കെയ്‌റോ: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു മനുഷ്യക്കടത്ത് കേന്ദ്രത്തിൽ കൂട്ടക്കുഴിമാടങ്ങളുടെ സാന്നിധ്യം പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ അന്വേഷക സംഘത്തെ നിയോഗിച്ചു. ഗവൺമെന്റ് നടത്തുന്ന തടങ്കൽ കേന്ദ്രങ്ങളിലും മനുഷ്യക്കടത്ത് കേന്ദ്രങ്ങളിലും കുടിയേറ്റക്കാർക്കെതിരെ “ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ സ്ഥിരമായ പാറ്റേണുകൾ” സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ഇൻവെസ്റ്റിഗേറ്റർ മുഹമ്മദ് ഔജാർ പറഞ്ഞു. ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും പലായനം ചെയ്യുന്നവർക്കായി യൂറോപ്പിലേക്കുള്ള ഒരു ജനപ്രിയ പാതയായി ലിബിയ സമീപ വർഷങ്ങളിൽ ഉയർന്നുവന്നിരുന്നു. ദീർഘകാലം സ്വേച്ഛാധിപതിയായി രാജ്യം ഭരിച്ച മൊഅമ്മർ ഗദ്ദാഫിയെ താഴെയിറക്കി കൊലപ്പെടുത്തിയ നേറ്റോ പിന്തുണയുള്ള 2011 ലെ കലാപത്തെത്തുടർന്ന് വടക്കേ ആഫ്രിക്കൻ രാഷ്ട്രം പ്രക്ഷുബ്ധമായി. വടക്കുപടിഞ്ഞാറൻ പട്ടണമായ ബാനി വാലിദിൽ, യുഎന്നിന്റെ ഉന്നത മനുഷ്യാവകാശ സംഘടന നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥർ, “കുടിയേറ്റക്കാരെ ബന്ദികളാക്കുകയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു” എന്ന് കണ്ടെത്തി. കുറഞ്ഞത് എട്ട് കുടിയേറ്റക്കാരെങ്കിലും…
Year: 2022
മകന്റെ മൃതദേഹം നാലുവര്‍ഷം അടുക്കളയില്‍ സൂക്ഷിച്ചു; പിതാവ് അറസ്റ്റില്‍
ടെക്‌സസ്: 2018 ല്‍ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലു വര്‍ഷമായി വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 മേയില്‍ മരിച്ചുവെന്നു കരുതുന്ന ജെയ്‌സന്റെ മൃതദേഹമാണ് പിതാവ് മെക്ക്മൈക്കിള്‍ (67) ഈസ്റ്റ് ടെക്‌സസിലെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ജെയ്‌സന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല. മകന്‍ എവിടെയാണെന്ന് അയല്‍വാസികള്‍ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി പിതാവില്‍ നിന്നു ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു. വെല്‍ഫെയര്‍ ചെക്കിംഗിനെത്തിയ പൊലിസാണു മുഴുവനും അഴുകി തീര്‍ന്ന ജെയ്‌സന്റെ അസ്ഥികൂടം അടുക്കളയില്‍ കണ്ടെത്തിയത്. പൊലിസ് വീട്ടില്‍ എത്തി ചോദ്യം ചെയ്തതോടെ അദ്ദേഹം തന്നെ മകന്റെ മൃതദേഹത്തെ കുറിച്ചുള്ള വിവരം നല്‍കുകയായിരുന്നു. ജെയ്‌സന്റെ തിരോധാനത്തെക്കുറിച്ചു ആരുംതന്നെ ബന്ധുക്കള്‍ ഉള്‍പ്പെടെ പൊലിസിനെ അറിയിച്ചിട്ടില്ലായിരുന്നു എന്നതാണു പൊലിസിനെ അത്ഭുതപ്പെടുത്തുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റം ചുമത്തി പിതാവിനെ…
അന്താരാഷ്ട്ര ദാതാക്കൾ അഫ്ഗാനിസ്ഥാന് 2.44 ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തു
ലണ്ടൻ: അഫ്ഗാനിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ദാതാക്കൾ 2.44 ബില്യൺ ഡോളർ മാനുഷിക സഹായം വാഗ്ദാനം ചെയ്തതായി ഐക്യരാഷ്ട്രസഭ വ്യാഴാഴ്ച അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും സമ്പദ്‌വ്യവസ്ഥയും തകർച്ചയുടെ ഭീഷണിയിലായതോടെ യു എന്‍ ഈ വർഷം റെക്കോർഡ് 4.4 ബില്യൺ ഡോളർ ധനസഹായം തേടുകയായിരുന്നു. അടിയന്തര സഹായമില്ലാതെ അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ “മരണച്ചുഴിയിലേക്ക്” വീഴുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതോടെയാണ് അന്താരാഷ്ട്ര ദാതാക്കള്‍ വാഗ്ദാനവുമായി രംഗത്തെത്തിയത്. ചില അഫ്ഗാനികൾ ഇതിനകം തന്നെ തങ്ങളുടെ കുട്ടികളെയും അവയവങ്ങളും വില്‍ക്കാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ബ്രിട്ടൻ, ജർമ്മനി, ഖത്തർ എന്നിവയുമായി സഹകരിച്ച് ആതിഥേയത്വം വഹിച്ച ദാതാക്കളുടെ വെർച്വൽ കോൺഫറൻസിൽ, പ്രതീക്ഷിച്ചതിലും പകുതിയിലധികം മാത്രമേ എത്തിയിട്ടുള്ളൂ എന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധത്തിലേക്കും മറ്റിടങ്ങളിലെ പ്രതിസന്ധികളിലേക്കും ശ്രദ്ധ തിരിയുമ്പോഴും അഫ്ഗാൻ ജനതയെ കൈവിടരുതെന്ന് പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് ശേഷം നാൽപ്പത്തിയൊന്ന്…
