സിഎസ്ഐ ചർച്ച് ബിഷപ്പിന്റെ വസതിയിലും ഓഫീസിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: രൂപതയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസ് വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സിഎസ്‌ഐ ചർച്ച് മോഡറേറ്ററും ദക്ഷിണ കേരള രൂപത ബിഷപ്പുമായ എ ധർമ്മരാജ് റസാലത്തിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. എൽഎംഎസ് കോമ്പൗണ്ടിലെ സിഎസ്ഐ ബിഷപ്പ് ഹൗസിൽ 13 മണിക്കൂർ നീണ്ട റെയ്ഡും ചോദ്യം ചെയ്യലും രാത്രിയോടെ അവസാനിച്ചു. . സിഎസ്‌ഐ മെഡിക്കൽ കോളജ് (കാരക്കോണം) ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാമിന്റെ വസതിയിലും രൂപത അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി.ടി. പ്രവീണിന്റെ രണ്ട് വീടുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. ആംഗ്ലിക്കൻ ചർച്ച് യോഗത്തിൽ പങ്കെടുക്കാൻ ബിഷപ്പ് റസാലം യുകെയിലേക്ക് പോകാനിരിക്കെയാണ് പുലർച്ചെ 4 മണിക്ക് ഇഡി ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിലെത്തി 6.15 ന് റെയ്ഡ് ആരംഭിച്ചത്. ബിഷപ്പിന്റെ അനുയായികളും വിമത വിഭാഗവും വൻതോതിൽ തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളിച്ചതോടെ എംഎം…

കടക്കെണിയിലായ കുടുംബത്തിന് വീട് വിൽക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു

കാസർകോട്: കടക്കെണിയിലായ കുടുംബത്തിന് തങ്ങള്‍ നിര്‍മ്മിച്ച പുതിയ വീട് വില്‍ക്കാന്‍ തീരുമാനിച്ച് ടോക്കണ്‍ തുക സ്വീകരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചു. മഞ്ചേശ്വരത്തെ പാവൂരിലെ മുഹമ്മദ് ബാവ (50)യെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. കടക്കെണിയിൽ വലയുന്ന ബാവയും ഭാര്യ ആമിനയും (45) എട്ട് മാസം മുമ്പ് നിർമ്മിച്ച 2,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ, കരാര്‍ ഒപ്പിടാന്‍ ടോക്കൺ തുകയുമായി വീട് വാങ്ങാമെന്നേറ്റ ആള്‍ വീട്ടിലേക്ക് വരാൻ സമ്മതിച്ചിരുന്നു. “ഞങ്ങൾക്ക് 45 ലക്ഷം രൂപ കടമുള്ളതിനാൽ വീടിന് 45 ലക്ഷം രൂപ വേണം. എന്നാൽ, 40 ലക്ഷം രൂപയ്ക്ക് ബ്രോക്കറും പാർട്ടിയും വിലപേശുകയായിരുന്നു,” ബാവ പറഞ്ഞു. എന്തു തന്നെയായാലും അന്നു വൈകുന്നേരം വീട് ഒഴിഞ്ഞുകൊടുത്ത് സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമൊത്ത് വാടക വീട്ടിലേക്ക് മാറാനും…

കാർഗിൽ വിജയ് ദിവസിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആദ്യ ട്വീറ്റ്

ന്യൂഡൽഹി: കാർഗിൽ ദിവസമായ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു രക്തസാക്ഷികൾക്ക് പ്രണാമം അര്‍പ്പിച്ചു. രാജ്യത്തെ പരമോന്നത പദവി ഏറ്റെടുത്തതിന് ശേഷം മുർമുവിന്റെ ആദ്യ ട്വീറ്റാണിത്. രാജ്യം മുഴുവൻ രക്തസാക്ഷികളോടും അവരുടെ കുടുംബങ്ങളോടും എന്നും കടപ്പെട്ടിരിക്കുമെന്നും അവർ തന്റെ ട്വീറ്റിൽ കുറിച്ചു. 1999ലെ ഈ ദിവസമാണ് ഇന്ത്യൻ ധീര സൈനികർക്ക് മുന്നിൽ പാക്കിസ്താന്‍ മുട്ടുമടക്കിയത്. “കാർഗിൽ വിജയ് ദിവസ് നമ്മുടെ സായുധ സേനയുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. വീരമൃത്യു വരിച്ച എല്ലാ ധീര ജവാന്മാരേയും ഞാൻ നമിക്കുന്നു. ഭാരതമാതാവിനെ സംരക്ഷിക്കാൻ ജീവിക്കുന്ന അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നും കടപ്പെട്ടിരിക്കും. ജയ് ഹിന്ദ്!” രാഷ്ട്രപതി ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും രക്തസാക്ഷികളെ അനുസ്മരിച്ചു. “കാർഗിൽ വിജയ് ദിവസ് മാ ഭാരതിയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ്. ഈ അവസരത്തിൽ, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ മികവ് പുലർത്തിയ…

