയോളം വരുന്ന സ്വര്‍ണ്ണം തലശ്ശേരിയില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി. സംഘത്തിലെ പതിമൂന്നു പേരെയും അറസ്റ്റു ചെയ്തു. ഒന്നരക്കിലോ സ്വർണം അടങ്ങിയ ബാഗുമായി കടന്ന തൃശൂർ വെണ്ണൂർ സ്വദേശി അഫ്സലും സംഘവും തലശ്ശേരിയിലെ ഹോട്ടലിൽവെച്ചാണ് പിടിയിലായത്. അഫ്സലിനെയും മുറിയിലുണ്ടായിരുന്ന 13 പേരെയും നഗരമധ്യത്തിലുള്ള ഹോട്ടലിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി എസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അതിസാഹസികമായാണ് ഇവരെ പിടികൂടി നെടുമ്പാശേരി പോലീസിൽ ഏൽപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൾഫിൽ നിന്നും വന്ന അഫ്സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു. പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂർത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുമെന്നും നെടുമ്പാശ്ശേരി എസ്ഐ അനീഷ് പറഞ്ഞു.
