രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ റായ്പൂരിൽ കോൺഗ്രസ് റാലി സംഘടിപ്പിക്കും

റായ്പൂർ: രാഹുൽ ഗാന്ധിക്കെതിരായ നരേന്ദ്ര മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനും ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കുമെതിരെ ശനിയാഴ്ച റായ്പൂരിൽ ടോർച്ച് റാലി നടത്താൻ ഛത്തീസ്ഗഢ് കോൺഗ്രസ് തീരുമാനിച്ചതായി പാർട്ടി എംഎൽഎയും ജയ് ഭാരത് സത്യാഗ്രഹ കാമ്പയിൻ പ്രസിഡന്റുമായ സത്യനാരായണ ശർമ പറഞ്ഞു. റായ്പൂരിലെ ഗാന്ധി മൈതാനത്ത് നിന്ന് വൈകീട്ട് 7 മണിക്ക് പ്രതിഷേധ റാലി ആരംഭിച്ച് രാത്രി ആസാദ് ചൗക്കിൽ സമാപിക്കും. റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി ജനറൽ സെക്രട്ടറിയും ഛത്തീസ്ഗഢ് ചുമതലയുള്ള കുമാരി സെൽജ, സംസ്ഥാന പ്രസിഡന്റ് മോഹൻ മർകം, ഛത്തീസ്ഗഡ് കോൺഗ്രസ് സെക്രട്ടറി ഇൻ ചാർജ് ചന്ദൻ യാദവ്, സപ്തഗിരി ഉൽക്ക, വിജയ് ജംഗിദ് തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം പങ്കെടുക്കും. റാലിയിൽ കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി സുശീൽ ആനന്ദ് ശുക്ല പറഞ്ഞു. കൂടാതെ, കോൺഗ്രസിന്റെ പുതിയ കെട്ടിടം വൈകുന്നേരം 6…

ഇന്നസെന്റിന്റെ മരണ കാരണം ക്യാൻസർ അല്ലെന്ന് ഡോക്ടർ

ഡോക്ടറെ നൂറുശതമാനം വിശ്വസിച്ച് ചികിത്സ മുന്നോട്ടുകൊണ്ടുപോയ വ്യക്തിയാണ് ഇന്നസെന്റെന്ന് ഡോക്ടർ വി.പി.ഗംഗാധരൻ പറഞ്ഞു. രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എല്ലാ രോഗികളും പിന്തുടരേണ്ട പാഠമാണിതെന്ന് ഡോക്ടർ പറഞ്ഞു. ചികിൽസയ്ക്കിടെ പലരിൽ നിന്നും ഒട്ടേറെ ഉപദേശങ്ങൾ ലഭിച്ചിരുന്നതായി ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലർ മുള്ളൻചക്ക കഴിക്കാൻ പറയുന്നു, മറ്റുള്ളവർ പറയുന്നത് ഒറ്റമൂലി പരീക്ഷിക്കൂ, എല്ലാവരും പറയുന്നത് കേൾക്കും. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ സങ്കൽപ്പത്തിന് അപ്പുറമാണ്. ഇന്നസെന്റ് വെറുമൊരു എട്ടാം ക്ലാസുകാരനല്ല. പിഎച്ച്ഡിക്കാർ പോലും ചെയ്യുന്ന മണ്ടത്തരങ്ങൾ കാണാറുണ്ട്. അതൊന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ജ്യേഷ്ഠൻ അമേരിക്കയിൽ ഡോക്ടറായതിനാൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് യുഎസിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ലോകത്തിന്റെ ഏത് കോണിൽ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടുവെന്ന് അറിഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു. കാൻസർ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നാണ്…

സംഘ് പരിവാർ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം

മോദി – അമിത് ഷാ നേതൃത്വം നൽകുന്ന ഹിന്ദുത്വ കോർപ്പറേറ്റ് ഭരണകൂടത്തിനെതിരെ എല്ലാ ഭിന്നതകളും മാറ്റിവെച്ച് രാഷ്ട്രീയ മത ഭേദമന്യെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിതെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി പറഞ്ഞു. ‘മോദി – അദാനി കൂട്ടുകെട്ട്, ഹിൻഡൻ ബർഗ് റിപ്പോർട്ടിലൂടെ അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങൾ’ വെൽഫെയർ പാർട്ടി നടത്തുന്ന ജനകീയ വിചാരണ കാമ്പയിൻ്റെ ഭാഗമായുള്ള ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് രാജ്യത്ത് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാബയിൻ്റെ ഭാഗമായി എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, പി ഉബൈദുല്ല, ടി.വി.ഇബ്രാഹീം, കെ.പി.സി.സി സെക്രട്ടറി അജയ് മോഹൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ അഷറഫ് കോക്കൂർ, മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം പ്രസിഡണ്ട് യൂസഫലി പി.പി, കുണ്ടോട്ടിമണ്ഡലം പ്രസിഡണ്ട് ജബ്ബാർ ഹാജി,…

ദുരിതാശ്വാസ ഫണ്ട് ദുര്‍‌വിനിയോഗം: പരാതി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി വരെ പോകുമെന്ന് പരാതിക്കാരൻ

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചിലവഴിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച കേസിലെ വിധി ഫുൾ ബെഞ്ചിന് വിട്ടു. കേസ് വീണ്ടും വിശദമായി പരിഗണിക്കും. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനം ഫുൾ ബെഞ്ചിന് വിട്ടത്. ലോകായുക്തയും രണ്ട് ഡെപ്യൂട്ടി ലോകായുക്തമാരും അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ അന്തിമ വിധി പറയുക. വിശദമായ വാദം കേൾക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും ജസ്റ്റിസുമാരായ സിറിയക് ജോസഫും ഹാരുൺ അൽ റഷീദും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഒരാൾ പരാതിക്ക് അനുകൂലമായും മറ്റൊരാൾ എതിർത്തും വിധിച്ചു. ഹരജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്ന കാര്യത്തിലും ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍…

ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു

റോമൻ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 86-കാരനായ പോപ്പിന് കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നുവെന്നും വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ജെമെല്ലി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വത്തിക്കാൻ ബുധനാഴ്ച പ്രസ്താവനയിറക്കി. “ഷെഡ്യൂൾ ചെയ്ത പരിശോധനകൾ”ക്കായി മാർപ്പാപ്പയെ പ്രവേശിപ്പിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു, എന്നാൽ അദ്ദേഹം എത്രനാൾ തുടരുമെന്ന് വ്യക്തമല്ല. മാർപാപ്പയുടെ ആരോഗ്യനില കൊവിഡ് 19 മായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം നല്ല നിലയിലാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. പ്രായമേറെയായിട്ടും, മാർപ്പാപ്പ സജീവമായ ഒരു ഷെഡ്യൂൾ നിലനിർത്തുന്നു, വിപുലമായി യാത്ര ചെയ്യുകയും വിവിധ പൊതു പരിപാടികളിൽ ഏർപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അടുത്ത കാലത്തായി അദ്ദേഹം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്, വിട്ടുമാറാത്ത കാൽമുട്ട് വേദന ഉൾപ്പെടെ, വീൽചെയർ ഉപയോഗിക്കാൻ നിർബന്ധിതനായി. തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലും, കൂടുതൽ തുറന്നതും അനുകമ്പയുള്ളതുമായ ഒരു സഭയുടെ…

മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി: സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങാതെ അധികാരം ഒഴിയണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രി പിണറായി വിജയനുള്ള അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്ക് എതിരായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കാൻ തയ്യാറാകണം. വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. വിധി ഒരു വർഷം വൈകിയത് സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. മുഖ്യമന്ത്രിയുടെ ധാർമികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി അധികാരത്തിൽ കടിച്ച് തൂങ്ങാതെ രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസിലെ വിധി നീട്ടുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാർമികത ഇല്ലെന്നും രാജി വച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തുന്നതാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി…

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുമെന്ന് വിദഗ്ധസമിതി

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ സ്ഥലം മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് തീരുമാനം. അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൂട്ടിലടക്കേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ആനയെ പിടികൂടി മറ്റേതെങ്കിലും ഉൾ വനത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. മദപ്പാട് മാറ്റിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കണമെന്ന ശുപാർശയും പരിഗണനയിലാണ്. വിദഗ്ധ സമിതി ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യും. അതേസമയം അരിക്കൊമ്പനെ പിടികൂടാൻ വൈകുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടുന്നത് വരെ സമരം തുടരാനാണ് ജനങ്ങളുടെ തീരുമാനം. പൂപ്പാറയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ധർണ നടത്തും. അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരയായവരെ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി…

നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ വാർഷികവും രക്ഷാകർത്തൃസമ്മേളനവും നടന്നു

തലവടി: നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ (ചെറുകോട്ട് മുട്ട് – സകൂൾ)137-മത് വാർഷികവും, രക്ഷാകർത്തൃസമ്മേളനവും സ്കൂൾ സ്കൂൾ ലോക്കൽ മാനേജർ ഫാദർ സുനിൽ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉത്ഘാടനം നിർവ്വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോജി.ജെ. വയലപ്പള്ളി, പഞ്ചായത്ത് അംഗം എൽസി പ്രകാശ്, പ്രഫ: മാത്യൂസ് വർക്കി ,എം.ജി കൊച്ചുമോൻ, പ്രഫ: എലിസബേത്ത് മാത്യു, പ്രധാന അദ്ധ്യാപിക സോണി മാത്യു, മുൻ പ്രധാന അദ്ധ്യാപകരായ സാറാമ്മ, ആനി ,പിറ്റിഎ പ്രസിഡിൻ്റ് പ്രസീദ എസ്, സ്കൂൾ ലീഡർ സെബിൻ മത്തായി സുനിൽ,സൂര്യാ മഹേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആതുര സേവനത്തിനുള്ള ‘കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ‘ എം.കെ മോഹനന് സമ്മാനിച്ചു

തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആതുര സേവനത്തിനുള്ള കർമ്മ ശ്രേഷ്ഠ പുരസ്‌കാരം തിരുവനന്തപുരം വൈ.എം.സി എ ഹാളിൽ നടന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂത്തി നിന്നും എം.കെ മോഹനൻ ഏറ്റുവാങ്ങി.ഡോ.ജോർജ്ജ് ഓണക്കൂർ, രാജീവ് ആലുങ്കൻ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ ആർമിയിൽ വിവിധ മേഖലയിൽ 17 വർഷം സർവീസ് ചെയ്ത് ആർമി ഓഫീസറായി റിട്ടയർ ചെയ്ത എം.കെ മോഹനൻ എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ,ഹൃദയ ശാസ്ത്രക്രീയ ഉപകരണങ്ങൾ വിദേശത്തുനിന്ന് എത്തുമ്പോൾ ഉത്തരവാദിത്തതോടെ വിവിധ സംസ്ഥാന മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചു കൊടുക്കുന്ന സാങ്കേതിക കർമ്മം നിർവഹിക്കുന്ന മോഹൻ അസോസിയേറ്റ് എന്ന കമ്പനിയുടെ അമരക്കാരനാണ്. ഇദ്ദേഹം “ചാൾസ് പിസ്റ്റൽ ” എന്ന ഒരു ഷോർട്ട് ഫിലിം ഇംഗ്ലീഷ് ഭാഷയിൽ നിർമ്മിക്കുകയും അതിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും കൊൽക്കത്തയിൽ 120 രാജ്യങ്ങൾ പങ്കെടുത്തിരുന്ന ഇംഗ്ലീഷ് ഫിലിം ഫെസ്റ്റിവൽ മത്സരത്തിൽ ഈ ഷോർട്ട് ഫിലിം നാലാം…

റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് ഡാളസിൽ അന്തരിച്ചു

ഡാളസ്: കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ സഹധർമ്മിണി റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് (86) മാർച്ച് 30 ന് ഡാളസിൽ വെച്ച് നിര്യാതയായി. ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്നു. ഐ.പി.സി. ഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു 1995 -ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കുന്നതിന് മുൻപ് രാജസ്ഥാനിൽ 30 വർഷം ഹൈസ്കൂൾ അധ്യാപികയായി സേവനം ചെയ്തിരുന്നു. ഉദയപൂർ ഫിലദൽഫ്യ ഫെലോഷിപ്പ് ചർച്ചസ് ഓഫ് ഇന്ത്യാ സഭകളുടെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും , ജനറൽ സെക്രട്ടറിയും ആയിരുന്ന ഭർത്താവ്, പാസ്റ്റർ എ.എം ജോസഫിനോടൊപ്പം ഉത്തര ഭാരതത്തിലെ പ്രേഷിത പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. പരേതനായ ഡോ.തോമസ് മാത്യുവിന്റെ നേറ്റീവ് മിഷണറി മൂവ്മെന്റിൽ 23 വർഷം സജീവ പ്രവർത്തകരായിരുന്നു കുടുംബം. ഭൗതിക ശരീരം ഏപ്രിൽ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഐ.പി.സി ഹെബ്രോൻ ഡാളസ് (1751 Wall…