കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 5): ജോണ്‍ ഇളമത

ലുഡ്‌വിക്കോയും ഭാര്യ ലുക്രേസ്യയും തമ്മിലുള്ള സംഭാഷണം കേട്ടിരുന്ന ഗിലാന്‍ഡാ ലുക്രേസ്യയെത്തന്നെ നോക്കിയിരുന്നു. മധ്യ പ്രായം എത്തിയിട്ടും മാദകമായ സൗന്ദര്യം! ഇതുപോലൊരു സുന്ദരിയെ, ഒരു പ്രഭുവിന്റെ ഭാര്യയെ, പ്രഭുവിനു വരച്ചു കൊടുത്തത്‌ ഈയിടെയാണ്‌. തന്നെ ഉറ്റുനോക്കുന്ന ഗിലാന്‍ഡായെ ചുണ്ടി ലുക്രേസ്യ ചോദിച്ചു… “ഇതാരാണ്‌ ലുഡ്‌വിക്കോ, നമ്മുടെ അതിഥിയായി ഇവിടെ എത്തിയിട്ടുള്ള മാന്യന്‍?” “കേട്ടിട്ടില്ലേ, പ്രശസ്തനായ ചിത്രകാരന്‍ ഡൊമിനിക്കോ ഗിലാന്‍ഡാ” തുടര്‍ന്ന്‌ ലുഡ്‌വിക്കോ ലുക്രേസ്യായെ പരിചയപ്പെടുത്തി.. “ഇതെന്റെ ഭാര്യ ലുക്രേസ്യാ!” ഓ! ലുക്രേസ്യയുടെ നീലക്കണ്ണുകള്‍ വിടര്‍ന്നു. കുങ്കുമച്ഛായം പുരട്ടിയ ചെഞ്ചുണ്ടുകള്‍ വിരിഞ്ഞു മന്ദഹസിച്ചു. “പ്രശസ്തനും മാന്യനുമായ അതിഥി, അങ്ങേക്കു സ്വാഗതം! ഞങ്ങളെ സന്ദര്‍ശിക്കാന്‍ അങ്ങ്‌ ഇവിടെ എത്തിയതില്‍ ഞങ്ങള്‍ അനുഗൃഹീതരാണ്‌.” സംസാരപ്രിയയായ ലുക്രേസ്യ തുടര്‍ന്നു… “ഒരുപക്ഷേ, ഞങ്ങള്‍ക്കിടയിലെ സംസാരത്തിന്റെ പ്രസക്തി അങ്ങേക്ക്‌ മനസ്സിലായിരിക്കുകയില്ല. കര്‍ദിനാള്‍ അബ്രോസി, അതായത്‌ ഇപ്പോഴത്തെ പോപ്പിന്റെ പ്രതിനിധി എന്റെ അര്‍ദ്ധ സഹോദരനാണ്‌. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ്‌ ഞാന്‍…

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം കര്‍ഷകരത്നം അവാര്‍ഡ് 2022 സംഘടിപ്പിക്കുന്നു

ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയയിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും, കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മത്സരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്ത് ഉല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമായിരിക്കും വിധി നിര്‍ണ്ണയം നടത്തുന്നത്. ജേതാവിന് ഇമ്മാനുവല്‍ റിയാലിറ്റി എവര്‍ റോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെ സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരണം. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കള തോട്ടങ്ങള്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ജഡ്ജിംഗ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 14ാം…

ന്യൂയോര്‍ക്ക് നഗരത്തില്‍ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 839 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ് ഇപ്പോള്‍ ആയിരത്തിലധികം കേസുകളില്‍ എത്തി നില്‍ക്കുന്നത്. അടുത്തിടെ ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആരോഗ്യ എമര്‍ജന്‍സിയായി മങ്കിപോക്‌സിനെ പ്രഖ്യാപിച്ചിരുന്നു. മങ്കി പോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യു എച്ച് ഒ പുതിയ പ്രഖ്യാപനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്വാഗതം ചെയ്തു. ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നിലനില്‍ക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. മങ്കി പോക്‌സിനെതിരായ വാക്‌സിന്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് കൂടുതലായി അയക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് മേയര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളിയിലെ ആരാധനയ്ക്കിടെ തോക്കുചൂണ്ടി കവര്‍ച്ച

