വത്തിക്കാൻ സിറ്റി: കാനഡയിലെ കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശീയരായ ജനങ്ങൾക്ക് നേരിടേണ്ടി വന്ന “ദയനീയമായ” അധിക്ഷേപങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച ചരിത്രപരമായ മാപ്പ് പറഞ്ഞു. സഭയുടെ തെറ്റായ മിഷനറി തീക്ഷ്ണതയെ അതിജീവിച്ചവരോട് വ്യക്തിപരമായി ക്ഷമാപണം നൽകുന്നതിനായി ജൂലൈ അവസാനത്തോടെ കാനഡ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ മാപ്പപേക്ഷയും കേടുപാടുകൾ തീർക്കാൻ കത്തോലിക്കാ സഭയുടെ പ്രതിബദ്ധതയും തേടി റോമിൽ എത്തിയ മെറ്റിസ്, ഇൻയുട്ട്, ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികളിലെ ഡസൻ കണക്കിന് അംഗങ്ങളുള്ള ഒരു സദസ്സിലാണ് ഫ്രാൻസിസ് മാര്‍പാപ്പ ക്ഷമ യാചിച്ചത്. ജൂലൈ 26-ന് നടക്കുന്ന വിശുദ്ധ അന്നയുടെ തിരുനാളിനോടനുബന്ധിച്ച് കാനഡ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാനഡയിലെ 150,000-ലധികം തദ്ദേശീയരായ കുട്ടികള്‍ അവരുടെ വീടുകളുടെയും സംസ്കാരത്തിന്റെയും സ്വാധീനത്തിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൽ 19-ാം നൂറ്റാണ്ട് മുതൽ 1970-കൾ വരെ സർക്കാർ ധനസഹായമുള്ള ക്രിസ്ത്യൻ സ്കൂളുകളിൽ ചേരാൻ നിർബന്ധിതരായി.…
Year: 2022
സൗത്ത് കരോളിന സ്‌കൂളിലെ വെടിവെയ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവം; പന്ത്രണ്ടു വയസ്സുകാരന്‍ അറസ്റ്റില്‍
ഗ്രീന്‍വില്ലെ (സൗത്ത് കരോളിന): മാര്‍ച്ച് 31 വ്യാഴാഴ്ച ഉച്ചയ്ക്ക് സൗത്ത് കരോളിന ഗ്രീന്‍വില്ലെ കൗണ്ടിയിലെ ടാന്‍ജില്‍വുഡ് മിഡില്‍ സ്‌കുളിലുണ്ടായ വെടിവയ്പില്‍ പന്ത്രണ്ട് വയസുള്ള വിദ്യാര്‍ഥി ജാമരി ജാക്‌സണ്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയായ മറ്റൊരു പന്ത്രണ്ട് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചയുടന്‍ എത്തിച്ചേര്‍ന്ന പോലീസ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന വിദ്യാര്‍ഥി ജാമരിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടോടെ പ്രതിയെ പോലീസ് പിടികൂടി. സംഭവത്തിനുശേഷം സ്‌കൂളിനടുത്തുള്ള വീടിന്റെ ഡക്കില്‍ തോക്കുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതിയായ 12-കാരന്‍. ഇരു കുട്ടികളും പരസ്പരം അറിയാവുന്നവരാണെന്നും മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കുടൂതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ചിത്രവും വിവരങ്ങളും കുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. സംഭവത്തില്‍ ഗവര്‍ണര്‍ മെക്ക് മാസ്റ്റര്‍ നടുക്കം പ്രകടിപ്പിച്ചു. സെനറ്റര്‍ സ്‌കോട്ടും സംഭവത്തെക്കുറിച്ച്…
കര്‍ദിനാളിനെതിരായ ഭൂമി ഇടപാട് കേസില്‍ അന്വേഷണങ്ങള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേസുകളിലെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല. കേസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കര്‍ദിനാളിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്തറയാണ് ഹാജരായത്. 74 വയസ്സായ സഭാ തലവനാണെന്നും അന്വേഷണത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം വരെ ലംഘിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. അന്വേഷണം തുടര്‍ന്നാല്‍ കര്‍ദിനാള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമെന്നും അതിനാല്‍ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നും വാദിച്ചു. ഒരു സ്‌റ്റേ നേടിയെടുക്കാന്‍ അഭിഭാഷകന്‍ ശക്തമായ എന്നാല്‍ ഹൈക്കോടതി ഉത്തരവ് പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞ കേസില്‍ ഇപ്പോള്‍ ഈ ഹര്‍ജിയുമായി വന്നത് എന്തിനാണെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ദിനേശ് മഹേശ്വറിന്റെ മറുചോദ്യം. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍…
