ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ ലോറി ഉടമ വൃക്ക വിൽക്കാനൊരുങ്ങുന്നു

പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടിയ ലോറി ഉടമ തന്റെ വൃക്ക വിൽക്കാനൊരുങ്ങുന്നു. നാഷണൽ പെർമിറ്റ് ലോറി ഉടമ പത്തിരിപ്പാല സ്വദേശി അബ്ദുൾ റഹ്മാനാണ് ഈ ഹതഭാഗ്യന്‍. 21 ലോറികൾ സ്വന്തമായുണ്ടായിരുന്ന അബ്ദുൾ റഹ്മാന് ഇപ്പോൾ ഒരു നാഷണൽ പെർമിറ്റ് ലോറി മാത്രമാണുള്ളത്. ഉടമസ്ഥനും ഡ്രൈവറും അബ്ദുള്‍ റഹ്മാന്‍ തന്നെ. പ്രവാസിയായിരുന്ന റഹ്മാൻ നാട്ടിലെത്തി സ്വന്തമായി ബിസിനസ് നടത്താനാണ് ലോറികൾ വാങ്ങിയത്. എന്നാൽ, ലോക്ക്ഡൗൺ വന്നതോടെ എല്ലാം താളം തെറ്റി. കടം പെരുകിയപ്പോള്‍ ഒരെണ്ണം നിലനിര്‍ത്തി മറ്റെല്ലാ വാഹനങ്ങളും വില്‍ക്കേണ്ടി വന്നു. കൊറോണയുടെ വരവോടെ, 2021 ഡിസംബർ അവസാനത്തോടെ നികുതി മുഴുവന്‍ അടയ്‌ക്കണമെന്ന നിബന്ധനയോടെ വർഷത്തിൽ 4,040 രൂപ നികുതി അടയ്ക്കാനുള്ള സമയപരിധി സർക്കാർ നീട്ടിക്കൊടുത്തു. എന്നാല്‍, അതും അടയ്ക്കാനായില്ല. കഴിഞ്ഞ മാർച്ചിൽ പാലക്കാട് ചന്ദ്രനഗറിൽ വെച്ച് അധികൃതര്‍ ലോറി പിടിച്ചെടുത്തു. ടെസ്റ്റിലും നികുതിയിലും വീഴ്ച…

കെ റെയില്‍ സമരം: യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിന്

തിരുവനന്തപുരം: കെ.റെയില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭ പരിപാടികള്‍ അടക്കം ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിനു ചേരും. കെ റെയില്‍ കല്ലിടലിനെതിരേ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം വിലയിരുത്തുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. എട്ടിനു രാവിലെ 10ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം.  

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയെ തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കള്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.      

ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്. ഈ.മ.യൗ, ലൂസിഫര്‍ , ഇഷ്ഖ്, ഹോം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. നാടക നടനായാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. കെ.എസ്.ആര്‍.ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. 10,000ലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചു. കേരളപുരം വേലംകോണത്തെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുനു അന്ത്യം. കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രേം നസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു ശ്രദ്ധ നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ മുഖ്യകഥാപാത്രമായ വാവച്ചനായാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. 35ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കുന്നംകുളം അയ്നൂര്‍ സ്വദേശികളായ സുഷിന്‍, നിഖില്‍ദാസ്, അതുല്‍, അതിഷ്, മുഹമ്മദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. കേസിലെ പ്രതികളായ ഏഴ് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ പെരുമ്പിലാവിനും കുന്നംകുളത്തിനും ഇടയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. മൂന്ന് ബൈക്കുകളിലായി ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ബസിന്റെ ഇരുവശങ്ങളിലും കല്ല് വച്ച് ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന് ഭയന്നുവെന്ന് ഡ്രൈവര്‍ പ്രതികരിച്ചു. സംഭവം സമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവര്‍…

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സതീശന്‍ പങ്കെടുക്കില്ലെന്ന് വി.ഡി സതീശനും മുസ്ലീം ലീഗും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കില്ല. സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരുതരത്തിലുള്ള യോജിപ്പും വേണ്ടെന്നാണ് സതീശന്റെ തീരുമാനം. കണ്ണൂരില്‍ നടക്കുന്ന ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വാര്‍ഷിക പരിപാടികളില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന്‍ മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ…

മൂവാറ്റുപുഴയില്‍ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും നാട്ടുകാരും

മൂവാറ്റുപുഴ: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ…

മുസ്ലീം പ്രധാനമന്ത്രിയായാൽ 50 ശതമാനം ഹിന്ദുക്കളും ഇസ്ലാം മതം സ്വീകരിക്കേണ്ടിവരും: മഹന്ത് നരസിംഹാനന്ദ്

