അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം; ഫൗണ്ടേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 21ന്

കൊച്ചി: സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള്‍ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ 21ന് ആലങ്ങാട്വെച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ലെയ്റ്റി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. അനുസ്മരണസമ്മേളനത്തില്‍വെച്ച് അഡ്വ.ജോസ് വിതയത്തിലിന്റെ സ്മരണയെ എക്കാലവും നിലനിര്‍ത്തുന്നതിനും വിവിധ പദ്ധതികള്‍ക്കുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിക്കുന്ന അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന് ആരംഭംകുറിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ സഭാവിഭാഗങ്ങളിലെ പിതാക്കന്മാരും സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും, വിവിധ സംഘടനാ പ്രതിനിധികളും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേരും.

ഗുജറാത്തിലെ ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിന ആഘോഷത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കും

ന്യൂഡല്‍ഹി: ഞായറാഴ്ച രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിന ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ്. 2008-ൽ മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയകളും സൗജന്യ ആയുർവേദ മരുന്നുകളും നൽകുന്നതുൾപ്പെടെയുള്ള നിരവധി സാമൂഹികവും ആരോഗ്യപരവുമായ പ്രവർത്തനങ്ങൾ ക്ഷേത്ര ട്രസ്റ്റ് അദ്ദേഹത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിവരുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. കടവ പാട്ടിദാർ ഉമിയ മായെ അവരുടെ ദേവതയായി (കുൽദേവി) ആരാധിക്കുന്നു. ഉമിയ മാതാ ക്ഷേത്രം, കടവ പട്ടീദാർമാരുടെ കുലദേവതയായ ഉമിയ ദേവിക്ക് സമർപ്പിക്കപ്പെട്ടതാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഉൻജായുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ദിവസവും ആയിരക്കണക്കിന് സന്ദർശകരെയാണ് ഇവിടം ആകർഷിക്കുന്നത്.

ജൽ ജീവൻ മിഷൻ രാജ്യത്തിന് പുതിയ ജീവിതം നൽകുന്നു: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: എല്ലാ കുടുംബങ്ങളിലും വെള്ളം എത്തിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച്, രാജ്യത്തിന്റെ വളർച്ചയ്ക്ക് ജൽ ജീവൻ മിഷൻ പുതിയ ആക്കം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു. ജൽ ജീവൻ മിഷൻ ഇന്ന് രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണർവ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. മൂന്ന് വർഷത്തിനുള്ളിൽ കോടിക്കണക്കിന് കുടുംബങ്ങളിലേക്ക് വെള്ളമെത്തിയെന്ന് അദ്ദേഹം പറഞ്ഞു, ഇത് പൊതുജനാഭിലാഷത്തിന്റെയും ഇടപെടലിന്റെയും മഹത്തായ ഉദാഹരണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2019 വരെ കേവലം 3.23 കോടി കുടുംബങ്ങൾ മാത്രമാണ് ജലവിതരണവുമായി ബന്ധിപ്പിച്ചിരുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജൽ ജീവൻ മിഷൻ 2019 മുതൽ 9.40 കോടി വീടുകളെ ജലവിതരണ സൗകര്യവുമായി ബന്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള 107 ജില്ലകളിലായി 1.5 ലക്ഷം കമ്മ്യൂണിറ്റികൾക്ക് ജൽ ജീവൻ മിഷൻ പ്രയോജനം ചെയ്തിട്ടുണ്ട്. 17.39 ലക്ഷം സ്‌കൂളുകളിലും അങ്കണവാടികളിലും കുടിവെള്ളം ലഭ്യമാണ്. കുടിവെള്ളം…

വിപ്ലവ നഗരിക്ക് ആവേശമായി സ്റ്റാലിന്‍ കണ്ണൂരില്‍; തമിഴ്‌നാട് മോഡല്‍ സഖ്യം ദേശീയതലത്തില്‍ വേണമെന്ന് യെച്ചൂരി

കണ്ണൂര്‍: വിപ്ലവ നഗരിക്ക് ആവേശമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കണ്ണൂരില്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സ്റ്റാലിന് വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറില്‍ മുഖ്യാതിഥിയാണ് സ്റ്റാലിന്‍. കെ.വി തോമസ് സെമിനാര്‍ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്‌നാട് മോഡല്‍ ദേശീയതലത്തില്‍ വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ ദേശീയ…

ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതികള്‍ പിടിയില്‍

കൊച്ചി: ചേരാനല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളും പിടിയില്‍. അരുണ്‍ സെബാസ്റ്റിയന്‍, ആന്റണി ഡി. കോസ്റ്റ എന്നിവരാണ് പിടിയിലായത്. കാക്കനാട് നിന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സ്‌റ്റേഷനില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇവരില്‍ ഒരാളെ കോടതി റിമാന്‍ഡ് െചയ്തതാണ്.

വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതില്‍ തര്‍ക്കം: മടവൂരില്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: വളര്‍ത്തുനായയെ വാഹനത്തില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോറിക്ഷ  ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂരിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിവടികൊണ്ടാണ് യുവാക്കള്‍ ഡ്രൈവറെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തുമ്പോട് ജംഗഷ്‌നിലാണ് അക്രമം നടന്നത്. തുമ്പോട് സ്വദേശികളായ അഭിജിത്, ദേവജിത്, രതീഷ് എന്നിവര്‍ പിടിയില്‍. വളര്‍ത്തുനായയെ മൃഗാശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഓട്ടോയില്‍ കയറ്റാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ് പറയുന്നു.

ഊതിക്കല്‍ ഊര്‍ജിതമാകും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പോലീസ് പരിശോധന തുടരും

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ വാഹന പരിശോന ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. രാത്രികാല പരിശോധന ഉള്‍പ്പെടെ ഉടന്‍ തുടങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കാണ് പോലീസ് മുന്‍തൂക്കം നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഇറക്കിയതോടെയാണ് പൊതുവേയുള്ള വാഹന പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്. പഴയ രീതിയില്‍ ഊതിച്ചുതന്നെ മദ്യപിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനാണ് നീക്കം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം, ചെവി കടിച്ചുപറിച്ചു; സൈക്കിള്‍ ചോദിച്ച മകളുടെ പുറത്ത് തിളച്ചവെള്ളമൊഴിച്ചു; പ്രവാസിക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട്ട് യുവതിക്കും മകള്‍ക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. താമരശേരി സ്വദേശിനി ഫിനിയയെയും മകള്‍ ഒന്‍പതു വയസുകാരിയെയും പ്രവാസിയായ ഷാജി എന്നയാളാണ് മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഷാജി മകളുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ചു. പരിക്കേറ്റ മകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിക്ക് മുറിവേറ്റ ഫിനിയയ്ക്ക് ഏഴ് തുന്നലുകള്‍ ഇട്ടിട്ടുണ്ട്. മകള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞതിനാണ് ഇയാള്‍ ക്രൂരത കാട്ടിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഹരിക്ക് അടിമയായ ഷാജി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. വര്‍ഷം മുന്‍പായിരുന്നു ഷാജിയുടെയും ഫിനിയയുടെയും വിവാഹം. സ്ത്രീധനമായി 50 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായിരുവെങ്കിലും പിന്നീട് സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. പലപ്പോഴായി സ്വര്‍ണവും കൈക്കലാക്കി. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഏഴാം തീയതിയാണ്…

ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന വചനാഭിഷേക ധ്യാനം ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം മലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാദേവാലയത്തില്‍ (1200 ജമൃസ അ്‌ല.; ആലിമെഹലാ ജഅ 19020) നടത്തപ്പെടുന്നു. 2022 ജൂണ്‍ 16, 17, 18 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമുള്‍പ്പെടെ മൂന്നുദിവസത്തേക്കുള്ള ധ്യാനത്തിന് ഒരാള്‍ക്ക് 30 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനമോ മറ്റു സമാന്തര പ്രോഗ്രാമുകളോ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം മലയാളത്തിലൂള്ള ധ്യാനപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ജൂണ്‍ 16 വ്യാഴാഴ്ച്ച രാവിലെ ഒമ്പതു മണിക്കാരംഭിച്ച് ജൂണ്‍ 18 ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കവസാനിക്കുന്ന ത്രിദിനധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ത്ഥന…

മറിയാമ്മ കോരുത് (94) അന്തരിച്ചു

ന്യൂയോർക്ക് : തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ് . മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ (ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല), ആനി സാബു (മുംബൈ) കൊച്ചുമക്കൾ: ജെഫ്‌റി ജോർജ് , ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സ്‌ലി തോമസ് , റിച്ചാർഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ,…