സ്കൂൾ തുറക്കാനിരിക്കെ 60% വരെ കിഴിവ് അവതരിപ്പിച്ച് യൂണിയൻ കോപ്

ദുബായ് ബ്രാഞ്ചുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാ​ഗുകൾ എന്നിവയിൽ കിഴിവ് നേടാനാകും ദുബായ്: പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് വാർഷിക ബാക് ടു സ്കൂൾ ക്യാംപെയ്ൻ അവതരിപ്പിച്ച് യൂണിയൻ കോപ്. നാല് വ്യത്യസ്ത പ്രൊമോഷനൽ ഓഫറുകളിലായി നൂറുകണക്കിന് സ്കൂൾ സപ്ലൈ, ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവാണ് യൂണിയൻ കോപ് നൽകുന്നത്. ദുബായ് ബ്രാഞ്ചുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാ​ഗുകൾ എന്നിവയിൽ കിഴിവ് നേടാനാകുമെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ, ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ബാക്ക് ടു സ്കൂൾ പ്രൊമോഷനൊപ്പം ആഴ്ച്ച, മാസം തോറുമുള്ള ഓഫറുകളും തുടരും. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60​% വരെ കിഴിവ് ഇതിലൂടെ ലഭിക്കും. സ്നാക്ക്സ്, ബെവറേജസ് തുടങ്ങിയവയ്ക്കാണ് ഓഫറുകൾ.

ഇസ്രയേലിനെതിരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി

തെക്കൻ ലെബനനിലെ വ്യോമാക്രമണത്തിൽ നാല് സിറിയക്കാർ കൊല്ലപ്പെട്ടതിന് മറുപടിയായി ഇസ്രായേലി സൈറ്റുകൾ റോക്കറ്റ് ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ലെബനൻ തീവ്രവാദ സംഘടന ഹിസ്ബുള്ള പ്രഖ്യാപിച്ചു. “ചമയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനും നിരവധി സിവിലിയന്മാരുടെ രക്തസാക്ഷിത്വത്തിനും മറുപടിയായി, ഇസ്ലാമിക് റെസിസ്റ്റൻസ് പോരാളികൾ ഇന്ന് പടിഞ്ഞാറൻ ഗലീലിയിലെ ശത്രുസൈന്യത്തിൻ്റെ സൈറ്റുകളിലും മാറ്റ്‌സുവയിലെ സെറ്റിൽമെൻ്റിലും ഡസൻ കണക്കിന് കത്യുഷ റോക്കറ്റുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തി,” പ്രസ്താവനയിൽ പറഞ്ഞു. ലെബനൻ ഭാഗത്ത് നിന്ന് രണ്ട് വ്യത്യസ്ത ബാച്ചുകളിലായി 70 ഉപരിതല റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിക്ഷേപിക്കുന്നത് ലെബനൻ സൈന്യം നിരീക്ഷിച്ചുവെന്നും അവയിൽ ചിലത് ഇസ്രായേലി അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം തടഞ്ഞതായും ലെബനൻ സൈനിക വൃത്തങ്ങൾ വാർത്താ ഏജൻസികളോട് പറഞ്ഞു. പടിഞ്ഞാറൻ ഗലീലിയിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതായും അവയിൽ 15 എണ്ണം തടഞ്ഞതായും ഇസ്രായേലിൻ്റെ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെഎഎൻ റിപ്പോർട്ട് ചെയ്തു. അഞ്ച് പ്രൊജക്‌ടൈലുകൾ ലെബനനിൽ നിന്ന്…

ഡൽഹിയിലെ ആശാ കിരൺ ഹോമിൽ ഒരു മാസത്തിനിടെ മരിച്ചത് 13 കുട്ടികൾ; അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡൽഹി: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഭവനമായി പ്രവർത്തിക്കുന്ന, ഡൽഹി സർക്കാർ നിയന്ത്രിക്കുന്ന രോഹിണിയിലുള്ള ആശാ കിരൺ ഹോമില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 13 കുട്ടികൾ മരിച്ചതായുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഡൽഹി മന്ത്രി അതിഷി മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഏഴു മാസത്തിനിടെ ആശാ കിരൺ ഹോമിൽ 27 കുട്ടികൾ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയിൽ മാത്രം 13 മരണങ്ങളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഗുരുതരമായ വിഷയത്തിൽ ഭരണകൂടത്തിൻ്റെ മൗനം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. അപര്യാപ്തമായ പരിചരണവും കുടിവെള്ളത്തിൻ്റെ മോശം അവസ്ഥയുമാണ് ഈ മരണങ്ങൾക്ക് കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശാ കിരണിലെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ മജിസ്‌ട്രേറ്റ് അന്വേഷണം വേണമെന്ന് മന്ത്രി അതിഷി ആവശ്യപ്പെട്ടു. ലഭിച്ച രേഖകളിൽ പ്രതിമാസ മരണസംഖ്യ വിശദീകരിക്കുന്നു, ജൂലൈയിൽ 20 ദിവസത്തിനുള്ളിൽ 13 കുട്ടികൾ മരിച്ചു. ഈ വർഷം…

മിഡിൽ-ഈസ്റ്റ് സംഘർഷം: ടെൽ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ നിർത്തിവച്ചു

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഓഗസ്റ്റ് 8 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ ആശങ്കകൾ പ്രാഥമികമായി ചൂണ്ടിക്കാട്ടി എയർലൈൻ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാധിച്ച ഫ്ലൈറ്റുകളിൽ സ്ഥിരീകരിച്ച ബുക്കിംഗ് കൈവശമുള്ള യാത്രക്കാർക്ക് റീഷെഡ്യൂളിംഗ്, ക്യാൻസലേഷൻ ചാർജുകൾ എന്നിവയിൽ ഒറ്റത്തവണ ഇളവ് നൽകും. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളാണ് എയർ ഇന്ത്യ നടത്തുന്നത്. ഈ കാലയളവിൽ എയർലൈൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നു. “മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, 08 ഓഗസ്റ്റ് 2024 വരെ, ഞങ്ങൾ ടെൽ അവീവിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങളുടെ ഷെഡ്യൂൾ ചെയ്ത ഓപ്പറേഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഞങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.…

അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശ് നിരോധിച്ചു

ധാക്ക: ജമാഅത്തെ ഇസ്‌ലാമിയെയും അതിൻ്റെ വിദ്യാർത്ഥി സംഘടനയെയും മറ്റ് അനുബന്ധ സംഘടനകളെയും ബംഗ്ലാദേശ് വ്യാഴാഴ്ച നിരോധിച്ചു. കൂടാതെ, പാർട്ടിയെ “സായുധ, തീവ്രവാദ” സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും 200-ലധികം പേർ കൊല്ലപ്പെടുകയും ചെയ്ത ആഴ്ചകളോളം അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് സര്‍ക്കാരിന്റെ ഈ നടപടി. തീവ്രവാദ വിരുദ്ധ ചട്ടം അനുസരിച്ചാണ് നിയന്ത്രണം നടപ്പിലാക്കിയതെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അറിയിപ്പില്‍ പറയുന്നു. ജൂലൈ 15 മുതൽ രാജ്യവ്യാപകമായി 10,000-ത്തോളം പേർ അറസ്റ്റിലാവുകയും 211 പേരെങ്കിലും മരിക്കുകയും ചെയ്തു. 2014-ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ജമാഅത്തെ ഇസ്‌ലാമിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതിന് ശേഷം ദേശീയ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സംഘടനയെ വിലക്കിയിട്ടുണ്ട്. മതേതരത്വത്തോടുള്ള പാർട്ടിയുടെ എതിർപ്പിൽ നിന്ന് ഉടലെടുത്ത ഭരണഘടനാ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി 2013-ൽ പാർട്ടിയെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഹൈക്കോടതി വിലക്കിയിരുന്നു. എന്നാല്‍, പ്രതിഷേധം, യോഗങ്ങൾ, പ്രസംഗങ്ങൾ എന്നിങ്ങനെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ…

ഇന്നത്തെ നക്ഷത്ര ഫലം (ഓഗസ്റ്റ് 02 വെള്ളി 2024)

ചിങ്ങം: ഇന്ന് നിങ്ങൾ പൊതുവെ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടും. ജോലിസംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക്‌ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലികൾ പൂർത്തീകരിക്കുന്നതിനോ. ചെയ്യുന്ന കാര്യങ്ങളിൽ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും ഉണ്ടായിരിക്കില്ല. കന്നി: ഇന്ന് നിങ്ങള്‍ക്ക് ജോലി സ്ഥലത്ത് സുഖകരമല്ലാത്ത കാര്യങ്ങൾ സംഭവിക്കാനിടയുണ്ട്. ജോലി സ്ഥലത്ത് തർക്കങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനായി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനാൽ തന്നെ ജോലിയിൽ നിന്ന് ഇന്ന് ചെറിയ ഇടവേള എടുക്കുന്നത് നല്ലതായിരിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാര വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത്‌ കോടതി മുഖാന്തരിമോ കോടതിക്കു പുറത്ത് വച്ചോ ഉള്ള ഒത്തുതീർപ്പിലൂടെ പരിഹരിക്കാനാകും. ഇന്ന് നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌നബാധിത സാഹചര്യങ്ങളിൽ നിന്ന് പുറത്ത് പോകാനുള്ള വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ…

സഹായം അഭ്യര്‍ത്ഥിച്ച് വീട്ടിലെത്തി ഒന്നര ലക്ഷം രൂപ കവര്‍ന്ന് കടന്നുകളഞ്ഞ യുവതിയെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: സഹായം ചോദിച്ച് വീട്ടിലെത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ യുവതിയെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറവിളാകത്ത് പുത്തന്‍വീട്ടിൽ ബിന്ദുവിനെയാണ് (36) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരമാസം മുമ്പ് പത്തനംതിട്ട മാന്തുകയിലെ ഒരു വീട്ടിൽ നിന്ന് പണം മോഷ്ടിച്ച് കടന്നു കളഞ്ഞതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. പോലീസ് അന്വേഷണത്തിൽ യുവതിയുടെ അമ്മയുടെ നൂറനാട് പാറ്റൂര്‍ തടത്തിൽ പറമ്പില്‍ വീട്ടിൽ നിന്ന് ബുധനാഴ്ച വൈകീട്ട് നാലിന് യുവതിയെ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരച്ചിൽ സംഘം മോഷ്ടാവിനായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മകളുടെ പഠനത്തിനും ഭർത്താവിൻ്റെ ചികിൽസയ്ക്കുമാണെന്നാണ് മാന്തുകയിലേയും പരിസരങ്ങളിലെയും വീടുകളിലെത്തി കുട്ടികളുമായി യുവതി ധനസഹായം ആവശ്യപ്പെട്ടത്. അങ്ങനെയാണ് പോസ്റ്റ് ഓഫീസ് ആർഡി ഏജൻ്റായി ജോലി നോക്കുന്ന വീട്ടമ്മയേയും…

ആള്‍ക്കൂട്ടത്തില്‍ തലയെടുപ്പോടെ ചാക്കോച്ചായന്‍: രാജു മൈലപ്ര

എന്നെ വളരെയധികം സ്‌നേഹിച്ചിരുന്ന, ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്ന ചാക്കോച്ചായന്റെ (ടി.എസ്‌. ചാക്കോ) വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. കാരണം, കഴിഞ്ഞ കുറെ നാളായി അദ്ദേഹം ഗുരുതര രോഗബാധിതനായിരുന്നു എന്ന സത്യം എന്റെ മനസ്സില്‍ വേരുറച്ചു കഴിഞ്ഞിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. കാപട്യമില്ലാത്ത ഒരു നിറഞ്ഞ ചിരിയോടെയാണ്‌ അദ്ദേഹം ഓരോരുത്തരോടും ഇടപെട്ടിരുന്നത്‌. വെള്ള മുണ്ടും, ഷര്‍ട്ടും, തോളില്‍ ഒരു കസവ്‌ നേര്യതുമണിഞ്ഞുകൊണ്ട്‌ ‘ഫൊക്കാന’യുടെ പ്രധാന കണ്‍വന്‍ഷന്‍ വേദികളിലെല്ലാം ഒരു കാരണവരുടെ തലയെടുപ്പോടെ ചാക്കോച്ചായന്‍ നിറഞ്ഞു നിന്നിരുന്നു. പ്രധാന ഭാരവാഹികളെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ട്‌, അവരുടെ പ്രവര്‍ത്തന പോരായ്മകളെ, സദസ്യരുടെ മുന്നില്‍ വച്ചു വിമര്‍ശിക്കുന്നതിന്‌ അദ്ദേഹം ഒരു വിമുഖതയും കാണിച്ചിരുന്നില്ല. അതുകേട്ട്‌ ഉള്ളുതുറന്ന്‌ ചിരിക്കുകയല്ലാതെ അവര്‍ക്കാര്‍ക്കും അദ്ദേഹത്തോട്‌ ഒരു പരിഭവവും തോന്നിയിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം. ബഹുമാനപ്പെട്ട കളത്തില്‍ പാപ്പച്ചന്‍ ‘ഫൊക്കാന’ പ്രസിഡന്റായിരുന്നപ്പോള്‍ ടി.എസ്‌ ചാക്കോ ബോര്‍ഡ്‌…

അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവ് ടി എസ് ചാക്കോ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ സ്ഥാപകാംഗവും തലമുതിർന്ന നേതാവുമായ ടി.എസ് ചാക്കോ (85) ഇരവിപേരൂരിൽ അന്തരിച്ചു. പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ. മക്കൾ: സഖറിയ ജേക്കബ്, നൈനാൻ ജേക്കബ് , വർഗീസ് ജേക്കബ്. സംസ്കാരം പിന്നീട് ഇരവി പേരൂരിൽ നടക്കും. ഇരവിപേരൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ട്രാവൻകൂർ ടീ എസ്റ്റേറ്റിൻ്റെ വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ 18 വർഷം ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി നേതാവായി പേരെടുത്തിരുന്നു. 1966 ൽ സ്റ്റാഫ് യൂണിയനുകൾ ഉണ്ടാക്കി തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ടി എസ് ചാക്കോ, നാല് പതിറ്റാണ്ടോളം അമേരിക്കൻ മലയാളികൾക്കൊപ്പം നിന്ന് അവരുടെ എല്ലാ പ്രശ്നങ്ങളിലും…

താന്യ ഷെമി (20) പെൻസിൽവേനിയയിൽ അന്തരിച്ചു

ന്യൂജെഴ്സി: അടിമാലി സ്വദേശികളും ന്യൂജേഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളുമായ ഷെമി അന്ത്രു – ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) പെന്‍സില്‍‌വേനിയയില്‍ അന്തരിച്ചു. ഡെലവേര്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു താന്യ. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്. കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍‌വേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു താന്യ. ഇന്ന് (ആഗസ്റ്റ് 2 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:00 മണിക്ക് ബ്രണ്‍സ്‌വിക്കിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് സെന്‍‌ട്രല്‍ ജെഴ്സിയില്‍ (ഐഎസ്‌സിജെ) മയ്യത്ത് നിസ്കാരവും, തുടര്‍ന്ന് 2:00 മണിക്ക് ഹാമില്‍ടണിലുള്ള ഗ്രീന്‍‌വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടക്കും. താന്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും, സന്ദേശങ്ങള്‍ അയക്കാനും ആഗ്രഹിക്കുന്നവര്‍ ഈ ഇ-മെയിലില്‍ അയക്കാവുന്നതാണ്: thanya.shemi.condolences@gmail.com