രണ്ട് വർഷത്തെ കോവിഡ്-19 ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ പൂര്‍ണ്ണ തോതില്‍ സാധാരണ നിലയിലേക്ക്; കേരളത്തില്‍ പുതിയ അദ്ധ്യയന വര്‍ഷം ഇന്ന് ആരംഭിച്ചു

തിരുവനന്തപുരം: രണ്ട് വർഷത്തെ കോവിഡ്-19 ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ഇന്ന് സമ്പൂർണ്ണ അദ്ദ്ധ്യയന വർഷത്തിലേക്ക് കടക്കുന്നു. 42.9 ലക്ഷം വിദ്യാര്‍ഥികള്‍ക്കു മുന്നിലേക്കാണ്‌ ഇന്നു സ്‌കൂള്‍ വാതിലുകള്‍ തുറക്കുക. 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും ഇന്നു സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണു പ്രാഥമിക കണക്ക്‌. സംസ്‌ഥാന, ജില്ലാ, ഉപജില്ലാ സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടത്തും. ഒന്നാം വാല്യം പാഠപുസ്‌തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്‌. പി.എസ്‌.സി. മുഖേന നിയമനം ലഭിച്ച 353 അദ്ധ്യാപകര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കും. വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക്‌ ധരിക്കണമെന്നു മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സ്‌കൂളിന്‌ മുന്നില്‍ പോലീസ്‌ സഹായത്തിനുണ്ടാകും. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക്‌ പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ ഡി.ജി.പിയുടെ സഹായം തേടിയിട്ടുണ്ട്‌. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും. സംസ്‌ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍…

76 ദിവസത്തിന് ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ 1000 കടന്നു

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. കഴിഞ്ഞ ദിവസം 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്നതില്‍ പകുതിയോളം രോഗബാധിതര്‍ കേരളത്തിലാണെന്ന് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ആകെ 81.02 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചവരാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം എറണാകുളത്തിന് തൊട്ടുപിന്നാലെ കോട്ടയം ജില്ലയിലാണ് പുതിയ കേസുകൾ. മെയ് 24 മുതൽ സംസ്ഥാനത്ത് പ്രതിദിനം 700 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തുന്നു. സജീവമായ കേസുകളും അതിനനുസരിച്ച് വർദ്ധിച്ചു, ചൊവ്വാഴ്ച മൊത്തം രോഗികളുടെ എണ്ണം 5728 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ തലത്തിൽ 18386 സജീവ കേസുകളും 2745…

നടി ആക്രമിക്കപ്പെട്ട കേസ്: കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഇരുട്ടിൽ കഴിയുകയായിരുന്നുവെന്ന് അതിജീവത

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷമായി താൻ ഇരുട്ടിൽ കഴിയുകയായിരുന്നെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ കേട്ട് കുറച്ചുകാലമായി വിഷാദത്തിലായിരുന്നു എന്നും വികാരനിർഭരമായ ഹർജിയിൽ നടി ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു. “കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഇരുട്ടിൽ കഴിയുകയായിരുന്നു. ഇരകളെ അംഗീകരിക്കാത്ത സമൂഹമാണിത്. ദൃശ്യങ്ങൾ ചോർന്നുവെന്ന് പറയപ്പെടുന്ന റിപ്പോർട്ടുകൾ കേട്ട് യഥാർത്ഥത്തിൽ ഞാൻ വിഷാദത്തിലായിരുന്നു,” അതിജീവതയുടെ അഭിഭാഷകൻ ടിബി മിനി കോടതിയില്‍ ബോധിപ്പിച്ചു. 2017ലെ കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുകയോ ചോർത്തുകയോ ചെയ്താൽ അത് അതിജീവിച്ചയാളുടെ ജീവിതത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ ചോർന്നതിന് പ്രോസിക്യൂഷന്റെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. സത്യം പുറത്തുകൊണ്ടുവരാൻ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നും, ഇത് നടത്താതെ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകേണ്ടതില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രതിയുടെയും…

സോഷ്യല്‍ മീഡിയയിലൂടെ ഹണി ട്രാപ്പ്; കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി

