ഹൂസ്റ്റൺ: ഹൂസ്റ്റൺ റിച്ച്‌മണ്ട് അവന്യൂവിലെ വെസ്റ്റ്‌ചേസ് അപ്പാർട്ട്‌മെൻ്റിലെ നോക്‌സിൽ അമ്മയും പിഞ്ചുകുഞ്ഞുംമരിച്ച നിലയിൽ കണ്ടെത്തി വെള്ളിയാഴ്ച പുലർച്ചെ 2:45 ഓടെയാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനും പിഞ്ചുകുഞ്ഞിൻ്റെ അമ്മാവനുമാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വാരാന്ത്യത്തിൽ തൻ്റെ മകൻ്റെ അക്രമാസക്തമായ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് മുന്നറിയിപ്പ് നൽകിയതായി സംശയിക്കുന്നയാളുടെ അമ്മ ജോവാന ഫിഷർ പറഞ്ഞു. ഇപ്പോൾ, തൻ്റെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് അവൾ പോലീസിനെ കുറ്റപ്പെടുത്തുന്നു.”കുടുംബത്തെ മുഴുവൻ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി,” ഫിഷർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ, ഹൂസ്റ്റൺ പോലീസിനെ വെസ്റ്റ്‌ചേസ് അപ്പാർട്ട്‌മെൻ്റിലെ നോക്‌സിലേക്ക് ഒരു കുടുംബാംഗം വിളിച്ചുവരുത്തി. അവർ എത്തിയപ്പോൾ, 20 വയസ്സുള്ള ഒരു സ്ത്രീയെയും രണ്ടിനും നാലിനും ഇടയിൽ പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാർട്ട്മെൻ്റിനുള്ളിൽ ഒരാളെ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. “പുരുഷൻ്റെയും വസതിയിലും രക്തം കണ്ടെത്തിയിട്ടുണ്ട്,” ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ…
Year: 2024
ക്രിസ്‌മസ് ഗാനസന്ധ്യ “ഹെവൻലി ട്രമ്പറ്റ്” നവംബർ 30 ശനിയാഴ്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനം ഇദംപ്രഥമമായി നടത്തുന്ന ക്രിസ്‌മസ് വിളംബര ഗാനസന്ധ്യയായ “ഹെവൻലി ട്രമ്പറ്റ്” അഥവാ “സ്വർഗ്ഗീയ കാഹളം” എന്ന ക്രിസ്‌മസ് ഗാനസന്ധ്യ നവംബർ മാസം മുപ്പതാം തീയതി വൈകുന്നേരം നാലു മണിക്ക് എൽമോണ്ടിലുള്ള സിറോ മലങ്കര കത്തോലിക്ക എപ്പാർക്കി ആഡിറ്റോറിയത്തിൽ (1510 DePaul Street, Elmont, NY 11003) വച്ച് നടത്തപ്പെടുന്നു. ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പ്രോഗ്രാമിൻറെ ഉത്‌ഘാടനം നിർവ്വഹിക്കും. മുഖ്യാഥിതി മലങ്കര കാത്തോലിക്ക സഭയുടെ യൂ എസ്സ് എ-കാനഡ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ് ക്രിസ്‌മസ് ദൂത് നൽകും. ഹെവൻലി ട്രമ്പറ്റിലൂടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർത്തുന്ന ഈ രാവിൽ ക്രിസ്മസിൻ്റെ ചൈതന്യം ഉൾക്കൊള്ളുന്ന ശ്രുതിമധുരമായ ഗാനങ്ങൾ അവതരിപ്പിക്കുന്ന 140-അംഗ ഗായകസംഘത്തോടൊപ്പം 50-തോളം കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിയുള്ള ജൂനിയർ കൊയറും ഗാനങ്ങൾ ആലപിക്കുന്നു. ക്രിസ്‌തുവിൻറെ…
കനത്ത മഞ്ഞു വീഴ്ച: ന്യൂയോർക്കില്‍ നിരവധി കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റിനേയും തുടർന്ന് ന്യൂയോർക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2:45 ന് മുമ്പ് അടിയന്തരാവസ്ഥ നിലവിൽ വന്നു വെള്ളിയാഴ്ച മുതൽ പലയിടത്തും മഞ്ഞുവീഴ്ച തുടങ്ങി. തെക്കൻ എറി കൗണ്ടിയിലും ചൗതൗക്വ കൗണ്ടിയിലും ഉൾപ്പെടെ തടാകത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നിരവധി അടി മഞ്ഞ് പ്രതീക്ഷിക്കുന്നു. ഏറ്റവും ഉയർന്ന തടാക-പ്രഭാവ സാധ്യത പ്രധാനമായും തെക്ക് ഉയർന്ന ഉയരമുള്ള പ്രദേശങ്ങളെ ലക്ഷ്യമിടുന്നു. . തടാകത്തിലെ മഞ്ഞ് ഇന്ന് രാത്രി വൈകി ആരംഭിച്ച് വാരാന്ത്യം വരെ തുടരുന്നു. വടക്കോട്ട് ബഫലോയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച പിന്നീട് ചെറിയ തോതിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ കാറ്റ് 30 മൈൽ വേഗതയിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വൈറ്റ്ഔട്ട് അവസ്ഥ സൃഷ്ടിക്കുന്നു. ബ്രാൻ്റ്, ഈഡൻ, ഇവാൻസ്, ഹാംബർഗ്, ഓർച്ചാർഡ് പാർക്കിൻ്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ സതേൺ എറി കൗണ്ടിയിലെ ഒന്നിലധികം പട്ടണങ്ങളിൽ…
