ടി.ടി. നൈനാൻ ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: മാവേലിക്കര വെട്ടിയാർ തുണ്ടുപറമ്പിൽ കുടുംബാംഗം ടി.ടി. നൈനാൻ (കുഞ്ഞുമോൻ – 80) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ എലിസബത്ത് നൈനാൻ മാവേലിക്കര വെട്ടിയാർ വഴിപ്പറമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. പരേതൻ 1994 മുതൽ 2014 വരെ ന്യൂയോർക്ക് ഡിപ്പാർട്ടമെന്റ് ഓഫ് എൻവയൺമെൻറ് പ്രൊട്ടക്ഷനിൽ ജോലി ചെയ്തിരുന്നു. മകൻ: ജേക്കബ് നൈനാൻ (ഷിജു) (ന്യൂയോർക്ക്) മരുമകൾ: സുനു ജേക്കബ് (ന്യൂയോർക്ക്) കൊച്ചുമക്കൾ : ജോർഡൻ, ജോയൽ ജേക്കബ് സഹോദരങ്ങൾ: കെ,തോമസ് (ഫ്ലോറിഡ) സാറാമ്മ മാത്യൂസ് (ഇലന്തൂർ), ടി.പി.ജേക്കബ് (ന്യൂയോർക്ക്), പരേതരായ മേരി വർഗീസ്, അന്നമ്മ തോമസ് പൊതുദർശനം: ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ പാർക്ക് ഫ്യൂണറൽ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040). ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും: ഒക്ടോബർ 7 വെള്ളിയാഴ്ച രാവിലെ 9…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ചിക്കാഗോ) ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് അടിമത്ത ഭരണത്തില്‍ നിന്ന് ഇന്ത്യാ മഹാരാജ്യത്തെ സ്വതന്ത്രമാക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഗാന്ധിജി രക്തം ചൊരിയുന്ന പോരാട്ടങ്ങളിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയമല്ല മറിച്ച് സത്യം, സമാധാനം, അഹിംസ എന്നിവയില്‍ ഊന്നിയ സമരമാര്‍ഗങ്ങളാണ് സ്വീകരിച്ചത്. സ്കോക്കിയിലുള്ള ഹെറിറ്റേജ് പാര്‍ക്കിലെ ഗാന്ധിമണ്ഡപത്തില്‍ ഓവര്‍സീസ് കോഗ്രണ്‍സ് ചിക്കാഗോയുടെ പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റുമാരായ അച്ചന്‍കുഞ്ഞ്, ജോസ് തോമസ്, ജനറല്‍ സെക്രട്ടറി ടോബിന്‍ മാത്യു തോമസ്, ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍, ഐഒസി കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, ഐഒസി മുന്‍ പ്രസിഡന്റുമാരായ പ്രൊഫ. തമ്പി മാത്യു, പോള്‍ പറമ്പി എന്നിവരെ കൂടാതെ റിന്‍സി കുര്യന്‍,…

ഉത്തരാഖണ്ഡില്‍ വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് വീണ്‌ 25 പേർ മരിച്ചു

പൗരി ഗർവാൾ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് വീണ്‌ 25 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാൽദാംഗിൽ നിന്ന് ബിറോൻഖാലിലെ ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ബസാണ് സിമ്രി വളവിന് സമീപം അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെയാണ് അപകടം. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുകയാണ്. ലോക്കൽ പോലീസും എസ്ഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതുവരെ 25 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടസ്ഥലത്ത് ലൈറ്റുകളുടെ ക്രമീകരണം ഇല്ല, ഗ്രാമവാസികൾ അവരുടെ മൊബൈൽ ഫോണിലെ ഫ്ലാഷ്ലൈറ്റിന്റെ സഹായത്തോടെ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ പാടുപെടുകയാണ്, അപകടങ്ങളുടെ എണ്ണം ഉയർന്നേക്കാമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്.

നാലംഗ ഇന്ത്യൻ കുടുംബത്തെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിൽ

കാലിഫോര്‍ണിയ: നാലംഗ ഇന്ത്യൻ കുടുംബത്തെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ് ചെയ്തു.കുടുമ്പത്തിൻറെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഇയാൾ ഉപയോഗിച്ചിരുന്ന ട്രക് തട്ടികൊണ്ടുപോയ സ്ഥലത്തുനിന്നും മൂന്ന് മൈൽ ദൂരത്തിൽ തീ കത്തി കൊണ്ടിരുന്നതായും പോലീസ് കണ്ടെത്തി . പ്രതിയെ പിടികൂടിയെങ്കിലും നാലംഗ ഇന്ത്യന്‍ കുടുംബത്തെ കുറിച്ച് വിവരമൊന്നും . ഇതുവരെ ലഭിച്ചിട്ടില്ല .പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എട്ട് മാസം പ്രായമുള്ള അരൂഹി ധേരിയെന്ന കുട്ടിയടക്കം നാലംഗ പഞ്ചാബി കുടുംബത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടിയുടെ മാതാവ് ജസ്ലീന്‍ കൗര്‍ (27), പിതാവ് ജസ്ദീപ് സിംഗ് (36), അമ്മാവന്‍ അമന്‍ദീപ് സിംഗ് (39) എന്നിവരെയാണ് മെര്‍സീഡ് കൗണ്ടിയിലെ അവരുടെ ബിസിനസ് സ്ഥാപനത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത്. തല മൊട്ടയടിച്ച ഒരു വ്യക്തിയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് പൊലീസ് നേരെത്തെ കണ്ടെത്തിയിരുന്നു..കുടുംബത്തെ തട്ടിക്കൊണ്ടു…

ഗാമയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും പാർക്ക് ശുചീകരണവും

ഓസ്റ്റിൻ (ടെക്‌സാസ്) : ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസ്സോസിയേഷൻ (ഗാമ) യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും പാർക്ക് ശുചീകരണവും ഒക്ടോബർ ഒന്നിന് ഓസ്റ്റിനിലെ ബ്രഷീ ക്രീക്ക് ലേക്ക്‌ പാർക്കിൽ നടന്നു. ഗാമ യൂത്ത് ഗ്രൂപ്പ് -2022 ‘അഡോപ്ട് എ പാർക്കിന്റെ’ മൂന്നാംഘട്ട പ്രവർത്തനങ്ങളോടൊപ്പം നടന്ന ചടങ്ങിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എഴുപതിൽപരം ആൾക്കാർ പങ്കെടുത്തു. ഗാമയുടെ മുൻ പ്രസിഡണ്ട് ശ്രീ. കർമ്മചന്ദ്രൻ ഗോപാലകൃഷ്ണൻ ഗാന്ധി ജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ശുചീകരണ പ്രവർത്തനങ്ങളുടെ ആവശ്യകതയെപ്പറ്റിയും കുട്ടികളോട് സംവദിച്ചു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ ശ്രേയ ശ്രീകാന്തും ഗൗരി പിള്ളയും ഒന്നാം സ്ഥാനവും, നന്ദന രമ നായർ, ജോൺ വടുകുംചേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഗാമ ഭാരവാഹികൾ നിർവഹിച്ചു. ഗാമ യൂത്ത് ഗ്രൂപ്പ് ഭാരവാഹികളായ അനുരാഗ് പിള്ള, രാഹുൽ…

ഡാളസ് ഡയനാമോസ് നാൽപ്പതാം വാർഷിക സൂപ്പർ ട്രോഫി ടൂർണമെന്റ് ഡാളസിൽ

ഡാളസ്: അമേരിക്കയിലെ ആദ്യത്തെ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസ് നാൽപ്പതാം വർഷത്തിലേക്ക് കടക്കുന്നു. ഇതോടനുബന്ധിച്ചു ഡാളസ് ഡയനാമോസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാൽപ്പതാം വാർഷിക സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റിന്റെ വൻ ഒരുക്കങ്ങളും ഡാലസിൽ പൂർത്തിയായി വരുന്നു. ഒക്ടോബർ 22, 23 തീയതികളിൽ റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിലാണ് ടൂർണമെന്റ്. സെവൻസ് ഫോർമാറ്റിൽ 35 പ്ലസ്, ഓപ്പൺ എന്നീ ഡിവിഷനുകളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ മാറ്റുരക്കും. 14 ടീമുകളെയാണ് ടൂർണമെന്റിൽ പങ്കെടുപ്പിക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഭാരവാഹികളുമായി ഉടൻ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: അനിൽ ജേക്കബ് 972 679 5305 ടൈറ്റസ് വർഗീസ് 214 886 7980 ബിനു തോമസ് 469 441 8264 മാറ്റ് ജേക്കബ് 469 348 4690 യൂജിൻ ജി 972…

മാർത്തോമാ സഭയിൽ രണ്ടാം നവീകരണത്തിന് കാഹളം മുഴക്കി തിയഡോഷ്യസ് മാർത്തോമ

ആദിമ ക്രൈസ്തവ സഭയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തായ്‌വേരറുത്തുമാറ്റി , നിരവധി ത്യാഗങ്ങളുടെയും നഷ്ടപെടലുകളൂടേയും കടമ്പകൾ ദൈവക്രപയിൽ ശരണപെട്ടു അനായാസം പിന്നിടുകയും ഒന്നുമില്ലായ്മയിൽ നിന്നും അബ്രഹാം മാല്പനച്ചനും വിശ്വാസ സമൂഹവും വിശുദ്ധ വേദപുസ്തക സത്യങ്ങളിൽ അധിഷ്ഠിതമായി മാർത്തോമാ സഭ രൂപീകരിച് ഒന്നാം നവീകരണത്തിന് തുടക്കം കുറികുകയും ചെയ്തുവെങ്കിൽ ,അതിൻറെ പിന്തുടർച്ച എന്ന് വേണമെങ്കിൽ അവകാശപ്പെടാവുന്ന, ഒരു നൂറ്റാണ്ടിനപ്പുറം രണ്ടാം നവീകരണത്തിനുള്ള കാഹളം മുഴുകിയിരിക്കുകയാണ് മർത്തോമ സഭയിലെ മെത്രാപ്പോലീത്തയായി വാണരുളുന്ന ഡോ: തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത. നവീകരണ കാലഘട്ടം മുതൽ തന്നെ മാർത്തോമാ സഭയിൽ പരിപാവനമായി കരുതുന്ന ഒന്നായിരുന്നു കൗദാശിക കർമ്മങ്ങളിൽ പുരുഷന്മാർക്ക് മാത്രം പങ്കാളിത്വം നൽകുകയെന്നത് .മുൻ മെത്രപ്പോലീത്താമാർ ആ പാരമ്പര്യം നാളിതുവരെ കാത്തു സൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായിരുന്നു ,എന്നാൽ സഭയിൽ ദീർഘ വർഷങ്ങളായി ഉയർന്ന കേൾക്കുന്ന , നോർത്ത് അമേരിക്കൻ ഭദ്രാസനം ഊർജിം പകർന്നു നൽകിയ,…