ന്യൂയോര്‍ക്ക് : പള്ളിയില്‍ ആരാധനയ്ക്കിടെ തോക്കുധാരികളായ മൂന്നുപേര്‍ കടന്നുവന്നു ബിഷപ്പിന്റെയും ഭാര്യയുടെയും ഒരു മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു. സൗത്ത് ഈസ്റ്റേണ്‍ ബ്രൂക്ക്ലിനിലുള്ള ഇന്റര്‍നാഷനല്‍ മിനിസ്ട്രീസിലെ ബിഷപ്പ് ലാമര്‍ എം വൈറ്റ് ഹെഡിനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്ലിന്‍ പൊലീസ് പറഞ്ഞു. കവര്‍ച്ചയ്ക്കു മുന്‍പ്, പള്ളിയില്‍ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു. കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചവരാണ് കവര്‍ച്ച നടത്തിയത്. ആരാധനയ്ക്ക് എത്തിയവര്‍ക്കു നേരെ നിറയൊഴിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ എന്റെ ആഭരണങ്ങളും സ്വര്‍ണ്ണ കുരിശും വാച്ചും ബലമായി ഊരിയെടുത്തു, 38 വയസ്സുള്ള ഭാര്യയുടെ നേരെ തോക്കുചൂണ്ടി അവരുടെ ആഭരണങ്ങളും തട്ടിയെടുത്തു, വൈറ്റ് ഹെഡ് പറഞ്ഞു. മോഷണത്തിനുശേഷം തോക്കു ധാരികള്‍ കാറില്‍ കടന്നു കളഞ്ഞു. കുട്ടികളുടെ നേര്‍ക്കും ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം…

ഹൂസ്റ്റണിലും മങ്കിപോക്‌സ് വ്യാപിക്കുന്നു; പബ്ലിക്ക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിന്റെ വിവിധഭാഗങ്ങളില്‍ മങ്കിപോക്‌സിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൂസ്റ്റണ്‍ ഏവയായില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതായി ജൂലായ് 25 തിങ്കളാഴ്ച ഹാരിസ്‌കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ, മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്, ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഇവര്‍ അറിയിച്ചു. ഇതുവരെ 47 മങ്കിപോക്‌സ് കേസ്സുകള്‍ സ്ഥിരീകരിച്ചതായി മേയര്‍ സില്‍വസ്റ്റര്‍ അറിയിച്ചു. ഇത് വളരെ ഗൗരവമായി എടുത്തതാണ് പബ്ലിക് ഹെല്‍ത്ത് ഏമര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതമായതെന്നും മേയര്‍ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹൂസ്റ്റണില്‍ എത്തിചേര്‍ന്ന വാക്‌സിന്‍ ഇതുവരെ 135 പേര്‍ക്ക് മാത്രമാണ് നല്‍കിയത്. കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് വൈറ്റ് ഹൗസിനോടും, സി.ഡി.സി.യേയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

സിഎസ്ഐ ചർച്ച് ബിഷപ്പിന്റെ വസതിയിലും ഓഫീസിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: രൂപതയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസ് വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സിഎസ്‌ഐ ചർച്ച് മോഡറേറ്ററും ദക്ഷിണ കേരള രൂപത ബിഷപ്പുമായ എ ധർമ്മരാജ് റസാലത്തിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. എൽഎംഎസ് കോമ്പൗണ്ടിലെ സിഎസ്ഐ ബിഷപ്പ് ഹൗസിൽ 13 മണിക്കൂർ നീണ്ട റെയ്ഡും ചോദ്യം ചെയ്യലും രാത്രിയോടെ അവസാനിച്ചു. . സിഎസ്‌ഐ മെഡിക്കൽ കോളജ് (കാരക്കോണം) ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാമിന്റെ വസതിയിലും രൂപത അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി.ടി. പ്രവീണിന്റെ രണ്ട് വീടുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. ആംഗ്ലിക്കൻ ചർച്ച് യോഗത്തിൽ പങ്കെടുക്കാൻ ബിഷപ്പ് റസാലം യുകെയിലേക്ക് പോകാനിരിക്കെയാണ് പുലർച്ചെ 4 മണിക്ക് ഇഡി ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിലെത്തി 6.15 ന് റെയ്ഡ് ആരംഭിച്ചത്. ബിഷപ്പിന്റെ അനുയായികളും വിമത വിഭാഗവും വൻതോതിൽ തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളിച്ചതോടെ എംഎം…

കടക്കെണിയിലായ കുടുംബത്തിന് വീട് വിൽക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു

കാസർകോട്: കടക്കെണിയിലായ കുടുംബത്തിന് തങ്ങള്‍ നിര്‍മ്മിച്ച പുതിയ വീട് വില്‍ക്കാന്‍ തീരുമാനിച്ച് ടോക്കണ്‍ തുക സ്വീകരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു. മഞ്ചേശ്വരത്തെ പാവൂരിലെ മുഹമ്മദ് ബാവ (50)യെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. കടക്കെണിയിൽ വലയുന്ന ബാവയും ഭാര്യ ആമിനയും (45) എട്ട് മാസം മുമ്പ് നിർമ്മിച്ച 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ, കരാര്‍ ഒപ്പിടാന്‍ ടോക്കൺ തുകയുമായി വീട് വാങ്ങാമെന്നേറ്റ ആള്‍ വീട്ടിലേക്ക് വരാൻ സമ്മതിച്ചിരുന്നു. “ഞങ്ങൾക്ക് 45 ലക്ഷം രൂപ കടമുള്ളതിനാൽ വീടിന് 45 ലക്ഷം രൂപ വേണം. എന്നാൽ, 40 ലക്ഷം രൂപയ്ക്ക് ബ്രോക്കറും പാർട്ടിയും വിലപേശുകയായിരുന്നു,” ബാവ പറഞ്ഞു. എന്തു തന്നെയായാലും അന്നു വൈകുന്നേരം വീട് ഒഴിഞ്ഞുകൊടുത്ത് സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമൊത്ത് വാടക വീട്ടിലേക്ക് മാറാനും…