ഡോ. സോജി ജോണ്‍ ഡാളസ് കോളേജ് ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്നു
സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റീ ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ്‍ മത്സരിക്കുന്നു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മേയ് ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി പോള്‍ മേയറാണ്. ഏര്‍ലി വോട്ടിങ് ഏപ്രില്‍ 25 മുതല്‍ മേയ് മൂന്നു വരെയാണ്. പൊതുതെരഞ്ഞെടുപ്പ് മേയ് ഏഴിനു നടക്കും. ടെക്‌സസ് ഇന്‍സ്ട്രമെന്റ്‌സില്‍ ദശാബ്ദത്തോളം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. കോപ്പല്‍ ലൈബ്രറി ബോര്‍ഡിലും സോജി അംഗമായിരുന്നു. ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാണ്. സെന്റ് പയസ് കാത്തലിക് ചര്‍ച്ച് ഫൈനാന്‍സ് കൗണ്‍സില്‍ അംഗമായിരുന്നു. ചങ്ങനാശ്ശേരി കുന്നിപറമ്പില്‍ ജോണ്‍ കെ. ജോണിന്റെയും തങ്കമ്മ ജോണിന്റെയും മകനാണ്. ഡാലസിലെ രണ്ടു പ്രമുഖ കമ്മ്യൂണിറ്റി കോളജുകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് മൂന്നില്‍ നിന്നുമാണ് സോജി മത്സരിക്കുന്നത്. ഡാലസ് കോളജ് ട്രിസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ്…
ഗ്യാസ് വില നിയന്ത്രിക്കാന്‍ ദിനംപ്രതി ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടു നല്‍കും
വാഷിങ്ടന്‍: കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ഗ്യാസിന്റെ വിലയില്‍ അല്‍പം കുറവുണ്ടായെങ്കിലും കഴിഞ്ഞ ഒരു മാസം മുന്‍പ് ഉണ്ടായിരുന്ന വില നിലനിര്‍ത്താന്‍ യുഎസ് റിസര്‍വ് ഓയിലില്‍ നിന്നും പ്രതിദിനം ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടുനല്‍കാന്‍ ബൈഡന്‍ ഉത്തരവിട്ടു. അടുത്ത ആറു മാസത്തേക്ക് ഇതു തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ പ്രതിദിനം 20 മില്യന്‍ ബാരല്‍ ഓയിലാണാവശ്യം. റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ ഒരു ഗ്യാലന്‍ ഗ്യാസ് (റഗുലര്‍) വില നാലര ഡോളറോളം എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച വിലയില്‍ അല്‍പം കുറവ് അനുഭവപ്പെട്ടു. ഗ്യാലന് 3 ഡോളര്‍ 65 സെന്റ് വരെയായി. ഒരു മാസത്തിനു മുമ്പു ഉണ്ടായിരുന്ന വിലയിലേക്ക് ഗ്യാസ് വില കൊണ്ടുവരുന്നതിനാണ് ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഒരു മാസം മുമ്പു മൂന്നു ഡോളര്‍ 30 സെന്റായിരുന്നു വില. യുദ്ധത്തെ തുടര്‍ന്ന് കൂടിയ വില സാവകാശം കുറച്ചുകൊണ്ടു…
കാനഡയില്‍ നേരിട്ട അധിക്ഷേപങ്ങൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തദ്ദേശീയരോട് മാപ്പ് പറഞ്ഞു
വത്തിക്കാൻ സിറ്റി: കാനഡയിലെ കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശീയരായ ജനങ്ങൾക്ക് നേരിടേണ്ടി വന്ന “ദയനീയമായ” അധിക്ഷേപങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച ചരിത്രപരമായ മാപ്പ് പറഞ്ഞു. സഭയുടെ തെറ്റായ മിഷനറി തീക്ഷ്ണതയെ അതിജീവിച്ചവരോട് വ്യക്തിപരമായി ക്ഷമാപണം നൽകുന്നതിനായി ജൂലൈ അവസാനത്തോടെ കാനഡ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ മാപ്പപേക്ഷയും കേടുപാടുകൾ തീർക്കാൻ കത്തോലിക്കാ സഭയുടെ പ്രതിബദ്ധതയും തേടി റോമിൽ എത്തിയ മെറ്റിസ്, ഇൻയുട്ട്, ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികളിലെ ഡസൻ കണക്കിന് അംഗങ്ങളുള്ള ഒരു സദസ്സിലാണ് ഫ്രാൻസിസ് മാര്‍പാപ്പ ക്ഷമ യാചിച്ചത്. ജൂലൈ 26-ന് നടക്കുന്ന വിശുദ്ധ അന്നയുടെ തിരുനാളിനോടനുബന്ധിച്ച് കാനഡ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാനഡയിലെ 150,000-ലധികം തദ്ദേശീയരായ കുട്ടികള്‍ അവരുടെ വീടുകളുടെയും സംസ്കാരത്തിന്റെയും സ്വാധീനത്തിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൽ 19-ാം നൂറ്റാണ്ട് മുതൽ 1970-കൾ വരെ സർക്കാർ ധനസഹായമുള്ള ക്രിസ്ത്യൻ സ്കൂളുകളിൽ ചേരാൻ നിർബന്ധിതരായി.…
