ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 22 നു ജിദ്ദ ഹറാസാത്ത്ത് വില്ലയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഇസ്മായില്‍ മരുതേരി റംസാന്‍ സന്ദേശം നല്‍കി. കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ അംഗങ്ങളും കുടുംബാംഗങ്ങളെയും കൂടാതെ ജിദ്ദയിലെ ജീവകാരുണ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തന മേഖലകളില്‍ ഉള്ള പ്രമുഖ വ്യക്തികളും അയല്‍ ജില്ലാ സംഘടനാ ഭാരവാഹികളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും നിറഞ്ഞതായിരുന്നു കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ ഇഫ്താര്‍..! പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് സ്വാഗതവും വൈസ് പ്രഡിഡന്റ് വിജാസ് ചിതറ നന്ദിയും പറഞ്ഞു. ഇഫ്താര്‍ കണ്‍വീനര്‍ ഷാനവാസ് സ്‌നേഹക്കൂട് ,ജോയിന്റ് കണ്‍വീനര്‍മാരായ അഷ്റഫ് കുരിയോട് , മാഹീന്‍ പള്ളിമുക്ക്,മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും അംഗങ്ങളും നേതൃത്വം നല്‍കി. മനോജ് കുമാര്‍…
Year: 2022
കെ റെയില്‍ സംവാദം: ശ്രീധര്‍ രാധാകൃഷ്ണനും അലോക് വര്‍മയും പിന്മാറി; എതിര്‍ക്കുന്നവരുടെ പാനലില്‍ ആര്‍വിജി മേനോന്‍ മാത്രം
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ച സംവാദം അനിശ്ചിതത്വത്തിലേക്ക്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നും അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ഇതോടെ ഈ പാനലില്‍ ആര്‍.വി.ജി.മേനോന്‍ ഒറ്റയ്ക്കായി. സംവാദം നടത്തുമെന്നു അറിയിച്ചിരുന്നത് സര്‍ക്കാരാണെന്നും ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത് കെ റെയില്‍ കോര്‍പ്പറേഷനാണെന്നും ഉള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടി രാവിലെ അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ സംവാദത്തിലേക്ക് ക്ഷണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു ഉച്ചയ്ക്ക് മുന്‍പ് മറുപടി ലഭിക്കണമെന്ന അലോക് വര്‍മയുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതോടെ അദ്ദേഹം സംവാദത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. അലോക് വര്‍മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍ക്കുന്നവരുടെ പാനലിലെ മൂന്നാമനായ ആര്‍.വി.ജി.മേനോന്‍ സംവാദത്തിനുള്ള അവസരം കളയരുതെന്ന നിലപാടിലാണ്. അതിനാല്‍ അദ്ദേഹം സംവാദത്തില്‍ പങ്കെടുക്കും ഇടതു വിമര്‍ശകനായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വ്യാഴാഴ്ച നടത്താനിരിക്കുന്ന…
അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് നടുറോഡില്‍ മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി
മലപ്പുറം: പാണമ്പ്രയില്‍ അശ്രദ്ധമായി വാഹനമോടിച്ചയാളെ ചോദ്യം ചെയ്തതിന് നടുറോഡില്‍ വച്ച് മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്ന് സഹോദരിമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള സൈബര്‍ ആക്രമണം നടക്കുന്നതെന്ന് കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ പറഞ്ഞു. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തില്‍ യുവതികള്‍ക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. വസ്ത്രധാരണത്തെ പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുമുള്ള കമന്റുകള്‍ ഫേക്ക് അക്കൗണ്ടില്‍ കൂടി വരുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാണ്. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികളെ ലീഗ് നേതാവ് സി.എച്ച്.…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: വിജയ് ബാബുവിനെതിരേ ബലാത്സംഗക്കേസ്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എറണാകുളത്തെ ഫ്‌ലാറ്റില്‍വച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 22 നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഉന്നാവോ കസ്റ്റഡി മരണം; അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമല്ല: സുപ്രീം കോടതി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ മുഹമ്മദ് ഫൈസലിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നീതിപൂർവകവും നിഷ്പക്ഷവുമാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. “ഞങ്ങളുടെ മുമ്പാകെ സമർപ്പിച്ച രേഖകള്‍ പരിശോധിച്ചതിലൂടെ, അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമാണെന്ന് പറയാൻ കഴിയില്ലെന്നും ഹരജിക്കാരിയുടേ പരാതി ഞങ്ങൾ പരിഗണിക്കുന്ന വീക്ഷണത്തിൽ ആണെന്നും ഞങ്ങൾക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായി,” സുപ്രീം കോടതി പറഞ്ഞു. തുടർന്ന് ജസ്റ്റിസ് അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേസ് ലഖ്‌നൗ പൊലീസിന് കൈമാറാൻ നിർദേശിച്ചു. “കൂടുതൽ പുനരന്വേഷണത്തിനായി വിഷയം സിബിഐക്ക് അയയ്ക്കാൻ ഞങ്ങൾക്ക് ഓപ്ഷനുണ്ട്. എന്നാൽ, കക്ഷികളുടെ ഉപദേശം കേട്ട ശേഷം, ഈ ഘട്ടത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഭഗവാൻ സ്വരൂപ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, ഇന്റലിജൻസ് എച്ച്ക്യു അന്വേഷിക്കുന്നത് ഉചിതമാണ്. അദ്ദേഹം 2021 ലെ എഫ്‌ഐആർ നമ്പർ 160 രജിസ്റ്റർ ചെയ്ത, ഹർജിക്കാരി…
‘ഒരു ഇന്നോവയല്ലേ ആ വരുന്നത്, തില്ലങ്കേരിക്ക് ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ഥിക്കാം’; പരിഹസിച്ച് ടി.സിദ്ദിഖ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഒരു കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനു മുമ്പ് കൃത്യമായി സ്വര്‍ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കല്‍ തന്നെയാണു ഇപ്പോള്‍ തില്ലങ്കേരിയെ തള്ളിപ്പറയുന്നതിലൂടെ ഡിവൈഎഫ്‌ഐ സമ്മതിക്കുന്നത്. കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് സിപിഎമ്മിന് നന്നായി അറിയാം. ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നതെന്നും പരിഹാസ രൂപേണ സിദ്ദിഖ് കുറിച്ചു.
