ശാസ്ത്ര ജ്ഞാനവും തത്വചിന്തയും തുളുമ്പുന്ന കവിതകൾ – “സൂര്യജന്മം” കവിതാസമാഹാരം (ആസ്വാദനം)

നാട്ടിൽ വച്ചേ നാടക കൃത്തും നാടക പ്രവർത്തകനുമായിരുന്ന ശ്രീ ജയൻ വർഗീസ് അമേരിക്കയിൽ എത്തിയശേഷം ശ്രദ്ധേയങ്ങളായ ലേഖനങ്ങളും, കവിതകളും, നർമ്മ കഥകളും ഇവിടുത്തെ മലയാള മാധ്യമങ്ങളിൽഎഴുതിക്കൊണ്ടാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഇപ്പോൾ നൂറു കവിതകളുടെ സമാഹാരമായ “ സൂര്യജന്മം “ ഗ്രീൻ ബുക്സ് പുറത്തിറക്കിയതിലൂടെ ആ സാന്നിധ്യം കുറേക്കൂടി ശക്തമായിരിക്കുകയാണ്. ഗദ്യത്തിൽ എന്ന പോലെ തന്നെ പദ്യത്തിലും യാഥാർഥ്യങ്ങൾ ചികഞ്ഞു ചികഞ്ഞ് അനുവാചകനെബോധവൽക്കരിക്കുന്നതിൽ ഈ കവി വിജയം കൈവരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് പോലും മനസ്സിലാവുന്നവിധത്തിൽ പല ശാസ്ത്രീയ വിഷയങ്ങളും ഹൃദയസ്പൃക്കായി വിശകലനം ചെയ്യാനുള്ള സാമർഥ്യം പലകവിതകളിലുമായി ചിതറിക്കിടക്കുന്നത് ശ്രദ്ധാപൂർവം ഈ കവിതകൾ വായിക്കുന്നവർക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ്. അതേ സമയം തന്നെ ക്ഷണികമായ ഈ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ പായുന്നവരെ കവിതെര്യപ്പെടുത്തുന്നത് ഇങ്ങനെ : “പിടയുമീ നെഞ്ചിൻ കൂട്ടിലെ കിളിയുടെ ചിറകടിയുയരുമ്പോൾ, ഒരു ചിതക്കുള്ളിലെ യൊരു പിടി ചാരമാ –…

കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്, തിരുത്തൽ ആണ് യഥാർത്ഥ അനുതാപം: ഫിലിപ്പ് മാരേട്ട്

കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്. തിരുത്തൽ ആണ് യഥാർത്ഥ അനുതാപം എന്ന് നമ്മൾ ഓരോ വൃക്തിയും മനസ്സിലാക്കേണ്ടതുണ്ട്. കാരണം കുറ്റബോധത്തിൻ്റെ വസ്തുനിഷ്ഠവും, ആത്മനിഷ്ഠവുമായ വശങ്ങൾ ഉള്ളതുപോലെ, ക്ഷമയുടെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ വശങ്ങളുണ്ട്. അതായത് പശ്ചാത്താപത്തിൻ്റെയും, വിശ്വാസത്തിൻ്റെയും, അടിസ്ഥാനത്തിലുള്ള പാപമോചനമാണ് യഥാർത്ഥ കുറ്റബോധത്തിനുള്ള ഏക പ്രതിവിധി. പശ്ചാത്താപം എന്നത് ഒരാളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുകയും, മുൻകാല തെറ്റുകൾക്ക് പശ്ചാത്താപമോ, ക്ഷമയോ തോന്നുകയും ചെയ്യുന്നു എന്നുള്ളതാണ്. ക്ഷമഎന്നതു തന്നെ വസ്തുനിഷ്ഠമാണ്. അത് പ്രതിബദ്ധതയോടും യഥാർത്ഥ പ്രവർത്തനങ്ങളോടും കൂടി മെച്ചപ്പെട്ട മാറ്റം കാണിക്കുകയും തെളിയിക്കുകയും ചെയ്യുന്നു. അനുതാപം എന്നത് ഒരു പാപത്തെക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും വിഷമിക്കുന്നതല്ല. അതൊരു സജീവ മനസ്സാക്ഷി മാത്രമാണ്. അതായത് അനുതാപം എന്നാൽ “മനസ്സ് മാറ്റുക” എന്നാണ് അർത്ഥമാക്കുന്നത്. ഒരാളുടെ ചിന്തയിലും പ്രതിബദ്ധതയിലും ജീവിതശൈലിയിലുമുള്ള പൂർണ്ണമായ വഴിത്തിരിവ്. പാപത്തിന് കീഴടങ്ങുന്നത് ദൈവത്തിന് കീഴടങ്ങുന്നതിനേക്കാൾ എളുപ്പമാണ് എന്നതാണ് സത്യം. കാരണം…

