എക്സിറ്റ് പോൾ പ്രവചനങ്ങള്‍ തള്ളിക്കളഞ്ഞ് ജനകീയ ഭരണത്തിൽ വിശ്വാസമര്‍പ്പിച്ച് എല്‍ഡി‌എഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തിലാണ്. ചാനൽ സർവേകൾ യുഡിഎഫിന് അനുകൂലമായ തരംഗം പ്രവചിക്കുന്നുണ്ടെങ്കിലും, അടിസ്ഥാനതലത്തില്‍ യാഥാർത്ഥ്യം നേരെ വിപരീതമാണെന്നും സർക്കാരിന്റെ തുടർച്ച ഉറപ്പാണെന്നുമാണ് എൽഡിഎഫ് നേതാക്കളുടെ ഏകകണ്ഠമായ അഭിപ്രായം. എക്സിറ്റ് പോൾ ഫലങ്ങൾ വെറും സാങ്കൽപ്പികമാണെന്നും അവയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സർവേകളിൽ പങ്കെടുത്തവരേക്കാൾ വലിയൊരു വിഭാഗം ജനങ്ങൾ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയനെ ഭൂരിപക്ഷം ജനങ്ങളും തിരഞ്ഞെടുത്തതിൽ നിന്ന് ഇടതുപക്ഷത്തിന്റെ ശക്തി വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​സർവേകൾ എന്തുതന്നെ പറഞ്ഞാലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച സർക്കാരിനെ അവർ കൈവിടില്ല. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ഉയർന്ന പിന്തുണ സർക്കാരിന്റെ തുടർച്ചയുടെ വ്യക്തമായ സൂചനയാണെന്ന് ടി…

രാശിഫലം (01-05-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. പുതിയ പദ്ധിതികൾ ആരംഭിക്കാൻ ഇന്ന് മികച്ച ദിവസം കൂടിയാണ്. സാമ്പത്തിക നേട്ടമുണ്ടാകും. മറ്റുള്ളവരിൽ നിന്ന് പ്രശംസ കൈപ്പറ്റും. കന്നി : ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ പറ്റും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. യാത്ര പോകാൻ സാധ്യതയുണ്ട്. തുലാം: ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങൾ കാരണം ജോലി സ്ഥലത്ത് നിങ്ങളുടെ ടീമിന് വിജയം ഉണ്ടാവും. പേരും പ്രശസ്‌തിയും പിടിച്ച് പറ്റും. നിങ്ങളുടെ വാക്‌ചാതുരി മറ്റുള്ളവരെ ആകർഷിക്കും. ചെലവുകൾ നിയന്ത്രിക്കുക. വൃശ്ചികം : ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കരുത്. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും…

കായം‌കുളം-ചേര്‍ത്തല ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ വണ്ടാനത്തിന് സമീപം മോട്ടോർ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശി അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും അയൽക്കാരും അടുത്ത സുഹൃത്തുക്കളുമാണ്. മാർത്താണ്ഡത്ത് നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്നു അച്ചു, ഐടിഐ പഠനം അടുത്തിടെ പൂർത്തിയാക്കിയിരുന്നു അഖിൽ കൃഷ്ണ. മാർത്താണ്ഡത്ത് നിന്ന് എത്തിയ അച്ചുവിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഖിൽ. കായംകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുമ്പോൾ, ദേശീയ പാതയിൽ നിന്ന് വണ്ടാനത്ത് സർവീസ് റോഡിലേക്ക് തിരിയുമ്പോൾ അവരുടെ ബൈക്ക് ഒരു ലോറിയുമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അച്ചുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ അച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ്…