സൗത്ത് കരോളിന സ്‌കൂളിലെ വെടിവെയ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവം; പന്ത്രണ്ടു വയസ്സുകാരന്‍ അറസ്റ്റില്‍
ഗ്രീന്‍വില്ലെ (സൗത്ത് കരോളിന): മാര്‍ച്ച് 31 വ്യാഴാഴ്ച ഉച്ചയ്ക്ക് സൗത്ത് കരോളിന ഗ്രീന്‍വില്ലെ കൗണ്ടിയിലെ ടാന്‍ജില്‍വുഡ് മിഡില്‍ സ്‌കുളിലുണ്ടായ വെടിവയ്പില്‍ പന്ത്രണ്ട് വയസുള്ള വിദ്യാര്‍ഥി ജാമരി ജാക്‌സണ്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയായ മറ്റൊരു പന്ത്രണ്ട് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചയുടന്‍ എത്തിച്ചേര്‍ന്ന പോലീസ് രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന വിദ്യാര്‍ഥി ജാമരിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടോടെ പ്രതിയെ പോലീസ് പിടികൂടി. സംഭവത്തിനുശേഷം സ്‌കൂളിനടുത്തുള്ള വീടിന്റെ ഡക്കില്‍ തോക്കുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതിയായ 12-കാരന്‍. ഇരു കുട്ടികളും പരസ്പരം അറിയാവുന്നവരാണെന്നും മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കുടൂതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ചിത്രവും വിവരങ്ങളും കുടുംബാംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. സംഭവത്തില്‍ ഗവര്‍ണര്‍ മെക്ക് മാസ്റ്റര്‍ നടുക്കം പ്രകടിപ്പിച്ചു. സെനറ്റര്‍ സ്‌കോട്ടും സംഭവത്തെക്കുറിച്ച്…
കര്‍ദിനാളിനെതിരായ ഭൂമി ഇടപാട് കേസില്‍ അന്വേഷണങ്ങള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേസുകളിലെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല. കേസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കര്‍ദിനാളിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്തറയാണ് ഹാജരായത്. 74 വയസ്സായ സഭാ തലവനാണെന്നും അന്വേഷണത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം വരെ ലംഘിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു. അന്വേഷണം തുടര്‍ന്നാല്‍ കര്‍ദിനാള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകുമെന്നും അതിനാല്‍ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നും വാദിച്ചു. ഒരു സ്‌റ്റേ നേടിയെടുക്കാന്‍ അഭിഭാഷകന്‍ ശക്തമായ എന്നാല്‍ ഹൈക്കോടതി ഉത്തരവ് പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞ കേസില്‍ ഇപ്പോള്‍ ഈ ഹര്‍ജിയുമായി വന്നത് എന്തിനാണെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ദിനേശ് മഹേശ്വറിന്റെ മറുചോദ്യം. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍…
സില്‍വര്‍ ലൈന്‍ കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കല്‍: സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്കു വേണ്ടി കല്ലിടുന്ന ഭൂമിയ്ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും. വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ഇന്നലെ പത്തനംതിട്ടയില്‍ വായ്പയുടെ രണ്ടാം ഗഡു നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. സര്‍വേയ്ക്ക് കല്ലിട്ടതിന്റെ പേരില്‍ വായ്പ നിഷേധിക്കരുതെന്ന് ഇന്നലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ആവശ്യപ്പെടുന്ന പല രേഖകളും സംഘടിപ്പിക്കാന്‍ ഭൂ ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ട് വായ്പ ലഭിക്കാന്‍ തടസ്സമാകുന്നുണ്ട്. സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിച്ചാലും വായ്പ നല്‍കുന്നതില്‍ അന്തിമ തീരുമാനം ബാങ്കുകളുടേതുമായിരിക്കും.
ഐഎന്‍ടിയുസിയ്‌ക്കെതിരായ പരാമര്‍ശം: വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ സംഘടനയുടെ പ്രതിഷേധം
ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിയുടെ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിനു കാരണം. സതീശന്‍ തന്റെ പ്രസ്താവന തിരുത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. രാവിലെ 10 മണിയോടെയാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡിലൂടെ പ്രകടനം നടത്തി.