ജനമനസുകളിൽ അജയ്യനായി ഡോ. ശശി തരൂർ; തോറ്റാലും കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഒന്നാമനാകും

പ്രവാചകൻ സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നുവെന്നത് എത്ര സത്യമാണ്. കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിരിക്കുന്ന ഡോ.ശശി തരൂരിന്റെ അവസ്ഥ അതിലും പരിപാതപകരമാണ്. ഇന്ത്യ മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും ഡോ. ശശി തരൂർ എന്ന നാമം വാഴ്ത്തുമ്പോൾ കേരളത്തിലെ സീനിയർ നേതാക്കന്മാർ വിറളി പൂണ്ടിരിക്കുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞടുപ്പ് കാലത്ത് വിശ്വപൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശശി തരൂരിനെ സ്വന്തം മണ്ഡലങ്ങളിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കാട്ടിയ മത്സരം എല്ലാവരും മറക്കുകയാണ്. കാര്യം കാണാൻ തരൂർ വേണം, എന്നാൽ തങ്ങളെ ഭരിക്കാൻ തരൂർ വരികയുമരുത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് എന്തുകൊണ്ട് നി്ങ്ങളാരും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നില്ല എന്ന്. എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്‌ക്രിയരാക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. എല്ലാ കാര്യങ്ങളിലും…

കോടിയേരി ബാലകൃഷ്ണൻ എളിമയുള്ള ഏട്ടൻ

ചെങ്കൊടിയുടെ തണലിൽ വളർന്ന കോടിയേരിയെ ആരും അന്യനായി കണ്ടിട്ടില്ല. രാഷ്ട്രീയ രംഗങ്ങളിൽ ചില ഗർവ്വ് പൊങ്ങച്ചക്കാർ ഇന്ത്യയിലെങ്ങുമുണ്ട്. ഈ കൂട്ടർക്ക് അധികാരം കിട്ടിയാൽ ഉന്മത്തരും മുഖസ്തുതിയാൽ ആദരിക്കപ്പെടുന്നവരുമാണ്. അങ്ങനെയവർ സ്വയം ദിവ്യരായി ഞെളിഞ്ഞു നടക്കുന്നു. ഈ മിഥ്യാഭിമാനവുമായി നടക്കുന്നവർ കണ്ടുപഠിക്കേണ്ടത് പ്രസന്നവദനനായ കോടിയേരിയെയാണ്. ആ മുഖം പൂർണ്ണമായി വിടർന്നു നിൽക്കുന്ന ഒരു താമരയ്ക്ക് തുല്യമാണ്. ആരോടും മധുരതരമായി പുഞ്ചിരിതൂകി സംസാരിക്കുന്നവർ രാഷ്ട്രീയ രംഗത്ത് ചുരുക്കമാണ്. അതിനാലാണ് അനുദിനം ജനങ്ങളിൽ താല്പര്യം വർദ്ധിച്ചത്. കണ്ണുതുറന്ന് നോക്കിയാൽ മിക്ക പാശ്ചാത്യ രാജ്യങ്ങളിൽ അധികാര സമ്പദ്‌സമൃദ്ധിയുടെ അഹങ്കാരത്താൽ സ്വയം മറന്നുപോകുന്നവരെ കാണാറില്ല. ജനപ്രധിനിധികളായവർക്ക് ഓഫീസുകളുണ്ടെങ്കിലും ട്രെയിൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ജനങ്ങളുമായി സ്‌നേഹപുർവ്വം സംഭാഷണം നടത്തുന്നത് നിർന്നിമേഷനായി ഞാൻ നോക്കി നിന്നിട്ടുണ്ട്. (ഇത് എന്റെ ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ’ എന്ന ഇംഗ്ലണ്ട് യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. ബുക്ക് പ്രഭാത് ബുക്ക്‌സ്, ആമസോണിൽ ലഭ്യമാണ്)…

ദൈവങ്ങളുടെ പൂങ്കാവനം (യാത്രാവിവരണം): സന്തോഷ് പിള്ള

മനോഹരമായ മലനിരകൾക്കരികിലൂടെ വാഹനം പാർക്കിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ “ദൈവങ്ങളുടെ പൂങ്കാവനം, Garden of The Gods” എന്ന ഫലകം ഞങ്ങളെ എതിരേറ്റു. അമേരിക്കയിൽ, ഡെൻവറിലെ കൊളറാഡോ സ്പ്രിംഗ്സ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്കിന് ദൈവങ്ങളുടെ പൂങ്കാവനം എന്ന നാമം എങ്ങനെയുണ്ടായി? അനവധി ദൈവങ്ങൾ നിലനിൽക്കുന്നു എന്ന ചിന്തയിൽ നിന്നുമായിരുക്കുമല്ലോ ഇങ്ങനെ ഒരു സ്ഥലപ്പേർ ഉണ്ടായിരിക്കുന്നത്. റൂഫസ് കേബിൾ എന്ന അമേരിക്കൻ സർവേയർ ആണ് 1859 ൽ മലനിരകളാലും, ജൈവ വൈവിധ്യത്താലും സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ഈ സ്ഥലത്തിന് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിച്ചത്. ഒരുവശത്ത് ഉയർന്നു നിൽക്കുന്ന വലിയ മലയ്ക്ക് ചെങ്കല്ലിന്റെ ചുവപ്പു നിറം. എതിർവശത്ത് കാണുന്ന മല, ചാര നിറത്തിൽ ഭസ്മം വാരിക്കോരി പുരട്ടി നില്‍ക്കുന്നു. ആരാണ് വ്യത്യസ്ത നിറങ്ങൾ ഈ മലകൾക്ക് നൽകിയത്? മലകളുടെ വശങ്ങളിൽ നിറയെ നിരവധി പൊത്തുകൾ. അവയിലൊക്കെ ജീവിക്കുന്ന പക്ഷികളും,…

ഒരു സ്വതന്ത്ര ചിന്ത, അഭിപ്രായം (ലേഖനം): ജോണ്‍ ഇളമത

പണ്ട്‌ പഠനകാലത്ത്, ‘വിദ്യര്‍ത്ഥി കോണ്‍ഗ്രസ്’ എന്നൊരു വിദ്യാര്‍ത്ഥി പ്രസ്താനത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിലുമില്ല. ജനാധിപത്യം, കമ്മ്യൂണിസം ഇവയെല്ലാം ബലൂണ്‍ പോലെ ഊതി വീര്‍ത്ത് പൊട്ടിപോകുകയോ, അല്ലങ്കില്‍ വഴിതെറ്റി ഒഴുകി സ്വേഛാധിപത്യത്തിലേക്ക്‌ വഴുതിവീണുകൊണ്ടിരിക്കുമ്പോഴോ നിര്‍വ്വികാരതയോടെ വാക്കുകളില്ലാതെ നില്‍ക്കാനേ ഇപ്പോള്‍ എനിക്കാവുന്നുള്ളൂ. ഒരുപക്ഷേ എന്നെപ്പോലെ ചിന്തിക്കുന്നവര്‍ക്കും. ഏതാണ്ട്‌ നാനൂറ്‌ ബിസിയില്‍ തുടങ്ങിയതാണ്‌ ജനാധിപത്യത്തിലേക്കുള്ള യാത്ര. യവന ചിന്തകരായ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ വരെ പയറ്റി പരാജയപ്പെപെട്ട ഒരു തത്വശാസ്ത്ര പ്രക്രിയയായി ‘ജനാധിപത്യം. ഇന്നും നമ്മേ നോക്കി പല്ലിളിച്ചു നില്‍ക്കുന്നില്ലേ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പിന്നെ ഇനി പുറകോട്ട്‌ സഞ്ചരിച്ചാല്‍ പണ്ടുണ്ടായിരുന്ന ഫ്യൂഡലിസത്തില്‍ നിന്നൊക്കെ വീര്‍പ്പുമുട്ടിയ ചിന്തകരിലല്ലേ ഇത്തരമൊരാശയം ഉരുത്തിരിഞ്ഞതെന്ന്‌ കാണാം. ഫ്യൂഡലിസം തുടങ്ങുന്നത്‌ എവിടെ നിന്നൊക്കെയാകാം. പുരാതന ഈജിപ്തിലെ ഫറോക്കളുടെ കാലം മുതലൊക്കെ അതു തുടങ്ങിയെങ്കില്‍, ഗ്രീസു വഴി എത്തിയപ്പോള്‍ ഏഥന്‍സില്‍ ചിന്തകര്‍ അഴിച്ചുവിട്ട ചിന്താധാരയല്ലേ സോഷ്യലിസത്തിനു…