സ്വന്തം ജീവൻ പണയപ്പെടുത്തി മകനെ രക്ഷിച്ച പിതാവ്; വീഡിയോ വൈറലാകുന്നു

ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. അതിൽ, ഒരു പിതാവ് തന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മനസ്സാന്നിധ്യവും ധൈര്യവും ഉപയോഗിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്. അച്ഛനും കുട്ടിയും പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോഴാണ് സംഭവം. കുട്ടി പെട്ടെന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു. അതേ സമയം, ഒരു ട്രെയിൻ അതിവേഗം സ്റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. ഉടന്‍ തന്നെ അച്ഛൻ ഒരു നിമിഷം പോലും പാഴാക്കാതെ ട്രാക്കിലേക്ക് ചാടി ഉടൻ തന്നെ കുട്ടിയെ ശരീരം കൊണ്ട് മൂടി, ആഘാതത്തിൽ നിന്ന് പൂർണ്ണമായും സംരക്ഷിച്ചു. ട്രെയിൻ അവരുടെ മുകളിലൂടെ കടന്നുപോകുമ്പോൾ, അച്ഛൻ കുട്ടിയെ പിടിച്ചുകൊണ്ട് ട്രാക്കുകള്‍ക്കിടയില്‍ അനങ്ങാതെ കിടന്നു. പ്ലാറ്റ്‌ഫോമിൽ നിന്നവരെല്ലാം സ്തബ്ധരായി.. എല്ലാവരും ട്രെയിൻ കടന്നുപോകുന്നത് നോക്കിനിന്നതല്ലാതെ ആ സമയത്ത് ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലായിരുന്നു. ഒടുവിൽ ട്രെയിൻ കടന്നുപോയിക്കഴിഞ്ഞാണ് അച്ഛനും കുട്ടിയും പൂർണ്ണമായും സുരക്ഷിതരാണെന്നും അവർക്ക്…

എഫ്.സി.ആര്‍.എ ഭേദഗതി ഭരണഘടനാ വിരുദ്ധം; അവകാശ സംരക്ഷണത്തിനായി ജനകീയ പ്രതിരോധം ഉയരണമെന്ന് സോളിഡാരിറ്റി ചര്‍ച്ചാ സംഗമം

കൊച്ചി: രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എഫ്.സി.ആര്‍.എ (FCRA) ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും കൊച്ചിയില്‍ നടന്ന ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു. വഖ്ഫ് ബില്ലിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനിര്‍മ്മാണമെന്ന് സംഗമം വിലയിരുത്തി. പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷങ്ങളും ദുര്‍ബല വിഭാഗങ്ങളും വലിയ പീഡനങ്ങളും വെല്ലുവിളികളുമാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പൗരത്വ ഭേദഗതിയും വഖ്ഫ് ഭേദഗതിയും ന്യൂനപക്ഷ വേട്ടയുടെ ആദ്യ പടികളായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് എഫ്.സി.ആര്‍.എ ബില്‍. നവഫാസിസത്തെ പ്രത്യയശാസ്ത്രപരമായി തിരിച്ചറിഞ്ഞും ഇരകള്‍ക്കിടയില്‍ ഐക്യം സ്ഥാപിച്ചും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.സി.ആര്‍.എ ബില്ലുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും അദ്ദേഹം…

നടുമുറ്റം ഖത്തർ സുഹൃദ് സംഗമം സംഘടിപ്പിച്ചു

ദോഹ: നടുമുറ്റം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റർ – വിഷു ആഘോഷവും നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. വിവിധങ്ങളായ ആഘോഷങ്ങള്‍ ഒന്നിച്ച് വരുന്നത് ഏറെ ആഹ്ലാദകരമാണെന്നും ആഘോഷാവസരങ്ങള്‍ മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതാണെന്നും ഇത്തരം കൂടിച്ചേരലുകള്‍ സൗഹാര്‍ദത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും മനോഹര സംയോജനമാണെന്നും പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റും നടുമുറ്റം സെൻട്രൽ എക്സിക്യൂട്ടീവ് അംഗവുമായ ലത കൃഷ്ണ സൗഹൃദ സന്ദേശത്തില്‍ പറഞ്ഞു. നടുമുറ്റം കൺവീനർ ജോളി തോമസ്, ട്രഷറർ അജീന അസീം തുടങ്ങിയവര്‍ സംസാരിച്ചു. നടുമുറ്റം പ്രസിഡണ്ട് സന നസീം കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നടുമുറ്റം സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് വിഭവസമൃദ്ധമായ വിഷു സദ്യയും ഒരുക്കി. പരിപാടിയുടെ ഭാഗമായി വിവിധ കലാ കായിക വിനോദ പരിപാടികളും അരങ്ങേറി.