കോഴിക്കോട്: സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ഹണി ട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി. അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി അനീഷ അടുപ്പം സ്ഥാപിച്ചതിനു ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആനി ഹാള്‍ റോഡില്‍ വെച്ചാണ് യുവാവിന്റെ പണവും മൊബൈല്‍ ഫോണും യുവതിയും ഷംജാദും ചേര്‍ന്ന് തട്ടിയെടുത്തത്. മെഡിക്കല്‍ കോളേജ് പോലീസില്‍ യുവാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്; ദയവായി ഞങ്ങളെ വെറുതെ വിടുക: ആദില

കൊച്ചി: ഹൈക്കോടതി വിധി അനുകൂലമായി വന്നതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച സ്വവര്‍ഗാനുരാഗികളായ ആദിലയും ഫാത്തിമ നൂറയും പറയുന്നു “ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്, ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്ക്” എന്ന്. ഇരുവര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യപരമായ അധിക്ഷേപങ്ങളാണ് ഉയരുന്നത്. അതിനു നേരെ പ്രതികരിക്കുകയായിരുന്നു ഇരുവരും. ഞങ്ങളുടെ സ്വച്ഛമായ ജീവിതത്തിന് എന്തിനാണ് പൊതുജനങ്ങള്‍ വേവലാതിപ്പെടുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. നീതി ലഭിക്കുമെന്ന് കരുതിയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍, നീതിക്കു പകരം അനീതിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പോലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില പറഞ്ഞു. ‘ഹൈക്കോടതിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ നൂറയുടെ മൊബൈല്‍ ഫോണും മറ്റും കള്കട് ചെയ്യണമെന്ന് പറഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ചിരുന്നു. ഫോണ്‍ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. “ഉമ്മ അപ്പോള്‍ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതിയില്‍ കണ്‍സന്റ് ലെറ്റര്‍ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക…

മൈക്രോവേവ് ഓവനിൽ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തലശ്ശേരി സ്വദേശിയെ എയര്‍ കസ്റ്റംസ് പിടികൂടി

മലപ്പുറം: മൈക്രോവേവ് ഒവനില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തലശ്ശേരി സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽ എയര്‍ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്‍ കൊണ്ടുവന്ന മൈക്രോവേവിനകത്താണ് ഇയാള്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു വെച്ചിരുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. തലശ്ശേരി പൊന്ന്യം വെസ്റ്റ് സ്വദേശി ഗഫൂറാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 1560 ഗ്രാം സ്വർണമാണ് മൈക്രോ വേവ് ഒവനിൽ ഒളിപ്പിച്ച് ഇയാൾ കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നുമാണ് ഇയാൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗഫൂറിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

വി‌എച്ച്‌പി റാലിയിൽ വനിതകള്‍ വാളെടുത്തു; 250 വനിതാ വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) വനിതാ വിഭാഗമായ ദുർഗാവാഹിനിയിലെ 250 അംഗങ്ങൾക്കെതിരെ ആര്യങ്കോട് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. സരസ്വതി വിദ്യാലയത്തിലെ പരിശീലന പരിപാടിയെ തുടർന്ന് മേയ് 22 ന് കാട്ടാക്കട പോലീസ് സബ് ഡിവിഷനിൽ ഉൾപ്പെടുന്ന കീഴാറൂരിൽ നടത്തിയ റാലിയിലാണ് ദുർഗ്ഗാവാഹിനി അംഗങ്ങൾ വാളുകൾ വീശിയത്. 15നും 35നും ഇടയിൽ പ്രായമുള്ള 15-ഓളം സ്ത്രീകളും പെൺകുട്ടികളും ഓരോ ജില്ലയിൽനിന്നും റാലിയിൽ പങ്കെടുത്തതായി ആര്യങ്കോട് എസ്എച്ച്ഒ പി ശ്രീകുമാർ പറഞ്ഞു. റസിഡൻഷ്യൽ പരിശീലന ക്യാമ്പിനെക്കുറിച്ച് സംഘാടകർ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പൊതു മാർച്ച് നടത്താൻ അനുമതി വാങ്ങിയില്ലെന്ന് ശ്രീകുമാർ പറഞ്ഞു. പഠനശിബിരത്തിൻ്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി ‘ദുർഗാവാഹിനി’ റാലി നടത്തുകയായിരുന്നു. ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആയുധമേന്തി…

മാതാപിതാക്കളാൽ വേര്‍പിരിയിക്കപ്പെട്ട സ്വവര്‍ഗാനുരാഗികളെ ഹൈക്കോടതി ഇടപെട്ട് ഒന്നിപ്പിച്ചു