ഫ്ലൈറ്റ് അറ്റൻഡന്റര്‍മാര്‍ക്ക് ഷിഫ്റ്റുകൾക്കിടയിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്ന് എഫ്എഎ

വാഷിംഗ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ച ചട്ടമനുസരിച്ച്, വിമാനക്കമ്പനികൾ ഫ്ലൈറ്റ് അറ്റൻഡന്റര്‍മാര്‍ക്ക് ഷിഫ്റ്റുകൾക്കിടയിൽ കുറഞ്ഞത് 10 മണിക്കൂർ വിശ്രമം ഡ്യൂട്ടി നൽകേണ്ടതുണ്ട്, നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂർ കൂടി. അധിക മണിക്കൂർ വിശ്രമം അവരുടെ സുരക്ഷയ്ക്ക് സഹായകമാകുമെന്ന് ആക്ടിംഗ് എഫ്എഎ അഡ്മിനിസ്ട്രേറ്റർ ബില്ലി നോലെൻ പറഞ്ഞു. ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ വിശ്രമ ആവശ്യകത വർദ്ധിപ്പിക്കാനും ചില സാഹചര്യങ്ങളിൽ കുറച്ച് വിശ്രമത്തോടെ ജോലിക്കാരെ അനുവദിക്കുന്ന വ്യവസ്ഥ ഒഴിവാക്കാനും 2018-ൽ കോൺഗ്രസ് എഫ്എഎയോട് നിർദ്ദേശിച്ചിരുന്നു. ഇത് ഞങ്ങൾക്ക് വളരെയധികം സമയമെടുത്തു. പക്ഷേ, ഞങ്ങൾ ഒടുവിൽ ആ തീരുമാനത്തിലെത്തി എന്ന് നോലൻ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫ്‌ളൈറ്റ് അറ്റൻഡന്റ്‌സ് അസോസിയേഷൻ വർഷങ്ങളായി വിശ്രമ സമയ ആവശ്യങ്ങൾ വിപുലീകരിക്കാൻ പോരാടുകയാണ്. കോൺഗ്രസ് വലിയ മാർജിനിൽ വോട്ട് ചെയ്തതിന് ശേഷവും ട്രംപ് ഭരണകൂടം വിപുലീകരണത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് യൂണിയൻ പ്രസിഡന്റ് സാറ നെൽസൺ ആരോപിച്ചു.…

Power grid failure in Bangladesh leaves 130 million people without electricity

DHAKA  – At least 130 million people in Bangladesh were without power on Tuesday afternoon after a grid failure caused widespread blackouts, the government s power utility company said. More than 80 percent of the country was hit by the sudden outage shortly after 2 pm local time (0800 GMT), according to the Power Development Board. Apart from some locations in Bangladesh s northwest, “the rest of the country is without power”, agency spokesman Shamim Ahsan told AFP. Ahsan said 130 million people or more were without electricity and it remained…

തെരുവുനായ പ്രശ്നത്തിന് കൊല്ലുന്നതല്ല മറിച്ച് ശാസ്ത്രീയമായ പരിഹാരമാണ് വേണ്ടത്: തദ്ദേശ വകുപ്പു മന്ത്രി എംബി രാജേഷ്

കണ്ണൂർ: തെരുവുനായ്ക്കളുടെ പ്രശ്‌നത്തിന് നായകളെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തെരുവുനായ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. നായ്ക്കളെ കൊല്ലുന്നത് പരിഹാരമല്ലെന്നും മന്ത്രി പറഞ്ഞു. ചിലർ തെരുവ് നായ്ക്കളെ കൊല്ലാൻ ഇറങ്ങുന്നു. ഇത്തരക്കാർ സർക്കാർ പദ്ധതികളുമായി സഹകരിക്കുന്നില്ല. ഷെൽട്ടറുകൾ തുറക്കരുതെന്നും വാക്സിനേഷനുമായി സഹകരിക്കില്ലെന്നും ഇവർ പറയുന്നു. അവർ ഒരു പ്രത്യേക അജണ്ടയുമായി നായ്ക്കളെ കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഇകഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ശാസ്ത്രീയമായ മാർഗങ്ങളിലൂടെ മാത്രമേ നായശല്യം അവസാനിപ്പിക്കാനാകൂ. എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. വളർത്തു നായകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. പട്ടിയേയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ…