ഹവായിയന്‍ വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 36 പേര്‍ക്ക് പരിക്ക്,11 പേരുടെ നിലഗുരുതരം

ഫിനിക്‌സ്: ഫിനിക്‌സില്‍ നിന്നും ഹൊന്നാലുലുവിലേക്ക് പുറപ്പെട്ട ഹവാലിയന്‍ എയര്‍ ലൈന്‍സ് ശക്തമായ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജോലിക്കാര്‍ ഉള്‍പ്പെടെ 36 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 14 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 20 പേരെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചതായും, പതിനൊന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18 ഞായറാഴ്ചയായിരുന്നു സംഭവം. തലക്കേറ്റ പരിക്കുമൂലം പലരും അബോധാവസ്ഥയിലായിരുന്നു. 278 യാത്രക്കാരേയും, പത്തു ജീവനക്കാരേയും വഹിച്ചുകൊണ്ടു ഹൊന്നലുലു വിമാനതാവളത്തില്‍  രാവിലെ 11 മണിക്ക് ഇറങ്ങേണ്ട വിമാനം മുപ്പതു മിനിട്ടു മുമ്പാണ് ആകാശചുഴിയില്‍ പെട്ട്ു ശക്തമായി ഉലന്നതു 36,000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നത്. വിമാനതാവളത്തില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ നിന്നും പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിമാനം ചുഴിയില്‍പെട്ടത് പെട്ടെന്നായിരുന്നു. പലര്‍ക്കും ഇരിക്കുന്നതിനോ, സീറ്റ് ബെല്‍റ്റ് ഇടുന്നതിനോ അവസരം…

പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക്!

പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ ഏറെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ഈ ക്രിസ്തുമസിൻ്റെ പ്രത്യാശ യേശുവിൽ നിങ്ങളെത്തന്നെ ഉണർത്താനുള്ള സമയമാണ്. ലോകത്തെവിടെയും ഏതൊരു മനുഷ്യനും ഉള്ള ഏക പ്രത്യാശ, യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും നമുക്ക് വിശ്രമിക്കാൻ കഴിയുന്ന ഒന്നാണ് ആ പ്രതീക്ഷ. മനസ്സിൽ ഭാരമുള്ളവരോ ഇല്ലാത്തവരോ ആയ എല്ലാവർക്കും യേശു തൻ്റെ വിശ്രമം വാഗ്ദാനം ചെയ്യുന്നു. അതിനർത്ഥം, യേശു, കൊണ്ടുവരുന്ന പ്രത്യാശ ദൈവവചനത്തിൻ്റെ താളുകളിൽ നിറയുന്നു. ഈ ക്രിസ്തുമസ് ദിനത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ, ദൈവം പ്രത്യാശ നിറയ്ക്കട്ടെ. വിജയകരമായ ഒരു ജീവിതം നയിക്കാൻ നിങ്ങൾക്കാവശ്യമായതെല്ലാം യേശുവിൻ്റെ നാമത്തിൽ പൊതിഞ്ഞിരിക്കുന്നു. നിങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ ക്രിസ്തുമസ് പങ്കിടുമ്പോൾ, ക്രിസ്തുമസിൻ്റെ എല്ലാ പ്രതീക്ഷയും നിറയ്ക്കാനുള്ള നിങ്ങളുടെ വഴികൾ സമാധാനവും, സമൃദ്ധിയും, സ്നേഹവും, കൊണ്ട് നിറയട്ടെ. ക്രിസ്തുമസ്, യേശുവിൻ്റെ ജനനം ആഘോഷിക്കുന്ന ക്രിസ്ത്യൻ…

ലോകകപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു

എടത്വ: ലോക കപ്പ് അർജൻൻ്റീന കൈപ്പിടിയിലാക്കിയപ്പോൾ ദീപങ്ങൾ തെളിയിച്ച് വാലയിൽ ബെറാഖാ തറവാടിൽ ആഹ്ളാദം പങ്കിട്ടു. വിപുലമായ ആഘോഷ പരിപാടികൾ നടത്തുവാൻ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും തറവാടിന് സമീപം ഉണ്ടായ മരണം മൂലം അവ ഒഴിവാക്കുകയായിരുന്നു. അർജൻ്റീന ഫൈനലിലെത്തിയപ്പോഴും വാലയിൽ ബെറാഖാ തറവാടിൻ്റെ മതിലിൽ മുഴുവൻ ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ആഹ്ളാദം പങ്കിട്ടത്. ലോകകപ്പ് മത്സരം അരങ്ങേറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ വീടിനും മതിലിനും അർജൻ്റീനയുടെ പതാകയുടെ നിറം നല്‍കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും അർജൻൻ്റീനയുടെ ആരാധകരെത്തി മതിലിൻ്റെയും വീടിൻ്റെയും ചിത്രങ്ങൾ പകർത്തിയിരുന്നു. ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപെട്ടത് തലവടി വാലയിൽ ബെറാഖാ തറവാട്ടിൽ ബെൻ ജോൺസൺ, ഡാനിയേൽ തോമസ് എന്നിവരെ നിരാശരാക്കിയിരുന്നു. എങ്കിലും അർജന്റീനയുടെ കട്ട ആരാധകരായ ഇവർ വിജയപ്രതീക്ഷയോടെ തങ്ങളുടെ…

പരാജയഭീതി: 2021ൽ 13,089 വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് നയിച്ചു; മഹാരാഷ്ട്ര പട്ടികയിൽ ഒന്നാമത്