രാജ്യത്തിനായി ജീവിതം സമർപ്പിച്ച ആ രക്തസാക്ഷികൾക്ക് പ്രണാമം

പാക്കിസ്താന്‍ അധിനിവേശത്തിൽ നിന്ന് കാർഗിലിന്റെ ഉയർന്ന കൊടുമുടികളെ മോചിപ്പിക്കാന്‍ ജീവൻ ബലിയർപ്പിച്ച രാജ്യത്തിന്റെ ധീരരായ പുത്രന്മാരുടെ സ്മരണയ്ക്കായി എല്ലാ വർഷവും കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. യുദ്ധസമയത്ത് “ഓപ്പറേഷൻ വിജയ്” എന്ന് പേരിട്ട് ഇന്ത്യൻ സൈന്യം പാക്കിസ്താന്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും ടൈഗർ ഹിൽസും മറ്റ് ഔട്ട്‌പോസ്റ്റുകളും പിടിച്ചെടുക്കുകയും ചെയ്തു. ലഡാക്കിലെ കാർഗിലിൽ 60 ദിവസത്തിലധികം പാക്കിസ്താന്‍ സൈന്യവുമായുള്ള യുദ്ധം തുടർന്നു. ഒടുവിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു. എല്ലാ വർഷവും, ഈ ദിവസം, പാക്കിസ്താന്‍ ആരംഭിച്ച യുദ്ധത്തിൽ വീരമൃത്യു വരിച്ച നൂറുകണക്കിന് ഇന്ത്യൻ സൈനികര്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യൻ സായുധ സേനയുടെ സംഭാവനകളെ അനുസ്മരിക്കാൻ രാജ്യത്തുടനീളം നിരവധി പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കാർഗിൽ യുദ്ധത്തിന്റെ ചരിത്രം: 1971ലെ…

Champakulam Chundan oarsmen visit original snake boat at UST Thiruvananthapuram campus

Thiruvananthapuram: The original Champakulam Chundan, the most-celebrated among snake boats in Kerala that currently adorns the UST campus in Thiruvananthapuram, had a set of high profile visitors this weekend. The boat, which had been brought to the UST campus after it had retired in 2013, was called on by the Kerala Police team, the oarsmen of the new generation Champakulam Chundan after it won this year’s Champakulam Moolam Boat Race, on July 12. At the Champakulam Moolam Boat Race held on July 12, the Kerala Police Boat Race team won…

ഇസ്രായേൽ പ്രതിനിധിക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച മന്ത്രിയെ ബഹ്‌റൈൻ രാജാവ് പിരിച്ചുവിട്ടു

മനാമ : മനാമയിലെ ഇസ്രായേൽ അംബാസഡറായ ഈതൻ നയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച പശ്ചാത്തലത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് മേധാവി ഷെയ്ഖ മായി ബിൻത് മുഹമ്മദ് അൽ ഖലീഫയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പിരിച്ചുവിട്ടു. ജൂൺ 16 ന്, ബഹ്‌റൈനിലെ യുഎസ് അംബാസഡർ സ്റ്റീഫൻ ബണ്ടി തന്റെ പിതാവിന്റെ മരണത്തിന് പ്രത്യേക ശവസംസ്‌കാരം നടത്തി. ശൈഖ മായി ബിൻത് മുഹമ്മദ് ഉൾപ്പെടെയുള്ള ചില അംബാസഡർമാരേയും ഉദ്യോഗസ്ഥരേയും ക്ഷണിച്ച കൂട്ടത്തില്‍ ഇസ്രായേലി അംബാസഡറേയും ക്ഷണിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പങ്കെടുത്തവരിൽ ഒരാൾ ഹസ്തദാനത്തിന് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയപ്പോൾ, ഇസ്രായേൽ അംബാസഡറുമായി ഹസ്തദാനം ചെയ്യാൻ ഷെയ്ഖ വിസമ്മതിക്കുകയും കൈകള്‍ പിന്‍‌വലിക്കുകയും ചെയ്തു. അമേരിക്കൻ അംബാസഡറുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ബിന്‍‌ത് മുഹമ്മദ് ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുന്ന അവരുടെ ഒരു ചിത്രവും പ്രസിദ്ധീകരിക്കരുതെന്ന്…

ഈ വര്‍ഷം തുടക്കം മുതല്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിയന്‍ കോപ് ചെലവഴിച്ചത് 4,673 മില്യന്‍ ദിര്‍ഹം

