മണിപ്പൂരിൽ അക്രമം അവസാനിക്കുന്നില്ല; തീവ്രവാദികളുടെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു; 2 സൈനികർക്ക് പരിക്ക്

ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ അക്രമങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല. സംസ്ഥാനത്തെ പല ജില്ലകളിലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കെ തിങ്കളാഴ്ച (ജൂൺ 5) രാത്രി വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ആക്രമണത്തിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സൈനികൻ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂർ സർക്കാർ ഇന്റർനെറ്റ് നിരോധനം ജൂൺ 10 വരെ നീട്ടി. മെയ് 3 മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

മെയ് 3 ന് സംസ്ഥാനത്ത് രണ്ട് സമുദായങ്ങൾക്കിടയിൽ ഉണ്ടായ അക്രമത്തിൽ ഇതുവരെ 90 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് 11 ജില്ലകളിൽ ഇപ്പോഴും കർഫ്യൂ നിലവിലുണ്ട്. മണിപ്പൂർ സർക്കാർ തിങ്കളാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച ഉത്തരവിൽ അഞ്ച് ദിവസത്തേക്ക്, അതായത് ജൂൺ 10 ന് ഉച്ചകഴിഞ്ഞ് 3 വരെ ഇന്റർനെറ്റ് സേവനങ്ങൾ അടച്ചിടുമെന്ന് അറിയിച്ചു.

ഒരു ബിഎസ്എഫ് സൈനികൻ കൊല്ലപ്പെട്ടതായും അസം റൈഫിൾസിലെ രണ്ട് സൈനികർക്ക് പരിക്കേറ്റതായും ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ സൈനികരെ വിമാനമാർഗം മന്ത്രിപുഖാരിയിലേക്ക് മാറ്റി, അവിടെ അവർ ചികിത്സയിലാണ്. പ്രസ്താവന പ്രകാരം, ജൂൺ 5-6 രാത്രി മുഴുവൻ തീവ്രവാദികളിൽ നിന്ന് ഇടയ്ക്കിടെ വെടിവയ്പ്പ് ഉണ്ടായി, സുരക്ഷാ സേനയും ഉചിതമായ മറുപടി നൽകി. ഈ വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു.

Print Friendly, PDF & Email

Leave a Comment

More News