അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍; ഡോ. രമയുടെ വിയോഗത്തില്‍ അനുസ്മരിച്ച് കെ.ടി ജലീല്‍

സത്യസന്ധയായ പോലീസ് സര്‍ജന്‍ ഡോ: രമ വിടവാങ്ങി. ആദരാഞ്ജലികള്‍. അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പോലീസ് സര്‍ജന്‍ ഡോ. രമയുടെ വിയോഗ വാര്‍ത്ത ദു:ഖത്തോടെയാണ് കേട്ടത്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉള്‍പ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ച കൊലക്കേസായിരുന്നു 30 വര്‍ഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂര്‍ കര്‍ണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് . ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറില്‍…

എല്‍.ഡി.എഫില്‍ വരണമെങ്കില്‍ കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് േകാടിയേരി; മദ്യനയത്തില്‍ സി.പി.ഐയ്ക്ക് എതിര്‍പ്പില്ല

കോട്ടയം: മാണി സി. കാപ്പന് എല്‍.ഡി.എഫിലേക്ക് വരാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍. കാപ്പന് എല്‍.ഡി.എഫില്‍ വരണമെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം. കാപ്പന്റെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കാപ്പന്‍ എല്‍.ഡി.എഫില്‍ വരേണ്ട ആവശ്യമില്ലെന്നായിരുന്നു എന്‍.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിലപാട്. യു.ഡി.എഫ് നേതൃത്വത്തിനെതിരെ കാപ്പന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹം എല്‍.ഡി.എഫിലേക്കു പോകുമോ എന്ന സംശയം ഉയര്‍ന്നത്. യു.ഡി.എഫിന്റെ പ്രതിഷേധ പരിപാടികള്‍ തന്നെ അറിയിക്കാറില്ലെന്നും വിളിക്കാറില്ലെന്നുമായിരുന്നു കാപ്പന്റെ പ്രധാന പരാതി. മദ്യനയത്തില്‍ സിപിഐയ്ക്ക് എതിര്‍പ്പില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുറച്ച് വ്യക്തികളുടെ ചില പ്രസ്താവന മാത്രമാണ് വന്നിട്ടുള്ളതെന്നും സിപിഎമ്മും സിപിഐയും എല്ലാ കാര്യങ്ങളും ആലോചിച്ചാണ് ചെയ്യുന്നതെന്നും കോടിയേരി വ്യക്തമാക്കി. കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച പ്രശ്‌നമാണ് എഐടിയുസി ഉന്നയിച്ചിരിക്കുന്നത്. അത് ചെത്തുതൊഴിലാളികള് ഉന്നയിക്കുന്ന പ്രശ്‌നമാണ്. ചെത്തുതൊഴിലാളികളുടെ സംഘടനയും ആ പ്രശ്‌നം…

മദ്യനയത്തില്‍ ആശങ്കയുണ്ട്, തിരുത്തല്‍ വേണമെന്ന് ജോസ് കെ.മാണി

കോട്ടയം: മദ്യ നയത്തില്‍ തിരുത്തല്‍ വേണമെന്ന് ജോസ് കെ. മാണി എംപി. മദ്യ നയത്തില്‍ ആശങ്കയുണ്ടെങ്കില്‍ തിരുത്തല്‍ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ പ്രസ്താവന. ചില ഇടങ്ങളില്‍ ആശങ്കയുണ്ട്. തിരുത്തേണ്ടതെങ്കില്‍ തിരുത്തണം. കെ റെയില്‍ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തില്‍ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളില്‍ തെറ്റിധാരണ പരത്താന്‍ ശ്രമം നടക്കുന്നുണ്ട്.-ജോസ് കെ മാണി പറഞ്ഞു അതേസമയം, പുതിയ നയം അനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുടങ്ങും. സൈനിക അര്‍ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍വിസ് ഡെസ്‌ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍ക്കുകളില്‍ ബിയര്‍…