സാമൂഹിക സംഭാവനകളിലൂടെ രാജ്യത്തെ എല്ലാ മേഖലകൾക്കും ഏറ്റവും പിന്തുണ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് കോഓപ്പറേറ്റീവെന്നും എമിറാത്തി സമൂഹത്തെ സേവിക്കുന്നതിനും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ കോഓപ്പറേറ്റീവ് പങ്കാളിയാണെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി വെളിപ്പെടുത്തി. ദുബൈ: 2022 തുടക്കം മുതല്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി യൂണിയന്‍ കോപ് ആകെ 4,673,113.96 ദിര്‍ഹം ചെലവഴിച്ചതായി യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി വെളിപ്പെടുത്തി. സാമൂഹിക സംഭാവനകളിലൂടെ രാജ്യത്തെ എല്ലാ മേഖലകൾക്കും ഏറ്റവും പിന്തുണ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് കോഓപ്പറേറ്റീവെന്നും എമിറാത്തി സമൂഹത്തെ സേവിക്കുന്നതിനും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ കോഓപ്പറേറ്റീവ് പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. കോഓപ്പറേറ്റീവിന്, അതിന്റെ തുടക്കം മുതല്‍ തന്നെ സാമൂഹിക സംഭാവനകളിൽ വ്യക്തമായ മുദ്ര പതിപ്പിക്കാനായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…

രാജ്യസഭാ സീറ്റും ഗവർണർ സ്ഥാനവും വാഗ്ദാനം ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റും ഗവർണർ സ്ഥാനവും വാഗ്ദാനം ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു. പണം കൈമാറുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര അന്വേഷണ ഏജൻസി സംഘത്തെ പിടികൂടി. അഞ്ച് പേര്‍ അടങ്ങുന്ന സംഘത്തിലെ നിന്നും നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി സിബിഐ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരുടെ ഫോൺ കോളുകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി കമലാകർ പ്രേംകുമാർ ബന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിത്തൽ നായിക്, ഡൽഹി സ്വദേശികളായ മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ, മുഹമ്മദ് ഇജാസ് ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായും സിബിഐ അറിയിച്ചു. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച്…

സിപി‌എമ്മുകാരുടെ മര്‍ദ്ദനമാണ് ആർഎസ്എസ് പ്രവർത്തകന്റെ മരണ കാരണമെന്ന്; കണ്ണൂരില്‍ സംഘര്‍ഷം

കണ്ണൂര്‍ : പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടത് സിപി‌എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം മൂലമാണെന്ന തര്‍ക്കം രൂക്ഷമായി. പാനുണ്ട സ്വദേശി പുതിയ വീട്ടിൽ ജിംനേഷ് (32) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനമാണ് ജിം‌നേഷിന്റെ മരണത്തില്‍ കലാശിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു. എന്നാൽ, ജിംനേഷ് ആശുപത്രിയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ജിംനേഷിനും മര്‍ദ്ദനമേറ്റിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. എന്നാല്‍, സംഘര്‍ഷത്തില്‍ മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും, ഇവിടെ വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതെന്നും പോലീസ് പറയുന്നു. കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

തെരുവ് നായകള്‍ക്ക് നേരെ ആക്രമണം വ്യാപകമാകുന്നു

തൃശൂർ: ഗുരുവായൂർ പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനമിടിച്ച തെരുവ് നായയുടെ കാലിൽ വെടിയുണ്ട കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് തെരുവ് നായയെ വാഹനം ഇടിച്ച നിലയില്‍ കണ്ടെത്തിയത്. പെരുന്തട്ട ക്ഷേത്രനടയിൽ റോഡിൽ നിന്ന് ഇഴഞ്ഞെത്തിയ നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂർ ഏറ്റെടുത്തു. വ്യാഴാഴ്ച തെരുവിൽ നിന്ന് മൂന്ന് നായകളെ പ്രദീപ് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ പാലക്കാട് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ടയുണ്ടയുണ്ടായിരുന്നു എന്ന് പ്രദീപ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കരുനാഗപ്പള്ളിയിലും തെരുവ് നായകളുടെ ശരീരത്തില്‍ വെടിയുണ്ടകൾ കണ്ടെത്തിയതായി പരാതി ഉയർന്നിരുന്നു. വോക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനാ സ്ഥാപകന്‍ വിവേക് കെ. വിശ്വനാഥനാണ് ഇത് സംബന്ധിച്ച് ആലപ്പുഴ കരിയിലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ എന്‍.ഐ.എക്ക് പരാതി നല്‍കുമെന്നും വിവേക് അറിയിച്ചു. നായകളില്‍ കണ്ടെത്തിയ ഉണ്ടകളെല്ലാം എയര്‍ ഗണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.…