സില്‍വര്‍ ലൈന്‍ കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കല്‍: സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്കു വേണ്ടി കല്ലിടുന്ന ഭൂമിയ്ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും. വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ഇന്നലെ പത്തനംതിട്ടയില്‍ വായ്പയുടെ രണ്ടാം ഗഡു നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. സര്‍വേയ്ക്ക് കല്ലിട്ടതിന്റെ പേരില്‍ വായ്പ നിഷേധിക്കരുതെന്ന് ഇന്നലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ആവശ്യപ്പെടുന്ന പല രേഖകളും സംഘടിപ്പിക്കാന്‍ ഭൂ ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ട് വായ്പ ലഭിക്കാന്‍ തടസ്സമാകുന്നുണ്ട്. സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിച്ചാലും വായ്പ നല്‍കുന്നതില്‍ അന്തിമ തീരുമാനം ബാങ്കുകളുടേതുമായിരിക്കും.
ഐഎന്‍ടിയുസിയ്‌ക്കെതിരായ പരാമര്‍ശം: വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ സംഘടനയുടെ പ്രതിഷേധം
ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിയുടെ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനു കാരണം. സതീശന്‍ തന്റെ പ്രസ്താവന തിരുത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. രാവിലെ 10 മണിയോടെയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രകടനം നടത്തി.
കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാഹനം മറിഞ്ഞു ; ആറ് കുട്ടികള്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ആറ് വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്. ഏരൂര്‍ അയ്ലറയിലാണ് സംഭവം. യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. 15 കുട്ടികളുമായി വന്ന വാഹനം കയറ്റം കയറുന്നതിനിടെയില്‍ പെട്ടന്ന് നിന്നുപോയി. ഡ്രൈവര്‍ മുന്നിലേക്ക് ഓടിച്ചുപോകാന്‍ ശ്രമിച്ചുവെങ്കിലും വാഹനം പിന്നിലേക്ക് ഉരുണ്ടുപോയി മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്. അല്ലെങ്കില്‍ വാഹനം വലിയ താഴ്ചയിലേക്ക് മറിയുമായിരുന്നു. ഗ്ലാസ് തകര്‍ത്താണ് വിദ്യാര്‍ഥികളെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. പരിക്കേറ്റ വിദ്യാര്‍ഥികളെ അഞ്ചലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.റെയിലിനെതിരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പാലക്കാട്: കെ.റെയില്‍ പദ്ധതിക്കെതിരെ പാലക്കാട് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ്രപവര്‍ത്തകരാണ് ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. ‘കെ.റെയില്‍ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി ആയിരുന്നു പ്രവര്‍ത്തകര്‍ എത്തിയത്. പ്രതീകാത്മകമായി സര്‍വേ കുറ്റികളുമായി പ്രകടനമായി ആര്‍.ഡി.ഒ ഓഫീസിലേക്ക് എത്തിയ പ്രവര്‍ത്തകരെ പോലീസ് ഗേറ്റിനു മുന്നില്‍ തടഞ്ഞു. ഗേറ്റ് കടന്ന് ഉള്ളില്‍ കല്ല് സ്ഥാപിക്കാനായിരുന്നു പ്രവര്‍ത്തകരുടെ പദ്ധതി. പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിഞ്ഞ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നതിനാല്‍ അത് തടയാന്‍ പോലീസിന് കഴിഞ്ഞു. കുറ്റികളില്‍ ഒന്ന് പ്രവര്‍ത്തകര്‍ ഗേറ്റിനുള്ളിലേക്ക് എറിഞ്ഞു. ഗേറ്റിനു പുറത്തുനിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