കൊച്ചി: തങ്ങളുടെ ബന്ധം അംഗീകരിക്കാത്ത മാതാപിതാക്കളാൽ വേർപിരിയിക്കപ്പെട്ട സ്വവര്‍ഗാനുരാഗികളായ ദമ്പതികളെ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും ഒന്നിപ്പിച്ചു. ഹരജിക്കാരിയുടെ വീട്ടിൽ നിന്ന് രക്ഷിതാക്കൾ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശിയായ പങ്കാളിയെ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു ഹേബിയസ് കോർപ്പസ് ഹർജി നൽകിയതിനെ തുടർന്നാണ് കോടതി യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയത്. കോഴിക്കോട് സ്വദേശിനിയെ കോടതിയിൽ ഹാജരാക്കാൻ പോലീസിനോട് ആദ്യം ആവശ്യപ്പെട്ട കോടതി, ബെഞ്ചിന് മുമ്പാകെ ഹാജരായപ്പോൾ ഹരജിക്കാരിയോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞു. രണ്ട് സ്ത്രീകളും പ്രായപൂർത്തിയായവരും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരുമായതിനാല്‍ കോടതി അവരുടെ ഹർജി അനുവദിക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗികളായ ആലുവ സ്വദേശി ആദില നസ്‌റിനും കോഴിക്കോട് താമരശേരി സ്വദേശി ഫാത്തിമ നൂറയ്ക്കും ഒന്നിച്ചു ജീവിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ആദില നനസ്‌റിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ…

നടന്‍ വിജയ് ബാബുവിന് ജൂൺ 2 വരെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി: ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി ജൂൺ രണ്ട് വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അദ്ദേഹം ഇപ്പോൾ ദുബായിലാണ്, ജൂൺ ഒന്നിന് കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് ചൊവ്വാഴ്ച വിമാന ടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയില്‍ ഹാജരാക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, അടുത്ത പോസ്റ്റിംഗ് തീയതി വരെ ഹരജിക്കാരനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനും എമിഗ്രേഷൻ ബ്യൂറോയ്ക്കും നിർദ്ദേശം നൽകി. രാജ്യത്ത് എത്തുമ്പോൾ ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും സാന്നിദ്ധ്യം രേഖപ്പെടുത്താനും ഹർജിക്കാരനോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഹരജിക്കാരനെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരാനും ഇടക്കാല സംരക്ഷണം ലഭിച്ചാൽ അന്വേഷണം നേരിടാനും ഹർജിക്കാരൻ തയ്യാറാണെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ…

കേരള ഭാഗ്യക്കുറിയുടെ വിഷു ബംബര്‍ 10 കോടി രണ്ട് തമിഴ്‌നാട്ടുകാർക്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറി വിജയികളെ ഒടുവിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ രണ്ട് തമിഴ്‌നാട് സ്വദേശികൾ ഡിപ്പാർട്ട്‌മെന്റ് ഓഫീസിലെത്തി വിജയിച്ച ടിക്കറ്റ് സമർപ്പിച്ചു. 10 കോടി രൂപ സമ്മാനം നേടിയ ഡോ.എം. പ്രദീപ് കുമാറും ബന്ധു എൻ. രമേശനും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള പരിസരത്ത് നിന്നാണ് ടിക്കറ്റ് വാങ്ങിയത്. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സ്വദേശികളാണ് ഇരുവരും. വിദേശത്തുനിന്നെത്തിയ രമേശന്റെ ഭാര്യാസഹോദരനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇവർ. ചില കടങ്ങൾ വീട്ടുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ബന്ധുവിന്റെ അന്തിമ ചടങ്ങുകളുടെ തിരക്കിലായിരുന്ന അവർക്ക് മെയ് 22 ന് നറുക്കെടുപ്പ് നടന്നെങ്കിലും വെള്ളിയാഴ്ച മാത്രമേ ഫലം പരിശോധിക്കാന്‍ സാധിച്ചുള്ളൂ. തമിഴ്‌നാട് സർക്കാര്‍ ഉദ്യോഗസ്ഥനാണ്. ഭാഗ്യം പരീക്ഷിക്കുന്ന ശീലം പ്രദീപിനും രമേശനും ഉണ്ടായിരുന്നെങ്കിലും ചെറിയ സമ്മാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 6.16…