പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നാളെ കോഴിക്കോട്ടെത്തും

കോഴിക്കോട്: നാളെ വൈകീട്ട് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും റാലിയിലും പങ്കെടുക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എത്തുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലു മണിക്ക് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അദ്ധ്യക്ഷനായ ശേഷം ഇതാദ്യമായാണ് ജെപി നദ്ദ കോഴിക്കോട്ടെത്തുന്നത്. മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന കേന്ദ്രവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ ദേശീയ അദ്ധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തും. കോഴിക്കോട് കേന്ദ്രീകരിച്ച്‌ നടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തും. ആഗോള ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഈ കേസില്‍ കൃത്യമായി അന്വേഷണം നടത്തിവന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റുകയാണുണ്ടായത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ വഴി കേന്ദ്ര സര്‍ക്കാരിനെ ഈ കേസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുമെന്നും…

ആൽവാറിൽ ബി.ജെ.പിയുടെ ‘ജന്‍ ആക്രോശ്’ റാലിക്ക് ജില്ലാ ഭരണകൂടം ഒരുങ്ങി

ജയ്പൂര്‍: രാജസ്ഥാനിലെ അൽവാറിൽ ബിജെപി വ്യാഴാഴ്ച നടത്തുന്ന ജൻ ആക്രോശ് റാലിക്ക് ജില്ലാ ഭരണകൂടം പൂർണ്ണ ഒരുക്കങ്ങൾ നടത്തി. സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഭാരതീയ ജനതാ പാർട്ടിയാണ് ഈ റാലി സംഘടിപ്പിക്കുന്നത്. ഈ റാലിയുടെ സുരക്ഷയ്ക്കായി 500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം വിന്യസിക്കുമെന്നാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾക്കായി പോലീസും ജില്ലാ ഭരണകൂടവും സജ്ജമാണ്. സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത്, മൂന്ന് കമ്പനി സേനയെ അൽവാറിലേക്ക് വിളിച്ചിട്ടുണ്ട്. ഈ റാലി പോലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും. മെയ് അഞ്ചിന് ഭാരതീയ ജനതാ പാർട്ടി സംഘടിപ്പിക്കുന്ന റാലി സമാധാനപരമാക്കാൻ പോലീസ് എല്ലാ ക്രമീകരണങ്ങളും ചെയ്തതായി പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം പറഞ്ഞു. ഒരു കമ്പനി എസ്ടിഎഫും രണ്ട് ആർഎസി കമ്പനികളും ജയ്പൂരിൽ നിന്ന് എത്തിയിട്ടുണ്ട്. ഈ റാലിയിൽ ബഹളമുണ്ടാക്കുന്ന സാമൂഹിക വിരുദ്ധരെ പൂർണമായി നിരീക്ഷിക്കുകയും…

നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ 71 വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവ്

പഞ്ചാബിലെ പട്യാല രാജീവ് ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോയിലെ 71 വിദ്യാർത്ഥികൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തടയാൻ മേയ് 10നകം ഹോസ്റ്റലുകൾ ഒഴിയാൻ സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾ നേരിയ ലക്ഷണങ്ങൾ കാണിച്ചതോടെ ഇവരെ വിവിധ ബ്ലോക്കുകളിലായി ഐസൊലേഷനിൽ പാർപ്പിച്ചു. രാജീവ് ഗാന്ധി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് 71 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിലെ ഒരു കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. കഴിഞ്ഞ നാല് ദിവസത്തിനിടെ 86 പോസിറ്റീവ് കേസുകളാണ് സർവകലാശാലയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. സർവ്വകലാശാല കാമ്പസ് കണ്ടെയ്ൻമെന്റ് സോണായി ആരോഗ്യവകുപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ പട്യാലയിലെ സിവിൽ സർജൻ ഉൾപ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥർ ബുധനാഴ്ച സർവകലാശാലയിലെത്തി. ഉദ്യോഗസ്ഥർ 550 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കാമ്പസിനുള്ളിൽ ആളുകളുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്ന്…

ഡൽഹിയിൽ ബുൾഡോസറുകൾ വീണ്ടും നിരത്തിലിറങ്ങി; ഷഹീൻ ബാഗിലെ അനധികൃത നിർമാണങ്ങൾ ഇന്ന് പൊളിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ കൈയ്യേറ്റം നീക്കാൻ വീണ്ടും ബുൾഡോസർ നടപടി തുടങ്ങി. ഷഹീൻ ബാഗ് പരിസരത്തെ അനധികൃത നിർമാണം ഇന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കും. ഇന്ന് നഗരസഭയുടെ നടപടി കാളിന്ദി പാർക്കിൽ നടക്കുമെന്നാണ് വിവരം. ഷഹീൻ ബാഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് ഈ പ്രദേശം വരുന്നത്. രാവിലെ 11 മണി മുതലാണ് നടപടി ആരംഭിച്ചത്. അനധികൃത നിർമാണത്തിനെതിരെ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് (എസ്എംസിഡി) ഈ നടപടി സ്വീകരിക്കുന്നത്. ബുധനാഴ്ച തുഗ്ലക്കാബാദിലെ എംബി റോഡിന് ചുറ്റുമുള്ള കൈയേറ്റം നീക്കം ചെയ്തു. ഇന്നലെ തുഗ്ലക്കാബാദിലെ കർണി ഷൂട്ടിംഗ് റേഞ്ച് ഏരിയയിലെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എസ്എംസിഡി) നടപടിക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തി. 15 വർഷമായി തങ്ങളുടെ കടകൾ ഇവിടെയുണ്ടെന്ന് അവര്‍ പറഞ്ഞു. ഏപ്രിൽ 27 നും ദക്ഷിണ ഡൽഹി…

ആദിത്യ താക്കറെയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്രയിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരാട്ടം തുടരുന്നതിനിടയില്‍, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാന സർക്കാരിലെ മന്ത്രി ആദിത്യ താക്കറെയെ ‘മെഴ്‌സിഡസ് ബേബി’ എന്ന് വിളിച്ച് പരിഹസിച്ചു. താക്കറെ ഒരിക്കലും യുദ്ധം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് താൻ അവിടെയുണ്ടായിരുന്നുവെന്ന് ഫഡ്‌നാവിസിന്റെ പ്രസ്താവനയെ പരിഹസിച്ച് ശിവസേനാ നേതാവ് രംഗത്തെത്തിയിരുന്നു എന്നതാണ് പ്രത്യേകത. എങ്കിൽ 1857ലെ കലാപത്തിലും ഫഡ്‌നാവിസ് പങ്കെടുക്കുമായിരുന്നുവെന്ന് താക്കറെ പറഞ്ഞിരുന്നു. ഈ മെഴ്‌സിഡസ് കുഞ്ഞുങ്ങൾ വായിൽ സ്വർണ്ണ തവിയുമായാണ് ജനിച്ചതെന്ന് ഫഡ്‌നാവിസ് ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അയാൾക്ക് ഒരിക്കലും സമരം ചെയ്യേണ്ടി വന്നിട്ടില്ല, ഒരു സമരവും കണ്ടിട്ടുമില്ല. അതുകൊണ്ട് അവർക്ക് തീർച്ചയായും കർസേവകരുടെ സമരത്തെ കളിയാക്കാനാകും. ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ ഞങ്ങളുണ്ടായിരുന്നു എന്നതിൽ ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് കർസേവകർ അഭിമാനിക്കുന്നു. ഞാൻ വ്യക്തിപരമായി അവിടെ ഉണ്ടായിരുന്നു. “ഞാൻ ഒരു ഹിന്ദുവാണ്,…