ഈസ്റ്ററിനു മുന്‍പ് എല്ലാ രൂപതകളിലും ഏകീകരിച്ച കുര്‍ബാനക്രമം നടപ്പാക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍: ഈസ്റ്ററിനു മുന്‍പ് ഏകീകരിച്ച കുര്‍ബാനക്രമം നടപ്പാക്കാന്‍ എറണാകുളം- അങ്കമാലി അതിരൂപത അടക്കം എല്ലാ രൂപതകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഏപ്രില്‍ ഒന്നിന് പുറത്തുവിട്ട കത്തിലാണ് മാര്‍പാപ്പ മേജര്‍ ആര്‍ച്ച്ബിഷപ്പ്, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി,എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍,സന്യസ്തര്‍, അല്‍മായ വിശ്വാസികള്‍ എന്നിവര്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുന്നത്. വിശുദ്ധ വാരത്തിനു മുന്നോടിയായി സഭയ്ക്ക് അയച്ച കത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍പാപ്പയുടെ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ”ഒരു സഭയെന്ന നിലയില്‍ , നാമെല്ലാവരും – മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, അല്‍മായ വിശ്വാസികള്‍ – ആഘോഷിക്കുന്ന രഹസ്യത്തിന്റെ സത്ത മറക്കാന്‍ പലപ്പോഴും പ്രലോഭിതരാകുന്നു: നാം ഈശോയെക്കുറിച്ചു സംസാരിക്കുന്നു, സൈദ്ധാന്തികമായി നമുക്ക് അവിടത്തെക്കുറിച്ച് വളരെയേറെ അറിയാം. എങ്കിലും അവിടത്തോടൊപ്പം ജീവിക്കാന്‍, അവിടത്തെ ഇഷ്ടപ്പെടാന്‍, താഴ്ത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരിക്കാന്‍ നമുക്കാകണം. നമുക്കു വിഘടിച്ചുജീവിക്കാനാകില്ല. നമുക്കു വിഭജനം സൃഷ്ടിക്കാനാവില്ല. നമുക്കൊരു വിവാദത്തിന്റെ പ്രഭവമാകുന്നതിനു നിന്നുകൊടുക്കാനാകില്ല.…

ഒഐസിസി യുഎസ്എ സതേൺ റീജിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ സതേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു. ചെയർമാൻ: ജോസഫ് ഔസോ (ലോസ് ആഞ്ചലസ്‌) പ്രസിഡണ്ട് : സജി ജോർജ് (ഡാളസ്) ജനറൽ സെക്രട്ടറി : വാവച്ചൻ മത്തായി (ഹൂസ്റ്റൺ), സഖറിയ കോശി (ട്രഷറർ) വൈസ് ചെയർമാൻമാർ : ജോസഫ് ഏബ്രഹാം (ഹൂസ്റ്റൺ), റോയ് കൊടുവത്ത് (ഡാളസ്) വൈസ് പ്രസിഡന്റുമാർ: പൊന്നു പിള്ള (ഹൂസ്റ്റൺ), ഇ. സാം ഉമ്മൻ (ലോസ് അഞ്ചലസ്‌) സ്റ്റീഫൻ മറ്റത്തിൽ (സാൻ അന്റോണിയോ),ജോമോൻ ഇടയാടി (ഹൂസ്റ്റൺ), മാത്യു ജോർജ് (പ്രസാദ് – ഒക്ലഹോമ), തോമസ് മത്തായി (അരിസോണ) സെക്രട്ടറിമാർ : ഫിലിപ്പ് മാത്യു (അറ്റ്ലാന്റ്റാ) , രഞ്ജിത് പിള്ള (ഹൂസ്റ്റൺ) ബിബി പാറയിൽ (ഹൂസ്റ്റൺ), ബിജു പുളിയിലേത്ത് (ഡാളസ്), പ്രദീപ്…

ഈ സൗഹൃദം ഞങ്ങൾ തകർക്കില്ല; റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാശ്ചാത്യ രാജ്യങ്ങള്‍ക്കു നല്‍കിയ സന്ദേശം