രണ്ടാഴ്ചത്തെ അടച്ചുപൂട്ടലിന് ശേഷം മണിപ്പൂരിലെ ആറ് ജില്ലകളിലെ സ്കൂളുകളും കോളേജുകളും വീണ്ടും തുറന്നു
ഇംഫാൽ: രണ്ടാഴ്ചത്തെ അടച്ചുപൂട്ടലിന് ശേഷം ആറ് ജില്ലകളിലെ സ്‌കൂളുകളും സർവ്വകലാശാലകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും റഗുലർ ക്ലാസുകൾ വെള്ളിയാഴ്ച പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില നേരിയ തോതിൽ കുറവാണെങ്കിലും വരും ദിവസങ്ങളിൽ ഇത് സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കാക്ചിംഗ്, ജിരിബാം എന്നീ ആറ് ജില്ലകളിൽ അക്രമ ബാധിത പ്രദേശങ്ങളിൽ കർഫ്യൂ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനൊപ്പം ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച അഞ്ച് മണിക്കൂർ കർഫ്യൂവിൽ ഇളവ് വരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാൻ സൗകര്യമൊരുക്കുന്നതിനും ഭക്ഷണവും മരുന്നുകളും പോലുള്ള അവശ്യവസ്തുക്കൾ വാങ്ങാൻ താമസക്കാരെ പ്രാപ്തരാക്കുന്നതിനുമാണ് കർഫ്യൂ ഇളവുകൾ ചെയ്തത്. എന്നിരുന്നാലും, ജില്ലാ മജിസ്‌ട്രേറ്റിൻ്റെ ഉത്തരവനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലിനും റാലിക്കും ബന്ധപ്പെട്ട…
തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് അന്തരിച്ചു
തിരുവൻവണ്ടൂർ : തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് ( 72 ) അന്തരിച്ചു. സംസ്കാരം ഡിസംബർ 1 ഞായറാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവൻവണ്ടൂർ സെന്റ് ഫ്രാൻസിസ് സാലസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഉഴവൂർ നീറ്റ്കാട്ട് ഗീത തോമസ്. മക്കൾ: ഡോ. ജോയ്സ് തോമസ് (യു.എസ്.എ), ജിനു തോമസ് (ഓസ്ട്രേലിയ), ഡോ. ജീന തോമസ്. മരുമക്കൾ: ഡോ. നിത്യ ജോസഫ്, കുളത്രാമണ്ണിൽ മഴുക്കീർ, ഡിനു തോമസ് ഔക്കാട്ട് ഉഴവൂർ, ഡോ. വിനോയ് തോമസ് കണ്ടത്തിൽ ഇരമല്ലിക്കര. വാർത്ത: നിബു വെള്ളവന്താനം
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
കൊച്ചി: ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഉച്ചകോടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മിറ്റ് ഭാവി ലോകത്ത് കേരളത്തിന്റെ പങ്ക് നിര്‍ണയിക്കുന്നതിനായി വിഭാവനം ചെയ്തതാണ്. ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പ്രധാന വേദികള്‍. ആഗോള വിദഗ്ധര്‍ നയിക്കുന്ന സംവാദങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, ശില്‍പശാലകള്‍ കൂടാതെ റോബോട്ടിക്സിലും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉള്‍കൊള്ളുന്ന എക്സ്പോകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും…
കുടിവെള്ളം ലഭ്യമാക്കുന്നതിന് വേദനം നൽകി
മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പാലിറ്റി രണ്ടാം വാർഡ് പാണ്ടിക്കാട് ഭാഗത്ത് പത്തോളം കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി ലൈൻ വെള്ളം കണക്ഷൻ ലഭിക്കുന്നതിനായി വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫിന് നിവേദനം നൽകി. ഏറെ കാലമായി പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ള കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. പ്രസ്തുത കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ ഉടൻ നൽകാനുള്ള നിർദ്ദേശം മണ്ണാർക്കാട്ടെ വാട്ടർ അതോറിറ്റി ഓഫീസിന് നൽകിയതായി അഡ്വ. ജോസ് ജോസഫ് അറിയിച്ചു. വെള്ളം അടിസ്ഥാന ആവശ്യമാണെന്നും അത് ഏവർക്കും ലഭ്യമാക്കൽ ഇടത് സർക്കാർ നയം ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഐ എൻ എൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ ന്റെ നേതൃത്വത്തിൽ പ്രദേശവാസികളായ നാരായണൻ കുട്ടി, പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, ഷനോജ്, പ്രശാന്ത് എന്നിവർ നിവേദനം നൽകി.
കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഉറുദു ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ
കാരന്തൂർ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ. ജമ്മു കശ്മീരിലെ പൂഞ്ച്, ലോറൻ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഷർഫറാസ് അഹ്മദ്, മുഹമ്മദ് ഇഷ്ഫാഖ്, ഉമർ ഷുഹൈബ്, ബിലാൽ അഹ്മദ്, മുഹമ്മദ് റെഹാൻ, ഫൈസാൻ റെസ എന്നിവരാണ് കവിത രചന, പ്രഭാഷണം, കഥാ രചന, ഉപന്യാസ രചന എന്നീ ഉറുദു ഇനങ്ങളിൽ മികച്ച വിജയം നേടിയത്. കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർഥികളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കശ്മീരി വിദ്യാർഥികൾ സ്ഥിര സാന്നിധ്യമാണ്. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.
വിവാഹം നടക്കാന്‍ മന്ത്രവാദ ചികിത്സ: പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 56കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും
മലപ്പുറം: 56കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. കാളികാവ് കെഎകെ പടിയിലെ കുന്നുമ്മൽ അബ്ദുൾ ഖാദറിനാണ് നിലമ്പൂർ അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെപി ജോയി ശിക്ഷ വിധിച്ചത്. വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 19 കാരിയെ ബോധം കെടുത്തി ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു. പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 19 കാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ബോധം കെടുത്തിയ ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് ഗർഭിണിയായി. കുട്ടിയുടെ ഡി എൻ എ പരിശോധനയടക്കം നടത്തിയുള്ള തെളിവുകളാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ടി സജീവനാണ്…
വീട്ടില്‍ ആളില്ലാത്ത സമയത്ത് 65 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
പാലക്കാട്: അടച്ചിട്ട വീട്ടില്‍ നിന്ന് 65 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റാഡോ വാച്ചും കവര്‍ച്ച ചെയ്തതായി പരാതി. ഷൊർണൂര്‍ ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ബാലകൃഷ്ണൻ വീടു പൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനുള്ള അന്വേഷണം ഊർജിതമാക്കിയാതായി പൊലീസ് അറിയിച്ചു. അതേസമയം, വയനാട് കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പടർത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടില്‍ ഇജിലാല്‍ എന്ന അപ്പു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഈ മാസം 22ന് പുലര്‍ച്ചെയാണ് വെണ്ണിയോട് സ്വദേശിയായ മോയിന്‍ഹാജിയുടെ…
