ലഹരിയ്ക്കും ഭീകരതയ്ക്കുമെതിരെ കുടുംബങ്ങള്‍ ഉണരണം: പൊടിമറ്റം സെന്റ് മേരീസ് പാരീഷ് കൗണ്‍സില്‍

പൊടിമറ്റം: സമൂഹത്തിനൊന്നാകെ വന്‍ ഭീഷണിയായി മാറിയിരിക്കുന്ന ലഹരിക്കും അക്രമത്തിനും ഭീകരതയ്ക്കുമെതിരെ പൊതുമനഃസാക്ഷിയും കുടുംബങ്ങളും ഉണരുന്നില്ലെങ്കില്‍ സമൂഹമൊന്നാകെ വന്‍നാശത്തിലേയ്ക്ക് വീഴുമെന്ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി പാരീഷ് കൗണ്‍സില്‍. കുടുംബങ്ങളും കുടുംബ കൂട്ടായ്മകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. സമുദായ സാമൂഹ്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി ഇതിനായി കൈകോര്‍ക്കണം. ലഹരി സൃഷ്ടിക്കുന്ന അക്രമവാസനകള്‍ ജന്മം നൽകിയ മാതാപിതാക്കളുടെ പോലും ജീവനെടുക്കുന്ന കൊടുംക്രൂരത നിരന്തരം ആവര്‍ത്തിക്കുന്നത് ഭയപ്പാടും ആശങ്കകളും സൃഷ്ടിക്കുന്നു. നിസംഗതരായി മാറിനില്‍ക്കാതെ ലഹരി ഭീകരതയെന്ന സാമൂഹ്യവിപത്തിന് അവസാനം കണ്ടെത്താനായില്ലെങ്കില്‍ കേരള സമൂഹം തന്നെ ഭീകരവാദത്തിന്റെയും ലഹരിയുടെയും ഇരകളായി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ലഹരിവിരുദ്ധ ബോധവല്‍ക്കരണം അനിവാര്യമാണെന്നും പാരീഷ് കൗണ്‍സില്‍ സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയും ഇവയുടെ പരിസരങ്ങൾ നിരന്തരം നിരീക്ഷണ വിധേയമാക്കുകയും വേണം. വിവിധ സമുദായിക സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട്…

സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണം: ഫാദർ മർക്കോസ് പള്ളിക്കുന്നേൽ

നിരണം: സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണ മെന്നും ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് നിർണ്ണായക പങ്ക് വഹിക്കുന്നവരാകണമെന്നും ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ വുമൺസ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടന്ന ലോക വനിത ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇടവക വികാരിമാരായ ഫാദർ മർക്കോസ് പള്ളിക്കുന്നേൽ. ചടങ്ങിൽ വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലൗലി മർക്കോസ് കൊച്ചമ്മ അധ്യക്ഷത വഹിച്ചു.പ്രവാസി കോർഡിനേറ്ററും സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടറുമായ ജിജിമോൾ ജോൺസൺ മുഖ്യ സന്ദേശം നല്കി. സ്ത്രീകളുടെ അവകാശങ്ങളെ പറ്റി ബോധ്യമുള്ളവരാകണമെന്നും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാൻ സ്ത്രീകള്‍ മുന്നോട്ടു വരണമെന്നും ജിജിമോൾ ജോൺസൺ പ്രസ്താവിച്ചു. അന്നമ്മ ജോൺ, സെക്രട്ടറി ഷിനു റെന്നി,ട്രഷറാർ അനു അജീഷ്,കൺവീനർ ഷീജ രാജൻ,ജോ. കൺവീനർ സൗമ്യ സുനിൽ ,ഡീക്കന്‍…

സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ അനുമോദിച്ചു

എടത്വ: കേരള സര്‍ക്കാര്‍ സംയോജിത ശിശു വികസന സേവന പദ്ധതി 2023-24 വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള പുരസ്‌കാരം നേടിയ എടത്വ കാരിതടത്തിൽ സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ അനുമോദിച്ചു. സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ – ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ പൊന്നാട അണിയിച്ച് അനുമോദിച്ചു. 2018 ല്‍ സര്‍വീസില്‍ പ്രവേശിച്ച സിന്ധു നിലവില്‍ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റില്‍ സേവനമനുഷ്ഠിച്ചു വരുന്നു. എടത്വാ സെയിന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രസാദ് ജോസിന്റെ സഹധർമ്മിണിയാണ്. വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു. ക്ലബ് വനിതാ ഫോറം കൺവീനർ ഷേർലി അനിൽ ഉദ്ഘാടനം ചെയ്തു.…

തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി

എടത്വാ: തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രദീപ് ജോസഫ് , ട്രഷറാർ എബി മാത്യു ചോളകത്ത്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ഓപ്പൺ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താരങ്ങൾ പങ്കെടുത്തിരുന്നു. പ്രദീപ് ജോസഫിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

