ജനനായകരുടെ നായകനെ കാണാൻ ഇന്നലെ പാണക്കാട്ട് പോയി. കോളിളക്കം സൃഷ്ടിച്ച കേരളത്തിലെ 2026 പൊതു തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അപ്രതീക്ഷിതമായ വിജയപ്പേമാരി ഒരു സുനാമി പോലെ ആഞ്ഞടിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തിൽ ഭരണം കരസ്ഥമാക്കിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ യുഡിഎഫിന് 102 സീറ്റുകൾ. അതിൽ കേരളക്കരയും ഇന്ത്യയും ആകമാനം മാധ്യമങ്ങൾ അടക്കം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും അതിന്റെ അമരക്കാരൻ പാണക്കാട് സയ്യിദ് മുഹമ്മദ് സാദിഖലി ശിഹാബ് തങ്ങളും. സ്ഥാനാർത്ഥി നിർണയത്തിലും വിജയത്തിലും കിട്ടിയ ഭൂരിപക്ഷത്തിലും ജനകീയ അടിത്തറയിലും വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾക്കുള്ള സ്ഥാനാർത്ഥി പരിഗണനകളിലും എല്ലാം കേരളത്തിലെ മത്സരിച്ച എല്ലാ പാർട്ടികളെയും അപേക്ഷിച്ച് ഒന്നിനൊന്ന് മെച്ചപ്പെട്ടു മികച്ചു നിൽക്കുകയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക. അതിൽ ജാതിക്കോ മതത്തിനോ സമ്പദ് വ്യവസ്ഥയ്‌ക്കോ തറവാടിത്തത്തിനോ പ്രായം ഏറിയ നേതാക്കളോ ഒന്നും സ്ഥാനം…
Month: May 2026
സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി, ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി
ടെക്സാസ് :പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതോടെ ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് സർവീസുകൾ അവസാനിപ്പിച്ചത്. ഡാളസ്-ഫോർട്ട് വർത്ത് വിമാനത്താവളത്തിലെ 444 ജീവനക്കാരെയും ഹൂസ്റ്റണിലെ 500-ലധികം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. ഇതിൽ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുകളും ഉൾപ്പെടുന്നു. ഇന്ധനവിലയിലുണ്ടായ വർധനവും കടബാധ്യതകളുമാണ് കമ്പനിയെ തകർച്ചയിലേക്ക് നയിച്ചത്. രക്ഷാപ്പായ്ക്കറ്റിനായി അമേരിക്കൻ സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ ശനിയാഴ്ച അർദ്ധരാത്രിയോടെ സ്പിരിറ്റ് എയർലൈൻസ് തങ്ങളുടെ അവസാന സർവീസ് നടത്തി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഇന്ധനവില ഉയർന്നതും ആവശ്യമായ മൂലധനം കണ്ടെത്താൻ കഴിയാത്തതുമാണ് പെട്ടെന്നുള്ള അടച്ചുപൂട്ടലിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതോടെ നവംബർ വരെയുള്ള അയ്യായിരത്തോളം സർവീസുകൾ റദ്ദാക്കപ്പെട്ടു. ഇത് യാത്രക്കാരെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും. ബജറ്റ് എയർലൈൻ രംഗത്തെ…
ടെക്സാസ് ടഗ് ഓഫ് വാർ ലീഗ് സീസൺ 2: ഡാലസ് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വടംവലി മഹോത്സവം ഒരുങ്ങുന്നു
ഡാളസ്: ടെക്സാസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി വീണ്ടും ഒരുങ്ങുകയാണ്. ഡാലസ് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ടെക്സാസ് ടഗ് ഓഫ് വാർ ലീഗ് – സീസൺ 2” മെയ് 9, 2026-ന് ഗാർലൻഡ്, ടെക്സാസിലെ എംജിഎം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സാമൂഹിക ഐക്യവും കായിക ആവേശവും കൂട്ടിയിണക്കുന്ന ഈ മഹത്തായ പരിപാടിയിലേക്ക് എല്ലാ കായികപ്രേമികളേയും കുടുംബങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡാലസ് സോഷ്യൽ ക്ലബ് സംഘാടകർ അറിയിച്ചു. ഗാർലൻഡിലെ MGM ഓഡിറ്റോറിയം (5210 Locust Grove Rd, Garland, TX 75043) ആണ് ഈ വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്. രാവിലെ 11:00 മണിക്ക് ആരംഭിച്ച് വൈകിട്ട് 6:00 മണി വരെ നീണ്ടുനിൽക്കുന്ന ഈ ലീഗിൽ ടെക്സാസിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കും. ഇത് കേവലം ഒരു മത്സരമല്ല, മറിച്ച് ശക്തിയും ഏകോപനവും…
ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് കാരൻ ബാസിനെ പിന്തുണച്ച് കമല ഹാരിസ്
