ടെക്‌സസ് പ്രൈമറിയില്‍ ഗ്രേഗ് ഏബട്ടിനും, ബെറ്റൊ ഓറൂര്‍ക്കെക്കും ഉജ്ജ്വലവിജയം

ഓസ്റ്റിന്‍: മാര്‍ച്ച് 1ന് നടന്ന ടെക്‌സസ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏമ്പര്‍ട്ടും, ഡെമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെറ്റൊ ഒ. റൂര്‍ക്കെക്കും ഉജ്ജ്വല വിജയം.

രാത്രി 7 മണിക്ക് പോളിംഗ് അവസാനിച്ചു രണ്ടു മണിക്കൂറിനകം ഫലപ്രഖ്യാപനവും നടന്നു.

റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഗ്രേഗ് ഏബട്ടിനു പുറമെ നാലുപേര്‍ കൂടി മത്സരിച്ചിരുന്നു.

ഗ്രേഗ് ഏബര്‍ട്ടിന് പോള്‍ ചെയ്ത വോട്ടുകളില്‍ 67.5% വോട്ടുകള്‍(972030) ലഭിച്ചപ്പോള്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിക്ക് 12 ശതമാനം(173089) വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഡെമോക്രാറ്റിക്ക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ബെറ്റൊക്ക് പുറമെ നാലു സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.

ബെറ്റൊക്ക് 678891 വോട്ടുകള്‍(91.5%) ലഭിച്ചപ്പോള്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിക്ക് 22778(3%)മാത്രമാണ് ലഭിച്ചത്.

നവംബറില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഗ്രേഗ് ഏബട്ടും, ബെറ്റൊ ഒ റൂര്‍ക്കെയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് ഉറപ്പായി. റിപ്പബ്ലിക്കന്‍ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ ബെറ്റൊ റൂര്‍ക്കെക്ക് കഴിയുമോ എന്ന് കാണുന്നതിന് നവംബര്‍ വരെ കാത്തിരിക്കേണ്ടിവരും.

Print Friendly, PDF & Email

Leave a Comment

More News