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ?: മാത്യുക്കുട്ടി ഈശോ

“പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ. അധികാരവും പണവും ഉള്ളവന് അഹങ്കാരവും ഹുങ്കും വദ്ധിക്കുന്നു. തന്നിലും കവിഞ്ഞ്‌ ആരുമില്ല എന്ന ധാരണ മനസ്സിൽ ഉടലെടുക്കുന്നു. രാഷ്ട്രീയത്തിലായാലും മതത്തിലായാലും സംഘടനകളിൽ ആയാലും പണമുള്ളവന് സ്വാധീനവും അംഗീകാരവും അധികമായി ലഭിക്കുന്നു. പണമില്ലെങ്കിൽ വെറും പിണം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. പണം സമ്പാദിക്കുവാനും ആഡംബര ജീവിതം നയിക്കുവാനുമായി ബന്ധങ്ങൾ പോലും നോക്കാതെ കൊലപാതകം നടത്താൻ വരെ മടിക്കാത്ത കാലം. സ്വത്തു തട്ടിയെടുക്കുന്നതിനായി മാതാപിതാക്കളെയും സഹോദരങ്ങളെയെയും വിഷം നൽകി കൊലപ്പെടുത്തിയ കൂടത്തായി ജോളിയെയും അടുത്ത കാലത്തു പണത്തിനായി സ്വന്തം അമ്മയെ എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ ഇന്ദുലേഖയെയും മലയാളികൾക്കു മറക്കാനാവുമോ? ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലായാലും സംസ്ഥാന രാഷ്ട്രീയത്തിലായാലും നേതാക്കളാകുന്നത് പണം സമ്പാദിക്കാൻ മാത്രമുള്ള ഒരു…

നമ്മുടെ സാമൂഹ്യ സാഹിത്യ അഭിമാന-അപമാന നേട്ടങ്ങൾ: കാരൂർ സോമൻ (ചാരുംമൂടൻ)