ന്യൂഡൽഹി: വിവാദ പ്രസ്താവനകൾക്കും പരാമർശങ്ങൾക്കും പേരുകേട്ട ദാസ്നാ ദേവി ക്ഷേത്രത്തിലെ മഹന്ത് യതി നരസിംഹാനന്ദ സരസ്വതി ഞായറാഴ്ച മറ്റൊരു വിവാദത്തിന് തിരികൊളുത്തി. ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ 20 വർഷത്തിനുള്ളിൽ 50 ശതമാനം ഹിന്ദുക്കളും ഇസ്ലാം മതം സ്വീകരിക്കേണ്ടിവരുമെന്നായിരുന്നു നരസിംഹാനന്ദിന്റെ പ്രസ്താവന. ഡൽഹിയിൽ സംഘടിപ്പിച്ച ‘ഹിന്ദു മഹാപഞ്ചായത്തിനെ’ അഭിസംബോധന ചെയ്യവെ, തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ ഹിന്ദുക്കളോട് ആയുധമെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നേരത്തെ ഹരിദ്വാറിലും മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്ന ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിലും സമാനമായ വിവാദ പരിപാടികൾ സംഘടിപ്പിച്ച അതേ സംഘമാണ് ബുരാരി മൈതാനത്ത് ഹിന്ദു മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ഈ ഹിന്ദു മഹാപഞ്ചായത്തിന് ഡൽഹി ഭരണകൂടം അനുമതി നൽകിയിരുന്നില്ല. മറ്റ് നിരവധി ഹിന്ദുത്വ നേതാക്കളും പ്രവർത്തകരും ഞായറാഴ്ചത്തെ പരിപാടിയിൽ പങ്കെടുത്തു. ഹരിദ്വാറിലെ വിദ്വേഷ പ്രസംഗ കേസിൽ നരസിംഹാനന്ദ് ഇപ്പോൾ ജാമ്യത്തിലാണ്. “2029ലോ 2034ലോ 2039ലോ…

എൻഎച്ച്‌എ‌ഐ സാമ്പത്തിക ക്രമക്കേട്; മധ്യപ്രദേശ് ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്; ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങി; ഒരു കോടിയിലധികം പണം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍‌എച്ച്‌എ‌ഐ) യുടെ മൂന്ന് പദ്ധതികളിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്താശയോടെ സാമ്പത്തിക ക്രമക്കേട് നടന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിൽ സിബിഐ ഒരേസമയം റെയ്ഡ് നടത്തി. റെയ്ഡില്‍ ഒരു കോടി പത്തു ലക്ഷത്തിലധികം രൂപ സിബിഐ പിടിച്ചെടുത്തു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2008 നും 2010 നും ഇടയിൽ NH-06 സൂരജ്-ഹാജിറ പോർട്ട് സെക്ഷൻ, NH-8 കിഷൻഗഡ്-അജ്മീർ ബീവാർ സെക്ഷൻ, NH-02 വാരണാസി-ഔറംഗബാദ് സെക്ഷൻ എന്നിവയുടെ കൺസോർഷ്യം സ്വകാര്യ കരാറുകാർക്ക് നൽകിയതായി പറയപ്പെടുന്നു. കമ്പനികൾ ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് എൻഎച്ച്എ‌ഐ ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനികളിൽ നിന്ന് കൈക്കൂലി കൈപ്പറ്റി. സ്വകാര്യ കമ്പനിയുടെ സബ് കോൺട്രാക്ടർമാരാണ് അക്കൗണ്ട് ബുക്കിൽ ഇത് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. എൻഎച്ച്എ‌ഐയുടെ ജിഎം, പ്രോജക്ട് ഡയറക്ടർ,…

നവരാത്രിയിൽ ജനിച്ച പെൺകുഞ്ഞിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി നിറം!!

ഹർദ: മധ്യപ്രദേശിലെ ഹർദ ജില്ലയിൽ ജനിച്ച പെൺകുഞ്ഞാണ് ഇപ്പോള്‍ വാർത്തകളിൽ നിറഞ്ഞുനില്‍ക്കുന്നത്. നവരാത്രിയുടെ ആദ്യ ദിനത്തിൽ ജനിച്ച ഈ പെണ്‍കുഞ്ഞിനെ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. പിറന്നുവീണയുടനെ കുട്ടിയുടെ വിരലുകളിൽ മെഹന്ദി (മൈലാഞ്ചി) അടയാളങ്ങൾ കണ്ടതാണ് അവരെ അത്ഭുതപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ രഹത്ഗാവ് ഹെൽത്ത് സെന്ററിലാണ് കുട്ടി ജനിച്ചത്. എന്നാൽ, മാസം തികയാതെയുള്ള പ്രസവം മൂലം കുഞ്ഞിന്റെ വിരലുകളിൽ പാടുകൾ വരാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. രഹത്ഗാവ് ഹെൽത്ത് സെന്ററിൽ ഈ പെൺകുഞ്ഞ് ജനിച്ചയുടൻ ഡോക്ടർമാരും അമ്പരന്നിരുന്നു. ആവശ്യമായ പരിശോധനകൾക്കും പരിചരണത്തിനും ശേഷം കുട്ടിയെ അമ്മ ജൂഹി ബിശ്വാസിന്റെയും പിതാവ് സൗരഭ് ബിശ്വാസിന്റെയും അടുത്തേക്ക് കൊണ്ടുവന്നപ്പോഴാണ് എല്ലാവരും അമ്പരന്നത്. സമീപവാസികൾ പോലും ഹെൽത്ത് സെന്ററിൽ തടിച്ചുകൂടുന്ന അവസ്ഥയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് സാധ്യമാക്കിയത് ദൈവാനുഗ്രഹമാണെന്നാണ് പിതാവിന്റെ ഭാഷ്യം. ശനിയാഴ്ച നവരാത്രിയുടെ ആദ്യ ദിവസമായതിനാൽ ഈ ദിവസം ജനിച്ച…