ന്യൂഡൽഹി: രാജ്യത്തെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ (രാജസ്ഥാൻ) മെഡിസിൻ അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അടുത്തിടെ ആത്മഹത്യ ചെയ്ത കേസുകൾ കടുത്ത മത്സരത്തെയും അവസാനിക്കാത്ത സമ്മർദ്ദത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായേക്കാം, പക്ഷേ ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. തങ്ങളുടെ അക്കാദമിക് കരിയറിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്ന യുവ വിദ്യാർത്ഥികൾ വ്യത്യസ്ത കാരണങ്ങളാൽ കീഴടങ്ങുകയും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട ആത്മഹത്യയെക്കുറിച്ചുള്ള കേന്ദ്രീകൃത ഡാറ്റ പ്രകാരം, സമീപ വർഷങ്ങളിൽ ആത്മഹത്യ മൂലമുള്ള വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതായി കാണിക്കുന്നു. മൊത്തം 13,089 വിദ്യാർത്ഥികളുടെ ആത്മഹത്യാ കേസുകൾ ഉള്ളപ്പോൾ, ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് 2020 നെ അപേക്ഷിച്ച് 2021 ൽ ഈ എണ്ണം ഏകദേശം 4.5 ശതമാനം വർദ്ധിച്ചു എന്നാണ്. അതിൽ പകുതിയും റിപ്പോർട്ട്…

കെ.പി.എ. ബഹ്‌റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈന്‍: ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനത്തിൽ ബഹ്‌റൈനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കൊല്ലം പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ സന്ദർശിച്ചു. ബഹ്റൈന്റെ ഹൃദയത്തിലൂടെ ഒരു ദിവസം എന്ന് പേരിട്ട യാത്രയിൽ ബഹ്റൈന്റെ പുരാതനവും ആധുനികവുമായ നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചു. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന പലർക്കും ഈ യാത്ര ഒരു നവ്യാനുഭവമായിരുന്നു. ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യവും കരകൗശലവും നേരിട്ട് കാണാൻ യാത്ര അവസരമൊരുക്കി. പ്രമുഖ സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ ദിന ഐക്യദാർഢ്യ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കിഷോർ കുമാർ നന്ദി അറിയിച്ചു. യാത്ര ട്രഷറർ രാജ് കൃഷ്ണൻ നിയന്ത്രിച്ചു. സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കാവനാട് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ,…

ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഇന്നു മുതല്‍ നിലവില്‍ വന്നു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. തിരക്ക് കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. നടപ്പന്തലിൽ ആരംഭിക്കുന്ന പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. സ്ത്രീകൾക്കും വയോധികർക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശം അനുസരിച്ചാണ് പുതിയ നടപടി. തിരക്കുള്ള സമയത്ത് കുട്ടികളെയും മുതിർന്ന പൗരന്മാരെും പതിനെട്ടാം പടി കയറാൻ സഹായിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിലുണ്ടായ വാഹനാപകടത്തില്‍ ഈജിപ്ഷ്യന്‍ ദമ്പതികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് വിട്ടുകൊടുത്തു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടത്തെക്കുറിച്ച് കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചത്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം അൽ ഷഗയ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടു. മറിഞ്ഞ വാഹനങ്ങളിൽ നിന്ന് ഏഴുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി അത്യാഹിത വിഭാഗത്തിൽ ഏൽപ്പിച്ചു.

രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയം നടന്നു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം നടന്നു. പ്രവാസിയായ ജോൺ കോശി-ഷൈനി ദമ്പതികളുടെ മകൾ ജൂനിറ്റയാണ് വധു. രമേശ് ചെന്നിത്തല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ നിശ്ചയ വിവരം അറിയിച്ചത്. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്: ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ജോൺ കോശി, ഷൈനി ജോൺ (ബഹറിൻ) ദമ്പതികളുടെ മൂത്ത മകൾ ജൂനിറ്റയാണ് വധു. സഹോദരി ജോഹാന. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ സദസിലായിരുന്നു ചടങ്ങ്. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും ആശംസകളും വധുവരന്മാർക്കൊപ്പം ഉണ്ടാവണമെന്നാഗ്രഹിക്കുന്നു.

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ പോലീസ് കസ്റ്റഡിയിൽ; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമ്മൂട് പൊലീസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ദിവ്യ നായരെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും ദിവ്യ നായരുടെ ഭർത്താവുമായ രാജേഷ് ഒളിവിലാണ്. കേസിലെ അഞ്ചാം പ്രതിയാണ് ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി. ടൈറ്റാനിയത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ ദിവ്യ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തെന്നാണ് ആരോപണം. ഒക്‌ടോബര്‍ 6 നായിരുന്നു തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സമാന പരാതിയില്‍ വെഞ്ഞാറമ്മൂട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ദേശീയ ന്യൂനപക്ഷ അവകാശ ദിനം 2022 – ചരിത്രവും പ്രാധാന്യവും

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മറ്റ് പരിപാടികളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് ഇന്ത്യയിൽ എല്ലാ വർഷവും ഡിസംബർ 18 ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നു. 2012 ഡിസംബർ 18 നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ന്യൂനപക്ഷ അവകാശ ദിനം ആചരിച്ചത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കിടയിൽ മികച്ച ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ദിനാചരണം. യുഎൻ അനുശാസിക്കുന്നതു പ്രകാരം, എല്ലാ വർഷവും ഡിസംബർ 18 ന് ഇന്ത്യ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നു. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾ പിന്നാക്കം പോകുന്ന മൂന്ന് പ്രധാന മേഖലകൾ തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ പുരോഗതി, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയാണ്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്കും ഈ മേഖലകളിലും മറ്റ് മേഖലകളിലും ശരിയായ സഹായവും മാർഗനിർദേശവും ലഭിക്കുന്നുണ്ടെങ്കിൽ രാജ്യത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവന നൽകിയേക്കാം. ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ചില നേതാക്കൾ…