മകളുടെ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ വെടിവെച്ചുകൊന്ന കേസിൽ അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം

മെംഫിസ്: 13 കാരിയായ മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20-കാരനെ വെടിവെച്ചുകൊന്ന കേസിൽ കേന്ദ്ര സ്കോട്ട് (Kendra Scott) എന്ന അമ്മയ്‌ക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 16-ന് പുലർച്ചെയാണ് സംഭവം നടന്നത്. റോഡെറിയസ് മോർട്ടൺ (20) എന്ന യുവാവാണ് തലയുടെ പിൻഭാഗത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞ് പുലർച്ചെ 1:30-ഓടെ വീട്ടിലെത്തിയ കേന്ദ്ര, മകളുടെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്ന മോർട്ടണെ കണ്ടെത്തുകയായിരുന്നു. കേന്ദ്ര ജോലിക്ക് പോയ സമയം പെൺകുട്ടിയാണ് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ആണ കുട്ടികളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പെൺകുട്ടി ഭയന്നിരുന്നു. തർക്കത്തിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോർട്ടണുനേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ കേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റത്തിന് പുറമെ അപകടകരമായ കുറ്റകൃത്യത്തിന് ആയുധം ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവാൻഞ്ചലിക്കൽ സഭയുടെ പുതിയ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ അമേരിക്ക സന്ദർശിക്കുന്നു.

ഹൂസ്റ്റൺ: സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഡയോസിസിന്റെ നേതൃത്വത്തിൽ ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന സഭയുടെ പുതിയതായി ചുമതലയേറ്റ ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ മുഖ്യപ്രഭാഷണം നടത്തും. ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാൻ്റെനിലാണ് (University of Scranton)കോൺഫ്രൻസ് നടക്കുന്നത്. ശേഷം അമേരിക്കയിലെ വിവിധ ഇടവുകളും സന്ദർശിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഹൂസ്റ്റൺ, ഡാളസ്സ് ഇടവകകളിൽ നടക്കുന്ന കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനായി ബിഷപ്പ് ഓഗസ്റ്റ് 18ന് ഹൂസ്റ്റണിൽ എത്തിച്ചേരും. ധ്യാനയോഗങ്ങൾ, റിട്രീറ്റുകൾ തുടങ്ങിയ ശുശ്രൂഷകളിലും ബിഷപ്പ് മോസ്റ്റ് റവ. ഡോ.എബ്രഹാം ചാക്കോ സംബന്ധിക്കുമെന്ന് ഡയോസിഷൻ സെക്രട്ടറിയും സെൻ്റ്.തോമസ് ഇവാൻഞ്ചലിക്കൽ ചർച്ച് വികാരിയുമായ റവ.ഡോ.ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, സെക്രട്ടറി ജോർജ്ജ് മാത്യു എന്നിവർ സംയുക്തമായി…

ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗീകരിച്ച ശമ്പളവർധനവ് നിരസിച്ച് മേയർ മംദാനി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി കൗൺസിൽ അടുത്തിടെ അംഗീകരിച്ച ശമ്പളവർധനവ് താൻ സ്വീകരിക്കില്ലെന്ന് മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. മേയറുടെ ശമ്പളം കൂട്ടുന്നത് ന്യൂയോർക്കുകാരുടെ മുൻഗണനയല്ലെന്ന് അദ്ദേഹം പറഞ്ഞു. “മേയർക്ക് വരുമാനം കുറവാണെന്ന് ന്യൂയോർക്കിൽ ആരും പരാതിപ്പെട്ടിട്ടില്ല,” എന്ന് മംദാനി ചൂണ്ടിക്കാട്ടി. തനിക്കായി മാറ്റിവെച്ച ഈ തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നഗരവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി കൗൺസിൽ അംഗങ്ങൾക്ക് 18% ശമ്പളവർധനവും മേയറുടെ പദവിക്ക് അനുയോജ്യമായ വർധനവും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. നിയമമായാൽ, 2016-ന് ശേഷമുള്ള സിറ്റി കൗൺസിൽ അംഗങ്ങളുടെ ആദ്യ ശമ്പളവർധനവാകും ഇത്. എന്നിരുന്നാലും, തനിക്ക് ലഭിക്കുന്ന അധിക തുക നിരസിക്കുമെന്ന് മംദാനി വ്യക്തമാക്കി.

