ഗാൽവെസ്റ്റൺ, ടെക്സസ് – ഗാൽവെസ്റ്റനിൽ ഞായറാഴ്ച മുങ്ങിമരിച്ച 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി.അടുത്തിടെ ഹോണ്ടുറാസിൽ നിന്ന് ടെക്സസിലേക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാൻ എത്തിച്ചേർന്നവരായിരുന്നു ഇരട്ട സഹോദരങ്ങളെന്നു ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ ചീഫ് പീറ്റർ ഡേവിസ് പറഞ്ഞു. മാതാപിതാക്കൽ നേരത്തെ ഇവിടെയെത്തി ജോലിചെയ്തു അല്പം പണം സമ്പാദിച്ചശേഷം മക്കളെ കൊണ്ടുവരാനായിരുന്ന് എത്രയും വൈകിയതെന്നും കുടുംബംഗകൾ പറഞ്ഞു . ഗാൽവെസ്റ്റൺ ബീച്ചിലെത്തിയ സഹോദരങ്ങളായ ജെഫേഴ്സന്നെയും ജോസ്യു പെരസിനേയും വൈകുന്നേരം 4:30 നാണു പിയറിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതെന്നു അധികൃതർ പറഞ്ഞു. വൈകിട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം അവർ വെള്ളത്തിൽ വീണത് ആരും കണ്ടില്ലെന്ന് പറയുന്നു. കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. കൗമാരക്കാർക്ക് നീന്തൽ അറിയില്ലെന്ന് അധികൃതർ പറഞ്ഞു.…
Year: 2023
ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിനിതാ ദിനാഘോഷങ്ങള്‍ അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11-ന് വൈകിട്ട് ആറു മുതല്‍ വിവിധ പരിപാടികളോടെയാണ് സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് പരിപാടികള്‍ അരങ്ങേറുന്നത്. എഴുത്തുകാരിയും സാഹിത്യപ്രവര്‍ത്തകയുമായ അഡ്വ. രതീദേവിയുടെ ജനനം ആലപ്പുഴ ജില്ലയിലെ താമരക്കുളത്താണ്. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ യുവകലാ സാഹിതി എന്നീ സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സാംസ്‌കാരിക നവോത്ഥാന വേദിയുടേയും, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റേയും സംസ്ഥാന പ്രസിഡന്റായും ഇന്റര്‍ നാഷണല്‍ വിമന്‍സ് ഓര്‍ഗനൈസേഷനിലും അംഗമായിരുന്നു. നിയമ പഠനത്തിനുശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലയിലും, ജയിലിലെ സ്ത്രീ തടവുകാര്‍ക്ക് നേരേ പോലീസ് നടത്തുന്ന ചൂഷണത്തിനെതിരേയും, ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. “The Gospal of Mary Madgalena and me ‘മഗ്ദലീനയുടെ (എന്റേയും)…
ഡാളസ്സിൽ വേൾഡ് ഡേ പ്രയർ നാളെ (ശനി)രാവിലെ 9 മണി മുതൽ
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച് 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150) വെച്ച് നടത്തപ്പെടും. സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ്. തോമസ് സീറോ മലബാർ കാതലിക്ക് ചർച്ച്, ഗാർലന്റ് ) മുഖ്യ സന്ദേശം നൽകും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ ഗായകസംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ ക്രിസ്തിയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചുവരുന്നതാണ് വേൾഡ് ഡേ പ്രയർ. തായ്‌വാനിലെ കഷ്ടത അനുഭവിക്കുന്ന ജനാവിഭാഗത്തിനായിട്ടാണ്…
പാചക കലയില്‍ കനേഡിയന്‍ തലസ്ഥാന നഗരിയില്‍ മലയാളികളുടെ ജൈത്രയാത്ര
ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മലയാളിയുടെ ഭക്ഷണ രുചിക്കൂട്ട് തദ്ദേശീയരായ കാനഡക്കാര്‍ക്ക് ഏറെ പരിചയമില്ലാത്ത 2004 കാലഘട്ടത്തില്‍ മലയാളി രുചിക്കൂട്ട് തദ്ദേശീയര്‍ക്ക് വിളമ്പി കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോ തോട്ടുങ്കല്‍ തന്റെ ജൈത്രയാത്ര തുടരുന്നു. ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന താലി, കോക്കനട്ട് ലഗൂണ്‍ എന്നീ റെസ്റ്റോറന്റുകള്‍ കാനഡക്കാരായ തദ്ദേശീയരുടെ ഇടയില്‍ വളരെ പ്രസിദ്ധമാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെട്ട രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ ഇഷ്ട ഭോജ്യം വിളമ്പുന്ന ഇടമാണ് ജോ തോട്ടുങ്കല്‍ നേതൃത്വം കൊടുക്കുന്ന കോക്കനട്ട് ലഗൂണ്‍. ഇന്ത്യന്‍ പാചക കല തദ്ദേശീയരായ കാനഡക്കാരെ പരിചയപ്പെടുത്തുന്നതിലേക്കായി 2019-ല്‍ അദ്ദേഹം പുറത്തിറക്കിയ ‘കുക്ക് ബുക്ക്’ തദ്ദേശീയരായ കാനഡക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അതിന്റെ രണ്ടാം എഡിഷന്‍ ‘മൈ താലി എ സിമ്പിള്‍ ഇന്ത്യന്‍ കിച്ചന്‍ (My Thali A Simple Indian Kitchen) ) എന്ന പേരില്‍…
മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനോത്ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു
സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം ഉത്ഘാടനം സണ്ണിവെയ്ല്‍ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസികുകയും ചെയ്തു. സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം…
പാർക്ക് ഹിൽ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻ തുടക്കം
പാർക്ക് ഹിൽ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ടീം മാർച്ച് 5 ഞായറാഴ്ച പാർക്ക് ഹിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്യുകയും കോൺഫറൻസിനെ കുറിച്ച് മികച്ച ആമുഖം നൽകുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരടങ്ങിയ കോൺഫറൻസ് ടീമിനെ സജി എം. പോത്തൻ (ഫിനാൻസ് മാനേജർ) പരിചയപ്പെടുത്തി. സജി എം. പോത്തൻ കോൺഫറൻസിന്റെ പൊതു വിവരങ്ങൾ നൽകി. മാത്യു ജോഷ്വ കോൺഫറൻസ് റെജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു. കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ചും സ്പോൺസർഷിപ്പിനുള്ള അവസരങ്ങളെ കുറിച്ചും ബിജോ തോമസ് വിശദാംശങ്ങൾ നൽകി. ജൂലൈ 12…
സ്വർണക്കടത്ത് കേസ്: കേസില്‍ നിന്ന് പിന്മാറാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് സ്വപ്ന
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. വിജയ് പിള്ള എന്ന ഇടനിലക്കാരൻ മുഖേന സ്വർണക്കടത്ത് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് പറഞ്ഞു. എം.വി.ഗോവിന്ദന്റെ അറിവോടെ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായും കേസിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന എല്ലാ തെളിവുകളും കൈമാറാൻ ആവശ്യപ്പെട്ടതായും പറാഞ്ഞു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പേര് പറഞ്ഞ് വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് കൈമാറി. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര വകുപ്പിന് പരാതി നൽകി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ…
മാലിന്യക്കൂമ്പാരമായി കൊച്ചി നഗരം: പാതയോരങ്ങളിൽ നിറയെ ഇറച്ചിമാലിന്യം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തുടർച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുക നിറഞ്ഞതോടെ കൊച്ചി നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. കോർപറേഷനിലെ 74 ഡിവിഷനുകളിലും മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോൾ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുകയാണ്. റോഡുകളുടെ വശങ്ങളില്‍ മാലിന്യക്കൂമ്പാരമാണ്. പലതും പുഴുവരിച്ച നിലയിലുമാണ്.കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ അതിരൂക്ഷമാണ്. അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിന: റസാഖ് പാലേരി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിനയാണെന്നും ഇതിൽ സമഗ്രാന്വേഷണം വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് വേണ്ടത്. കഴിഞ്ഞ ഒമ്പത് ദിവസമായി കൊച്ചി നഗര നിവാസികൾ മാലിന്യം നിറഞ്ഞ വിഷപ്പുക ശ്വസിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. ജനങ്ങളുടെ അവകാശമോ ആരോഗ്യമോ പരിസ്ഥിതി പരിപാലനമോ വികസനമോ ഒന്നുമല്ല സർക്കാരിന്റെ ലക്ഷ്യംമെന്നും സിപിഎം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും സംസ്ഥാനം പങ്ക് വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത് എന്നും തീപിടുത്തമുണ്ടായതുമുതൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ചതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നും ബ്രഹ്മപുരം പ്ലാൻറ് സന്ദർശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, മിർസാദ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത്, ട്രഷറർ സദീഖ്…
ബ്രഹ്മപുരം മാലിന്യ നിര്‍മ്മാര്‍ജ്ജനം: ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കളക്ടര്‍ എൻ.എസ്.കെ. ഉമേഷ്
കൊച്ചി: ബ്രഹ്മപുരത്തെ പുക അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് എറണാകുളം ജില്ലയുടെ പുതിയ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. മാലിന്യ നിർമാർജനത്തിന് ദീർഘകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് സന്ദർശിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ, എംഎൽഎ പി വി ശ്രീനിജിൻ തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു. അഗ്നിശമനസേന, കോർപറേഷൻ, പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി. ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കി ദീർഘകാലാടിസ്ഥാനത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കലക്ടർ വ്യക്തമാക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നും കലക്ടർ പറഞ്ഞു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പ്രവർത്തനം ഊർജിതമാക്കാനും ബ്രഹ്മപുരത്ത് എത്തിച്ച എല്ലാ എക്‌സ്‌കവേറ്ററുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും കളക്ടർ നിർദേശിച്ചു. രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച്…