ദളിതുകളെ പുറന്തള്ളിയതാണ് കേരള മോഡൽ വികസന കാഴ്ചപ്പാട് : റസാഖ് പാലേരി

കൊച്ചി: കൊട്ടിഘോഷിക്കപ്പെടുന്ന കേരള വികസന മാതൃക ദളിതുകളെയും ആദിവാസികളെയും പുറന്തള്ളിയ വികസന ക്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. എസ്.സി – എസ്.ടി വികസന പദ്ധതികളും ഫണ്ട് അട്ടിമറിയുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ഫ്രൈഡേ ക്ലബ് ഹാളിൽ സംഘടിപ്പിച്ച ടേബ്ൾ ടോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഉടമസ്ഥതയിൽ നിന്ന് ദളിത് ആദിവാസികൾ പുറന്തള്ളപെട്ടു എന്നതാണ് ഭൂപരിഷ്കരണത്തിൻ്റെ ഫലം. ലൈഫ്മിഷനിലെ ഫ്ലാറ്റുകൾ ദളിതുകൾക്കായി ഇടതു സർക്കാർ ഓഫർ ചെയ്ത പുതിയ കോളനികളാണ്. കേന്ദ്ര, കേരള സർക്കാറുകൾ എസ്.സി – എസ്.ടി ഫണ്ടും പദ്ധതി വിഹിതവും വെട്ടിക്കുറക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. പട്ടിക വിഭാഗങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിന് മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതു പോലെ നിയമനിർമാണം നടത്തണമെന്ന്…

കൊല്ലം പ്രവാസി അസോസിയേഷൻ റമദാൻ റിലീഫ് കിറ്റ് വിതരണം നടത്തി

ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ , ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ പുണ്യ റമദാൻ മാസത്തിൽ ഡ്രൈ ഫുഡ്‌ കിറ്റ് വിതരണം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റികൾ കണ്ടെത്തിയ, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന 25 ഓളം അംഗങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കെ.പി.എ ആസ്ഥാനത്തു നടന്ന ചടങ്ങ് കെ.പി.എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉൽഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിനു ട്രഷറർ മനോജ്‌ ജമാൽ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്‌ കുഞ്ഞ്, ചാരിറ്റി വിംഗ് കൺവീനർ സജീവ് ആയൂർ, നവാസ് കുണ്ടറ, നിഹാസ് പള്ളിക്കൽ എന്നിവർ ഏരിയ കമ്മിറ്റികൾക്ക് കിറ്റുകൾ കൈമാറി. സെൻട്രൽ കമ്മീറ്റി അംഗങ്ങൾ ആയ പ്രമോദ് വി എം, ബിനു കുണ്ടറ, ജഗത് കൃഷ്ണകുമാർ, നിസാർ കൊല്ലം, കിഷോർ കുമാർ, രാജ് കൃഷ്ണൻ, അനൂപ് തങ്കച്ചൻ, ലിനീഷ് പി ആചാരി,…

ഐ സി സി ചാമ്പ്യൻസ് ട്രോഫി 2025: കോഹ്‌ലി-ഗിൽ സഖ്യം മാറ്റിനിർത്തിയാൽ, ശ്രേയസ് അയ്യര്‍ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം

ദുബായ്: രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ 2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി 12 വർഷത്തിനുശേഷം അഭിമാനകരമായ കിരീടം നേടി. ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫിയായിരുന്നു ഇത്. നേരത്തെ സൗരവ് ഗാംഗുലിയും എംഎസ് ധോണിയും ഈ നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യയുടെ വിജയത്തിൽ മുഴുവൻ ടീമും ഗണ്യമായ സംഭാവന നൽകി, പക്ഷേ ശ്രേയസ് അയ്യർ പ്രത്യേക സ്വാധീനം ചെലുത്തി. ഈ ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് ശ്രേയസ് അയ്യരാണ്. 5 മത്സരങ്ങളിൽ നിന്ന് 2 അർദ്ധസെഞ്ച്വറികളുൾപ്പെടെ 243 റൺസ് അദ്ദേഹം നേടി, അദ്ദേഹത്തിന്റെ ശരാശരി 48.60 ആയിരുന്നു. ഇന്ത്യൻ ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി 5 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 218 റൺസ് നേടി. ശുഭ്മാൻ ഗില്ലും ഒരു സെഞ്ച്വറി ഉൾപ്പെടെ 188 റൺസ്…

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025: ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ച് ബൗളർമാർ