രാശിഫലം (21-07-2026 ചൊവ്വ)

ചിങ്ങം: ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം നിങ്ങൾ കാര്യമാക്കേണ്ടതില്ല, കുറച്ചു സമയം കഴിഞ്ഞ് ശരിയായിവും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ നല്ലതാക്കുന്നത്. കന്നി: സംഭാഷണങ്ങൾകൊണ്ട്‌ ഇന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. തന്മൂലം മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ സ്നേഹം കൂടുതല്‍ ശക്‌തി പ്രാപിക്കും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത ഉണ്ട്‌. തുലാം: ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല.നിങ്ങൾക്ക് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം. വൃശ്ചികം: ജോലിയുടെ കാര്യത്തിൽ ഉള്ള തടസ്സങ്ങൾ തരണം ചെയ്യുക. ജോലിസ്ഥലത്ത് കാര്യക്ഷമത മെച്ചപ്പെടും. ധനു: നിങ്ങൾക്ക് സമ്മിശ്രമായ ദിവസമായിരിക്കും. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളെ പ്രതീക്ഷിക്കുക. അവിടവിടെ തടസ്സങ്ങൾ വന്നാൽ ദുഖിക്കേണ്ടതില്ല. കാരണം, മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിൻ്റെ ദിവസമാണ്. കാരണം, നിങ്ങളുടെ മികച്ച പ്രവര്ത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ മേലധികാരിയിൽ നിന്നോ ലഭിച്ചേക്കാം.…

അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർത്ഥി നിഥിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാമിനെ കര്‍ണ്ണാടകയില്‍ നിന്ന് നാടകീയമായി പിടികൂടി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർഎൽ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ ഒന്നാം പ്രതിയായ ഡോ. എംകെ റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മുൻ മേധാവിയാണ് ഡോ. റാം. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ഡോ. റാമിനെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഞായറാഴ്ച രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നതായി ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ സ്ഥിരീകരിച്ചു. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ജൂൺ 19 ന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഡോ. റാം അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ജൂലൈ 13 ന് സുപ്രീം കോടതിയും അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തുടർന്ന്…

എംവി ഗോൾഡൻ ലിയോയ്ക്ക് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; മലയാളിയടക്കം നാല് ഇന്ത്യൻ ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു

യുക്രൈനിലെ ഒഡെസ തുറമുഖത്തുനിന്ന് പുറപ്പെട്ട എംവി ഗോൾഡൻ ലിയോ കപ്പലിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു മലയാളിയടക്കം നാല് ഇന്ത്യൻ ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഉക്രെയ്‌നിലെ ഒഡെസ തുറമുഖത്ത് നിന്ന് പുറപ്പെട്ട എംവി ഗോൾഡൻ ലിയോ എന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു. അഞ്ച് ഇന്ത്യൻ ക്രൂ അംഗങ്ങൾ കപ്പലിലുണ്ടായിരുന്നുവെന്നും അവരിൽ ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇന്ത്യ അഗാധമായ ഖേദം പ്രകടിപ്പിച്ചു, വാണിജ്യ ഷിപ്പിംഗിനും നിരപരാധികളായ സാധാരണക്കാർക്കും നേരെയുള്ള ഗുരുതരമായ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2026 ജൂലൈ 19 ന്, എംവി ഗോൾഡൻ ലിയോ എന്ന കപ്പൽ ഉക്രേനിയൻ തുറമുഖമായ ഒഡെസയിൽ നിന്ന് ധാന്യങ്ങളുമായി പുറപ്പെട്ടതാണ്. കടലിൽ…

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും; കേസ് അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമെന്ന് കോടതി

