സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സതീശന്‍ പങ്കെടുക്കില്ലെന്ന് വി.ഡി സതീശനും മുസ്ലീം ലീഗും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കില്ല. സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരുതരത്തിലുള്ള യോജിപ്പും വേണ്ടെന്നാണ് സതീശന്റെ തീരുമാനം. കണ്ണൂരില്‍ നടക്കുന്ന ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വാര്‍ഷിക പരിപാടികളില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന്‍ മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ…

മൂവാറ്റുപുഴയില്‍ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും നാട്ടുകാരും

മൂവാറ്റുപുഴ: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ…

മുസ്ലീം പ്രധാനമന്ത്രിയായാൽ 50 ശതമാനം ഹിന്ദുക്കളും ഇസ്ലാം മതം സ്വീകരിക്കേണ്ടിവരും: മഹന്ത് നരസിംഹാനന്ദ്

ന്യൂഡൽഹി: വിവാദ പ്രസ്താവനകൾക്കും പരാമർശങ്ങൾക്കും പേരുകേട്ട ദാസ്നാ ദേവി ക്ഷേത്രത്തിലെ മഹന്ത് യതി നരസിംഹാനന്ദ സരസ്വതി ഞായറാഴ്ച മറ്റൊരു വിവാദത്തിന് തിരികൊളുത്തി. ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ 20 വർഷത്തിനുള്ളിൽ 50 ശതമാനം ഹിന്ദുക്കളും ഇസ്ലാം മതം സ്വീകരിക്കേണ്ടിവരുമെന്നായിരുന്നു നരസിംഹാനന്ദിന്റെ പ്രസ്താവന. ഡൽഹിയിൽ സംഘടിപ്പിച്ച ‘ഹിന്ദു മഹാപഞ്ചായത്തിനെ’ അഭിസംബോധന ചെയ്യവെ, തങ്ങളുടെ നിലനിൽപ്പിനായി പോരാടാൻ ഹിന്ദുക്കളോട് ആയുധമെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നേരത്തെ ഹരിദ്വാറിലും മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്ന ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിലും സമാനമായ വിവാദ പരിപാടികൾ സംഘടിപ്പിച്ച അതേ സംഘമാണ് ബുരാരി മൈതാനത്ത് ഹിന്ദു മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ഈ ഹിന്ദു മഹാപഞ്ചായത്തിന് ഡൽഹി ഭരണകൂടം അനുമതി നൽകിയിരുന്നില്ല. മറ്റ് നിരവധി ഹിന്ദുത്വ നേതാക്കളും പ്രവർത്തകരും ഞായറാഴ്ചത്തെ പരിപാടിയിൽ പങ്കെടുത്തു. ഹരിദ്വാറിലെ വിദ്വേഷ പ്രസംഗ കേസിൽ നരസിംഹാനന്ദ് ഇപ്പോൾ ജാമ്യത്തിലാണ്. “2029ലോ 2034ലോ 2039ലോ…

എൻഎച്ച്‌എ‌ഐ സാമ്പത്തിക ക്രമക്കേട്; മധ്യപ്രദേശ് ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്; ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങി; ഒരു കോടിയിലധികം പണം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍‌എച്ച്‌എ‌ഐ) യുടെ മൂന്ന് പദ്ധതികളിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്താശയോടെ സാമ്പത്തിക ക്രമക്കേട് നടന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിൽ സിബിഐ ഒരേസമയം റെയ്ഡ് നടത്തി. റെയ്ഡില്‍ ഒരു കോടി പത്തു ലക്ഷത്തിലധികം രൂപ സിബിഐ പിടിച്ചെടുത്തു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2008 നും 2010 നും ഇടയിൽ NH-06 സൂരജ്-ഹാജിറ പോർട്ട് സെക്ഷൻ, NH-8 കിഷൻഗഡ്-അജ്മീർ ബീവാർ സെക്ഷൻ, NH-02 വാരണാസി-ഔറംഗബാദ് സെക്ഷൻ എന്നിവയുടെ കൺസോർഷ്യം സ്വകാര്യ കരാറുകാർക്ക് നൽകിയതായി പറയപ്പെടുന്നു. കമ്പനികൾ ഈ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് എൻഎച്ച്എ‌ഐ ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനികളിൽ നിന്ന് കൈക്കൂലി കൈപ്പറ്റി. സ്വകാര്യ കമ്പനിയുടെ സബ് കോൺട്രാക്ടർമാരാണ് അക്കൗണ്ട് ബുക്കിൽ ഇത് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. എൻഎച്ച്എ‌ഐയുടെ ജിഎം, പ്രോജക്ട് ഡയറക്ടർ,…

നവരാത്രിയിൽ ജനിച്ച പെൺകുഞ്ഞിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി നിറം!!

ഹർദ: മധ്യപ്രദേശിലെ ഹർദ ജില്ലയിൽ ജനിച്ച പെൺകുഞ്ഞാണ് ഇപ്പോള്‍ വാർത്തകളിൽ നിറഞ്ഞുനില്‍ക്കുന്നത്. നവരാത്രിയുടെ ആദ്യ ദിനത്തിൽ ജനിച്ച ഈ പെണ്‍കുഞ്ഞിനെ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. പിറന്നുവീണയുടനെ കുട്ടിയുടെ വിരലുകളിൽ മെഹന്ദി (മൈലാഞ്ചി) അടയാളങ്ങൾ കണ്ടതാണ് അവരെ അത്ഭുതപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ രഹത്ഗാവ് ഹെൽത്ത് സെന്ററിലാണ് കുട്ടി ജനിച്ചത്. എന്നാൽ, മാസം തികയാതെയുള്ള പ്രസവം മൂലം കുഞ്ഞിന്റെ വിരലുകളിൽ പാടുകൾ വരാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. രഹത്ഗാവ് ഹെൽത്ത് സെന്ററിൽ ഈ പെൺകുഞ്ഞ് ജനിച്ചയുടൻ ഡോക്ടർമാരും അമ്പരന്നിരുന്നു. ആവശ്യമായ പരിശോധനകൾക്കും പരിചരണത്തിനും ശേഷം കുട്ടിയെ അമ്മ ജൂഹി ബിശ്വാസിന്റെയും പിതാവ് സൗരഭ് ബിശ്വാസിന്റെയും അടുത്തേക്ക് കൊണ്ടുവന്നപ്പോഴാണ് എല്ലാവരും അമ്പരന്നത്. സമീപവാസികൾ പോലും ഹെൽത്ത് സെന്ററിൽ തടിച്ചുകൂടുന്ന അവസ്ഥയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് സാധ്യമാക്കിയത് ദൈവാനുഗ്രഹമാണെന്നാണ് പിതാവിന്റെ ഭാഷ്യം. ശനിയാഴ്ച നവരാത്രിയുടെ ആദ്യ ദിവസമായതിനാൽ ഈ ദിവസം ജനിച്ച…

റേച്ചല്‍ എബ്രഹാം നിര്യാതയായി

കോട്ടയം പരിയാരം കുഴിയത്തു തൂമ്പുങ്കൽ കുടുംബാഗവും പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയുമായ റേച്ചൽ എബ്രഹാം ഏപ്രില്‍ 3 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് കോട്ടയത്ത് അന്തരിച്ചു. ശവസംസ്കാര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10:30 സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. മക്കൾ: സുനിൽ എബ്രഹാം (എം‌ആര്‍‌എഫ്, സേലം, തമിഴ്നാട്), അനിൽ എബ്രഹാം (യു‌എസ്‌എ). മരുമക്കൾ: സുനില എബ്രഹാം, അനിത എബ്രഹാം (യു‌എസ്‌എ). പേരക്കുട്ടികൾ: ഷോൺ എബ്രഹാം, റോണ്‍ എബ്രഹാം, അനിത് എബ്രഹാം, അഷ്‌ല്ൻ എബ്രഹാം.

ആൽബർട്ട ഹീറോസും കാൾഗറി മലയാളി അസോസിയേഷനും സംയുകതമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു

കാൾഗറി: ആൽബർട്ട ഹീറോസും കാൾഗറി മലയാളി അസോസിയേഷനും സംയുകതമായി പോസിറ്റീവ് മെന്റൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് എന്ന വിഷയത്തെക്കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ 9 ന് ശനിയാഴ്ച ആൽബർട്ട സമയം രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വില്യം ഓസ്ലർ ഹെൽത്ത് സിസ്റ്റം സോഷ്യൽ വർക്കർ രശ്മി ജോർജ് , ആൽബർട്ട ഹെൽത്ത് സർവീസിലെ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ് ടീനു ടെല്ലെൻസ് , ആൽബെർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്സിലെ കൗസിൽ മെമ്പറും ഓക് ഹിൽ ബ്രാഞ്ച് പ്രോഗ്രാം മാനേജറും ആയ സാമുവേൽ മാമൻ, ആൽബർട്ട ഹീറോസ് കോഡിനേറ്റർ ഷൈൻ കെ ജോസ് എന്നിവർ സംസാരിക്കും. പോസറ്റീവ് മെന്റൽ ഹെൽത്തിനെ കുറിച്ച് കമ്മ്യൂണിറ്റിയിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ഒരു വെബ്ബിനറിന്റെ ഉദ്ദേശം. വെബിനാറിൽ ചേരാൻ താല്പര്യമുള്ള ആളുകൾ, ചുവടെയുള്ള…

ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ന്യൂയോർക്ക് – വാർഷിക ലേഖന മത്സരവും സ്കോളർഷിപ്പ്/നഴ്സ് എക്സലന്‍സ് തെരഞ്ഞെടുപ്പും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യൻ നഴ്സുമാരുടെ ജിഹ്വയും പ്രതിനിധി സംഘടനയും അമേരിക്കയിലെ പ്രൊഫഷണൽ സംഘടനകളിൽ പ്രമുഖവുമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഈ വർഷത്തെ ലേഖന മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. അതോടൊപ്പം സ്റ്റുഡൻറ് സ്കോളര്ഷിപ്പിനും നഴ്സിംഗ് എക്സെലെൻസ് അവാർഡിനും നോമിനേഷനുകളും സ്വീകരിക്കുന്നു. ‘നഴ്സ സ് മെയ്ക്ക് എ ഡിഫറെൻസ്’ എന്നതാണ് ഈ വർഷത്തെ തീം. ഡബിൾ സ്പേസിൽ രണ്ടു പേജിൽ കവിയാത്ത എസ്സെ (250-300 വാക്കുകൾ) awards@inany.org എന്ന ഇമെയിൽ അഡ്രസ്സിൽ അയയ്ക്കണമെന്നു അവാർഡ്‌സ് ആൻഡ് സ്കോളർഷിപ് കമ്മിറ്റി ചെയർ ഗ്രേസ് അലക്സാണ്ടർ അറിയിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ആളിന്റെ പേരോ മറ്റെന്തെങ്കിലും വ്യക്തിപരമായ വിവരമോ എസ്സെ പേജുകളിൽ ഉണ്ടാകരുത്. എസ്സെ എഴുതുന്നയാളുടെ പേര്, വിദ്യഭ്യാസ യോഗ്യത, കോണ്ടാക്ട് (ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്) എന്നിവ ഒരു കവർ പേജിൽ പ്രത്യേകം ചേർക്കണം. ഏപ്രിൽ 30 ആണ് അവസാന തിയതി. വാർഷിക…

ചരിത്രം കുറിച്ച് കെ എച്ച് എൻ എ ശുഭാരംഭം

ഹൂസ്റ്റൻ: മാർച്ച് 26ന് ഹൂസ്റ്റനിൽ അരങ്ങേറിയ കെ എച്ച് എൻ എ ശുഭാരംഭം അക്ഷരാർത്ഥത്തിൽ ഒരു മിനി കൺവൻഷൻ തന്നെയായി മാറി. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒഴുകിയെത്തിയ പുരുഷാരo സ്‌റ്റാഫോർഡിലെ സെൻറ് ജോസഫ് ഹാൾ നിറഞ്ഞു കവിഞ്ഞു. 800 ൽ അധികം ആളുകൾ പങ്കെടുത്ത ഒരു ശുഭാരംഭം KHNA യുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 12ാ മത് കൺവൻഷൻ ശുഭാരംഭത്തിന് 12 അമ്മമാർ ഭദ്രദീപം തെളിയിച്ചതോടെ തുടക്കം കുറിച്ചു. കെ എച്ച് എൻ എയുടെ അഭിമാന ചുവടുവയ്പായ ‘മൈഥിലി മാ’ ചെയർപേഴ്സൻ പൊന്നു പിള്ള ആദ്യത്തെ തിരി തെളിയിച്ചു തുടർന്ന് 11 അമ്മമാരും. ആതിര സുരേഷ് ആലപിച്ച പ്രാർത്ഥനക്കു ശേഷം അരിസോണ കൺവൻഷനിൽ നിന്നും പ്രസിഡൻ്റ ജി കെ പിള്ള ഏറ്റുവാങ്ങിയ ധ്വജം സതേൺ റീജിയണൽ വൈസ് പ്രസിഡൻ്റ് ശ്രീമതി പൊടിയമ്മ പിള്ളയിൽ നിന്നും സ്വീകരിച്ച് സദസ്സിനു സമർപ്പിച്ച്…

ഇലക്ട്രിക്-ഹൈബ്രിഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചൈന ബിവൈഡി (BYD) ജ്വലന എഞ്ചിൻ കാര്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കളായ ബിവൈഡി കോ ലിമിറ്റഡ്, കഴിഞ്ഞ മാസത്തോടെ ജ്വലന എഞ്ചിൻ വാഹനങ്ങൾ നിർമ്മിക്കുന്നത് നിർത്തിയെന്നും ഇപ്പോൾ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ മാത്രമാണ് നിർമ്മിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. “ഭാവിയിൽ, ഓട്ടോമൊബൈൽ മേഖലയിലെ ശുദ്ധമായ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡുകളിൽ BYD ശ്രദ്ധ കേന്ദ്രീകരിക്കും,” കമ്പനി ഞായറാഴ്ച ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച പ്രസ്താവനയിൽ പറഞ്ഞു. 2030-ഓടെ കാർബൺ ഉദ്‌വമനം ഏറ്റവും ഉയർന്ന നിലയിലെത്തിക്കാൻ ഹരിത ഊർജ ഉപഭോഗം വർധിപ്പിക്കുമെന്ന ബീജിംഗിന്റെ പ്രതിജ്ഞയോടുള്ള പ്രതികരണമായാണ് BYD യുടെ നീക്കം. മറ്റ് ആറ് കാർ നിർമ്മാതാക്കളായ വോൾവോ, ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ ലാൻഡ് റോവർ എന്നിവരുടെ കൂടെ ബിവൈഡിയും 2040-ഓടെ ജ്വലന എഞ്ചിൻ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ആഗോള കാമ്പെയ്‌നിൽ സൈൻ അപ്പ് ചെയ്‌തു. BYD മാർച്ചിൽ…