നവോമി ഒസാക്ക മിയാമി ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു
നവോമി ഒസാക്കയെ സംബന്ധിച്ചിടത്തോളം, ഒരു സമയത്ത് ഒരു ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത് വലിയ കാര്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ കാലം മാറി. മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നിരിക്കുകയാണ് മുൻ ലോക ഒന്നാം നമ്പർ താരം. കഴിഞ്ഞ വർഷം ഇത് രണ്ടാം തവണയാണ് അവസാന എട്ടിൽ ഇടം നേടുന്നത്. ഒസാക്ക 6-3, 6-4 എന്ന സ്കോറിന് അമേരിക്കക്കാരനായ അലിസൺ റിസ്‌കെയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു, അവിടെ അവർ ഡാനിയേൽ കോളിൻസിനെ നേരിടും. കഴിഞ്ഞ വർഷം ജനുവരിയിൽ മെൽബണിൽ നടന്ന ഒരു ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ഒസാക്ക എത്തിയിരുന്നു. അതിനുമുമ്പ്, കഴിഞ്ഞ വർഷം തന്നെ മിയാമി ഓപ്പണിൽ അവസാന 8-ൽ ഇടം നേടാൻ അവർക്ക് കഴിഞ്ഞു. “ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ്. ഈ സമയത്തിന് ഞാൻ ശരിക്കും ദൈവത്തോട് നന്ദിയുള്ളവളാണ്,” ജാപ്പനീസ്…
പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് ജയിലില്‍ നിന്ന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന്‍ കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്.കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് നേരത്തെ സുനിയുടെ അമ്മ പരസ്യപ്പെടുത്തിയിരുന്നു. കത്തിന്റെ ഒറിജിനല്‍ എവിടെയാണെന്ന് ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഒറിജിനല്‍ കത്തുമായി നേരത്തെ ദിലീപിന്റെ അഭിഭാഷകരെ സമീപിച്ചിരുന്നുവെന്നും അഭിഭാഷകര്‍ അത് പരിശോധിച്ച ശേഷം തിരിച്ചയച്ചുവെന്നുമാണ് സജിത്ത് പറയുന്നത്. എന്നാല്‍ കത്ത് എങ്ങനെയാണ് സജിത്തിന്റെ പക്കല്‍ എത്തിയതെന്ന് വ്യക്തമാല്ല. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നാണ് കത്തില്‍ പറയുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലയ്ക്ക് എടുത്താലും സത്യം മൂടിവെക്കാന്‍ ആകില്ല എന്നും…
രോഹൻ ബൊപ്പണ്ണയും ഡെനിസും മിയാമി ഓപ്പണിൽ നിന്ന് പുറത്തായി
മിയാമി ഓപ്പണിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും കനേഡിയൻ പങ്കാളിയായ ഡെനിസ് ഷാപോവലോവും പുരുഷ വിഭാഗം ഡബിൾസ് ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട് പുറത്തായി. കഴിഞ്ഞ മൂന്ന് വർഷമായി ടൂർണമെന്റിൽ ഭൂരിഭാഗവും ജോഡികളായി കളിക്കുന്ന രോഹൻ ബൊപ്പണ്ണ-ഷാപോലോവ് സഖ്യം കഴിഞ്ഞ 8 മത്സരങ്ങളിൽ ആറാം സീഡായ നെതർലൻഡ്‌സിന്റെ വെസ്ലി കൂൾഹോഫ്-ഗ്രേറ്റ് ബ്രിട്ടന്റെ നീൽ സ്കുപ്സ്കി എന്നിവർക്കെതിരെ 2-6, 1-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. റാങ്ക് ചെയ്യപ്പെടാത്ത ജോഡികളായ രോഹൻ ബൊപ്പണ്ണ-ഷപോവലോവ് ജോഡി നേരത്തെ ടോപ്പ് സീഡായ ക്രൊയേഷ്യൻ ജോഡികളായ നിക്കോള മെക്റ്റിക്ക്-മേറ്റ് പവി എന്നിവരെ മുൻ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ ജോഡികളായ രോഹൻ ബൊപ്പണ്ണയും രാംകുമാർ രാമനാഥനും ടാറ്റ ഓപ്പൺ മഹാരാഷ്ട്ര കിരീടം നേടിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജോഡിയുടെ തുടർച്ചയായ രണ്ടാം എടിപി വേൾഡ് ടൂർ കിരീടമാണിതെന്നും പറയപ്പെടുന്നു. നേരത്തെ അഡ്‌ലെയ്ഡ് ഓപ്പണിലും…