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ ഏക പ്രതിയായ 61-കാരന്‍ ചെന്താമരയെ തിങ്കളാഴ്ച (ജൂലൈ 20, 2026) പാലക്കാട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി-IV മരണം വരെ തൂക്കിക്കൊല്ലാൻ വിധിച്ചു, കേസ് “അപൂർവങ്ങളിൽ അപൂർവ” വിഭാഗത്തിൽ പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ജഡ്ജി കെന്നത്ത് ജോർജ്ജാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയടക്കാനും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രതി പിഴയടച്ചില്ലെങ്കിൽ 3 വർഷം അധിക തടവ് അനുഭവിക്കണം. തുക നൽകാൻ പ്രതിക്ക് കഴിഞ്ഞില്ലെങ്കിൽ സർക്കാർ സഹായം നൽകണമെന്നും കോടതി നിർദേശിച്ചു. 2025 ജനുവരി 27 ന് നെന്മാറയ്ക്കടുത്തുള്ള പോത്തുണ്ടിയിലെ ബോയാൻ കോളനിയിലെ വീട്ടിൽ വെച്ച് 50 കാരനായ സുധാകരനെയും 75 വയസ്സുള്ള അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019ൽ ഇതേ കുടുംബത്തിലെ…

സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ പ്രകാശനം ചെയ്തു

ദോഹ: കാലിക്കറ്റ് സര്‍‌വ്വകലാശാല അറബി വകുപ്പിലെ ഗവേഷകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ‘സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ’ പ്രകാശനം ചെയ്തു. അറബി വകുപ്പില്‍ നടന്ന ചടങ്ങില്‍ സര്‍‌വ്വകലാശാല സിന്റിക്കേറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി ഫോര്‍ കോഴ്സസ് & റിസേര്‍ച്ച് ചെയര്‍മാന്‍ പ്രൊഫ. ടി.എന്‍. വാസുദേവനാണ് പുസ്തകം പ്രകാശനം ചെയ്തത്. സര്‍‌വ്വകലാശാല അറബി വകുപ്പ് മേധാവി പ്രൊഫ. ടി.എ. അബ്ദുല്‍ മജീദ് ആദ്യ പ്രതി ഏറ്റുവാങ്ങി. സര്‍‌വ്വകലാശാല മുന്‍ ഫിനാന്‍സ് ഓഫീസര്‍ അന്‍വര്‍ വി വിശിഷ്ടാതിഥിയായിരുന്നു. പ്രസാധകരായ എഡ്യൂമാര്‍ട്ട് പ്‌ളസ് മാനേജിംഗ് ഡയറക്ടര്‍ മുജീബുറഹ്‌മാന്‍, ഓഫീസ് സുപ്രണ്ട് അബ്ദുല്‍ ശുക്കൂര്‍, ഗ്രന്ഥകാരന്‍ അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു. അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവര്‍ക്ക് അറബി ഭാഷയില്‍ ദൈനംദിന കാര്യങ്ങള്‍ സംസാരിച്ചു പഠിക്കുവാന്‍ പരിശീലിപ്പിക്കുന്ന കൃതിയും, അറബി പദങ്ങളുടെയും വാചകങ്ങളുടേയും ഉച്ഛാരണവും അര്‍ത്ഥവും ഇംഗ്‌ളീഷില്‍ നല്‍കിയ ഈ കൃതി കേരളത്തിനകത്തും…

സ്ത്രീനീതിയുടെ സന്ദേശവുമായി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ഏഴാം സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഏഴാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് ബുഷ്‌റ ടീച്ചറുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി മധുര വിതരണം ചെയ്തു. സ്ഥാപക ദിനത്തിന്റെ ഭാഗമായി വിമൻ പ്രൊട്ടക്ഷൻ ഓഫീസ്, വനിതാ-ശിശുക്ഷേമ വകുപ്പ് സൂപ്രണ്ട്, ജില്ലാ കുടുംബ കോടതിയിലെ ജില്ലാ സൂപ്രണ്ട്, അസിസ്റ്റന്റ് കൗൺസിലർ എന്നിവരെ സന്ദർശിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ അറിയിച്ചു.

വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പ്: തലവടി സിഎംഎസ് ഹൈസ്കൂളിലെ ഭാഗ്യശാലി ആര്?

എടത്വ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും ഭാഗ്യശാലിയെ ജൂലൈ 21 നടക്കുന്ന സ്കൂള്‍ അസംബ്ളിയിൽ വെച്ച് തെരഞ്ഞെടുക്കും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിലാണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്. ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ നറുക്കെടുപ്പ് നടത്തുന്നത്. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിക്കും. രക്ഷകത്താക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തില്‍ ഭാഗ്യശാലിക്ക് ആകർഷകമായ സമ്മാനം പിന്നീട് നല്‍കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ…