മേയര്‍ ആര്യാ രാജേന്ദ്രന്‍ അഹങ്കാരിയായി മാറി; മെമ്മറി കാർഡ് കിട്ടിയില്ല എന്നത് നന്നായി; റിയാസ് ‘സൂപ്പർ മുഖ്യമന്ത്രി’ ചമഞ്ഞു; സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പിന് ഇടയാക്കിയെന്നും ബസ്സിലെ മെമ്മറി കാർഡ് ലഭിക്കാതിരുന്നത് നല്ലതെന്നുമാണ് വിമർശനം ഉയർന്നത്. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻദേവിൻ്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നെന്നും, ഇരുവരും പക്വത കാണിച്ചില്ലെന്നും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും യോഗത്തിൽ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർക്കും എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല, സാധാരണക്കാർക്കും പ്രവേശനമില്ല. നേരത്തെ പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിന് കഴിയില്ല. മൂന്ന് മണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനും അനുവാദമില്ല. പാർട്ടി പ്രവർത്തകർക്ക് മുന്നിൽ മുഖ്യമന്ത്രി ഇരുമ്പ് മറ തീര്‍ക്കുന്നത് എന്തിനാണെന്നും അംഗങ്ങൾ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ പോലും സ്വാധീനമുണ്ടെന്ന ജില്ലാ…

ഇന്ത്യയില്‍ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു; നീതിന്യായ വ്യവസ്ഥയിൽ വ്യാപകമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു

ന്യൂഡൽഹി: ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവന്ന് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ തിങ്കളാഴ്ച രാജ്യത്ത് നിലവിൽ വന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവ നിലവിലെ ചില സാമൂഹിക യാഥാർത്ഥ്യങ്ങളും ആധുനിക കുറ്റകൃത്യങ്ങളും കണക്കിലെടുക്കുന്നു. പുതിയ നിയമങ്ങൾ യഥാക്രമം ബ്രിട്ടീഷ് കാലത്തെ ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി. തിങ്കളാഴ്ച മുതൽ എല്ലാ പുതിയ എഫ്ഐആറുകളും ബിഎൻഎസ് പ്രകാരം രജിസ്റ്റർ ചെയ്യും. എന്നാല്‍, നേരത്തെ ഫയൽ ചെയ്ത കേസുകൾ അന്തിമ തീർപ്പാക്കുന്നതുവരെ പഴയ നിയമങ്ങൾ പ്രകാരം വിചാരണ തുടരും. സീറോ എഫ്ഐആർ, പോലീസ് പരാതികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ, എസ്എംഎസ് പോലുള്ള ഇലക്ട്രോണിക് മോഡുകളിലൂടെയുള്ള സമൻസുകൾ, എല്ലാ ഹീനമായ കുറ്റകൃത്യങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളുടെ നിർബന്ധിത…

രാഷ്ട്രീയപ്രേരിതമായി അദ്ധ്യാപികമാരെ സ്ഥലം മാറ്റിയത് പ്രതിഷേധാർഹം: കെ.എസ്.ടി.എം.

മലപ്പുറം: ചങ്ങനാശ്ശേരി ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് അകാരണമായി അദ്ധ്യാപികമാരെ മലബാറിലേക്ക് സ്ഥലം മാറ്റിയത് പ്രതിഷേധാർഹവും നീതീകരിക്കാനാവാത്തതാണെന്നും, പൊതു സമൂഹത്തിന് മുമ്പിൽ അദ്ധ്യാപകരെ അപമാനിതരാക്കാനുള്ള സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബോധപൂർവ്വമായ ശ്രമമാണെന്നും, ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ്, മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വിദ്യാലയത്തിലെ അദ്ധ്യാപക വിരുദ്ധ നിലപാടുകൾക്ക് എതിരെ വനിതാ കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടായിട്ടും അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹത സൃഷ്ടിക്കുന്നു. സ്ഥലം എംഎൽഎയുടെ അതിരുവിട്ട ഇടപെടൽ ചില സംശയങ്ങൾക്ക് കാരണമാകുന്നു. അദ്ധ്യാപകരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സർക്കാർ അവരുടെ അഭിമാനം കൂടി പിച്ചിച്ചീന്തുകയാണ്. രാഷ്ട്രീയ പ്രതികാരത്തോടെയുള്ള ഇത്തരം നടപടികൾ അദ്ധ്യാപക സമൂഹത്തിന്റെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ. ജില്ലാ കൺവെൻഷനും വിവിധ പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദന യോഗവും വെൽഫെയർ പാർട്ടി മലപ്പുറം, ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ…

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം; യൂസേഴ്സ് ഫീസ് കൂട്ടാൻ ഉള്ള തീരുമാനം പിന്‍വലിക്കണം: പ്രവാസി വെല്‍ഫെയര്‍

തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് കൂട്ടാൻ ഉള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ വർദ്ധന ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പ്രവാസികളെയാണ്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങൾ ഒരുതരത്തിലും നീതികരിക്കാൻ ആവുകയില്ല. ഭീമമായ ടിക്കറ്റ് ചാർജ് നൽകിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. പുതിയ പ്രവാസ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നവരാണ് അധികം പ്രവാസികളും. കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ലഭിക്കുന്ന വാര്‍ഷിക അവധിക്ക് നാട്ടിൽ വരാൻ ഭീമമായ ടിക്കറ്റ് ചാർജിന് പുറമേ എയർപോർട്ട് യൂസേഴ്സ് ഫീസും നൽകേണ്ടിവരുന്നത് പ്രയാസകരമാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് വർദ്ധിച്ച ചാർജ് പിൻവലിക്കാനുള്ള ഇടപെടൽ നടത്തണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ നസീർ ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി…

ഇന്നത്തെ രാശിഫലം (ജൂലൈ 01 തിങ്കൾ 2024)

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്‌ഠിതമാണെന്ന് വിശ്വസിക്കുക. കന്നി: കന്നി രാശിക്കാർ ചെയ്‌ത പലകാര്യങ്ങൾക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച എല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കണം. തുലാം: നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് അത്യന്തം തയ്യാറാവും. നിങ്ങളുടെ വ്യക്തിത്വവും ആകർഷകമാക്കാൻ നിങ്ങളിന്ന് ശ്രമിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും…

2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടു ദിവസത്തെ സാഹിത്യ ചർച്ചകൾ/സെമിനാറുകൾ

ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നാല് വിഭാഗങ്ങളിലായി മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിൽ ഗഹനമായ ചർച്ചകളും സെമിനാറുകളും നടത്തുവാൻ സാഹിത്യസമ്മേളന കമ്മിറ്റി തീരുമാനിച്ചു. പ്രശസ്ത കവി മുരുകൻ കാട്ടാക്കടയും പ്രശസ്ത സാഹിത്യകാരനും കവിയുമായ പ്രൊഫ. കോശി തലക്കലും ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതാണ്. സെമിനാറിന്റെ വിശദ വിവരങ്ങൾ: ജൂലൈ 18, വ്യാഴം – 6.00 PM – 9.00 PM കാവ്യമേള – കവിതകൾ ജൂലൈ 19, വെള്ളി 9.30 AM…

രാഹുലിന്റെ ഇന്ത്യ (ജെയിംസ് കൂടല്‍)

പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ള ചുമതല ഏൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു. ഈ കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്റെ സൂചകമാണിത്. പത്തു വർഷത്തിനു ശേഷമാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവിനെ ലോക്‌സഭയിൽ രാജ്യം കാണുന്നത്. പത്തു വർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന് ഉണ്ടായിരിക്കുന്നു. നിശബ്ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും. സംഘപരിവാറിന് അത്ര പെട്ടന്ന് രാജ്യത്തെ അവരുടെ മത രാജ്യമാക്കി മാറ്റാൻ കഴിയില്ലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ് രാഹുലിന്റെ വരവോടെ രാജ്യത്താകെമാനം സംഭവിക്കാൻ പോകുന്നത്. ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമങ്ങൾ ഇനി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. ഈ വഴിക്ക്…

സംഘർഷം ഒഴിവാക്കി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം (എഡിറ്റോറിയല്‍)

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതീക്ഷിച്ച ദിശയിലല്ല ഭരണം നടക്കുന്നതെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പിലെ ജനവിധിയെ മാനിച്ച് ഭരണകക്ഷിയും പാർട്ടിയും പ്രതിപക്ഷവും ഒരുമിച്ച് പാർലമെൻ്ററി പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ എന്ത് സംഭവിച്ചാലും, പാർലമെൻ്റിൽ പാർട്ടിയും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷത്തിന് പുതിയ വാതിലുകൾ തുറക്കുന്നതായി തോന്നുന്നു. നന്ദി പ്രമേയത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യമായി സംസാരിച്ച രാഹുൽ ഗാന്ധി ഒഴിവാക്കാമായിരുന്ന ചില വിഷയങ്ങൾ ഉന്നയിച്ചു. ഇരുപത് വർഷമായി എംപിയായി സഭയുടെ ഭാഗമായ രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയെപ്പോലും പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചു. ശിവൻ്റെ ചിത്രം കാണിച്ച് വിഷയം മറ്റൊരു വഴിക്ക് തിരിച്ചുവിടാനും ശ്രമിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങൾ മധ്യസ്ഥതയിലേക്ക് കൊണ്ടുവരുന്നതിന് പകരം രാഹുൽ ഗാന്ധി തൻ്റെ അഭിപ്രായം നന്ദി രേഖപ്പെടുത്തുന്നതിൽ ഉള്‍പ്പെടുത്തിയത് അനുചിതമല്ലേ എന്ന ചോദ്യം ഉയരുന്നു. എന്തായാലും രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കാൻ…

ട്രൈ‌സ്റ്റേറ്റ് കേരളാ ഫോറം ‘പെഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024’

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിയെ ആദരിക്കുന്നു. ഇരുപത് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ “പേഴ്സണ്‍ ഓഫ് ദി ഇയര്‍” എന്ന വിശിഷ്ടമായ അവാര്‍ഡിന് അര്‍ഹതയുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യുകയോ, അല്ലെങ്കില്‍ നിങ്ങള്‍ യോഗ്യരാണെന്ന് ബോദ്ധ്യമുണ്ടെങ്കില്‍ നിങ്ങളുടെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യസ മേഖലകളിലെ സംഭാവനകള്‍ അടങ്ങിയ ബയോഡേറ്റ ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളില്‍ വാട്സ്ആപ്പില്‍ (215 -873-4365) അല്ലെങ്കില്‍ oalickal7@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയച്ചു തരുക. ഫിലഡല്‍ഫിയായിലെ മലയാളി ബിസനസ്സ് രംഗത്തെ പ്രമുഖരാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ സ്പോണ്‍സര്‍മാര്‍. മികച്ച മലയാളി കര്‍ഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി…

ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ യു എസ് നിയമനിർമ്മാതാക്കൾ ഒന്നിച്ചു

വാഷിംഗ്ടണ്‍: ഹിന്ദുക്കള്‍ക്കെതിരെ അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാതാക്കള്‍ ഒന്നിക്കുന്നു. ഇവിടെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തോടുള്ള വിവേചനത്തിനും ഹിന്ദുമതത്തിനും എതിരെ പ്രതിഷേധിക്കാൻ അവർ ഇന്ത്യൻ അമേരിക്കക്കാർക്ക് തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു. നിരവധി ഹിന്ദു വിദ്യാർത്ഥികളും ഗവേഷകരും സമുദായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുകയും അമേരിക്കയിൽ താമസിക്കുന്ന ഹിന്ദുക്കൾ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇവിടെ ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ യു എസ് കോണ്‍ഗ്രസ്സില്‍ ഹിന്ദു സമൂഹത്തിൻ്റെ ശബ്ദമാണ് നിങ്ങളുടെ എല്ലാവരുടെയും ശബ്ദമെന്ന് സഭാ പ്രമേയം 1131 അവതരിപ്പിച്ച ഡെമോക്രാറ്റ് താനേദാർ പറഞ്ഞു. അതോടൊപ്പം ഹിന്ദുഫോബിയയെയും ക്ഷേത്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെയും അപലപിച്ച അദ്ദേഹം ഹിന്ദു അമേരിക്കൻ സമൂഹത്തിൻ്റെ സംഭാവനകളെ പുകഴ്ത്തുകയും ഹിന്ദുഫോബിയയോ വിവേചനമോ വിദ്വേഷമോ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. നയരൂപീകരണത്തിൽ ഹിന്ദു അമേരിക്കൻ, ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയും അമേരിക്കയുടെ ഭാവിയെ മാറ്റാനുള്ള അവരുടെ കഴിവിനെയും കോൺഗ്രസ്…