ലോസ് ആഞ്ചലസ് :ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന കാരൻ ബാസിനെ പിന്തുണച്ച് മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജൂൺ 2-ന് നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചത്. കാരൻ ബാസിന്റെ ഭരണകാലത്ത് നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 1960-കൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്നും ഭവനരഹിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും കമല ഹാരിസ് പ്രശംസിച്ചു. ജീവിതച്ചെലവ് കുറയ്ക്കുക, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക എന്നിവയിലാണ് തന്റെ രണ്ടാം ഊഴത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബാസ് വ്യക്തമാക്കി. കമല ഹാരിസിന് പുറമെ മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, സെനറ്റർ ആദം ഷിഫ് എന്നിവരും ബാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖരായ നിരവധി നേതാക്കളുടെ പിന്തുണ ബാസിനുണ്ടെങ്കിലും, ഫണ്ട് സമാഹരണത്തിൽ റിയാലിറ്റി ഷോ താരം സ്പെൻസർ പ്രാറ്റ്, കൗൺസിൽ വുമൺ നിത്യ…
കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശയും പ്രതിഷ്ഠാ ദിനവും മെയ് 29, 30 തീയതികളിൽ
കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയം കൂദാശ നിർവിലേക്ക് . മെയ് മാസം 29, 30 തീയതികളിൽ നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യയ്ക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നം കുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെടുന്നതാണ്. 2002 ൽ ഒരു congregation ആയി തുടങ്ങിയ Calgary St. Mary’s Orthodox ദദേവാലയത്തിൽ ഏഴ്വർഷകാലം മാസത്തിൽ ഒരു service മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2010 ഓടു കൂടി ഇവിടെ പൂർണ സമയം വികാരി വരികയും തുടർന്ന് ഇടവക അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം…
ഇറാന്റെ ആക്രമണങ്ങളിൽ യുഎഇയുടെ പ്രതിഷേധം; പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ബഹ്‌റൈൻ
അബുദാബി: യുഎഇയിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ സംഘർഷങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചു. ആക്രമണത്തെത്തുടർന്ന്, ബഹ്‌റൈൻ യുഎഇയെ പരസ്യമായി പിന്തുണയ്ക്കുകയും അബുദാബിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിഷയം ഇപ്പോൾ ഐക്യരാഷ്ട്രസഭ (യുഎൻ) സുരക്ഷാ കൗൺസിലിൽ എത്തിയിട്ടുണ്ട്, അവിടെ വിഷയം ഗൗരവമായി ചർച്ച ചെയ്യും. മെയ് 4 ന് ഇറാൻ യുഎഇയെ ആക്രമിച്ചതായി യുഎഇ അംബാസഡർ മുഹമ്മദ് അബുഷഹാബ് പറഞ്ഞു. 12 ബാലിസ്റ്റിക് മിസൈലുകൾ, 3 ക്രൂയിസ് മിസൈലുകൾ, 4 ഡ്രോണുകൾ (യുഎവി) എന്നിവ ആക്രമണത്തിൽ ഉപയോഗിച്ചു. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായി. സംഭവത്തിൽ മൂന്ന് സാധാരണക്കാർക്ക് പരിക്കേറ്റു. യുഎഇ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനെ അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു. ബഹ്‌റൈൻ ആക്രമണത്തെ ശക്തമായി അപലപിക്കുകയും യുഎഇയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ…
കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ഓഫീസ് ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു; സന്ദേശ്ഖലിയിൽ വെടിവയ്പ്പ് പരിഭ്രാന്തി പരത്തി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലി (ബമാംഘേരി)യിൽ ബുധനാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയെ അക്രമികൾ ആക്രമിച്ചു. നജാത്ത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (ഒസി) ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഈ അക്രമാസക്തമായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് സെൻട്രൽ സെക്യൂരിറ്റി ഫോഴ്‌സ് ജവാൻമാരും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടുന്നു, ഇവരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം മികച്ച ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടർന്ന്, കൊൽക്കത്തയിലെ പ്രശസ്തമായ ന്യൂ മാർക്കറ്റ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ജനക്കൂട്ടം തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടി ഓഫീസ് തകർത്തു. സമീപത്തെ കടകളും നശിപ്പിക്കപ്പെട്ടു, ഇത് വ്യാപാരികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, ടിഎംസി…