പ്രധാനമന്ത്രി മോദിയുടെ യൂറോപ്പ് പര്യടനം: മൂന്നു ദിവസം, മൂന്നു രാജ്യങ്ങള്‍; 18 കരാറുകള്‍ ഒപ്പുവച്ചു

മൂന്ന് ദിവസത്തെ യൂറോപ്പ് സന്ദർശനത്തിന് ശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് തിരിച്ചു. ഇതിനിടയിൽ അദ്ദേഹം ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചു. മൂന്ന് ദിവസങ്ങളിലായി രാഷ്ട്രത്തലവൻമാരെയും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരേയും കണ്ടതിനു പുറമെ നിരവധി സുപ്രധാന കരാറുകളിലും പ്രധാനമന്ത്രി ഒപ്പുവച്ചു. അതോടൊപ്പം ഈ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരെയും പരിചയപ്പെട്ടു. സന്ദർശനത്തിനൊടുവിൽ പ്രധാനമന്ത്രി മോദി കുറച്ചു സമയം ഫ്രാൻസിൽ തങ്ങി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വിജയത്തിൽ അദ്ദേഹം അഭിനന്ദിച്ചു. പ്രതിരോധം, ബഹിരാകാശം തുടങ്ങി നിരവധി ഉഭയകക്ഷി വിഷയങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി ബെർലിനിൽ എത്തിയത്. അവിടെ അദ്ദേഹം ചാൻസലർ ഒലാഫ് ഷൂൾസുമായി ഉഭയകക്ഷി ചർച്ച നടത്തി. അതിനുശേഷം അദ്ദേഹം ആറാമത്തെ ഇന്തോ-ജർമ്മനി ഇന്റർഗവൺമെന്റൽ കൺസൾട്ടേഷനിൽ പങ്കെടുത്തു. പരിപാടിയുടെ സഹ അധ്യക്ഷനും അദ്ദേഹമായിരുന്നു. ഇക്കാലയളവിൽ ഇന്ത്യയും…

ഉമ തോമസ് തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു

കൊച്ചി: ഇടതുമുന്നണി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചപ്പോൾ പ്രതിപക്ഷമായ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് ബുധനാഴ്ച ഇടുക്കിയിലെ പരേതനായ പി.ടി.തോമസിന്റെ തറവാട്ടു വീടും സഭാ മേലദ്ധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളേയും സന്ദർശിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഇടുക്കി ജില്ലയിലെ ഉപ്പുതോടില്‍ തോമസിന്റെ തറവാട്ടുവീട് സന്ദർശിച്ചു. ബുധനാഴ്ച രാവിലെ ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ച കുർബാനയിലും തോമസിന്റെ കബറിടത്തിൽ പുഷ്പാർച്ചനയും നടത്തി. ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സിപി മാത്യു എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് ഇടുക്കി ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്റെ അനുഗ്രഹം തേടി. തോമസിനെ സ്നേഹിക്കുന്നവരുടെയും കുടുംബത്തിന്റെയും പിന്തുണ തനിക്കുണ്ടെന്ന് ഇടുക്കി ബിഷപ്പിനെ സന്ദർശിച്ച ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. സിൽവർലൈൻ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ തന്റെ പ്രചാരണത്തിൽ ഉന്നയിക്കുമെന്നും, പാർട്ടിയുടെയും നേതാക്കളുടെയും തീരുമാനങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. തുടർന്ന് പാർട്ടിയുടെ…