കോഹിനൂർ രത്നം ഇന്ത്യക്ക് തിരികെ നൽകണമെന്ന് ചാൾസ് രാജാവിനോട് അഭ്യർത്ഥിക്കുമെന്ന് സൊഹ്‌റാന്‍ മംദാനി

കോഹിനൂർ രത്നം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി ഒരു സുപ്രധാന പ്രസ്താവന നടത്തി. അവസരം ലഭിച്ചാൽ, ഈ വിഷയത്തെക്കുറിച്ച് ചാൾസ് മൂന്നാമൻ രാജാവുമായി നേരിട്ട് സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക്: കോഹിനൂർ രത്നം ഇന്ത്യക്ക് തിരികെ നൽകുന്നതിനെക്കുറിച്ചുള്ള വിഷയം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ബുധനാഴ്ച വീണ്ടും ഉന്നയിച്ചു. അവസരം ലഭിച്ചാൽ, ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെ നേരിട്ട് കണ്ട് ചരിത്രപ്രസിദ്ധമായ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാൾസ് രാജാവിന്റെ അമേരിക്കൻ സന്ദർശന വേളയിലാണ് ഈ പ്രസ്താവന. സെപ്റ്റംബർ 11 ആക്രമണത്തിലെ ഇരകളെ അനുസ്മരിക്കുന്ന പരിപാടിക്ക് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ, ഈ വിഷയം ഔദ്യോഗിക അജണ്ടയിൽ ഇല്ലെന്നും, എന്നാൽ അവസരം ലഭിച്ചാൽ സ്വകാര്യമായി അത് ഉന്നയിക്കാൻ താൻ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടെന്നും മംദാനി വ്യക്തമാക്കി. കോഹിനൂർ തിരിച്ചു നൽകുന്നതിനെക്കുറിച്ചുള്ള…

സ്കോച്ച് വിസ്കിയുടെ മേൽ ചുമത്തിയിരുന്ന ഇറക്കുമതി തീരുവകൾ ട്രംപ് നീക്കം ചെയ്തു

വാഷിംഗ്‌ടൺ ഡി സി :ബ്രിട്ടീഷ് രാജാവ് ചാർലസ് മൂന്നാമന്റെ സന്ദർശനത്തിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ മേൽ ചുമത്തിയിരുന്ന ഇറക്കുമതി തീരുവകൾ  പ്രസിഡന്റ് ട്രംപ് നീക്കം ചെയ്തു. സ്കോട്ട്ലൻഡും അമേരിക്കയിലെ കെന്റക്കി സംസ്ഥാനവും തമ്മിലുള്ള വിസ്കി വ്യാപാരം മെച്ചപ്പെടുത്താനാണ് ഈ നീക്കം. സ്കോച്ച് വിസ്കിയുടെ മേൽ കഴിഞ്ഞ ഏപ്രിലിൽ ചുമത്തിയ 10 ശതമാനം നികുതിയാണ് ട്രംപ് ഒഴിവാക്കിയത്. ചാർലസ് രാജാവും കാമില രാജ്ഞിയും ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ നടപടിയെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിസ്കി നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി വീപ്പകളുടെ വ്യാപാരം വർദ്ധിപ്പിക്കാൻ ഈ തീരുമാനം സഹായിക്കും. സ്കോട്ട്ലൻഡും കെന്റക്കിയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീങ്ങിയതായി ട്രംപ് വ്യക്തമാക്കി. നികുതി വർദ്ധനയെത്തുടർന്ന് യുഎസിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതിയിൽ 15 ശതമാനം ഇടിവുണ്ടായിരുന്നു. പുതിയ തീരുമാനത്തെ സ്കോച്ച് വിസ്കി അസോസിയേഷൻ സ്വാഗതം ചെയ്തു. ഈ മേഖലയിലെ സമ്മർദ്ദം കുറയ്ക്കാനും അമേരിക്കൻ…