പരാജയം സമ്മതിക്കാതെ മമ്‌ത കടുംപിടിത്തത്തില്‍; രാജി വെയ്ക്കാന്‍ മനസ്സില്ലെന്ന്; പിന്തുണ വാഗ്ദാനം ചെയ്ത് സഞ്ജയ് റൗട്ട്
മമത ബാനർജിയുടെ രാജി തീരുമാനത്തെ പിന്തുണയ്ക്കുന്ന സഞ്ജയ് റൗട്ട്, ഇത് അധികാരത്തോടുള്ള ആർത്തിയല്ല, ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണെന്ന് പറഞ്ഞു. മുംബൈ: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ, മുതിർന്ന ശിവസേന-യുബിടി നേതാവ് സഞ്ജയ് റൗട്ട് മമത ബാനർജിയുടെ ഉറച്ച നിലപാടിനെ ശക്തമായി പ്രതിരോധിച്ചു. മുംബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, രാജിവയ്ക്കാതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിഷ്പക്ഷതയെക്കുറിച്ച് ഗുരുതരമായ ചോദ്യചിഹ്നം ഉയർത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ഒരു മാർഗമായി മാത്രം ഈ നീക്കത്തെ കണക്കാക്കാൻ വിസമ്മതിച്ച അദ്ദേഹം, ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള അനിവാര്യമായ പോരാട്ടമാണിതെന്ന് വിശേഷിപ്പിച്ചു. ബംഗാൾ ഫലങ്ങൾ വികസിച്ച രീതി പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ വ്യവസ്ഥയോട് ആഴത്തിലുള്ള അവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു. തന്റെ പ്രസംഗത്തിൽ, സഞ്ജയ് റൗട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെ നിശിതമായി വിമർശിച്ചു. നിലവിലെ സർക്കാരിന്റെ പാവയാണ്…
“ഞങ്ങള്‍ക്ക് പിണറായി വിജയന്‍ തന്നെ നേതാവായാല്‍ മതി”: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍
തിരുവനന്തപുരം: പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് സിപിഐഎമ്മിലെ മുഴുവൻ സെക്രട്ടേറിയറ്റ് അംഗങ്ങളും അഭിപ്രായപ്പെടുന്നതായി റിപ്പോർട്ട്. എന്നാൽ, ഈ വിഷയത്തിൽ പിണറായി വിജയൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രമേ പാർട്ടി മറ്റൊരു നേതാവിനെ പരിഗണിക്കൂ. സജി ചെറിയാൻ, ബി ബാലഗോപാൽ, പി രാജീവ് എന്നിവരെല്ലാം പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതിനെ അനുകൂലിക്കുന്നു. പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചാൽ അത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകൾ ഉയർന്നതിനെ തുടർന്നാണ് അദ്ദേഹം തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് നേതാക്കൾ തീരുമാനിച്ചത്. ബി. ബാലഗോപാലിനെ ഉപപ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതയും ഉയർന്നുവന്നിട്ടുണ്ട്.
സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് സൂചന
പശ്ചിമ ബംഗാളിലെ ബിജെപി വിജയത്തിന് പിന്നാലെ, സുവേന്ദു അധികാരി അടുത്ത മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. മെയ് 8 ന് നടക്കുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകാം. കൊൽക്കത്ത: പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയ ബിജെപിയുടെ സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് വൃത്തങ്ങൾ പറയുന്നു. മമത ബാനർജിക്ക് പകരക്കാരനായിരിക്കും അദ്ദേഹം. അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വൻ വിജയത്തെത്തുടർന്ന്, സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ബിജെപിയുടെ നിയമസഭാ കക്ഷി യോഗം മെയ് 8 വെള്ളിയാഴ്ച കൊൽക്കത്തയിൽ ചേരും. വിജയിക്കുന്ന 207 സ്ഥാനാർത്ഥികളെ ഉൾക്കൊള്ളാൻ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് മതിയായ ഇടമില്ലാത്തതുകൊണ്ട് യോഗത്തിനായി ബിജെപി മറ്റൊരു വേദി തേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ യോഗത്തിൽ അധികാരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. കൈ ഉയർത്തിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തുക. ബിജെപി സംസ്ഥാന പ്രസിഡന്റ് സാമിക്…