കെവി തോമസിന്റെ ആരോപണങ്ങള്‍ അവഗണിക്കാൻ കോൺഗ്രസ് തീരുമാനം

തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മുതിർന്ന നേതാവ് കെ വി തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം അസ്വസ്ഥരായി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പ്രകോപിതരാകുകയോ പ്രതികരിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. കണ്ണൂരിൽ സിപി‌എം സംഘടിപ്പിച്ച പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്തതിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി തോമസ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഉത്തരവുകൾ ലംഘിച്ച് സെമിനാറിൽ പങ്കെടുത്തതിന് തോമസിനെ ശിക്ഷിക്കണമെന്ന് ദേശീയ അച്ചടക്ക സമിതി അദ്ധ്യക്ഷൻ എകെ ആന്റണി നൽകിയ ശുപാർശയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ നടപടിയെടുത്തിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ തോമസിന്റെ പൊട്ടിത്തെറികളോട് പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചതായി ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. “അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിക്കട്ടെ; ഞങ്ങൾ പ്രതികരിക്കാൻ പോകുന്നില്ല. ഞങ്ങളെ (കോൺഗ്രസ് നേതൃത്വത്തെ) പ്രകോപിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ ചരിത്ര നിരൂപണങ്ങളെ നാം അവഗണിച്ചുകൊണ്ടേയിരിക്കും.” ചാലക്കുടി…

കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, കാറ്റും ഇടിമിന്നലിനും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. അന്തരീക്ഷ ഊഷ്മാവ് വർധിച്ച് അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം കൂടുതൽ ഈർപ്പമുള്ള മേഘങ്ങൾ കരയിലെത്തുന്നതാണ് മഴ ശക്തി പ്രാപിക്കാന്‍ കാരണം. ഇടുക്കി മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമായി. ചക്രവാതചുഴി ഏഴാം തിയതിയോടെ ന്യൂന മര്‍ദ്ദമായി മാറിയേക്കും. എന്നാൽ, കേരള തീരത്ത് നിലവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടില്ല. മഴയോടൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.

നായക്കുട്ടിയാണെന്ന് കരുതി രക്ഷപ്പെടുത്തി; വീട്ടില്‍ കൊണ്ടുവന്നപ്പോഴാണറിഞ്ഞത് അതൊരു ചെന്നായക്കുട്ടിയാണെന്ന്!!

മാസച്യുസെറ്റ്സ്: തിരക്കേറിയ റോഡരികില്‍ അലഞ്ഞു നടന്നിരുന്ന നായക്കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്ന കുടുംബം, ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് നായക്കുട്ടിയല്ല ഒരു ചെന്നായക്കുട്ടിയാണെന്നറിഞ്ഞ് ഞെട്ടിപ്പോയി എന്ന് മസാച്യുസെറ്റ്സിലെ മൃഗ രക്ഷാപ്രവർത്തകർ പറഞ്ഞു. തിരക്കേറിയ റോഡരികിൽ ഒറ്റയ്ക്ക് അലയുന്നത് കണ്ടാണ് ആ കുടുംബം നായക്കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് കേപ് കോഡിലെ കേപ് വൈൽഡ് ലൈഫ് സെന്റർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരുടേയോ നഷ്ടപ്പെട്ട നായ്ക്കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടുകാർ അതിനെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പോസ്റ്റിൽ പറയുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടുംബാംഗങ്ങൾ “നായ്ക്കുട്ടി” യഥാർത്ഥത്തിൽ ഒരു വന്യമൃഗമാണെന്ന് സംശയിക്കാൻ തുടങ്ങി. അവര്‍ കേപ് വൈൽഡ് ലൈഫ് സെന്ററുമായി ബന്ധപ്പെട്ടു. അവരാണ് അമേരിക്കയില്‍ കണ്ടു വരുന്നതും ചെന്നായയെ പോലെയിരിക്കുന്നതുമായ ഒരു കാട്ടുനായയാണതെന്ന് സ്ഥിരീകരിച്ചത്. പേവിഷബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി അതിനെ സുരക്ഷിതമായി കാട്ടിലേക്ക് തിരികെ വിടാൻ പ്രായമാകുന്നതുവരെ മറ്റൊരു അനാഥ ചെന്നായക്കുട്ടിയോടൊപ്പം വളർത്തുമെന്ന് വന്യജീവി കേന്ദ്രം പറഞ്ഞു.