ഈ അടുത്ത കാലത്തു് ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായത് ലോകത്തെ വൻശക്തിയായ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് മാറ്റി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നതാണ്. ഐ.എം.എഫ് സ്ഥിതി വിവരണക്കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്ലൂംബർഗ് പുറത്തുവിട്ടതാണിത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനിയാണ് ഇന്ത്യയുടെ മുന്നിലുള്ള രാജ്യങ്ങൾ. ധാരാളം അഭിനന്ദനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ, ഇന്ത്യയുടെ ചുവരെഴുത്തുകൾ വായിക്കുമ്പോൾ അഭിമാനത്തിന്റെ അരുണിമയിൽ മുങ്ങിയവർ പട്ടിണിയിൽ വെയിലേറ്റ് വാടിയ വിശന്നുവലഞ്ഞ ഈറനണിഞ്ഞ മിഴികളോടെ വിശപ്പിൽ മരിച്ചുവീണു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പട്ടിണി പാവങ്ങളെ ഒരു നിമിഷം ഓർക്കണം. വന്യമൃഗത്തിന്റെ മുന്നിൽ ഭയന്നു വിറച്ച പാവപ്പെട്ട മാൻപേടയുടെ ദീനരോദനം പോലെ പാവങ്ങളുടെ ദുഃഖ ദുരിതം, പട്ടിണി, വിശപ്പ് ആരുമറിയു ന്നില്ല. ഇന്ത്യയിലെ സമ്പന്നരും അധികാരികളും മനോഹരങ്ങളായ മട്ടുപ്പാവുകളിൽ സമ്പൽ സമൃദ്ധിയുടെ അഹങ്കാരത്തിൽ സുഖലോലുപരായി രാജ്യത്തിന്റെ ധനസമ്പത്ത് സ്വന്തമാക്കി ആനന്ദാശ്രു നിറഞ്ഞ കണ്ണുകളോടെ സുഖനിദ്ര കൊള്ളുമ്പോൾ ഒരു…

യാത്രകളില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ (ഹണി സുധീര്‍)

ചെറിയ ചെറിയ യാത്രകൾ, അവിടെ കണ്ടു മുട്ടുന്ന ജീവിതങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടേത്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സന്തോഷവും സങ്കടവും എല്ലാം കൂടിചേർന്നൊരു രുചിക്കൂട്ട്. ഇന്ന് പക്ഷേ ഓരോ കഥകളും കേൾക്കുമ്പോഴും പറയുമ്പോഴും രണ്ടു തട്ടിലാണ്, കൊറോണയ്ക്കു മുൻപ് കൊറോണാനന്തരം. ഒരു വൈറസ് വന്ന് മാറ്റിമറിച്ച ജീവിതങ്ങളറിയാനും പുറം ലോകമറിയാത്ത, അറിയപ്പെടാത്ത കഥകളും തേടിയുള്ളൊരു യാത്രയിലാണിന്ന്. നമുക്ക് ചുറ്റും തന്നെ തൊഴിലില്ലായ്മ നേരിടുന്ന കൈത്തൊഴിലുകാരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ. ജീവിതം ഇങ്ങനെയും ജീവിച്ചുതീർക്കാം എന്നു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പം. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിതയാത്രകൾ പലപ്പോഴും പല കൈവഴികളായി പിരിഞ്ഞൊഴുകും. ആഗ്രഹങ്ങളെയെല്ലാം മാറ്റി വെച്ച് ഒഴുക്കിലൊരു ഈണമുണ്ടാക്കി ജീവിച്ചു തീർക്കാൻ പ്രയാസപെടുന്നവരുടെ മൗനനൊമ്പരങ്ങള്‍ എവിടെയും രേഖപ്പെടുത്താതെ മാഞ്ഞു പോകുകയണല്ലോ പതിവ്… വളരെ യാദൃശ്ചികമായാണ് എലപ്പുള്ളി നോമ്പിക്കോടുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം തേടി ജിസ്സ ചേച്ചിക്കൊപ്പം ഞാനും വിദ്യയും…

‘രാജാവ് മരിച്ചു… രാജാവ് നീണാൾ വാഴട്ടെ’

ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്. നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജ സിംഹാസന മണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരി പൊഴിച്ചുകൊണ്ടാണ്. ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ‘എത്ര ഊഷ്മളവും സ്‌നേഹം നിറഞ്ഞ പെരുമാറ്റം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ്’. ധാർഷ്ട്യക്കാരായവരുടെ മുന്നിലും രാജ്ഞി പുഞ്ചിരി തൂകി ധാർമ്മിക ശക്തിയായി നിലകൊണ്ടിരിന്നു. വിവേക ബുദ്ധി നഷ്ടപ്പെട്ട ജനാധിപത്യത്തിലെ ചില പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ മുന്നിൽ ഒരു സാധാരണക്കാരൻ ഭയന്നിട്ടെന്നോപോലെ നിൽക്കുമ്പോൾ ലോകം കീഴടക്കി ഭരിച്ച രാജ്ഞി…