റൂർക്കി ധരം സൻസദ് അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു
സ്വാമി ദിനേശാനന്ദ് ഉൾപ്പെടെയുള്ള റൂർക്കി ധരം സൻസദിലെ പ്രധാന അംഗങ്ങളെ ചൊവ്വാഴ്ച ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു. മഹാപഞ്ചായത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്ന ദാദാ ജലാൽപൂരിലെ ശിവമന്ദിറിൽ നിന്നാണ് അദ്ദേഹത്തെ കൊണ്ടുപോയത്. മന്ദാവർ പോലീസ് സ്‌റ്റേഷനിലാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. “പൊലീസ് എല്ലാ സ്പീക്കറുകളും ഡിജെ മെറ്റീരിയലുകളും എടുത്തിട്ടുണ്ട്. കൂടാതെ, ഗ്രാമത്തിൽ കനത്ത പോലീസ് വിന്യാസമുണ്ട്, ”ഒരു പ്രദേശവാസി പറഞ്ഞു. ബുധനാഴ്ചയാണ് മഹാപഞ്ചായത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ ആനന്ദ് സ്വരൂപ് മഹാരാജിന്റെ ഭീഷണികൾക്കിടയിൽ, ഹിന്ദു മഹാപഞ്ചായത്തിനെ അനുവദിക്കാത്തതിനെതിരെ റൂർക്കിയിലെ ദാദാ ജലാൽപൂർ വില്ലേജിൽ സെക്ഷൻ 144 ഏർപ്പെടുത്തി. ബുധനാഴ്ച റൂർക്കിയിൽ നടക്കാനിരുന്ന ഹിന്ദു മഹാപഞ്ചായത്തിനെതിരെ 144 വകുപ്പ് ചുമത്തുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ആനന്ദ് സ്വരൂപ് ഭരണകൂടത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഏപ്രിൽ 3 ന് തലസ്ഥാന നഗരിയിൽ നടന്ന പരിപാടിക്ക് സമാനമായി ഹിന്ദു മഹാപഞ്ചായത്തിൽ…
അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടുംക്രിമിനലുകള്‍: ഡിവൈഎഫ്‌ഐ
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ അയങ്കിക്കെതിരേയും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഇരുവരും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്നാണ് സതീഷിന്റെ പ്രതികരണം. ഇവരാരും ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയാറായതാണെന്നും സജീഷ് പറഞ്ഞു. പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ഇരുവരുടെയും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി. വര്‍ഗീസും പറഞ്ഞു. പി. ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് എം.വി. ജയരാജനും പ്രതികരിച്ചു.
വിലക്കയറ്റത്തെ നേരിടാൻ ജപ്പാൻ പ്രധാനമന്ത്രി 103 ബില്യൺ ഡോളറിന്റെ രക്ഷാ പാക്കേജ് അവതരിപ്പിച്ചു
വർദ്ധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന് ജപ്പാൻ സർക്കാർ 103 ബില്യൺ ഡോളർ അടിയന്തര ദുരിതാശ്വാസ പാക്കേജ് ആസൂത്രണം ചെയ്തു. ദീർഘകാല മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വർഷാവസാനം രാജ്യം കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ചൊവ്വാഴ്ച സൂചിപ്പിച്ചു. ജൂലൈയിൽ നടക്കാനിരിക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക ചെലവ് വർദ്ധിപ്പിക്കാൻ കിഷിദ സമ്മർദ്ദത്തിലാണ്. ഇത് പ്രതിസന്ധി ഘട്ടത്തിലുള്ള ഉത്തേജക നടപടികളിൽ നിന്ന് ക്രമേണ പിന്മാറുന്ന നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ജപ്പാനെ മാറ്റിനിർത്തുന്നു. 132 ബില്യൺ യുഎസ് ഡോളർ റെസ്ക്യൂ പാക്കേജിൽ, പ്രാഥമികമായി ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ നീക്കിവച്ചിരിക്കുന്ന കരുതൽ ധനത്തിൽ നിന്ന്, പെട്രോൾ മൊത്തക്കച്ചവട സബ്‌സിഡികൾ, കുട്ടികളുള്ള താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് പണം വിതരണം തുടങ്ങിയ വിലക്കയറ്റത്തിന്റെ ഉടനടി ആഘാതം നേരിടാനുള്ള നടപടികൾ ഉൾപ്പെടുന്നു. സർക്കാരിന്റെ നേരിട്ടുള്ള ചെലവ് മൊത്തം…
ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: സിനിമ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിച്ചുകടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. നിര്‍മാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. നിര്‍മാതാവിന് സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിവരം. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍. നേരത്തേ, സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് പിടിച്ചെടുത്തു.