റഷ്യ-ഉക്രെയ്ൻ നിലപാടിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് പിന്നാലെ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വർധിപ്പിക്കാതിരിക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും നിരന്തരശ്രമം നടക്കുന്നുണ്ട്. ന്യൂഡല്‍ഹി: റഷ്യ ഇന്ത്യയുടെ പഴയ സുഹൃത്താണെന്നും, മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും ഈ സൗഹൃദത്തിന് ഒരിടത്തും കുറവുണ്ടാകില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിനും പാശ്ചാത്യ രാജ്യങ്ങൾക്കും വ്യക്തമായ സന്ദേശം നൽകി. റഷ്യ-ഉക്രെയ്ൻ നിലപാടിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിന് പിന്നാലെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് വർധിപ്പിക്കരുതെന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നിരന്തരമായി ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. യൂറോപ്യൻ രാജ്യങ്ങൾ എണ്ണ വാങ്ങാത്തതുകൊണ്ട് റഷ്യയില്‍ നിന്ന് എണ്ണയുടെ ലഭ്യത വർദ്ധിക്കുമെന്നതിനാൽ, അത് ഇന്ത്യയ്ക്കും ചൈനയ്ക്കും വിൽക്കാൻ കഴിയുമെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ വാദം. എന്നാൽ, ഈ സമ്മർദ്ദം ഇന്ത്യ…

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ദിനം മറ്റന്നാള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മറ്റന്നാള്‍(03. 04. 2022) കാതോലിക്കാ ദിനമായി ആചരിക്കുന്നു. എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും സഭക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതുമായിരിക്കും. ബോംബെ ഭദ്രാസന ആസ്ഥാനമായ വാശി സെന്റ് തോമസ് പളളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. നൊമ്പരപ്പെടുന്നവരുടെ മുമ്പില്‍ ക്രിസ്തു സാന്നിദ്ധ്യമായി മാറുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവാ സഭാ മക്കളോട് ആഹ്വാനം ചെയ്തു പ്രകൃതി ദുരന്തങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളും, യുദ്ധക്കെടുതികളും നിമിത്തം വീര്‍പ്പുമുട്ടുന്നവര്‍ക്ക് അഭയം ആകുവാന്‍ നമ്മുക്ക് കഴിയേണ്ടതാണ്. ദേവാലയങ്ങളും മറ്റു മന്ദിരങ്ങളും പുനര്‍നിര്‍മ്മിക്കുമ്പോള്‍ ദരിദ്രന്റെ ദുഃഖം അവഗണിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ബഹു. സുപ്രീം കോടതി വിധി മറികടക്കുവാനുളള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. മോഹന്‍ ജോസഫ് (പി. ആര്‍. ഒ)…

സുവര്‍ണ്ണ ജൂബിലി മാതൃസംഗമം – മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സും: മാര്‍ ജോസ് പുളിക്കല്‍

പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. ആഴത്തിലുള്ള കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം മാതാക്കളുടെ നന്മജീവിതവും പ്രാര്‍ത്ഥനാരൂപിയും ഉള്‍ക്കാഴ്ചകളുമാണ്. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പുലരുമ്പോള്‍ സമൂഹത്തിലൊന്നാകെയും ലോകമെമ്പാടും മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും. സമൂഹത്തിന്റെ സമഗ്രമാറ്റങ്ങളുടെ തുടക്കം കുടുംബങ്ങളില്‍ നിന്നായതുകൊണ്ടുതന്നെ മാതാക്കളുടെ കടമയും ഉത്തരവാദിത്വവും വളരെയേറെയാണ്. ജൂബിലിയോടനുബന്ധിച്ച് മാതൃവേദി നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതികള്‍ വലിയ മാതൃകയും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടവകസമൂഹത്തിലെ 94 വയസ്സുള്ള ഏലിക്കുട്ടി കളത്തിപ്പറമ്പില്‍ മാതൃസംഗമ ദീപം തെളിച്ചു. മാതൃവേദി പ്രസിഡന്റ് ആലീസ് കരിപ്പാപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം…

ഉക്രൈനും റഷ്യയും വെള്ളിയാഴ്ച സമാധാന ചർച്ചകൾ പുനരാരംഭിക്കും

ഉക്രെയ്‌നും റഷ്യയും അവരുടെ സമാധാന ചർച്ചകൾ വെള്ളിയാഴ്ച ഒരു ഓൺലൈൻ ഫോർമാറ്റിൽ പുനരാരംഭിക്കുമെന്ന് കിയെവിന്റെ പ്രതിനിധി സംഘത്തിലെ ഒരു അംഗം അറിയിച്ചു. ചർച്ചകൾക്കിടയിൽ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ കൗണ്ടർ വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ ധാരണയിലെത്താൻ ഉക്രേനിയൻ, റഷ്യൻ ടീമുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഡേവിഡ് അരാഖാമിയയെ ഉദ്ധരിച്ച് ഒരു സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പറഞ്ഞു. “ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ അടുത്തതായി കൂടിക്കാഴ്ച നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” റഷ്യ അല്ലെങ്കിൽ ബെലാറസ് ഒഴികെ മറ്റെവിടെയെങ്കിലും കൂടിക്കാഴ്ച നടക്കണമെന്ന് ഉക്രേനിയൻ പക്ഷം ആഗ്രഹിക്കുന്നുവെന്ന് അരഖാമിയ പറഞ്ഞു. പുടിനും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വ്യക്തമായ സമയക്രമമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റഷ്യയുടെ ടാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. “ഞങ്ങൾ നേരത്തെ പ്രസ്താവിച്ചതുപോലെ, ഉയർന്ന തലത്തിലുള്ള ഒരു മീറ്റിംഗിന് മുമ്പായി കരാറിന്റെ വാക്കുകളുടെ ജോലികൾ പൂർത്തീകരിക്കേണ്ടതും…

റഷ്യൻ പ്രദേശത്ത് ആദ്യമായി ഉക്രേനിയ വ്യോമാക്രമണം നടത്തി; രണ്ടു പേര്‍ക്ക് പരിക്ക്

ഇന്ന് (ഏപ്രിൽ 1) ഉക്രെയ്നിന്റെ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ റഷ്യൻ നഗരമായ ബെൽഗൊറോഡിലെ ഒരു ഇന്ധന ഡിപ്പോയിൽ ആക്രമണം നടത്തി. ഫെബ്രുവരി അവസാനം മോസ്കോ അതിന്റെ അയൽരാജ്യത്തെ ആക്രമിച്ചതിനുശേഷം റഷ്യൻ മണ്ണിൽ ഉക്രേനിയയുടെ ആദ്യത്തെ വ്യോമാക്രമണമാണിതെന്ന് റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത ആക്രമണത്തിന്റെ വീഡിയോ ചിത്രങ്ങൾ, താഴ്ന്ന ഉയരത്തിൽ നിന്ന് നിരവധി മിസൈലുകൾ തൊടുത്തുവിടുന്നതും തുടർന്ന് ഒരു സ്ഫോടനവും നടന്നതായി കാണപ്പെട്ടു. റഷ്യന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഉക്രൈന്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ഉക്രൈന്‍ സൈനിക ഹെലികോപ്ടറുകള്‍ ആക്രമണം നടത്തിയത്. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ ഡിപ്പോയ്ക്ക് തകരാറുകള്‍ സംഭവിച്ചു. ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സൈനിക ഹെലികോപ്ടറുകളില്‍ നിന്ന് നിരവധി മിസൈലുകള്‍ തൊടുത്തതായി റഷ്യ പറയുന്നു. താഴ്ന്നുപറന്നാണ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി കടന്നെത്തിയത്.…