കാർഗിൽ വിജയ് ദിവസിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആദ്യ ട്വീറ്റ്

ന്യൂഡൽഹി: കാർഗിൽ ദിവസമായ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു രക്തസാക്ഷികൾക്ക് പ്രണാമം അര്‍പ്പിച്ചു. രാജ്യത്തെ പരമോന്നത പദവി ഏറ്റെടുത്തതിന് ശേഷം മുർമുവിന്റെ ആദ്യ ട്വീറ്റാണിത്. രാജ്യം മുഴുവൻ രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും എന്നും കടപ്പെട്ടിരിക്കുമെന്നും അവർ തന്റെ ട്വീറ്റിൽ കുറിച്ചു. 1999ലെ ഈ ദിവസമാണ് ഇന്ത്യൻ ധീര സൈനികർക്ക് മുന്നിൽ പാക്കിസ്താന്‍ മുട്ടുമടക്കിയത്. “കാർഗിൽ വിജയ് ദിവസ് നമ്മുടെ സായുധ സേനയുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. വീരമൃത്യു വരിച്ച എല്ലാ ധീര ജവാന്മാരേയും ഞാൻ നമിക്കുന്നു. ഭാരതമാതാവിനെ സംരക്ഷിക്കാൻ ജീവിക്കുന്ന അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നും കടപ്പെട്ടിരിക്കും. ജയ് ഹിന്ദ്!” രാഷ്ട്രപതി ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും രക്തസാക്ഷികളെ അനുസ്മരിച്ചു. “കാർഗിൽ വിജയ് ദിവസ് മാ ഭാരതിയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ്. ഈ അവസരത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ മികവ് പുലർത്തിയ…

രാജ്യത്തിനായി ജീവിതം സമർപ്പിച്ച ആ രക്തസാക്ഷികൾക്ക് പ്രണാമം

പാക്കിസ്താന്‍ അധിനിവേശത്തിൽ നിന്ന് കാർഗിലിന്റെ ഉയർന്ന കൊടുമുടികളെ മോചിപ്പിക്കാന്‍ ജീവൻ ബലിയർപ്പിച്ച രാജ്യത്തിന്റെ ധീരരായ പുത്രന്മാരുടെ സ്മരണയ്ക്കായി എല്ലാ വർഷവും കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. യുദ്ധസമയത്ത് “ഓപ്പറേഷൻ വിജയ്” എന്ന് പേരിട്ട് ഇന്ത്യൻ സൈന്യം പാക്കിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും ടൈഗർ ഹിൽസും മറ്റ് ഔട്ട്‌പോസ്റ്റുകളും പിടിച്ചെടുക്കുകയും ചെയ്തു. ലഡാക്കിലെ കാർഗിലിൽ 60 ദിവസത്തിലധികം പാക്കിസ്താന്‍ സൈന്യവുമായുള്ള യുദ്ധം തുടർന്നു. ഒടുവിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു. എല്ലാ വർഷവും, ഈ ദിവസം, പാക്കിസ്താന്‍ ആരംഭിച്ച യുദ്ധത്തിൽ വീരമൃത്യു വരിച്ച നൂറുകണക്കിന് ഇന്ത്യൻ സൈനികര്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യൻ സായുധ സേനയുടെ സംഭാവനകളെ അനുസ്മരിക്കാൻ രാജ്യത്തുടനീളം നിരവധി പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കാർഗിൽ യുദ്ധത്തിന്റെ ചരിത്രം: 1971ലെ…

Champakulam Chundan oarsmen visit original snake boat at UST Thiruvananthapuram campus

Thiruvananthapuram: The original Champakulam Chundan, the most-celebrated among snake boats in Kerala that currently adorns the UST campus in Thiruvananthapuram, had a set of high profile visitors this weekend. The boat, which had been brought to the UST campus after it had retired in 2013, was called on by the Kerala Police team, the oarsmen of the new generation Champakulam Chundan after it won this year’s Champakulam Moolam Boat Race, on July 12. At the Champakulam Moolam Boat Race held on July 12, the Kerala Police Boat Race team won…