2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി. ഈ ടൂർണമെന്റിൽ ബാറ്റ്സ്മാൻമാർ കൊടുങ്കാറ്റ് സൃഷ്ടിച്ചപ്പോൾ, ബൗളർമാർ അവരുടെ മികച്ച ബൗളിംഗിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ അഞ്ച് ബൗളർമാരെയും ഗോൾഡൻ ബോൾ നേടിയവരെയും കുറിച്ചുള്ള വിവരങ്ങള്‍: ഈ ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ബൗളർ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറി ആയിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് അദ്ദേഹം 10 വിക്കറ്റുകൾ വീഴ്ത്തി. അദ്ദേഹത്തിന്റെ ശരാശരി 16.70 ആയിരുന്നു, അത് വളരെ ശ്രദ്ധേയമായിരുന്നു. 42 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയതാണ് ഹെൻറിയുടെ ഏറ്റവും മികച്ച പ്രകടനം. പരിക്ക് കാരണം ഫൈനലിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ മികച്ച ബൗളിംഗിലൂടെ അദ്ദേഹം ടൂർണമെന്റിൽ ഒരു സ്വാധീനം ചെലുത്തി. വരുൺ ചക്രവർത്തി ഇന്ത്യയുടെ നിഗൂഢ സ്പിന്നർ വരുൺ…

ആവേശകരമായ തിരിച്ചുവരവിൽ എതിരാളിയായ യുഎസ്‌സിയെ പരാജയപ്പെടുത്തി യുസിഎൽഎ ആദ്യ ബിഗ് ടെൻ ചാമ്പ്യൻഷിപ്പ് നേടി

കാലിഫോര്‍ണിയ: ഗെയിൻബ്രിഡ്ജ് ഫീൽഡ്‌ഹൗസിൽ നടന്ന മത്സരത്തിൽ യു‌എസ്‌സിയെ 72-67 എന്ന സ്കോറിന് പരാജയപ്പെടുത്തി തങ്ങളുടെ ആദ്യത്തെ ബിഗ് ടെൻ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചുകൊണ്ട് യു‌സി‌എൽ‌എ ബ്രൂയിൻസ് ഞായറാഴ്ച ചരിത്രം സൃഷ്ടിച്ചു. ടോപ് സീഡായ ട്രോജൻസിനെതിരെ പതിവ് സീസണിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട യു‌സി‌എൽ‌എയ്ക്ക് ഈ ചാമ്പ്യൻഷിപ്പ് വിജയം ഒരു വലിയ തിരിച്ചുവരവായിരുന്നു. ഒരാഴ്ച മുമ്പ് യുസിഎൽഎയെ 80-67 എന്ന സ്കോറിന് പരാജയപ്പെടുത്തി ബിഗ് ടെൻ റെഗുലർ-സീസൺ കിരീടം നേടിയ യുഎസ്സി, രണ്ടാം പകുതിയിൽ 13 പോയിന്റ് ലീഡ് നേടിയതോടെ വീണ്ടും നിയന്ത്രണത്തിലായി. എന്നാല്‍, നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ ജാനിയ ബാർക്കറുടെ ടേൺഓവർ-ഫോഴ്‌സ്ഡ് ഹുക്ക് ഷോട്ടിലൂടെ ബ്രൂയിൻസ് വീണ്ടും തിരിച്ചടിച്ചു, കളിയുടെ ആദ്യ മിനിറ്റുകൾക്ക് ശേഷമുള്ള ആദ്യ ലീഡ് നേടി. അവിടെ നിന്ന്, യുസിഎൽഎയുടെ കിക്കി റൈസ്, ഗബ്രിയേല ജാക്വസ്, ലോറൻ ബെറ്റ്സ് എന്നിവർ ലീഡ് ആറ് പോയിന്റിലേക്ക് ഉയർത്തി,…

“എനിക്ക് ടെൻഷനുണ്ടായിരുന്നു”: സമ്മർദ്ദം നിറഞ്ഞ പ്രകടനത്തെക്കുറിച്ച് കെ.എൽ. രാഹുൽ

ദുബായ്: 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം, ഫൈനലിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ അനുഭവിച്ച സമ്മർദ്ദത്തെക്കുറിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുൽ തുറന്നു പറഞ്ഞു. ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച രാഹുൽ, പിരിമുറുക്കം അംഗീകരിച്ചു. പക്ഷേ, അത്തരം ഉയർന്ന നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കളിക്കാരെ സജ്ജമാക്കിയതിന് അദ്ദേഹത്തിന്റെ സംയമനത്തിനും ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡിനും (ബിസിസിഐ) നന്ദി പറഞ്ഞു. “നമുക്ക് രണ്ട് ബാറ്റ്‌സ്മാൻമാർ വരാനുണ്ടായിരുന്നു, പക്ഷേ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങളിൽ ശാന്തതയും സംയമനവും പാലിക്കുക എന്നതാണ് പ്രധാനം. അഞ്ച് മത്സരങ്ങളിൽ മൂന്നിലും (ഈ സിറ്റിയിൽ) ഇതുപോലുള്ള സമയങ്ങളിൽ ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്, ഒരു മത്സരത്തിൽ പാക്കിസ്താനെതിരെ എനിക്ക് ബാറ്റ് ചെയ്യാൻ പോലും കഴിഞ്ഞില്ല,” മത്സരാനന്തര അവതരണത്തിനിടെ രാഹുൽ പറഞ്ഞു. ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിലെ വർഷങ്ങളുടെ അനുഭവത്തിലൂടെ രൂപപ്പെടുത്തിയ…